Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വല്ലാത്തൊരവസ്ഥയില്‍ ഇപി... ഇപി - ജാവദേക്കര്‍ കൂടിക്കാഴ്ച വിവാദം ഇന്നത്തെ പാര്‍ട്ടി സെക്രട്ടറിയേറ്റ് നിര്‍ണായകം; മുഖ്യമന്ത്രിയുടെ ഉപദേശം ഇരുകൈയും നീട്ടി സ്വീകരിക്കുന്നതായി ഇപി; ഇ.പിക്കു നേരെ ഒളിയമ്പുമായി സൈബര്‍ സഖാക്കളും; പോരാളി ഷാജി, റെഡ് ആര്‍മി രംഗത്ത്


ആവേശപ്പെരുമഴ... വില്‍ ജാക്‌സിന്‍ 41 പന്തില്‍ സെഞ്ച്വറി നേടി ബെംഗളുരുവിനെ വിജയത്തിലെത്തിച്ചു; വിരാട് കോലിയും തകര്‍ത്തടിച്ചു; 16 ഓവറില്‍ കളി ജയിച്ച് ആര്‍സിബി; ചെന്നൈക്ക് 78 റണ്‍സിന്റെ തകര്‍പ്പന്‍ ജയം, പോയിന്റ് പട്ടികയില്‍ മൂന്നാമത്; തുഷാര്‍ ദേശ്പാണ്ഡെയ്ക്ക് 4 വിക്കറ്റ്


സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്


ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...


ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു: പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...

ചൈന കരയുകയാണ്; ഇന്ത്യ തങ്ങളുടെ മേഖലകള്‍ പിടിച്ചെടുത്തു; ലഡാക്കില്‍ യഥാര്‍ത്ഥത്തില്‍ നടന്നതെന്ത്? മുന്നോട്ടു മാത്രം അതാണ് ഇന്ത്യന്‍ സേനയുടെ ഇപ്പോളത്തെ നയം

01 SEPTEMBER 2020 04:38 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ഇന്ത്യ-ചൈന, ലഡാക് അതിര്‍ത്തിയില്‍ ഇങ്ങോട്ടു കയറി വന്നു തങ്ങളുടെ മേഖലകള്‍ പിടിച്ചെടുത്തത് ഇന്ത്യയാണെന്ന വാദവുമായി ചൈന. രണ്ടു ദിവസം മുന്‍പാണ് ചൈനയുടെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മി സൈനീകവും നയതന്ത്രപരവുമായ തങ്ങളുടെ മുന്‍ ധാരണകള്‍ക്കു വിരുദ്ധമായി മേഖലയില്‍ തല്‍സ്ഥിതിക്ക് വ്യത്യാസം വരത്തക്ക വിധത്തില്‍ പ്രകോപനപരമായി പെരുമാറി എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നത്. ഇതിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ വന്‍ തോതില്‍ സംഘര്‍ഷ സാധ്യത നില നിന്നിരുന്നു. ഇന്ത്യ മേഖലയിലെ തങ്ങളുടെ സൈനിക വിന്യാസം ശക്തി പെടുത്തിയിരുന്നു. എന്നാല്‍ നേരെ വിപരീതമാണ് കാര്യങ്ങള്‍ എന്ന രീതിയിലാണ് ചൈനയുടെ ഭാഗത്തു നിന്നും വരുന്ന പ്രതികരണങ്ങള്‍. പ്രത്യേക പരിശീലനം ലഭിച്ച ഇന്ത്യന്‍ ആര്‍മിയിലെ സംഘങ്ങള്‍ ചൈനയുടെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ പ്രദേശങ്ങള്‍ അതിക്രമിച്ചു കീഴ്‌പെടുത്തി എന്നാണ് അവരുടെ വാദം. മുന്‍പ് രണ്ടു സേനയും ഒരുമിച്ചു കൈവശം വച്ച നാലു പ്രദേശങ്ങള്‍ എങ്കിലും ഇത്തരത്തില്‍ ഇന്ത്യന്‍ സൈന്യം കയ്യേറി എന്നാണ് അവര്‍ ആരോപിക്കുന്നത്. ഇതിനെ തുടര്‍ന്ന് ചൈനീസ് ആര്‍മിയുടെ പടിഞ്ഞാറന്‍ തിയേറ്റര്‍ കമാന്‍ഡ് അതി രൂക്ഷമായാണ് പ്രതികരിച്ചത്. നിലവില്‍ ഉണ്ടാക്കിയ മുന്‍ ധാരണകളില്‍ നിന്നും ഇന്ത്യന്‍ സൈന്യം വ്യക്തി ചലിച്ചു എന്നാണ് അവര്‍ ആരോപിക്കുന്നത്.

അവരുടെ സര്‍ക്കാര്‍ മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട് ചെയ്തിരിക്കുന്നത് ' ഇന്ത്യയും ചൈനയും തമ്മില്‍ ഉണ്ടാക്കിയ ബഹു മുഖ ധാരണകളുടെ നഗ്‌നമായ ലംഘനമാണ് ഇന്ത്യ നടത്തിയത് എന്നും അതിര്‍ത്തിയില്‍ അതിക്രമിച്ചു വന്നു ഇന്ത്യ പ്രകോപനം സൃഷ്ടിക്കുകയാണ് എന്നുമാണ്. ഇന്ത്യ തങ്ങളുടെ സൈന്യത്തെ അതിര്‍ത്തിയില്‍ നിന്നും പിന്‍വലിക്കണം, എന്നാല്‍ മാത്രമേ രണ്ടു ആണവ രാജ്യങ്ങള്‍ക്കിടയിനുള്ള സംഘര്‍ഷത്തില്‍ കുറവുണ്ടാവുകയുള്ളുവെന്നാണ് ചൈനീസ് സൈന്യം നിലവില്‍ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. ഇന്ത്യ നിയമം തെറ്റിച്ചു കടന്നു വന്ന പൊതു അതിര്‍ത്തിയില്‍ നിന്നും ഇന്ത്യ മാറാന്‍ തയ്യാറാവണം എന്ന് ചൈനീസ് സൈന്യം പറഞ്ഞിരിക്കുന്നതായിട്ടാണ് വാര്‍ത്ത ഏജന്‍സി ആയ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈനയുടെ മേഖലയിലെ പരമാധികാരം ലംഘിച്ച ഇന്ത്യന്‍ സൈന്യത്തിനെതിരെ സ്വാഭാവികമായ പ്രതിപ്രവര്‍ത്തനം മാത്രമേ ചൈന നടത്തുന്നുള്ളു എന്നാണ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ മേഖലാ കമാണ്ടന്റ് പറയുന്നത്.

എന്നാല്‍ ഇന്ത്യന്‍ സേനാ വക്താവ് കേണല്‍ അമന്‍ ആനന്ദിന്റെ വാക്കുകളില്‍ 'ചൈനയുടെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മി സൈനിക നയതന്ത്ര നിലയില്‍ മുന്‍പ് ഉണ്ടാക്കിയിരിക്കുന്ന ധാരണകളുടെ നഗ്‌നമായ ലംഘനമാണ് 29-ാം തിയതി രാത്രി ഉണ്ടായിരിക്കുന്ന സംഭവ വികാസങ്ങളിലൂടെ നടപ്പില്‍ വരുത്തിയിരിക്കുന്നത്' .പ്രകോപനപരമായ സൈനിക നീക്കങ്ങളിലൂടെ അതിര്‍ത്തി മേഖലയിലെ തല്‍സ്ഥിതി മാറ്റുവാനാണ് ചൈന ബലം പ്രയോഗിച്ചു ശ്രമിക്കുന്നത് . ഇത് തടയാന്‍ ഇന്ത്യന്‍ സേന പ്രതിജ്ഞാ ബദ്ധമാണ്. അതിര്‍ത്തിയില്‍ അതിക്രമിച്ചു കയറാനുള്ള ചൈനീസ് നീക്കം രണ്ടു ദിവസം മുന്‍പ് ഇന്ത്യ തകര്‍ത്തതായി റിപോര്‍ട്ടുകള്‍ വന്നിരുന്നു.

