ഇടി മിന്നലില്‍ സി.സി.ടി.വി നശിക്കുന്നു, ഇതാ ഇപ്പോള്‍ അന്വേഷണ സംഘത്തിലും അഴിച്ചുപണി; എന്തോ ചീഞ്ഞു നാറുന്നു; സ്വര്‍ണക്കടത്ത് കേസ് പുതിയ വഴിതിരുവുകളിലൂടെ; എല്ലാം അന്വേഷിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുമോ? അട്ടിമറി നീക്കങ്ങളും തെളിവു നശിപ്പിക്കലും സജീവം
സ്വര്‍ണക്കടത്ത് കേസില്‍ സംഭവിക്കുന്നത് പലതും അസ്വാഭാവികത നിറഞ്ഞതാണ്. കേരളത്തില്‍ ഒരിടത്തും വിഴാത്ത ഇടിമിന്നല്‍ സെക്രട്ടറിയേറ്റിന് മുകളില്‍ വീണ് സി.സി.ടി.വി തകറായതും ഇതാ ഇപ്പോള്‍ കസ്റ്റംസിന്റെ അന്വേഷണ സംഘത്തിലുണ്ടായ അഴിച്ചു പണിയും എന്തോ ചിലത് എവിടെയോ ചീഞ്ഞു നാറുന്നതിന് തെളിവാണ്. ഇടിമിന്നല്‍ മൂലം കേടായ സെക്രട്ടേറിയറ്റിലെ സി.സി.ടി.വി നെറ്റ് വര്‍ക്ക് അടിയന്തരമായി മാറ്റുന്നതുമായി ബന്ധപ്പെട്ട് ഈ മാസം 13ന് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെയുള്ള തെളിവുകള്‍ നശിപ്പിക്കാന്‍ ബോധപൂര്‍വ്വവും സംഘടിതവുമായ നീക്കത്തിന്റെ ഭാഗമാണ് ഇതെന്നും ഇതിന് പിന്നില്‍ ചീഫ് സെക്രട്ടറിയടക്കമുളള ഉന്നത ഉദ്യേഗസ്ഥരുടെ സംഘമാണെന്നും കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ കസ്റ്റംസില്‍ സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തില്‍ ഏറ്റവും ശക്തമായി നില്‍ക്കുന്ന പത്തുപേരെ സ്ഥലംമാറ്റി ഉത്തരവിറങ്ങിയത്. തുടരന്വേഷണത്തെ ഗുരുതരമായി ബാധിക്കുന്ന സ്ഥലംമാറ്റ ഉത്തരവിനു പിന്നില്‍ സ്ഥാപിത താത്പര്യവും രാഷ്ട്രീയ ഇടപെടലുമുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
സി.സി.ടി.വി തകറാറിലായതും അടിയന്തരമായി നെറ്റ് വര്‍ക്ക് മാറ്റാനുമുള്ള നിര്‍ദേശത്തിന് പിന്നില്‍ എന്‍.ഐ.എ പരിശോധനക്ക് മുമ്പായി സെക്രട്ടറിയേറ്റിലെ തെളിവുകള്‍ മുഴുവനും നശിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ നീക്കമാണ് നടക്കുന്നത്. എന്‍.ഐ.എ അടിയന്തിരമായി സെക്രട്ടറിയേറ്റില്‍ പരിശോധന നടത്തി തെളിവുകള്‍ ശേഖരിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. അല്ലാത്ത പക്ഷം തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്നും അവര്‍ പറയുന്നു. ഇതിന് തെളിവായി ചീഫ് സെക്രട്ടറിയുടെ നടപടികളും അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇതിന് പിന്നിലെയാണ് സ്വര്‍ണക്കടത്ത് കേസ് വഴിത്തിരിവിലെത്തിനില്‍ക്കേ കസ്റ്റംസ് അന്വേഷണസംഘത്തെ ഉടച്ചുവാര്‍ക്കാന്‍ നീക്കം നടന്നിരിക്കുന്നത്. കൊച്ചി കസ്റ്റംസ് കമ്മിഷണര്‍ മുഹമ്മദ് യൂസഫിന്റെ പേരിലിറങ്ങിയ ഉത്തരവിലാണ് ഇവരെ വിവിധ യൂണിറ്റുകളിലേക്കു മാറ്റിയിട്ടുള്ളത്. അന്വേഷണസംഘത്തലവനായ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാര്‍ അറിയാതെയാണ് ഉത്തരവിറക്കിയതെന്നാണു സൂചന. ഈ നീക്കത്തില്‍ അദ്ദേഹം കേന്ദ്രത്തിലെ കസ്റ്റംസ് ഉന്നതരെ ശക്തമായ എതിര്‍പ്പറിയിച്ചു. ഉത്തരവിന്റെ അവസാനഭാഗത്ത് ചീഫ് കമ്മിഷണറുടെ അനുവാദത്തോടെ എന്ന് എഴുതിയിട്ടുണ്ട്. ഇതിനെ ചോദ്യംചെയ്താണ് സുമിത് കുമാര്‍ ഉന്നതങ്ങളിലേക്ക് എതിര്‍പ്പറിയിച്ചത്. തുടര്‍ന്ന് സ്ഥലംമാറ്റ ഉത്തരവ് തത്കാലത്തേക്ക് മരവിപ്പിച്ചു, എന്നാല്‍, പിന്‍വലിച്ചിട്ടില്ല. സത്യസന്ധതയ്ക്കു പേരുകേട്ട സുമിത് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണം ആഴത്തിലേക്കു കടന്നത് പലരേയും അലോസരപ്പെടുത്തിയിരുന്നു. മലബാര്‍മേഖലയില്‍ അന്വേഷണത്തില്‍ പ്രധാനികളായ ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്. കഴിഞ്ഞദിവസം കോഴിക്കോട് ഓഫീസില്‍ സമാനമായ ഉത്തരവിറക്കാന്‍ ശ്രമിച്ചത് വിവാദമായിരുന്നു.
എന്നാല്‍, ഉന്നത ഇടപെടലിനെപ്പോലും അവഗണിച്ചാണ് ബുധനാഴ്ച പുതിയ ഉത്തരവിറക്കിയത്. സുമിത് കുമാറിന്റെ സംഘത്തിലെ അംഗങ്ങളെ മറ്റു യൂണിറ്റുകളിലേക്കും ഡിപ്പാര്‍ട്ട്‌മെന്റിലേക്കുമാണ് മാറ്റിയത്. കസ്റ്റംസ് പ്രിവന്റീവില്‍ വരുന്ന ഉദ്യോഗസ്ഥര്‍ പല ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ സാമര്‍ഥ്യം തെളിയിച്ചവരാണ്. ഇവരുടെ ആത്മവിശ്വാസം തകര്‍ക്കുന്നതായി സ്ഥലംമാറ്റം.
സര്‍ക്കാരുമായി ബന്ധപ്പെട്ട എട്ടുപേര്‍ ഇന്ന് സ്വര്‍ണ്ണക്കള്ളക്കടത്തില്‍ സംശയത്തിന്റെ നിഴിലിലാണ്. അതില്‍ ഒരാള്‍ ഇപ്പോള്‍ തന്നെ പ്രതിയായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു എം. ശിവശങ്കര്‍, മുഖ്യമന്ത്രിയുടെ കിഴിലുള്ള ഐ.ടി വകുപ്പിന്റെ സ്‌പൈസ് പാര്‍ക്കില്‍ കരാര്‍ ജീവനക്കാരിയായിരുന്ന സ്വപ്‌ന സുരേഷ്, മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ ആയിരുന്ന അരുണ്‍ ബാലചന്ദ്രന്‍, സ്പീക്കര്‍, മന്ത്രി, മന്ത്രിയുടെ പി.എ, അദ്ദേഹത്തിന്റെ ഗണ്‍മാന്‍, യു.എ.ഇ കോണ്‍സുലേറ്റിലെ അറ്റാഷേയുടെ ഗണ്‍മാന്‍ എന്നിവരാണവര്‍. ഈ എട്ടുപേരില്‍ ഒരാള്‍ പ്രതിയാവുകയും മറ്റുള്ളവര്‍ ആരോപണത്തിന്റെ നിഴലില്‍ നില്‍ക്കുകയും ചെയ്യുമ്പോള്‍ സെക്രട്ടറിയേറ്റിലെ തെളിവുകളെല്ലാം നശിപ്പിക്കാനും കേസ് അന്വേഷണം അട്ടിമറിക്കുന്നതിനുമായാണ് ഇപ്പോഴത്തെ നീക്കളെ വിലയിരുത്തുന്നത്.
https://www.facebook.com/Malayalivartha