ആ രഹസ്യം അവസാനമായി പറഞ്ഞത് ആ ഒരാളോട് മാത്രമായിരുന്നു... ക്രൈംബ്രാഞ്ച് പോലും വിട്ടപ്പോൾ പൊക്കിയെടുത്ത് സിബിഐ! ബാലഭാസ്കറിന്റെ മരണത്തില്‍ സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിയെ സിബിഐ ഉടന്‍ ചോദ്യം ചെയ്യും... സിബിഐ ഓഫിസിലേക്ക് വിളിച്ചു വരുത്തി നിര്‍ണായക നീക്കം...
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിയെ സിബിഐ ചോദ്യം ചെയ്യും. സി ബി ഐ ഓഫിസിലേക്ക് വിളിച്ചു വരുത്തിയാകും ചോദ്യം ചെയ്യല്‍. നേരത്തെ ബാലഭാസ്കര്‍ മരിച്ച ദിവസം സ്റ്റീഫന്‍ ദേവസി ബാലഭാസ്കറുമായി ദീര്‍ഘ നേരം സംസാരിച്ചിരുന്നു. ബാലഭാസ്ക്കറിന്റെ അടുത്ത സുഹൃത്തുകളില്‍ ഒരാളാണ് സ്റ്റീഫന്‍ ദേവസി. അപകട വിവരം അറിഞ്ഞ് സ്റ്റീഫന്‍ ആശുപത്രിയിലും എത്തിയിരുന്നു. മരണത്തിന് മുമ്ബ് ബാലഭാസ്കറുമായി സ്റ്റീഫന്‍ ദേവസി സംസാരിച്ച കാര്യങ്ങള്‍ എന്തൊക്കെയാണെന്നാണ് സിബിഐക്ക് അറിയേണ്ടത്.
അതേസമയം വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ സിബിഐ അന്വേഷണ സംഘം കലാഭവൻ സോബിയുടെ മൊഴിയും കഴിഞ്ഞ ദിവസം എടുത്തിരുന്നു. തിരുവനന്തപുരത്തെ സിബിഐ ഓഫീസിൽ ഹാജരായാണ് സോബി മൊഴി നൽകുന്നത്. ബാലഭാസ്കറിന്‍റെ മരണം ആസൂത്രിത കൊലപാതകമെന്ന് നേരത്തെ സോബി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ നിലപാടിൽ ഉറച്ച് നിൽക്കുന്നു. അപകടസ്ഥലത്ത് കണ്ട കാര്യങ്ങളാണ് നേരത്തെ ക്രൈംബ്രാഞ്ചിനോട് പറഞ്ഞിരുന്നത് .അപകടത്തിന് മുൻപ് നടന്ന കാര്യങ്ങൾ സിബിഐയോട് വിശദീകരിക്കുമെന്നും സോബി മാധ്യമങ്ങളോട് പറഞ്ഞു.
കുറച്ച് ദിവസം മുമ്പ് ബാലഭാസ്കറിൻറെ അച്ഛന്‍ കെ സി ഉണ്ണിയുടെയും ബാലഭാസ്കറിൻറെ ഭാര്യ ലക്ഷ്മിയുടെയും മൊഴി സിബിഐ എടുത്തിരുന്നു. കേസിലെ മറ്റ് പല സാക്ഷികളില്‍ നിന്നും വരും ദിവസങ്ങളിൽ സിബിഐ മൊഴിയെടുക്കും. ബാലഭാസ്കറിൻ്റെ അപകട മരണത്തിന് പിന്നിൽ സ്വർണ കടത്ത് സംഘത്തിന് പങ്കുണ്ടോ എന്നതിനെ കുറിച്ചാണ് സിബിഐ അന്വേഷിക്കുന്നത്. ബാലഭാസ്കറിൻ്റേത് അപകട മരണമാണെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തൽ ബന്ധുക്കള്‍ നേരത്തെ തള്ളിയിരുന്നു. ഡ്രൈവർ അർജ്ജുനെ മറയാക്കി സ്വർണ കള്ളകടത്ത് സംഘം ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമാണ് എന്നാണ് ബന്ധുക്കളുടെ ആരോപണം. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ലക്ഷ്മിയോട് തൃശൂരിലേക്കുള്ള യാത്രയും മടക്കവും സാമ്പത്തിക ഇടപാടുകളും അടക്കമുള്ള കാര്യങ്ങളെ കുറിച്ച് സിബിഐ ചോദിച്ചറിഞ്ഞു. സിബിഐ എസ്പി നന്ദകുമാരൻ നായരുടെ നേതൃത്വത്തിലായിരുന്നു മൊഴിയെടുക്കൽ.
