കേരളം കളി തീരുന്നതിന് മുന്നേ വിജയം പ്രഖ്യാപിച്ചു; ജനങ്ങളില്‍ ആവശ്യമില്ലാത്ത സുരക്ഷിതത്വബോധം സൃഷ്ടിച്ചു; കേരളത്തില്‍ സംഭവിച്ചത് ഇതാണ്; കോവിഡിനെ നേരുന്നതില്‍ സര്‍ക്കാര്‍ പരാജയം; പ്രതിപക്ഷവും രാഷ്ട്രീയത്തിന് അപ്പുറത്തേക്ക് കാര്യങ്ങള്‍ കാണുന്നില്ല
കോവിഡ് എന്ന മഹാമാരിക്കെതിരെ ഒരുമിച്ച് പോരാടിയാല്‍ മാത്രമേ വിജയിക്കാന്‍ സാധിക്കുവെന്ന് ആദ്യം മനസിലാക്കേണ്ടത് ഭരണപക്ഷം തന്നെയാണ്. കാരണം എല്ലാ പാര്‍ട്ടികളുടെ സഹകരണം ഉറപ്പാക്കി മുന്നോട്ട് നയിക്കേണ്ട് അവരാണ്. ചിലപ്പോള്‍ കേരളത്തിലല്ലാതെ മറ്റൊരു സംസ്ഥാനത്തും ഇങ്ങനെയൊരു സൗഹചര്യം കണ്ടെന്ന് വരില്ല. ആരോഗ്യപരമായ വിമര്‍ശങ്ങളില്‍ പോലും കേള്‍ക്കാന്‍ ഇവിടെ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. എല്ലാത്തിലും രാഷ്ട്രീയം കുത്തി നിറച്ചു. ആദ്യഘട്ടത്തിലെ കോവിഡ് പ്രതിരോധം ഭരണപക്ഷം നേട്ടമായി ചിത്രീകരിച്ചപ്പോള്‍ എന്തു ചെയ്യാന്‍ തയ്യാറായി പ്രതിപക്ഷവും രംഗത്ത് വന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും മലയാളികളെ എത്തിക്കാന്‍ പ്രതിപക്ഷം പരമാവധി ശ്രമിച്ചു. ഇതിലൂടെ ജനപ്രീയത വര്‍ധിപ്പിക്കാണ് പ്രതിപക്ഷം ശ്രമിച്ചത്. ഇതു ഒരു പരിധി വരെ വിജയം കണ്ടെങ്കിലും അവരെ മരണത്തിന്റെ വ്യാപാരികള്‍ എന്നും വിളിച്ചാണ് ഭരണപക്ഷം നേരിട്ടത്. ഇതെല്ലാം കോവിഡ് കാലത്തെ ഏറ്റവും മോശം രാഷ്ട്രീയ സാഹചര്യമാണ് കേരളത്തില്‍ സൃഷ്ടിച്ചത്.
കേരളം ഒരിക്കലും ഒരു ഘട്ടത്തിലും കോവിഡിനെതിരായ പോരാട്ടത്തില്‍ വിജയിച്ചിരുന്നില്ലെന്നതാണ് സത്യം. കോവിഡ് വ്യാപനത്തെ നിയന്ത്രണത്തിലൂടെ തള്ളി മാറ്റി വച്ചിരിക്കുകയായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ കളി തീരുന്നതിന് മുന്നേ വിജയം പ്രഖ്യാപിച്ചക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചതാണ് ഇന്നത്തെ ഈ സാഹചര്യത്തിന് കാരണം. വിജയപ്രഖ്യാപനത്തിലൂടെ ജനങ്ങളില്‍ ആവശ്യമില്ലാത്ത സുരക്ഷിതത്വബോധമുണ്ടായി. അവര്‍ സാധാരണ ജീവിതത്തിലേക്ക മടങ്ങി പോകാന്‍ ശ്രമിച്ചു. ഇത് സമൂഹ വ്യാപനത്തില്‍ കാലാശിക്കുകയും ചെയ്തുവെന്നതാണ് സത്യം.
ഇതിനോടൊപ്പം തന്നെ ഓര്‍മിക്കേണ്ട ഒന്നാണ് സൈബര്‍ സഖാക്കള്‍ ഓണ്‍ലൈനില്‍ നടത്തിയ അഴിഞ്ഞാട്ടം. അത് കേരളത്തിന് എത്രമാത്രം ദോഷകരമായി ബാധിച്ചുവെന്നും പരിശോധിക്കപ്പെടണം. സി.പി.എം കോവിഡില്‍ നേട്ടം എടുക്കാന്‍ തുടങ്ങിയതോടെ പ്രതിപക്ഷം പ്രതിരോധത്തിലായി. ആദ്യമൊക്കെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങളോട് പ്രതിപക്ഷം പൂര്‍ണമായി തന്നെ സഹകരിച്ചു. ഇതിന്റെ ഭാഗമായി മുസ്ലീം ലീഗ് മുഴുവന്‍ ആംബുലന്‍സുകളും വിട്ടുനല്‍കി. ക്വാറന്റീന് വേണ്ടി പ്രതിപക്ഷ-ഭരണപക്ഷ വേര്‍തിരിവില്ലാതെ സംഘടനകള്‍ അവരുടെ കെട്ടിടങ്ങള്‍ വിട്ടുനല്‍കി. സൈബര്‍ പ്രചാരണം കടുത്തതോടെ അവരെല്ലാം പ്രതിരോധത്തിലായി. എന്തെങ്കിലും ചെയ്തില്ലെങ്കില്‍ തങ്ങള്‍ക്കും രക്ഷയില്ലെന്ന നിലയിലേയ്ക്ക് അവര്‍ മാറി. അങ്ങനെ അവര്‍ വാളയാറിലൊക്കെ പോയി. അതിനെ അതിന്റെ സ്പിരിറ്റില്‍ എടുക്കേണ്ടതിന് പകരം അവരെ മരണത്തിന്റെ വ്യാപാരികള്‍ എന്നൊക്കെ വിളിച്ച് കളിയാക്കുകയാണ് ചെയ്തത്. മുഖ്യമന്ത്രി ഓരോ വാര്‍ത്താ സമ്മേളനത്തിലും പ്രതിപക്ഷത്തെ കളിയാക്കുകയായിരുന്നു.
