രാത്രിയിൽ ഞങ്ങൾ തമ്മിലുള്ള ചാറ്റുകളാണോ, രാത്രിയിലുള്ള ഞങ്ങളുടെ ഫോട്ടോയാണോ, നിനക്ക് വിശ്വസിക്കാനായി അയച്ചു തരേണ്ടത്? കാമുകന്റെ ആ വാക്കുകൾ അവളുടെ മനസ്സില്‍ കൂരമ്ബു പോലെ തറച്ചു! വിതുമ്പലോടെ അവൾ വീണ്ടും വീണ്ടും ഞാനെന്താണ് ചെയ്തത് ഇക്കൂ എന്ന് ചോദിച്ച് കൊണ്ടേയിരുന്നു... അവസാനമായി റംസിയുടെയും ഹാരിഷിന്റെയും ആ ഫോൺ സംഭാഷണം പുറത്ത്...
വിവാഹ നിശ്ചയത്തിന് ശേഷം വിവാഹത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതൽ വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇപ്പോഴിതാ അന്വേഷണം പുരോഗമിക്കവേ ഇരുവരുടെയും ഫോൺ സംഭാഷണമാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇക്കുവിന് വേറെ ബന്ധമുണ്ടെന്ന് അറിയാനായി എനിക്ക് ആ തെളിവുകൾ വേണം. മറ്റൊന്നിനുമല്ല എന്റെ മനസിനെ പറഞ്ഞ് വിശ്വസിപ്പിക്കാനാണ്. അവസാന നിമിഷം വരെയും ഹാരിഷിന് മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പമുണ്ട് എന്ന് റംസി ഒരിക്കലും വിശ്വസിച്ചിരുന്നില്ല.
തന്നോടുള്ള ദേഷ്യത്തിന്റെ പേരില്‍ വെറുതെ പറയുന്നതാണെന്നാണ് കരുതിയത്. കാരണം റംസി ഹാരിഷിനെ അത്രത്തോളം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തു. വര്‍ക്ക്ഷോപ്പ് തുടങ്ങിയതിന് ശേഷമുണ്ടായ കടബാധ്യതമൂലമാവാം ഹാരിഷ് തന്നോട് ഇങ്ങനെയൊക്കെ പെരുമാറുന്നതെന്നാണ് റംസി വിശ്വസിച്ചതും. എന്നാല്‍ പെണ്‍കുട്ടിയുടെ ഫോട്ടോ കണ്ടതോടെയാണ് തമാശയല്ലെന്ന് റംസി മനസ്സിലാക്കിയത്. എങ്കിലും അത് തന്റെ പ്രിയപ്പെട്ടവന്റെ സുഹൃത്താവും എന്ന് മനസ്സിനെ പറഞ്ഞു മനസ്സിലാക്കി.
പ്രതീക്ഷ നഷ്ടപ്പെടാതെ ഹാരിഷിനെ ഫോണില്‍ വിളിച്ചു. നിനക്ക് വിശ്വസിക്കാനായി ഞാനെന്താണ് അയച്ചു തരേണ്ടത്? രാത്രിയിലുള്ള ഞങ്ങളുടെ ഫോട്ടോയാണോ വേണ്ടത്. അത് അയച്ചു തന്നാല്‍ നിനക്ക് വിശ്വാസമാകുമോ എന്നായിരുന്നു ഹാരിഷിന്റെ മറുപടി. ഇതു കേട്ടതോടെയാണ് റംസി ആകെ തകര്‍ന്നു പോയത്. ഹാരിഷ് തന്നെ പൂര്‍ണ്ണമായും ഉപേക്ഷിക്കുകയാണ് എന്നറിഞ്ഞ റംസി ജലപാനം പോലുമില്ലാതെ കൊട്ടിയത്തെ വാടകവീട്ടില്‍ മുറിയടച്ച് ഇരിക്കുകയായിരുന്നു. അവസാന ശ്രമമെന്നോണം റംസി വീണ്ടും ഹാരിസിനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും വളരെ ക്രൂരമായ രീതിയിലാണ് പെരുമാറിയത്. ഇതോടെ എല്ലാം നഷ്ടപ്പെട്ട റംസി ജീവനൊടുക്കുമെന്ന് ഹാരിഷിനോട് പറഞ്ഞു. എന്നാല്‍ ആത്മഹത്യ ചെയ്താല്‍ ഞാനും എന്റെ കുടുംബവുമാണ് കേസില്‍പെടുന്നതെന്നാണ് ഹാരിഷ് പറഞ്ഞത്. ഞാന്‍ മരിച്ചാല്‍ നിങ്ങളുടെ ആരുടെയും പേര് പറയില്ല.