എന്നാൽ നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് സോബി ജോർജ് അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സോബിയെ നുണപരിശോധനയ്ക്ക് വിധേയനാക്കാൻ കഴിയും. മറ്റുള്ളവർ നുണ പരിശോധനയ്ക്ക് തയ്യാറായില്ലെങ്കിൽ അത് സംശയത്തിനും വഴിവയ്ക്കും. മൊഴികളിൽ കളവുണ്ടെന്ന് ഇതിലൂടെ ഉറപ്പിക്കാനും കഴിയും. ഈ സാഹചര്യത്തിലാണ് നാലു പേർക്കുമെതിരെ നുണ പരിശോധനയ്ക്ക് സിബിഐ ശ്രമിക്കുന്നത്. അപകട ദിവസം അർജുനാണ് വാഹനമോടിച്ചതെന്നാണ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയടക്കം ഒട്ടേറെപ്പേരുടെ മൊഴി. എന്നാൽ അർജുൻ പറയുന്നത് ബാലഭാസ്‌കറാണെന്നാണ്. അപകടത്തിന് മുൻപ് തന്നെ വാഹനം അടിച്ചുതകർത്തിരുന്നുവെന്നാണ് സോബി പറയുന്നത്. എന്നാൽ മറ്റ് സാക്ഷികളോ സാഹചര്യത്തെളിവുകളോ ഇത് ശരിവയ്ക്കുന്നില്ല. ബാലഭാസ്‌കറിന്റെ മരണത്തിൽ സംശയമുണ്ടെന്ന് മാതാപിതാക്കൾ പരാതി നൽകിയവരാണ് പ്രകാശൻ തമ്പിയും വിഷ്ണു സോമസുന്ദരവും. ഇത്തരത്തിൽ മൊഴികളിൽ വ്യക്തത തേടാനാണ് നുണപരിശോധന നടത്തുന്നത്. സോബി ജോർജിന്റെ നുണ പരിശോധന പോലും അതീവ നിർണ്ണായകമാണ്. ആർക്കും അവിശ്വസനീയമായ വെളിപ്പെടുത്തലുകളാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. ശാസ്ത്രീയ പരിശോധനയിൽ ഇവ ശരിയാണെന്ന് കണ്ടെത്തിയാൽ ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹതകൾ കൂടുകയും ചെയ്യും. സത്യം പുറത്തു വരുന്നതിൽ വിമുഖതയുള്ളവരാണ് സാധാരണ നുണ പരിശോധനയ്ക്ക് വിധേയമാകാൻ മടിക്കുന്നവർ.
ബാലഭാസ്‌കറിന്റെ ഡ്രൈവറും സുഹൃത്തുക്കളും പിന്മാറിയാൽ പോലും അത് സത്യത്തിലേക്കുള്ള വിരൽ ചൂണ്ടലായി മാറും. അത് മറ്റ് ചർച്ചകൾക്കും സംശയങ്ങൾക്കും വഴിവയ്ക്കുകയും ചെയ്യും. ബാലഭാസ്‌ക്കറിന്റെ മരണത്തിൽ ഓഗസ്റ്റ് 3 ന് സിബിഐ സമർപ്പിച്ച എഫ് ഐ ആർ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഫയലിൽ സ്വീകരിച്ചിരുന്നു. സംഭവത്തിൽ തിരുവനന്തപുരം സിബിഐ യൂണിറ്റിനാണ് അന്വേഷണ ചുമതല. കൊല്ലപ്പെട്ട ബാല ഭാസ്‌ക്കറിന്റെ പിതാവ് ഉണ്ണിയുടെ പരാതിയിലാണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്.
ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും സ്വാഭാവിക റോഡപകടമരണമാക്കി കേസ് എഴുതിത്ത്ത്ത്ത്തള്ളുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ള സ്വർണ്ണക്കടത്ത് കേസിലെ ചില പ്രതികൾക്ക് ബാലഭാസ്‌ക്കറിന്റെ മരണത്തിൽ പങ്കും പങ്കാളിത്തവുമുള്ളതായി ആരോപണം ഉയർന്നു വന്നിട്ടുണ്ട്. മരണത്തിൽ സ്വർണ്ണക്കടത്ത് സംഘത്തിനടക്കം പങ്കുണ്ടെന്ന തരത്തിൽ കുടുംബം ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് സി ബി ഐ കേസേറ്റെടുത്തത്. പ്രാഥമിക അന്വേഷണത്തിൽ ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനാണ് സി ബി ഐ യാതൊരു ആക്ഷേപവുമുന്നയിക്കാതെ കേസ് ഏറ്റെടുത്ത് എഫ് ഐ ആർ ഇട്ടത്. കോടതി ഉത്തരവില്ലാതെ കേസ് ഏറ്റെടുക്കുന്നതിൽ ഈ രീതിയാണ് സി ബി ഐ മാന്വൽ നിഷ്‌ക്കർശിക്കുന്നത്.
2018 സെപ്റ്റംബർ 25 ന് പുലർച്ചെ കഴക്കൂട്ടം പള്ളിപ്പുറം ദേശീയ പാതയിൽ വച്ചാണ് കാർ അപകടം നടന്നത്. തൃശൂരിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് വരവേയായിരുന്നു ബാലഭാസ്‌ക്കറിന്റെ കാർ മരത്തിൽ ഇടിച്ച് തകർന്നത്. ഡ്രൈവർ അർജുൻ , ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി , മകൾ തേജസ്വിനി ബാല എന്നിവരും കാറിൽ ഉണ്ടായിരുന്നു. മകൾ സംഭവസ്ഥലത്തും ബാലഭാസ്‌കർ പിന്നീട് ആശുപത്രിയിലും വച്ച് മരിച്ചു. അപകടം നടക്കുമ്പോള്‍ വാഹനമോടിച്ചിരുന്നത് ഡ്രൈവർ അർജ്ജുനെന്നാണ് ലക്ഷ്മിയുടെ മൊഴി. ക്രൈംബ്രാഞ്ചിൻ്റെ കണ്ടത്തലും ഇതാണ്. അമിതവാഹനത്തിൽ അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനാണ് അർജ്ജുനെതിരെ കേസെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha