Widgets Magazine
26
Oct / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി വേദി പങ്കിടരുതെന്നത് പാർട്ടി നിലപാട്; രാഹുൽ രാജിവെക്കും വരെ ബിജെപി പ്രതിഷേധം തുടരും: ജനാധിപത്യ പാർട്ടിയാണ് അതിനാൽ അഭിപ്രായ വ്യത്യാസം ഉണ്ടാകുമെന്ന് ശിവരാജൻ...


തീവ്ര ന്യൂനമർദം ഇന്ന് വീണ്ടും ശക്തിപ്പെട്ട് അതിതീവ്ര ചുഴലിക്കാറ്റായി മാറും: നാളെ രാവിലെയോടെ മന്‍ ത ചുഴലിക്കാറ്റ് വീശിയടിക്കും; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്: നാളെ കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്...


ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ബെംഗളൂരുവിൽ നടത്തിയത് കോടികളുടെ ഭൂമി ഇടപാടുകള്‍ എന്ന് എസ്ഐടി: രേഖകൾ പിടിച്ചെടുത്തു: സ്വന്തം പേരിലും പങ്കാളിയുടെ പേരിലുമായി ഭൂമിയും കെട്ടിടങ്ങളും; പണം പലിശക്കും നൽകി...


പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ രാഹുൽ മാങ്കൂട്ടത്തിൽ MLAയ്ക്ക് ഒപ്പം റോഡ് ഉദ്ഘാടനം പരിപാടിയിൽ: ബിജെപിയിൽ വിവാദം പുകയുന്നു: പാർട്ടിനിലപാടിനോട് യോജിക്കാത്ത നടപടിയെന്ന് വിമർശനം...


വലിയ കള്ളന്മാരിലേക്ക് അന്വേഷണം ഇപ്പോഴും എത്തിയിട്ടില്ല..എന്തുകൊണ്ടാണ് 50 പവൻ സ്വർണം മാത്രം കട്ടികൾ ആക്കി സ്വർണക്കടയിൽ സൂക്ഷിച്ചത്?? ചോദ്യങ്ങളുമായി രാഷ്‌ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..

മിസോറം സ്വദേശി ലാല്‍ലിന്‍സാങിന് നാഗാലാന്‍ഡുകാരി ഭാര്യയുമൊത്ത് ഇനി കുടുംബത്ത് ചെല്ലാം, കോവിഡ് കാലം ഉറ്റവരുടെ പിണക്കം തീര്‍ത്തു!

25 MAY 2020 12:59 PM IST
മലയാളി വാര്‍ത്ത

ഈ ദുരിതകാലത്ത് കൊറോണയ്ക്ക് നന്ദി പറയുന്ന ഒരാളെങ്കിലും ഈ ലോകത്തുണ്ട്! അത് മിസോറം സ്വദേശി ലാല്‍ലിന്‍സാങ് ആണ്. സാങ്ങിന്റെ വിവാഹത്തെ തുടര്‍ന്ന് പിണക്കത്തിലായ സാങ്ങിന്റെ മാതാപിതാക്കളും സഹോദരങ്ങളും, രാജ്യമെങ്ങും കോവിഡ് ഭീതിയിലായതോടെ പിണക്കം മറന്ന് കേരളത്തിലുണ്ടായിരുന്ന സാങ്ങിനെ വിളിക്കുകയും തിരികെ നാട്ടിലെത്താന്‍ അഭ്യര്‍ഥിക്കുകയും ചെയ്തതാണു സന്തോഷത്തിനു കാരണം.

സാങിന്റെ ഭാര്യ ലമ്യകൊണ്യാക് നാഗാലാന്‍ഡ് സ്വദേശിയാണ്. ഇവരുടെ നാട്ടില്‍ ഇങ്ങനെ ഒരു വിവാഹബന്ധം അംഗീകരിക്കില്ല. സാങ്ങിന്റെ ബന്ധുക്കള്‍ വേണ്ടവിധം സഹകരിക്കാത്തതും ഇതര സംസ്ഥാനക്കാരിയോടുള്ള അവഗണനയുമാണ് ഇവരെ കേരളത്തിലേക്കു വരാന്‍ പ്രേരിപ്പിച്ചത്. മുന്‍പ് കേരളത്തിലെത്തി ജോലി ചെയ്തു പരിചയമുണ്ടായിരുന്ന സാങ് പത്തനംതിട്ടയിലെ ഒരു ഹോട്ടലില്‍ ജോലി ഉറപ്പാക്കിയാണ് എത്തിയത്. പക്ഷേ കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ലോക്ഡൗണായതോടെ ജോലിയില്ലാതെ ഇവര്‍ ദുരിതത്തിലായി.

ഇവരുടെ മകന്‍ ഒന്നര വയസ്സുകാരന്‍ ക്ലാവിസിന്റെ വിശപ്പിനും, കരച്ചിലിനും മുന്‍പില്‍ ഭാഷയും അഭിമാനവുമെല്ലാം മറന്ന് ലമ്യ ഭക്ഷണ സഹായം തേടി പൊലീസ് ക്യാംപിലെത്തിയതോടെയാണ് ഇവരുടെ ദുരിത കഥ പുറംലോകമറിഞ്ഞത്.

ഭാര്യയുടെയും മകന്റെയും സുരക്ഷിതത്വം ഉറപ്പാക്കാനാവാതെയും, വ്യത്യസ്തമായ ആഹാര ശൈലി നിലനിര്‍ത്താനാകാതെയും പ്രതിസന്ധിയിലായ സാങ് തങ്ങളെ സഹായിക്കാനെത്തിയ അടൂര്‍ മഹാത്മാ ജനസേവനകേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ലയോടും സെക്രട്ടറി പ്രീഷില്‍ഡയോടും തങ്ങളുടെ അവസ്ഥ പറഞ്ഞു. ഇതിനെ തുടര്‍ന്നു മഹാത്മാ ജനസേവനകേന്ദ്രം കൊടുമണ്‍ യൂണിറ്റില്‍ ഇവര്‍ക്ക് ആവശ്യമായ താമസ സൗകര്യവും ഭക്ഷണ സൗകര്യവും ഏര്‍പ്പെടുത്തി നല്‍കി.

രാജ്യമെങ്ങും കോവിഡ് ഭീതിയിലായതോടെ സാങ്ങിന്റെ മാതാപിതാക്കളും സഹോദരങ്ങളും മിസോറം ചീഫ് സെക്രട്ടറിയെ കണ്ട് ഇവരെ തിരിച്ചെത്തിക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. വീട്ടുകാര്‍ ലാല്‍ലിന്‍സാങിനെ വിളിച്ച് തിരിച്ചെത്താന്‍ അഭ്യര്‍ഥിച്ചു. തുടര്‍ന്ന് സാങ്ങിന്റെയും ബന്ധുക്കളുടെയും അഭ്യര്‍ഥന പരിഗണിച്ച് മിസോറം ചീഫ് സെക്രട്ടറി കേരള ചീഫ് സെക്രട്ടറിയുമായി ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ജില്ലാ കലക്ടര്‍ ഇവര്‍ക്കു യാത്രാ അനുമതിയും ക്രമീകരണങ്ങളും ചെയ്യുകയുമായിരുന്നു.

അടൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വാഹനം ക്രമീകരിച്ചത് അടൂര്‍ തഹസില്‍ദാര്‍ ബീന എസ്.ഹനീഫ് ആണ്. മെഡിക്കല്‍ കിറ്റും നല്‍കി. ഇവരുടെ അടിയന്തര ചെലവുകള്‍ക്കായി മഹാത്മാ ജനസേവനകേന്ദ്രം പ്രവര്‍ത്തകര്‍ സമാഹരിച്ച തുക സെക്രട്ടറി പ്രീഷില്‍ഡ ലമ്യക്ക് കൈമാറി. മിസോറം കേരള അസോസിയേഷന്‍ ഇവരുടെ ട്രെയിന്‍ ടിക്കറ്റ് എടുത്ത് നല്‍കി.

സ്വന്തം നാട് അംഗീകരിക്കാതെ പോയ തങ്ങളെ സഹോദരങ്ങളേപ്പോലെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്ത നാടിനു നിറഞ്ഞ കണ്ണുകളോടെ നന്ദി പറഞ്ഞാണ് ലമ്യയും സാങ്ങും മടങ്ങിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂള്‍ കായികമേളയില്‍ സ്വര്‍ണം നേടിയ വീടില്ലാത്ത താരങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി  (2 hours ago)

അടിമാലിയിലെ മണ്ണിടിച്ചിലില്‍ മരിച്ച ബിജുവിന്റെ മകളുടെ പഠന ചെലവ് കോളജ് ഏറ്റെടുക്കും  (3 hours ago)

അടിമാലി മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തില്‍ ദേശീയപാത നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചു  (3 hours ago)

ഉണ്ണികൃഷ്ണന്‍ പോറ്റിയെയും കൊണ്ടുള്ള തെളിവെടുപ്പ് പൂര്‍ത്തിയാക്കി; എസ്‌ഐടി സംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തിരുവനന്തപുരത്ത്  (3 hours ago)

സ്‌കൂളിലെ ഗോവണിയില്‍ നിന്ന് വീണ് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു  (4 hours ago)

കുമ്മനത്ത് രണ്ടരമാസം പ്രായമുള്ള ശിശുവിനെ വില്‍ക്കാന്‍ ശ്രമം: പിതാവുള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍  (4 hours ago)

മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത ; ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത  (4 hours ago)

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വിന്റർ ഷെഡ്യൂൾ പ്രഖ്യാപിച്ചു; സർവീസുകൾ 22% കൂടും; ഇന്ന് മുതൽ മാർച്ച് 28 വരെയുള്ള വിന്റർ ഷെഡ്യൂൾ കാലയളവിലാണ് സർവീസുകൾ വർധിക്കുന്നത്  (5 hours ago)

സിപിഎമ്മിന്റെയും ബിജെപിയുടെയും രഹസ്യ ബന്ധത്തിന്റെ ഫലമാണ് പിഎം ശ്രീപദ്ധതിയുടെ ഭാഗമായ സ്‌കൂളുകള്‍; മുഖ്യമന്ത്രിയുടെ വ്യക്തി താത്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയത് കൊണ്ടുമാത്രമാണ് കേരളവും അതീവ രഹസ്യമായി പ  (5 hours ago)

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വാസവനും സാധാരണക്കാരുടെ വേദനയും ദേഷ്യവും ഇതുവരെ മനസ്സിലാക്കിയിട്ടില്ല; കിലോ കണക്കിന് സ്വർണവും പണവും ശബരിമലയിൽ നിന്നും ഗുരുവായൂരിൽ നിന്നും എല്ലാം കൊള്ളയടിച്ച സർക്കാ  (5 hours ago)

ചരിത്രത്തെ വളച്ചൊടിക്കാനും വിദ്യാഭ്യാസത്തെ വർഗീയവൽക്കരിക്കാനുമുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾ കേരളത്തിൽ വിലപ്പോവില്ല; രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ വധിച്ചത് നാഥുറാം വിനായക് ഗോഡ്സെ ആണെന്ന ചരിത്ര സത്യം  (5 hours ago)

അനാവശ്യമായ വിവാദമുണ്ടാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച ഇടതുപക്ഷമാണ്ഇപ്പോഴുള്ള വിവാദങ്ങളുടെ ഉത്തരവാദി; കേരളം ശരിയായ നിലപാട് സ്വീകരിച്ചിരിക്കുകയാണെന്ന് ബിജെപി മുൻസംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (5 hours ago)

എയിംസ് തൃശൂരില്‍ വരുമെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ല; ആലപ്പുഴയെ കരകയറ്റാനാണ് എയിംസ് ആലപ്പുഴയില്‍ വേണമെന്ന് പറയുന്നതെന്ന് സുരേഷ് ഗോപി  (5 hours ago)

സി.പി.ഐയെ മാത്രമല്ല കേരളത്തെ മുഴുവന്‍ ഇരുട്ടിലാക്കിയാണ് പി.എം ശ്രീ ഒപ്പിട്ടത്; പരസ്പര വിരുദ്ധമായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സംസാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (6 hours ago)

ഭൂരഹിതർ ഇല്ലാത്ത കേരളം സൃഷ്ടിക്കപ്പെടുന്നത് ലക്ഷ്യം; ഡിജിറ്റൽ സർവേ പൂർത്തിയാകുന്നതോടുകൂടി സംസ്ഥാനത്തെ എല്ലാ ഭൂമിക്കും കൃത്യമായ അളവിനനുസരിച്ച് രേഖ ഉണ്ടാകുമെന്ന് മന്ത്രി കെ. രാജൻ  (6 hours ago)

Malayali Vartha Recommends