ഇന്ത്യന്‍ സൈന്യം മേഖലയിലെ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ സൈനിക നയതന്ത്ര തല ചര്‍ച്ചകള്‍ നടത്താന്‍ സര്‍വദാസന്നദ്ധരാണ്, എന്നാല്‍ ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കുവാന്‍ ഇന്ത്യന്‍ സേന കടമപെട്ടിരിക്കുന്നവരുമാണ്. അതിനാല്‍ തന്നെ ഇന്ത്യയുടെ പരമാധികാരത്തിനു വിരുദ്ധമായിട്ടുള്ള ഏതൊരു നടപടിയും ഇന്ത്യന്‍ സേന ശക്തമായി അടിച്ചമര്‍ത്തുക തന്നെ ചെയ്യും. കേണല്‍ അമന്‍ ആനന്ദ് വ്യക്തമാക്കി. അതെ സമയം യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ സംഘര്‍ഷം ഉയര്‍ന്നിരിക്കുകയാണ്. ശനിയാഴ്ച രാത്രിയില്‍ പങ്ങൊങ് സൊ നദിയുടെ തെക്കന്‍ തീരത്തു ചൈന നടത്തി എന്ന് പറയപ്പെടുന്ന കടന്നു കയറ്റത്തിന് ശേഷം ഇന്ത്യന്‍ സേന മേഖലയില്‍ അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. മെയ് ആദ്യത്തോടു കൂടി സംഘര്‍ഷം തുടങ്ങിയത് മുതല്‍ തന്നെ വളരെയധികം സംഘര്‍ഷ ബാധിത മേഖലയാണ് പങ്ങൊങ് നദിയുടെ തെക്കന്‍ തീരം. ചുഷുല്‍ മേഖല എന്നറിയപ്പെടുന്ന ഇവിടം ഇന്ത്യന്‍ സൈന്യം വളരെയധികം ശ്രദ്ധ പതിപ്പിക്കുന്ന ഒരു ഭൂ പ്രദേശമാണ്. യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്ക് അടുത്തായി ഉയര്‍ന്ന തരത്തിലുള്ള സൈനിക വിന്യാസമാണ് ചൈന നിലവില്‍ ഇവിടെ നടത്തിയിരിക്കുന്നത്.

റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ചൈനയുടെ പ്രകോപനപരമായ നടപടികള്‍ക്ക് ശേഷം അതിശക്തമായ സേന വിന്യാസമാണ് മേഖലയില്‍ ഇന്ത്യ നടത്തി കൊണ്ടിരിക്കുന്നത്. ചൈനയില്‍ നിന്നുള്ള ഏതു തരത്തിലുള്ള നീക്കങ്ങളും തടയാന്‍ തന്നെയാണ് സൈന്യം ഒരുങ്ങിയിരിക്കുന്നത്. ചൈനയുടെ ഭാഗത്തു നിന്നുമുണ്ടായ പ്രകോപനപരമായ നീക്കം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാന്‍ സൈന്യം ഇത് വരെ തയ്യാറായിട്ടില്ല. പുതിയ ഏതെങ്കിലും ഭൂപ്രദേശങ്ങളിലേക്ക് ചൈന കടന്നു കയറിയിട്ടുണ്ടോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്. ഒന്നും തുറന്നു പറയാന്‍ നിലവില്‍ സൈന്യം തയ്യാറായിട്ടില്ല .സൈനിക തലത്തിലുള്ള ഫ്‌ലാഗ് മീറ്റിങ്ങുകള്‍ നടന്നു വരുന്നുണ്ട്.

ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം ഇന്ത്യ വളരെയധിക കരുതല്‍ കൊടുത്തു കൊണ്ടിരിക്കുന്ന ഒരു വിഷയമാണ്. അതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് പങ്ങൊങ് നദിയുടെ വടക്കന്‍ പ്രദേശത്തെ ഫിംഗര്‍ ഏരിയയില്‍ നിന്നും പീപ്പിള്‍ ലിബറേഷന്‍ ആര്‍മി പിന്മാറാന്‍ തയ്യാറല്ല എന്നതാണ്. എന്നാല്‍ ചൈനയുടെ എത്ര ചെറുതോ, വലുതോ, ശക്തമോ ആയ നീക്കങ്ങളെ ചെറുക്കുവാന്‍ തന്നെ തീരുമാനിച്ചുറപ്പിച്ചാണ് ഇന്ത്യന്‍ സൈന്യം മേഖലയില്‍ നിലയുറപ്പിച്ചിരിക്കുന്നത്. പിന്നോട്ട് മാറിയ കാലം ഒക്കെ കഴിഞ്ഞു. ഇനി പോകാനുള്ളത് മുന്നോട്ടു മാത്രമാണ് എന്നാണ് ഇപ്പോള്‍ ഇന്ത്യന്‍ സേനയുടെ നയം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ കാഴ്ച കണ്ട് നിലവിളിച്ച്.... മാന്നാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് തൂങ്ങിമരിച്ച നിലയില്‍....  (2 minutes ago)

വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍..  (20 minutes ago)

കുടുംബത്തോടെ നാറി... തിരഞ്ഞെടുപ്പിനിടെ ലൈംഗിക പീഡന പരാതിയില്‍ കേസെടുത്തത് കര്‍ണാടകം തിളയ്ക്കുന്നു; ദേവെഗൗഡയുടെ മകനും എംഎല്‍എയുമായ എച്ച്.ഡി.രേവണ്ണ, രേവണ്ണയുടെ മകനും ഹാസന്‍ എംപിയുമായ പ്രജ്വല്‍ രേവണ്ണ എന  (36 minutes ago)

വല്ലാത്തൊരവസ്ഥയില്‍ ഇപി... ഇപി - ജാവദേക്കര്‍ കൂടിക്കാഴ്ച വിവാദം ഇന്നത്തെ പാര്‍ട്ടി സെക്രട്ടറിയേറ്റ് നിര്‍ണായകം; മുഖ്യമന്ത്രിയുടെ ഉപദേശം ഇരുകൈയും നീട്ടി സ്വീകരിക്കുന്നതായി ഇപി; ഇ.പിക്കു നേരെ ഒളിയമ്പുമാ  (55 minutes ago)

സി.പി.എം കൂടുതല്‍ പ്രതിരോധത്തില്‍... ബി.ജെ.പി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായുള്ള വിവാദ കൂടിക്കാഴ്ചയില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ വിശദീകരണം തള്ളി സി.പി.ഐ നിലപാട് കടുപ്പിച്ചതോടെ സി.പി.എം ക  (59 minutes ago)

കണ്ണീര്‍ക്കാഴ്ചയായി... വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം  (1 hour ago)

ആവേശപ്പെരുമഴ... വില്‍ ജാക്‌സിന്‍ 41 പന്തില്‍ സെഞ്ച്വറി നേടി ബെംഗളുരുവിനെ വിജയത്തിലെത്തിച്ചു; വിരാട് കോലിയും തകര്‍ത്തടിച്ചു; 16 ഓവറില്‍ കളി ജയിച്ച് ആര്‍സിബി; ചെന്നൈക്ക് 78 റണ്‍സിന്റെ തകര്‍പ്പന്‍ ജയം, പ  (1 hour ago)

തലസ്ഥാനത്ത് ആറ് മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന മത്സ്യബന്ധന വള്ളം വലിയ തിരയില്‍പ്പെട്ട് തലകീഴായി മറിഞ്ഞ് കാണാതായ പുതുക്കുറിച്ചി സ്വദേശിയെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു... മൃതദേ  (1 hour ago)

കേരളത്തിലെ ആദ്യ വന്ദേഭാരതിന് ഒരു വയസ്സ്...വന്ദേഭാരത് ഓട്ടത്തിലും ജനപ്രീതിയിലും ഇപ്പോഴും ഹിറ്റ്  (1 hour ago)

ചെന്നൈയില്‍ മലയാളി ദമ്പതികളെ വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി... പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി  (2 hours ago)

മുതലപ്പൊഴിയില്‍ മീന്‍പിടിത്ത വള്ളം മറിഞ്ഞ് തൊഴിലാളിയെ കാണാതായി...  (2 hours ago)

ഫെയ്‌സ്ബുക്ക് ലൈവിനു പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍... സംസ്‌കാരം ഇന്ന്  (2 hours ago)

രാജ്യത്ത് അടുത്തമാസം 14 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല... കേരളത്തില്‍ ഏഴു ദിവസം അവധി  (3 hours ago)

മാഹിയില്‍ ജോലി ചെയ്യുന്നതിനിടെ സൂര്യാഘാതമേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന പന്തക്കല്‍ സ്വദേശി മരിച്ചു  (3 hours ago)

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് തകര്‍പ്പന്‍ ജയം...  (4 hours ago)

Malayali Vartha Recommends