ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയായ കോവിഡ് 19 ലോകം കീഴടക്കുമ്പോൾ കഴിഞ്ഞ നൂറ്റാണ്ടിനെ പിടിച്ചുകുലുക്കിയ മഹാമാരിയായ സ്പാനിഷ് ഫ്ലൂവിന്റെ ഓർമ പോലും ഭീതി ജനിപ്പിക്കുന്നതാണ്..
ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയായ കോവിഡ് 19 ലോകം കീഴടക്കുമ്പോൾ കഴിഞ്ഞ നൂറ്റാണ്ടിനെ പിടിച്ചുകുലുക്കിയ മഹാമാരിയായ സ്പാനിഷ് ഫ്ലൂവിന്റെ ഓർമ പോലും ഭീതി ജനിപ്പിക്കുന്നതാണ്..
ലോകമാകെ നാശം വിതറിയ ദുരന്തം ‘സ്പാനിഷ് ഫ്ലൂ’ എന്ന പേരിലാണ് അറിയപ്പെടുന്നതെങ്കിലും ആ മഹാവ്യാധിക്ക് സ്പെയിനിലെ ഏതെങ്കിലും പ്രദേശമായോ ജനതയുമായോ കാര്യമായ ബന്ധമൊന്നുമുണ്ടായിരുന്നില്ല എന്നതാണ് സത്യം . രോഗവ്യാപനത്തിലും സ്പെയിനിന് പങ്കുണ്ടായിരുന്നില്ല. എന്നാൽ വർഷം 100 പിന്നിട്ടിട്ടും ഇന്നും ആ മഹാദുരന്തത്തെ വിശേഷിപ്പിക്കുന്നത് ‘സ്പാനിഷ് ഫ്ലൂ’ എന്നാണ്
ഒന്നാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ജർമനി, ബ്രിട്ടൻ, ഫ്രാൻസ്, അമേരിക്ക തുടങ്ങി വിവിധ രാജ്യങ്ങളിലെ മാധ്യമങ്ങൾക്ക് നിയന്ത്രണമുണ്ടായിരുന്നു,. സ്പെയിൻ യുദ്ധത്തിൽ കാര്യമായി പങ്കെടുത്തിരുന്നില്ല എന്നതിനാൽ സ്പെയിനിൽ പത്രങ്ങൾക്ക് സ്വാതന്ത്ര്യം ഉണ്ടായിരുന്നു
അതുകൊണ്ടുതന്നെ പുതിയ ഒരുതരം പനിയുടെ വ്യാപനവും അതുമൂലമുള്ള മരണനിരക്കും സ്പാനിഷ് പത്രങ്ങളിലൂടെയാണ് പ്രധാനമായും ലോകമറിഞ്ഞത് .എന്നാൽ സ്പെയിനാണ് രോഗവ്യാപനത്തിന്റെ കേന്ദ്രബിന്ദു എന്ന തെറ്റിദ്ധാരണ ഇതുമൂലം ഉണ്ടായി . അങ്ങനെ അന്നത്തെ മഹാമാരിക്ക് ‘സ്പാനിഷ് ഫ്ലൂ’ എന്ന പേരും കിട്ടി . ഏതെങ്കിലും പ്രദേശത്തിന്റെ പേരിൽ മഹാവ്യാധികളോ രോഗങ്ങളോ അറിയപ്പെട്ടാൻ പാടില്ല എന്ന് ആരോഗ്യവിദഗ്ദർ പിന്നീട് തീരുമാനിസിച്ചെങ്കിലും സ്പാനിഷ് ഫ്ലൂവിന്റെ പേര് ഇപ്പോഴും മാറിയില്ല
1918 ജനുവരി മുതൽ 1920 ഡിസംബർ വരെയായിരുന്നു ലോകത്തെ ഗ്രസിച്ച സ്പാനിഷ് ഫ്ലൂ എന്ന മഹാമാരി പടർന്നത്. അക്കാലത്ത് 500 മില്യൺ ആളുകളെയാണ് മഹാമാരി ബാധിച്ചത് . നൂറുവർഷത്തിനപ്പുറം വീണ്ടും ഇത്തരത്തിലൊരു മഹാമാരി വീണ്ടും എത്തിയാൽ സ്പാനിഷ് ഫ്ലൂ പോലെ ഒരു പകർച്ചവ്യാധിയുടെ ആക്രമണത്തെ നിലവിലെ സാഹചര്യത്തിൽ പ്രതിരോധിക്കാനാകില്ലെന്നാണ് ശാസ്ത്രലോകം പറയുന്നത് ..
