ദുബായില്‍ ഉണ്ടായിരുന്ന ജോലി പോയി നാട്ടിലേക്ക് മടങ്ങാനൊരുങ്ങുമ്പോൾ സ്വര്‍ണ്ണം നാട്ടിലെത്തിച്ചാല്‍ 30,000 രൂപ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ട് അയാൾ എത്തി... ചക്കക്കുരു രൂപത്തിലുള്ള മൂന്ന് പൊതികളായി ശരീരത്തില്‍ രഹസ്യഭാഗത്ത് ഒളിപ്പിക്കാന്‍ നിര്‍ദേശിച്ച് എത്തിച്ചവര്‍ മടങ്ങി... പക്ഷെ സംഭവിച്ചത് മറ്റൊന്ന്... ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരനെ നടു റോഡില്‍ വാഹനം തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോയി വഴിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ നിർണ്ണായക വഴിത്തിരിവ്...
സ്വര്‍ണക്കടത്ത് കരിയറെന്ന് സംശയിച്ച് ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരനെ നടു റോഡില്‍ വാഹനം തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോയി വഴിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ നിർണ്ണായക വഴിത്തിരിവ്. യുവാവിന്റെ കയ്യില്‍ സ്വര്‍ണ്ണം കൊടുത്തുവിട്ടത് ചക്കക്കുരുവിന്റെ രൂപത്തില്‍ മൂന്ന് പൊതികളിലായി കടത്താനായിരുന്നു. എന്നാൽ. തട്ടിക്കൊണ്ടു പോകല്‍ വിവാദമായതോടെ പോലീസ് പിന്തുടര്‍ന്നു. പണി പാളിയതോടെ യുവാവിനെ കള്ളക്കടത്ത് സംഘം വിട്ടയച്ചത് പോലീസിനോട് പറയാന്‍ പുതിയ കഥ പഠിപ്പിച്ച ശേഷംമായിരുന്നു. കോഴിക്കോട് കുറ്റിയാടി സ്വദേശി മുഹമ്മദ് റിയാസിനെയാണ് കൊണ്ടോട്ടി അരീക്കോട് റോഡില്‍ കാളോത്ത് വെച്ച് ഒരു സംഘം തട്ടിക്കൊണ്ടുപോയി പിന്നീട് മുക്കം പെട്രോള്‍ പമ്പിന് സമീപത്ത് ഉപേക്ഷിച്ചത്. വീട്ടിലേക്ക് പോകാന്‍ ആവശ്യപ്പെട്ടു വഴിച്ചിലവിന് 1000 രൂപയും കൊടുത്തു പാതിരാത്രിയില്‍ ഇറക്കി വിടുകയായിരുന്നു.
പോലീസ് ചോദ്യം ചെയ്യലില്‍ കള്ളക്കടത്ത് സംഘം പറഞ്ഞു കൊടുത്ത കഥ അതേപോലെ പറഞ്ഞ യുവാവ് പോലീസ് കൂടുതല്‍ ചോദ്യം ചെയ്തതോടെ എല്ലാ സത്യവും പറഞ്ഞൂ. ദുബായില്‍ ഉണ്ടായിരുന്ന ജോലി പോയി നാട്ടിലേക്ക് മടങ്ങാനൊരുങ്ങുമ്പോഴാണ് സ്വര്‍ണ്ണം നാട്ടിലെത്തിച്ചാല്‍ 30,000 രൂപ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ട് ഒരാള്‍ എത്തിയത്. രേഖയുള്ള സ്വര്‍ണ്ണമാണെന്ന് പറഞ്ഞതിനാല്‍ കൊണ്ടുപോകാന്‍ സമ്മതിച്ചു.
ദുബായ് വിമാനത്താവളത്തില്‍ എത്തിച്ചത് ചക്കക്കുരു രൂപത്തിലുള്ള മൂന്ന് പൊതികളായിരുന്നു. അത് ശരീരത്തില്‍ രഹസ്യഭാഗത്ത് ഒളിപ്പിക്കാന്‍ നിര്‍ദേശിച്ച് എത്തിച്ചവര്‍ മടങ്ങി. എന്നാല്‍ ബില്ല് ഇല്ലാത്ത സ്വര്‍ണ്ണമായതിനാല്‍ വിമാനത്തവളം വരെ കൂടെ വന്ന സുഹൃത്തിനെ സ്വര്‍ണ്ണം തിരിച്ചേല്‍പ്പിച്ചു. സ്വര്‍ണ്ണം തിരിച്ചു കൊടുത്തത് അറിയാതെ നാട്ടില്‍ സ്വര്‍ണ്ണം വാങ്ങാന്‍ എത്തിയവര്‍ സ്വര്‍ണ്ണത്തിനായി പിന്തുടര്‍ന്നതാകാമെന്നും കിട്ടാതിരുന്നപ്പോള്‍ മര്‍ദ്ദിച്ചതാകാം എന്നുമാണ് പോലീസ് കരുതുന്നത്. ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മറ്റൊരു ടാക്‌സിയില്‍ പോകുന്നതിനിടയില്‍ പിന്തുടര്‍ന്ന് എത്തിയ ഏജന്റ്് മാരുടെ സംഘം കൊണ്ടോട്ടി കാളോത്ത് വെച്ചായിരുന്നു കാര്‍ തടഞ്ഞ് റിയാസിനെ പുറത്തിറക്കി മര്‍ദ്ദിച്ചത്. പട്ടാപ്പകല്‍ ആളെ തട്ടിക്കൊണ്ടു പോകുന്നത് കണ്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ മറ്റൊരു കാര്‍ എത്തി ഇയാളെ വലിച്ചു കയറ്റി അരീക്കോട് ഭാഗത്തേക്ക് കയറ്റിക്കൊണ്ടു പോകുകയായിരുന്നു.