പൊലീസില്‍ ആരും പരാതിപ്പെടുകയുമില്ല. ഒരു ശല്യത്തിനും ആരും വരില്ല. എന്റെ വീട്ടുകാരോട് പറഞ്ഞിട്ടുണ്ട് എന്നുമാണ് റംസി പറഞ്ഞത്. എല്ലാം നഷ്ടപ്പെട്ട് നിരാലംബയായി നിന്ന റംസിയോട് വീണ്ടും ക്രൂരവാക്കുകളാല്‍ മനസ്സിനെ മുറിവേല്‍പ്പിക്കുകയാണ് ഹാരിഷ് ചെയ്തത്. ഇതോടെയാണ് ജീവനൊടുക്കാമെന്ന തീരുമാനത്തില്‍ റംസി എത്തിപ്പെട്ടത്. അസാന ശ്രമമെന്നോണം ഹാരിഷിന്റെ മാതാവ് ആരിഫയെ ഫോണില്‍ വിളിച്ചെങ്കിലും അവരും റംസിയെ മാനസികമായി തളര്‍ത്തുന്ന രീതിയിലായിരുന്നു സംസാരിച്ചത്.
റംസി ആത്മഹത്യ ചെയ്തതിന് ശേഷം ബന്ധുക്കള്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഫോണ്‍ സംഭാഷണം കണ്ടെത്തിയത്. ഈ ഫോണ്‍ സംഭാഷണം അവസാനിച്ചതിന് ശേഷമാണ് റംസി വിടിനുള്ളില്‍ തൂങ്ങി മരിച്ചത്. പിന്നീട് ബന്ധുക്കള്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഫോണ്‍ സംഭാഷണം കണ്ടെത്തിയത്. മാനസികമായി റംസിയെ തളര്‍ത്തുന്ന രീതിയിലാണ് ആരിഫ സംസാരിച്ചിരുന്നത്. ഇതോടെയാണ് ആരിഫയ്ക്കും ആത്മഹത്യയില്‍ പങ്കുണെന്നാരോപണം ഉയര്‍ന്നത്. പൊലീസില്‍ നല്‍കിയ പരാതിയില്‍ കൃത്യമായി ആരിഫയുമായുള്ള ഫോണ്‍ സംഭാഷണത്തെപറ്റി ബന്ധുക്കള്‍ പറഞ്ഞിട്ടുണ്ട്.
വ്യാഴാഴ്ച ഉച്ചയോടെയാണ് കൊട്ടിയം കൊട്ടുംപുറം പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന ഇരവിപുരം വാളത്തുംഗല്‍ വാഴക്കൂട്ടത്തില്‍ പടിഞ്ഞാറ്റതില്‍ റഹീമിന്റെ മകള്‍ റംസി വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. പള്ളിമുക്ക് സ്വദേശിയും സീരിയല്‍താരം ലക്ഷ്മിപ്രമോദിന്റെ ഭര്‍തൃ സഹോദരനുമായ ഹാരിഷ് മുഹമ്മദാണ് വിവാഹത്തില്‍ നിന്നും പിന്മാറിയത്. ഇതിന്റെ മനോ വിഷമത്തിലാണ് റംസി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ 10 വര്‍ഷമായി റംസിയും ഹാരിഷും പ്രണയത്തിലായിരുന്നു.
പ്ലസ്ടു കഴിഞ്ഞ് പള്ളിമുക്കിലെ കംപ്യൂട്ടര്‍ സെന്ററില്‍ പഠിക്കാന്‍ പോകുമ്ബോഴാണ് ഹാരിഷ് റംസിയുമായി പരിചയത്തിലാവുകയും പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയും ചെയ്തത്. ഇതിനിടയില്‍ ഹാരിഷ് റംസിയുടെ പിതാവ് റഹീമിനെ കണ്ട് തനിക്ക് വിവാഹം കഴിച്ച് നല്‍കണമെന്നും സ്വത്തും പണവുമൊന്നും വേണ്ട പൊന്നുപോലെ നോക്കികൊള്ളാമെന്നും പറഞ്ഞിരുന്നു. പഠിച്ചു കൊണ്ടിരിക്കുന്നതിനാല്‍ അത് കഴിഞ്ഞതിന് ശേഷം വിവാഹത്തെകുറിച്ച് ചിന്തിക്കാമെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു.
പിന്നീട് ഹാരിഷ് മിക്കപ്പോഴും റംസിയുടെ വീട്ടിലെത്തി കുടുംബാഗങ്ങളുമായി സംസാരിക്കുക പതിവായി. വീട്ടുകാര്‍ക്ക് എതിര്‍പ്പില്ലാത്തതിനാല്‍ റംസി ഹാരിഷുമായി കൂടുതല്‍ അടുത്തു. ഇതിനിടയില്‍ റംസിയുടെ അനുജത്തിക്ക് വിവാഹാലോചന വന്നു. അങ്ങനെ വിവാഹം ഉടന്‍ നടത്തണമെന്ന് റംസിയുടെ വീട്ടുകാര്‍ ഹാരിഷിന്റെ വീട്ടുകാരോട് പറഞ്ഞു. ഹാരിഷ് ഒരു കാര്‍ വര്‍ക്ക് ഷോപ്പ് തുടങ്ങാന്‍ ആലോചിക്കുന്നുണ്ട്, അത് പൂര്‍ത്തിയാക്കിയതിന് ശേഷം വിവാഹം നടത്താമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ അനുജത്തിയുടെ വിവാഹം ഉടന്‍ നടത്തേണ്ടതായിട്ടുള്ളതിനാല്‍ നിക്കാഹ് നടത്തണമെന്ന് റംസിയുടെ വീട്ടുകാര്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് ബന്ധുക്കളെല്ലാം ചേര്‍ന്ന് വളയിടീല്‍ ചടങ്ങ് നടത്തി. ചടങ്ങില്‍ സ്ത്രീധനമായി നല്ലൊരു തുകയും നല്‍കി.