നൂറു വർഷം മുൻപുണ്ടായിരുന്നതിനേക്കാളും മൂന്നിരട്ടിയായിട്ടായിരിക്കും അത് ആഞ്ഞടിക്കുക എന്നും പറയുന്നു .ജനസംഖ്യയിലുണ്ടാകുന്ന വർധന, മരുന്നുകളെ പ്രതിരോധിക്കാനുളള ശേഷി, കാലാവസ്ഥാ വ്യതിയാനം എന്നിവയെല്ലാം പകർച്ചവ്യാധിയുടെ ശക്തി വർധിപ്പിക്കും
സ്പാനിഷ് ഫ്ലൂവിനൊപ്പം 1957ലെ ഏഷ്യൻ ഫ്ലൂ, 1968ലെ ഹോങ്കോങ് ഫ്ലൂ, 2009ലെ സ്വൈൻ ഫ്ലൂ എന്നിവയെല്ലാം ചേർത്തുവായിക്കുമ്പോൾ പക്ഷിപ്പനി പോലെയുള്ള രോഗം പടർന്നു പിടിക്കാനുള്ള സാധ്യതകളാണ് മുന്നിൽ കണ്ടിരുന്നത്
സ്പാനിഷ് ഫ്ലൂ ലോകത്തെ മൂന്നിൽ ഒരാളെയെന്ന വിധം ബാധിച്ചെങ്കിലും പലരും രോഗം മാരകമാകാതെ രക്ഷപ്പെട്ടിരുന്നു. യുഎസ് സൈന്യത്തിൽ നിന്നു പടർന്ന സ്പാനിഷ് ഫ്ലൂവിൽ മരിച്ചവരിലേറെയും ചെറുപ്പക്കാരും സൈനികരുമായിരുന്നു. യുദ്ധം കാരണം ദാരിദ്ര്യവും പോഷകാഹാരക്കുറവും ശക്തമായിരുന്നതാണ് 1918ൽ അഞ്ചു കോടി പേർ മരിക്കാനുള്ള പ്രധാന കാരണമായത്.
എന്നാൽ ഇനി ഇത്തരമൊരു മഹാവ്യാധി വരികയാണെങ്കിൽ അതു പൊട്ടിപ്പുറപ്പെടുക വികസിത രാജ്യങ്ങളിലായിരിക്കും എന്നുറപ്പായിരുന്നു... പൊണ്ണത്തടിയും പ്രമേഹവും കാരണം വലയുന്ന ഒരു വലിയ വിഭാഗത്തെയായിരിക്കും ഇത് ആദ്യം ബാധിക്കുക എന്നും കണ്ടെത്തിയിരുന്നു..ഇപ്പോൾ കൊറോണ വൈറസ് ഏറ്റവും കടുപ്പത്തിൽ ആക്രമിക്കുന്നതും ഇവരെ തന്നെ .
1918ൽ സ്പാനിഷ് ഫ്ലൂ ബാധിച്ച് പ്രായമായവർ അധികം മരിച്ചിരുന്നില്ല. അവർക്കുണ്ടായിരുന്നു പ്രതിരോധശേഷിയാണു സഹായകരമായത്. ‘... ‘സെക്കൻഡറി ബാക്ടീരിയ ഇൻഫക്‌ഷൻ’ കാരണമായിരുന്നു മരണത്തിലേറെയും. ഈ അണുബാധ തടയാനുള്ള മരുന്നുകൾ ലഭ്യമായിരുന്നു താനും . എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ രോഗപ്രതിരോധ ശേഷി എത്രത്തോളം ശക്തമാണെന്നതാണ് ഉയരുന്ന വലിയ ചോദ്യം. അതായത് വീണ്ടുമൊരു മാരകവ്യാധി പടർന്നാൽ സെക്കൻഡറി ബാക്ടീരിയ ഇൻഫക്‌ഷൻ തന്നെയായിരിക്കും പ്രധാന മരണകാരണം.
മരുന്നുകളെപ്പോലും പ്രതിരോധിക്കും വിധം രോഗാണുക്കളിൽ മാറ്റമുണ്ടായിട്ടുണ്ടെന്നുള്ളതും എടുത്തു പറയേണ്ട കാര്യമാണ് ... ഉദാഹരണത്തിന്, ഇന്ന് എച്ച്7എൻ9 എന്നറിയപ്പെടുന്ന വൈറസ് ബാധിക്കുന്നവരിൽ 40% പേരും മരിക്കാറുണ്ട്. എന്നാലിത് ഒരു മനുഷ്യനിൽ നിന്നു മറ്റൊരാളിലേക്കു പകരില്ല.
ചെറിയൊരു ജനിതകമാറ്റം മതി വൈറസുകളുടെ ഈ സ്വഭാവം മാറാനെന്നും ഗവേഷകർ പറയുന്നു. അതോടെ ഇതുവരെ ഉപയോഗിച്ചിരുന്ന പ്രതിരോധമാർഗങ്ങളൊന്നും പോരാതെ വരും. മാരകരോഗമായി ഇതു മാറുകയും ചെയ്യും.
ഇന്നത്തെ ജനപ്പെരുപ്പവും ആപത്‌സൂചന വർധിപ്പിക്കുന്നു ...ഈ സാഹചര്യത്തിൽ പകർച്ചവ്യാധി പരത്തുന്ന വൈറസുകളുടെ കാര്യം അപ്രവചനീയമാണ്. ഏതു രോഗമാണു പടരുന്നതെന്ന് മുൻകൂട്ടി അറിയാൻ പോലും ഇന്നു സാധിക്കില്ല. ഏതുരോഗത്തെയും പ്രതിരോധിക്കാൻ ശക്തിയുള്ള വാക്സിൻ കണ്ടുപിടിക്കാത്തിടത്തോളം കാലം, വരാനിരിക്കുന്ന മഹാമാരിയെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിച്ചു കൊണ്ടേയിരിക്കുക എന്നതുമാത്രമാണ് പോംവഴി
https://www.facebook.com/Malayalivartha