നഗര മധ്യത്തിൽ പൊടിപൊടിച്ച് ഓൺലൈൻ പെൺവാണിഭ സംഘം! ആര്‍.സി.സിയിലെ രോഗികള്‍ക്ക് മുറിവാടകയ്ക്ക് കൊടുക്കാനെന്ന വ്യാജേന മെഡിക്കല്കോളജിനുസമീപം എട്ടുമുറികളുള്ള രണ്ടുനില വീട് വാടകക്കെടുത്ത ശേഷം സംഭവിക്കുന്നത്... ഇടപാടുകരോട് മെഡിക്കല്‍ കോളജ് ജംങ്ഷനില്‍ എത്തിയ ശേഷം ഫോണില്‍ വിളിക്കാന്‍ ആവശ്യപ്പെട്ട ശേഷം ചെയ്യുന്നത് മറ്റൊന്ന്... ബാലുവും വിജയ് മാത്യുവും പിടിയിലായതോടെ പുറത്ത് വരുന്നത്... അമ്പരന്ന് അന്വേഷണ സംഘം...
നഗരത്തില്‍ മെഡിക്കല്‍ കോളജ് പരിസരം കേന്ദ്രീകരിച്ച് വാടകവീട്ടില്‍ പെണ്‍വാണിഭം നടത്തിവന്ന സംഘം പിടിയിലായി. കുമാരപുരം സ്വദേശി ബാലു (50), ഗൗരീശപട്ടം സ്വദേശി വിജയ് മാത്യു (24), ശംഖുംമുഖം സ്വദേശിനി (54), പൂന്തുറ സ്വദേശിനി (32), പോത്തന്‍കോട് സ്വദേശി സച്ചിന് (21), വിഴിഞ്ഞം സ്വദേശി ഇന്‍ഷാദ് (22), വെങ്ങാനൂര്‍ സ്വദേശി മനോജ് (24), പ്ലാമൂട് സ്വദേശി അനന്തു (21), പൗഡിക്കോണം സ്വദേശി അമല്‍ (26) എന്നിവരാണ് പിടിയിലായത്.
നടത്തിപ്പുകാരും ഇടപാടുകാരുമായ ഒമ്ബതുപേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റുചെയ്തതെന്ന് ഐ.ജിയും സിറ്റി പൊലീസ് കമീഷണറുമായ ബല്‍റാംകുമാര്‍ ഉപാധ്യായ അറിയിച്ചു. അറസ്റ്റിലായവരില്‍ ബാലുവും വിജയ് മാത്യുവുമാണ് പ്രധാന നടത്തിപ്പുകാര്‍. പിടിയിലായ സ്ത്രീകള്‍ ഇവരുടെ സഹായികളാണ്.
ആര്‍.സി.സിയിലെ രോഗികള്‍ക്ക് മുറി വാടകക്ക് കൊടുക്കാനെന്ന വ്യാജേന മെഡിക്കല്കോളജിനുസമീപം എട്ടുമുറികളുള്ള രണ്ടുനില വീട് വാടകക്കെടുത്താണ് പെണ്‍വാണിഭം നടത്തിവന്നത്. ഇടപാടുകരോട് മെഡിക്കല്‍ കോളജ് ജങ്ഷനില്‍ എത്തിയ ശേഷം ഫോണില്‍ വിളിക്കാന്‍ ആവശ്യപ്പെടുകയും സംഘാംഗങ്ങള്‍ അവരെ കൂട്ടിക്കൊണ്ടുപോകുകയുമാണ് ചെയ്യുന്നത്. പൊലീസ് നടത്തിയ റെയ്ഡില്‍ 80,900 രൂപയും കണ്ടെടുത്തു. സൈബര്‍ സിറ്റി അസി. കമീഷണര്‍ അനില്കുമാറിനുലഭിച്ച രഹസ്യവിവരത്തിെന്റ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജ് എസ്.എച്ച്.ഒ ഹരിലാല്‍, എസ്.ഐ പ്രശാന്ത്, സിവില്‍ െപാലീസ് ഒാഫിസര്‍മാരായ രഞ്ജിത്ത്, പ്രതാപന്, വിനീത്, സിനി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
കേരളത്തിൽ പല പ്രാവശ്യം പെൺവാണിഭ സംഘങ്ങൾ പിടിയിലായിട്ടുണ്ട്. എന്നാൽ സംസ്ഥാനത്ത് പെൺ വാണിഭം വീണ്ടും പിടിമുറുക്കുകയാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. നിരവധിപെൺവാണിഭ ഓൺലൈൻ സൈറ്റുകളും രംഗത്ത് വന്നിട്ടുണ്ട്. ലുക്ക് ഔട്ട് ഗോൾസ്, ഹാപ്പി, ഹാപ്പി എൻഡിങ്സ് എന്നീ പോരുകളിലുള്ള ഓൺലാൻ സൈറ്റുകളിലൂടെയാണ് പെൺവാണിഭം തകൃതിയായി നടക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
പലപ്രാവശ്യം പെൺവാണിഭവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധിയാർജിച്ചവർ തന്നെയാണ് പുതിയ സൈറ്റുകൾക്കും പിന്നിൽ. മല്ലു മൂവി ആക്ട്രസ് അവയിലബിൾ എന്ന കുറിപ്പോടെ ചില സൈറ്റുകളിൽ സിനിമ സീരിയൽ നടിമാരുടെ മുഖചിത്രങ്ങളും ചേർത്തിട്ടുണ്ട്. ആവശ്യക്കാർക്ക് എവിടെയും ആൾക്കാരെ എത്തിച്ചുകൊടുക്കുമെന്നും അല്ലാത്തപക്ഷം ഞങ്ങൾക്ക് സ്ഥലങ്ങളുണ്ടെന്നുമാണ് സൈറ്റുകളിലെ വിവരം.
