നാട്ടുകാരെ ഞെട്ടിച്ച് ആർഭാടപൂർവമായ കല്യാണങ്ങൾ, ഊരിപ്പോകാൻ ഇഷ്ടദാനമായി 101 പവൻ; സ്വത്തുക്കളുടെ മേൽ അമ്മാനമാടിയ ഒരേയൊരു മോൾ; കോടിശ്വരിയായ സുചിത്ര രണ്ടു വിവാഹങ്ങളും വിലയ്ക്ക് വാങ്ങിയത്... ആരെയും ഞെട്ടിക്കുന്ന സുചിത്രയുടെ ജീവിതമിങ്ങനെ...
ബ്യൂട്ടിഷ്യൻ ട്രെയിനറായിരുന്ന മുഖത്തല ശ്രീവിഹാറിൽ സുചിത്ര പിള്ളയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി പ്രശാന്തിനെ റിമാൻഡ് ചെയ്തു. ഇയാളെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കു മാറ്റി. കൂടുതൽ തെളിവെടുപ്പിന് ഉടൻ കസ്റ്റഡിയിൽ വാങ്ങുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം കൊല്ലപ്പെട്ട സുചിത്രയുടെ രണ്ടു വിവാഹത്തെ കുറിച്ചുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. 15 വർഷം മുൻപായിരുന്നു സുചിത്രയുടെ ആദ്യ വിവാഹം.
കൊട്ടാരക്കര സ്വദേശിയുമായുള്ള വിവാഹത്തിന് 101 പവൻ സ്വർണ്ണമാണ് സ്ത്രീധനമായി നൽകിയത് അന്ന് നാട്ടുകാരെയും ബന്ധുക്കളെയും അത്ഭുതപ്പെടുത്തുന്ന രീതിയിലുള്ള ആർഭാട കല്യാണം എന്ന് തന്നെ പറയാം.. എന്നാൽ അധിക നാൾ കഴിയുന്നതിന് മുൻപ് തന്നെ ഈ വിവാഹ ബന്ധം വേർപെടുത്തി. വിവാഹമോചനം വേഗമാക്കാനായി സുചിത്ര വച്ച ഡിമാന്റ് സ്ത്രീധനമായി നൽകിയ 101 പവൻ സ്വർണം വേണ്ട എന്നായിരുന്നു. അതിനാൽ വളരെ വേഗം തന്നെ ഇരുവരുടെയും പരസ്പരധാരണ പ്രകാരം കോടതി വിവാഹ ബന്ധം വേർപെടുത്തി കൊടുത്തു.
ആദ്യ വിവാഹ ബന്ധം വേർപെടുത്തി 5 വർഷം കഴിഞ്ഞപ്പോഴാണ് ഹരിപ്പാട് സ്വദേശിയുമായുള്ള സുചിത്രയുടെ രണ്ടാം വിവാഹം നടക്കുന്നത്. ഈ വിവാഹത്തിലും സ്ത്രീധനമായി നൽകിയത് 101 പവൻ സ്വർണ്ണമായിരുന്നു. കേവലം മൂന്ന് മാസത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ ഈ ബന്ധവും വേർപെടുത്തി. ഇയാളുടെ പക്കൽ നിന്നും സ്ത്രീധനമായി നൽകിയ സ്വർണം തിരികെ വാങ്ങിയില്ല. പിന്നീട് കൊല്ലത്തെ ബ്യൂട്ടീ പാർലറിൽ ജോലിക്ക് കയറുകയായിരുന്നു.
വളരെ അധികം സ്വത്തുക്കളുള്ള കുടുംബത്തിലെ ഏക മകളായിരുന്നു ഇവർ. സമയം പോകാൻ വേണ്ടി മാത്രമായിരുന്നു ബ്യൂട്ടീഷൻ ജോലിക്ക് പൊയ്ക്കൊണ്ടിരുന്നത്. ഇതിനിടയിലാണ് പ്രശാന്തിനെ പരിചയപ്പെടുന്നതും അവിഹിത ബന്ധത്തിലേക്ക് എത്തുന്നതും. അതിനു പിന്നാലെയാണ് നാടിനെ നടുക്കി ഈ അരുംകൊല പുറത്ത് വരുന്നത്.
അതേസമയം സുചിത്രയുടെ കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് പോലീസ് കണ്ടെത്തി. വ്യാഴാഴ്ച പുലര്‍ച്ചയോടെ പ്രതിയെ മജിസ്‌ട്രേറ്റിന്റെ മുന്‍പില്‍ ഹാജരാക്കി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലടച്ചു. മാര്‍ച്ച് 17ന് കൊല്ലത്തുനിന്ന് കാറില്‍ കയറ്റിക്കൊണ്ടുപോയി രണ്ടുദിവസം ഒപ്പം താമസിപ്പിച്ചശേഷമാണ് പ്രശാന്ത് കൊലപാതകം നടത്തിയത്. 20ന് രാത്രി ഏഴുമണിയോടെയാണ് കൊല നടത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഉറക്കത്തിലായിരുന്ന സുചിത്രയെ എമര്‍ജന്‍സി ലാമ്പിന്റെ വയര്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഈ സമയം സുചിത്രയുടെ അച്ഛന്റെ ഫോണ്‍ എത്തിയെങ്കിലും പ്രശാന്ത് ഫോണ്‍ സ്വിച്ച് ഓഫാക്കി.
കാലില്‍ ചവിട്ടിപ്പിടിച്ച് കഴുത്തു മുറുക്കി മരണം ഉറപ്പാക്കിയശേഷം മൃതശരീരം ബെഡ്ഷീറ്റ്‌കൊണ്ട് പുതപ്പിച്ചു. പിന്നീട് അടുത്ത ഹാളില്‍ കിടന്നുറങ്ങി. പുലര്‍ച്ചെ അഞ്ചിനുണര്‍ന്ന് കത്തിയും കൊടുവാളും ഉപയോഗിച്ച് രണ്ട് കാലിന്റെയും മുട്ടിന് താഴോട്ടുള്ള മാംസം ചെത്തിയെടുത്തു. എല്ലുമാത്രമായതോടെ ഒടിച്ചുമാറ്റി. സുചിത്രയുടെ സ്വര്‍ണാഭരണങ്ങളെല്ലാം ഊരിമാറ്റി. വീടിന്റെ പുറകുവശത്ത് മതിലിനോടു ചേര്‍ന്ന് കുഴിയെടുത്ത് അതിലിട്ട് കത്തിക്കാനായിരുന്നു ശ്രമം. അതിനായി നേരത്തേതന്നെ കുപ്പിയില്‍ രണ്ട് ലിറ്ററും കാനില്‍ അഞ്ച് ലിറ്ററും ബൈക്കില്‍ ഫുള്‍ ടാങ്ക് പെട്രോളും കരുതിയിരുന്നു. 21ന് രാത്രിയായിരുന്നു മൃതശരീരം കത്തിക്കാനുള്ള ശ്രമം നടന്നത്. കുഴിയിലിട്ട് കത്തിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് കുഴി വലുതാക്കി ശരീരവും കാലും അതിലിട്ട് മൂടി. പാറക്കല്ലുകള്‍ അടുക്കിയശേഷം വീണ്ടും മണ്ണിട്ട് കുഴി നിറച്ചു.
സുചിത്രയുടെ മൊബൈല്‍ ഓണാക്കിയശേഷം പ്രശാന്ത് രാത്രി കാറില്‍ തൃശ്ശൂര്‍ മണ്ണുത്തിയിലെത്തി. ഈ സമയം പ്രശാന്തിന്റെ മൊബൈല്‍ ഓഫ് ചെയ്ത് വീട്ടില്‍ വെച്ചിരുന്നു. മണ്ണുത്തിയിലെത്തി സുചിത്രയുടെ ഫോണ്‍ നശിപ്പിച്ചുകളഞ്ഞശേഷമാണ് മടങ്ങിയെത്തിയത്.
കൊല്ലത്തുനിന്നെത്തിയ സുചിത്രയും രാംദാസ് എന്ന സുഹൃത്തും തന്നോടൊപ്പം പാലക്കാട്ട് താമസിച്ചിരുന്നെന്നും ഇവരെ തൃശ്ശൂര്‍ മണ്ണുത്തിയില്‍ കൊണ്ടുചെന്ന് യാത്രയയച്ചെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞിരുന്നത്. ഇവര്‍ മഹാരാഷ്ട്രയിലേക്ക് പോയതായും പോലീസിനെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ഇതിന് ബലം നല്‍കുന്നതിനാണ് ഫോണ്‍ മണ്ണുത്തിയില്‍ കൊണ്ടുപോയി നശിപ്പിച്ചത്.
കൊലപ്പെടുത്താന്‍ ഉപയോഗിച്ച വയര്‍ കത്തിച്ചശേഷം അതിനകത്തെ കമ്പിപോലും പലയിടങ്ങളിലായാണ് നിക്ഷേപിച്ചത്. വീടിന്റെ ഭിത്തിയില്‍ പറ്റിയ രക്തക്കറകളൊക്കെ പെയിന്റടിച്ച് മറയ്ക്കാന്‍ ശ്രമിച്ചിരുന്നു. പലയിടത്തുനിന്നും രക്തം ചുരണ്ടിമാറ്റിയിരുന്നു. സുചിത്രയുടെ ബാഗും വസ്ത്രങ്ങളും മറ്റൊരിടത്തിട്ട് കത്തിച്ചുകളയുകയുമാണ് ചെയ്തത്.
https://www.facebook.com/Malayalivartha