സ്വപ്നയുടെ മൊഴി പുറത്ത് വരാൻ തുടങ്ങിയതോടെ പല വമ്പന്മാരും ഊരകുടുക്കിലേക്ക്.... കെ.ടി. റമീസുമായുള്ള ബന്ധത്തെ കുറിച്ചും കൈവിട്ടുപോയ ആ നിമിഷത്തെകുറിച്ചും പരസ്യമാക്കി സ്വപ്ന; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യംചെയ്യലില്‍ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്....
സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായ സ്വപ്‌നയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. സ്വപ്നയുടെ മൊഴി പുറത്ത് വരാൻ തുടങ്ങിയതോടെ ഞെട്ടലോടെയാണ് പല വമ്പന്മാരും. ഇപ്പോഴിതാ പുറത്ത് വരുന്നത് സ്വര്‍ണം കള്ളക്കടത്തിലെ മുഖ്യഇടപാടുകാരന്‍ കെ.ടി. റമീസിനെ പരിചയപ്പെട്ടതു തിരുവനന്തപുരത്തെ യു.എ.ഇ. കോണ്‍സുലേറ്റില്‍ വച്ചാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ചോദ്യംചെയ്യലില്‍ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തൽ. അന്നു താനും പി.എസ്. സരിത്തും കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരായിരുന്നു. സരിത്താണ് തന്നെ റമീസിന് പരിചയപ്പെടുത്തിയത്. റമീസിനെ ഒരു തവണ മാത്രമേ കണ്ടിട്ടുള്ളൂ എന്നും സ്വപ്‌ന പറഞ്ഞു. ജൂണ്‍ 30ന് എത്തിയ ബാഗേജ് വിട്ടുകിട്ടാന്‍ അറ്റാഷെയുടെ ആവശ്യപ്രകാരമാണു കസ്റ്റംസ് ഓഫീസറെ വിളിച്ചത്. അറ്റാഷെയുടെ പേരില്‍ വന്ന സ്വകാര്യ ബാഗേജായിരുന്നു അത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെ ആ ദിവസങ്ങളില്‍ വിളിച്ചിട്ടില്ല. കോള്‍ ഡാറ്റകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും. സ്വര്‍ണം പിടികൂടിയ ദിവസം താന്‍ ശിവശങ്കറെ വിളിച്ചിട്ടില്ല. എന്നാല്‍ ശിവശങ്കര്‍ വിളിച്ചിരുന്നു. അതു സ്വര്‍ണക്കടത്തുമായി ബന്ധമുള്ള വിഷയമായിരുന്നില്ല. അതേസമയം, ഖത്തര്‍ വഴിയുള്ള ധനസഹായം നിലച്ചതോടെയാണു തീവ്രവാദ ആവശ്യങ്ങള്‍ക്കായി യു.എ.ഇ. വഴി കള്ളക്കടത്ത് ഊര്‍ജിതമായതെന്നാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍. സുരക്ഷിതമാര്‍ഗം എന്നനിലയിലാണു കോണ്‍സുലേറ്റിലേക്കുള്ള ബാഗേജ് തെരഞ്ഞെടുത്തത്.
വലിയ അളവില്‍ സ്വര്‍ണം കൊണ്ടുവരാമെന്ന സൗകര്യവും കാരണമായി. സ്വപ്‌ന തീവ്രവാദ സംഘടനകള്‍ക്കു വിവരം ചോര്‍ത്തി നല്‍കുന്ന ചാരപ്പണി ചെയ്തിരുന്നോ എന്ന് എന്‍.ഐ.എ. പരിശോധിക്കുന്നുണ്ട്. സര്‍ക്കാരിന്റെ ഉന്നതതല തീരുമാനങ്ങള്‍ പലതും സ്വപ്‌ന അപ്പപ്പോള്‍ അറിഞ്ഞിരുന്നു. യു.എ.ഇ. കോണ്‍സുലേറ്റില്‍നിന്നു സ്വപ്‌നയെ പുറത്താക്കിയിരുന്നില്ലെന്നും ഒഴിവാക്കിയെന്നു രേഖയുണ്ടാക്കി നിലനിര്‍ത്തിയെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കോണ്‍സുലേറ്റില്‍നിന്നും ഐടി വകുപ്പില്‍നിന്നും ഇവര്‍ ഒരേസമയം പ്രതിഫലം വാങ്ങിയിരുന്നു. ബാങ്ക് ലോക്കറില്‍ നിന്നും കണ്ടെടുത്ത സ്വര്‍ണവും തുകയ്ക്കും കണക്കുണ്ടെന്നു സ്വപ്‌ന എന്‍ഫോഴ്‌സ്‌മെന്റിനെ അറിയിച്ചു.