ഫോൺകോളുകളിലൂടെയും വാട്സ്ആപ്പ് സന്ദേശങ്ങളിലൂടെയുമാണ് ഇടപാടുകൾ കൂടുതലായും നടക്കുന്നത്. നേരത്തെ ലൊക്കാന്റോ, എസ്കോർട്ട് ട്രിവാൻഡ്രം എന്നീ പേരുകളിലൂടെയായിരുന്നു കൂടുതലായും പെൺവാണിഭ സംഘങ്ങൾ പ്രവർത്തിച്ചിരുന്നത്. എന്നാൽ ഇത് പോലീസ് നിരീക്ഷിക്കാൻ തുടങ്ങി. കൂടുതൽ മലയാളികൾ അറസ്റ്റിലാകുകയും ചെയ്തു. ഇതോടെയാണ് പുതിയ സൈറ്റുകൾ ഓപൺ ചെയ്തിരിക്കുന്നത്.
വാരാപ്പുഴ പെൺവാണിഭ കേസിൽ പ്രതി ജോഷി ജോസഫും മകൻ ജോയ്സ് ജോസഫും ഉൾപ്പെടെ നിരവധി ആളുകൾ പിടിയിലായതോടെ പിന്നീട് നിരവധി പേർ പോൺവാണിഭവുമായി ബന്ധപ്പെട്ട് പോലീസ് വലയിലായി. ഇതോടെ ഇത്തരം സംഘങ്ങൾ കേരളത്തിൽ ഒതുങ്ങിയിരുന്നു. എന്നാൽ വീണ്ടും ഇത്തരം സംഘങ്ങൾ സജീവമായി കേരളത്തിൽ വളരുകയാണ്. ഓപ്പറേഷന്‍ ബിഗ്ഡാഡിയെന്ന പ്രത്യേക പദ്ധതിയിലൂടെ സംസ്ഥാനത്ത് നിരവധി വമ്പന്‍ പെണ്‍വാണിഭ സംഘങ്ങളാണ് കുടുങ്ങിയത്. എന്നാല്‍ ഇപ്പോഴും സംസ്ഥാനത്ത് ഇത്തരം സംഘങ്ങള്‍ക്ക് കുറവില്ലെന്നു തെളിയിക്കുന്നതാണ് പുതിയ വിവരങ്ങൾ. ആകര്‍ഷകമായ പേരില്‍ പുതിയ സൈറ്റുകള്‍ക്ക് രൂപം നല്‍കിയാണ് സംഘം ഇപ്പോള്‍ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്. ചെറിയ നഗരങ്ങള്‍ കേന്ദ്രീകരിച്ച് വരെ പേജുകളുള്ള ലൊക്കാന്റോ പോലുള്ള വെബ്സൈറ്റുകളുടെ പ്രധാന സന്ദർശകർ പ്രവാസികളായിരുന്നു. കേരളത്തിലെ സിനിമ, സീരിയൽ, ആൽബം തുടങ്ങിയവ കേന്ദ്രീകരിച്ചുള്ള എല്ലാ കുറ്റകൃത്യങ്ങളും ഇത്തരം വെബ്സൈറ്റ് വഴികളാണ് നടക്കുന്നത്.
കേരളത്തിലെ ഐടി പാർക്കുകളിൽ ജോലി ചെയ്യുന്നവരും ഇത്തരം വെബ്സൈറ്റുകളിലെ പ്രധാന സന്ദർശകരാണെന്ന് കഴിഞ്ഞ ലോക്കോ പൈലറ്റ് സൈറ്റുമായി ബനധപ്പെട്ട് പുറത്ത് വന്നിരുന്നു. ലൊക്കാന്റോ രാജ്യാന്തരതലത്തിൽ പ്രവര്‍ത്തിക്കുന്ന വെബ്സൈറ്റായാതിനാൽ പൊലീസിനു നിയന്ത്രിക്കുക ബുദ്ധിമുട്ടായിരുന്നു. പോസ്റ്റുകളും മൊബൈൽ നമ്പറുകൾ നൽകുന്നവർ എവിടെ നിന്നാണെന്ന് അന്വേഷിക്കാൻ മാത്രമാണ് പൊലീസിനു സാധിക്കുക എന്ന പരിമിധികളും പോലീസിനുണ്ട്.
https://www.facebook.com/Malayalivartha