വര്‍ക്ക്‌ഷോപ്പ് ആരംഭിക്കുന്നതിനുള്ള താമസം പറഞ്ഞ് ഹാരിഷ് പിന്നീട് വിവാഹം നീട്ടിക്കൊണ്ട് പോകുകയായിരുന്നു. അങ്ങനെ ഒന്നര വര്‍ഷം കഴിഞ്ഞിട്ടും വിവാഹത്തിനുള്ള യാതൊരു നീക്കങ്ങളും ഹാരിഷിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. വര്‍ക്ക് ഷോപ്പ് തുടങ്ങാന്‍ പണമില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. അങ്ങനെ വര്‍ക്ക് ഷോപ്പ് തുടങ്ങാനായി റംസിയുടെ വീട്ടില്‍ നിന്നും സ്വര്‍ണ്ണാഭരങ്ങളും പണവും വീണ്ടും ഇയാള്‍ വാങ്ങി. ഈ പണം ഉപയോഗിച്ച് മൂന്ന് മാസം മുന്‍പ് കൊല്ലം പള്ളിമുക്കില്‍ പോസ്റ്റ്‌ഓഫീസ് ജങ്ഷന് സമീപം കാര്‍ വര്‍ക്ക് ഷോപ്പ് ആരംഭിച്ചു.
റംസി ഇത് ആരംഭിക്കാനായി പലരില്‍ നിന്നും പണം കടം വാങ്ങി നല്‍കുകയും ലോണ്‍ എടുത്ത് നല്‍കുകയും ചെയ്തിരുന്നു. പലപ്പോഴായി 5 ലക്ഷത്തോളം രൂപ ഇയാള്‍ റംസിയുടെ കുടുംബത്തില്‍ നിന്നും വാങ്ങി. ഇതിന് ശേഷം ഇയാള്‍ മറ്റൊരു വിവാഹത്തിന് വേണ്ടി ശ്രമിക്കുകയും റംസിയെ ഒഴിവാക്കുകയുമായിരുന്നു. ഇതോടെയാണ് റംസി ആത്മഹത്യ ചെയ്തത് എന്നാണ് ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
വ്യാഴാഴ്ച ഉച്ചയോടെ ഹാരിഷിന്റെ മൊബൈലിലേക്ക് കൈ ഞരമ്ബ് മുറിച്ച ഫോട്ടോ അയച്ചു കൊടുത്തിരുന്നു. ഇക്കാര്യം റംസിയുടെ സഹോദരിയുടെ ഭര്‍ത്താവിനെ ഇയാള്‍ അറിയിച്ചു. തുടര്‍ന്ന് വീട്ടിലെക്ക് വിളിച്ച് വിവരം പറഞ്ഞപ്പോള്‍ വീട്ടുകാര്‍ മുറിയിലെത്തി നോക്കിയപ്പോള്‍ റംസിയെ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. അടഞ്ഞു കിടന്ന മുറി ചവിട്ടി പൊളിച്ചാണ് വീട്ടുകാര്‍ അകത്ത് കയറിയത്.
അപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം കഴിഞ്ഞ ദിവസം കൊല്ലൂര്‍വിള ജമാഅത്ത് പള്ളിയില്‍ മൃതദേഹം ഖബറടക്കി. അതേസമയം കൊട്ടിയം പൊലീസ് സംഭവ സ്ഥലത്തെത്തി വിശദാംശങ്ങള്‍ ശേഖരിച്ച് കേസെടുത്തു. റംസിയുടെ മരണത്തില്‍ വിശദമായ അന്വേഷണം ആവിശ്യപ്പെട്ട് ബന്ധുക്കള്‍ കൊല്ലം സിറ്റി പൊലീസ് കമ്മീഷ്ണര്‍ക്ക് പരാതി നല്‍കിയതോടെ. സംഭവത്തിന് ശേഷം ഹാരിഷ് പിടിയിലാവുകയും ചെയ്തു. എന്നാൽ ലക്ഷ്മിയും കുടുംബവും ഇപ്പോഴും ഒളിവിലാണ്.
https://www.facebook.com/Malayalivartha