ഏതൊരു പ്രതിഷേധം വന്നാലും അപ്പൊ അതിനെ ഗൂഢാലോചനയാക്കുന്നതും സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും രീതി ആയിരുന്നു. പൂന്തുറയില്‍ അടക്കം നടന്നത് സ്വാഭാവിക പ്രതിഷേധം ആയിരുന്നു. അന്നത്തെ പത്ര സമ്മേളനത്തിലും വന്നു മുഖ്യമന്ത്രിയുടെ ഗൂഢാലോചനാ സിദ്ധാന്തം നിരത്തി. പലപ്പോഴും വിവരങ്ങള്‍ മറച്ചുവയ്ക്കുകയോ തെറ്റായി കാണിക്കുകയോ ചെയ്തിട്ടുണ്ട്. എല്ലാ ദിവസവും സെന്റിനല്‍ സാമ്പിളിന്റെ കണക്ക് പറയാറുണ്ടല്ലോ. അതില്‍ എന്തിനാണ് നെഗറ്റീവ് ആയതിന്റെ മാത്രം കണക്ക് എന്നും പറയുന്നത്. ഇതുവരെ എന്നെങ്കിലും എത്ര പേര്‍ പോസിറ്റീവായെന്ന് പറഞ്ഞിട്ടുണ്ടോ? നിശബ്ദമായി രോഗം വ്യാപിക്കുന്നതിന്റെ കണക്കായിരുന്നു അത്.
ഇനി എല്ലാ ദിവസവും രോഗികളുടെ എണ്ണം പറയുമ്പോള്‍ വിദേശം, അന്യസംസ്ഥാനം, പറയും. അത് കഴിഞ്ഞ് സമ്പര്‍ക്കം പറയും. ഈ സമ്പര്‍ക്കവും കഴിഞ്ഞ് അര്‍ദ്ധസൈനികരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും കണക്ക് പ്രത്യേകം പറഞ്ഞിരുന്നത് എന്തിനാണ്? ഇതെല്ലാം സമ്പര്‍ക്കം തന്നെയായിരുന്നപ്പോള്‍ പ്രത്യേകം പറഞ്ഞിരുന്നത് സമ്പര്‍ക്ക ശതമാനം കുറയ്ക്കാണോയെന്നും സംശയം ഉയരുന്നുണ്ട്. എല്ലാ സ്ഥലത്തെയും രോഗികളുടെ എണ്ണം പൂഴ്ത്തിവയ്ക്കുകയും ടെസ്റ്റിന്റെ എണ്ണം കുറയക്കുകയോ ചെയ്തതായി ആരോപണവും ഉയര്‍ന്നിരുന്നു. അഞ്ചുതെങ്ങ് ഇതിന് ഉദാഹരണാണ്.
കേരളത്തിലെ മറ്റു സംസ്ഥാനങ്ങളെക്കാള്‍ കൂടുതല്‍ അടിസ്ഥാന സൗകര്യം കേരളത്തിനുണ്ട്. ആരോഗ്യ മേഖലയില്‍ യുറോപ്യന്‍ നിലവാരവും നമ്മള്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഇതൊന്നും അമേരിക്കയോടോ ഇറ്റലിയോടോ ഒന്നും തട്ടിച്ചുനോക്കാന്‍ പോലും പറ്റുന്നതല്ല. നമ്മുടെ ആ അവസ്ഥ ജനങ്ങളെ അറിയിച്ച് തന്നെ മുന്നോട്ടുപോകണം. കോവിഡിനെ നേരിടാനുള്ള മാന്ത്രികദണ്ഡൊന്നും ഇപ്പോള്‍ നമ്മുടെ കയ്യില്‍ ഇല്ല. ലോകത്തിന് മാതൃകയായ പ്രവര്‍ത്തനം കുറച്ച് ദിവസത്തേക്ക് മാറ്റിവയ്ക്കുന്നതാണ് കേരളത്തിന് നല്ലത്. പ്രതിപക്ഷവും വെറും രാഷ്ട്രീയം വിട്ട് കാര്യങ്ങള്‍ സീരിയസായി കാണണം.
https://www.facebook.com/Malayalivartha