തന്റെയും സഹോദരന്റെയും വിവാഹവേളയില്‍ വാങ്ങിയ 120 പവന്‍ സ്വര്‍ണമാണുള്ളത്. 56 ലക്ഷം രൂപ സ്ഥിരനിക്ഷേപമാണ്. അതിന്റെ പലിശയുള്‍പ്പെടെയാണ് ഇപ്പോഴത്തെ തുക. കൂടാതെ 2000 ഡോളര്‍ െകെയിലുണ്ട്. 35 വര്‍ഷം തന്റെ മാതാപിതാക്കള്‍ അബുദാബി രാജകുടുംബത്തിലാണു ജോലിചെയ്തത്. കോണ്‍സുലേറ്ററുടെയും അറ്റാഷെയുടെയും കുടുംബങ്ങളുമായി വ്യക്തിബന്ധമുണ്ട്. ഇന്ത്യയിലെ എല്ലാ ആവശ്യങ്ങള്‍ക്കും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ തന്നെയാണു ദ്വിഭാഷിയായി കൂട്ടാറുള്ളത്. ഇവരോടൊപ്പം ഷോപ്പിങിനു പോകുമ്പോള്‍ പലതും സമ്മാനമായി നല്‍കിയിട്ടുണ്ട്. അവര്‍ വിളിക്കുമ്പോഴോക്കെ താന്‍ സഹായിച്ചിട്ടുണ്ടെന്നും സ്വപ്‌ന മൊഴി നല്‍കി.
അതേസമയം സ്വപ്ന സുരേഷിനെതിരെ ആദായനികുതി വകുപ്പും അന്വേഷണം ആരംഭിച്ചു. സ്വപ്നയുടെ വൻസമ്പാദ്യം സംബന്ധിച്ച വിവരങ്ങൾ എൻഐഎ പുറത്തു വിട്ടതിന് പിന്നാലെയാണ് അനധികൃത സ്വത്തുകളെക്കുറിച്ച് ആദായനികുതി വകുപ്പും അന്വേഷണം തുടങ്ങുന്നത്. തിരുവനന്തപുരത്തെ രണ്ട് ബാങ്കുകളിലായുള്ള സ്വപ്നയുടെ ലോക്കറിൽ നിന്നും പണവും സ്വർണവും അടക്കം രണ്ട് കോടി രൂപയുടെ ആസ്തി ആദായനികുതി വകുപ്പ് കണ്ടെടുത്തിരുന്നു. പണവും സ്വർണവും ആയാണ് ഇത്രയും കോടിയുടെ സമ്പാദ്യം കണ്ടെടുത്തത്. എന്നാൽ ഇത്രയേറെ കോടികൾ സമ്പാദ്യമായി ഉണ്ടെങ്കിലും സ്വപ്ന സുരഷ് ആദായനികുതി അടച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ആദായനികുതി വകുപ്പ് സ്വപ്നയ്ക്കെതിരെ അന്വേഷണം ആരംഭിച്ചത്. ചില സഹകരണ ബാങ്കുകളിലും ലക്ഷങ്ങളുടെ നിക്ഷേപം സ്വപ്നയ്ക്ക് ഉണ്ടായിരുന്നതായി ആദായനികുതി വകുപ്പ് സംശയിക്കുന്നു. സ്വപ്നയുടെ ബാങ്ക് ഇടപാടുകളൾ അടക്കം പരിശോധിക്കാനാണ് ആദായനികുതി വകുപ്പിൻ്റെ തീരുമാനം. കസ്റ്റംസും ആദായനികുതി വകുപ്പിന് വിവരങ്ങൾ കൈമാറും.
https://www.facebook.com/Malayalivartha