ഡ്രൈവര്‍ നല്‍കിയ പരാതിയില്‍ കൊണ്ടോട്ടി പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയില്‍ സംഘം ഇന്നലെ മുക്കത്ത് ഇറക്കി വിടുകയും തുടര്‍ന്ന് ഇയാള്‍ കുറ്റിയാടിയിലെ വീട്ടിലേക്ക് പോകുകയുമായിരുന്നു. വീട്ടിലേക്ക് പോകാന്‍ വഴിച്ചിലവിന് 1000 രൂപയും നല്‍കി മുക്കം പെട്രോള്‍ പമ്പിന് സമീപമാണ് വിട്ടയച്ചത്. വഴിയില്‍ ഇറക്കിവിട്ട സംഘം പോലീസിനോട് പറയാന്‍ മറ്റൊരു കഥ ഇയാള്‍ക്ക് പറഞ്ഞു കൊടുത്തിരുന്നു.
അതു പ്രകാരം സാമ്പത്തീക ഇടപാടുമായി ബന്ധപ്പെട്ട കാര്യത്തിനാണ് കാര്‍ തടഞ്ഞു നിര്‍ത്തി കൂട്ടിക്കൊണ്ടു പോകുക ആയിരുന്നു എന്നും മദ്ധ്യസ്ഥ ചര്‍ച്ചയില്‍ അത് പരിഹരിച്ചെന്ന് പറയണമെന്നുമായിരുന്നു സംഘം പറഞ്ഞിരുന്നത്. ഈ രീതിയില്‍ തന്നെ യുവാവ് പോലീസിനോട് പറയുകയും പരാതിയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. സംശയം തോന്നിയ പോലീസ് നേരില്‍ കണ്ട് മൊഴിയെടുക്കണമെന്ന് പറഞ്ഞു വീട്ടിലെത്തി. മുഖത്തും മറ്റും പരിക്കുകളുടെ പാടുകള്‍ കൂടിയായപ്പോള്‍ പോലീസിന് സംശയ ബലപ്പെടുകയും ഒടുവില്‍ യുവാവ് യഥാര്‍ത്ഥ കഥ പറയുകയും ചെയ്തു. വ്യാഴാഴ്ച വൈകുന്നേരമാണ് റിയാസ് കരിപ്പൂരിലെത്തിയത്. രാത്രിയോടെ കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ നിന്നയച്ച കാറിലാണ് മടങ്ങിയിരുന്നത്. ഈ കാറിനെ പിന്തുടര്‍ന്ന കളളക്കടത്ത് ഏജന്റുമാരുടെ സംഘം കൊണ്ടോട്ടി കാളോത്ത് വെച്ച് റിയാസ് സഞ്ചരിച്ച കാര്‍ തടഞ്ഞ് പുറത്തിറക്കി മര്‍ദിക്കുകയായിരുന്നു.
ഇതുകണ്ട് നാട്ടുകാര്‍ ഓടി കൂടിയതോടെ മറ്റൊരു കാര്‍ എത്തി ഇയാളെ അരീക്കോട് ഭാഗത്തേക്ക് കയറ്റിക്കൊണ്ടു പോവുകയായിരുന്നു. കാര്‍ ഡ്രൈവറുടെ പരാതിയില്‍ കൊണ്ടോട്ടി പോലീസ് കേസെടുത്ത് അന്വേഷണത്തിനിടെയാണ് റിയാസ് ഇന്നലെ കുറ്റിയാടിയിലെ വീട്ടിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് റിയാസില്‍ നിന്നാണ് സ്വര്‍ക്കടത്തിന്റെ കഥ പുറത്തറിയുന്നത്.വീട്ടില്‍ പ്രായമായ മാതാവും ഭാര്യയും കുട്ടികളുമുളളതിനാല്‍ ക്വാറന്റെനില്‍ കഴിയാനുളള സൗകര്യമുണ്ടായിരുന്നില്ല.
തുടര്‍ന്ന് കക്കാടം പെയിലിലെ സുഹൃത്ത് അനൂപ് റിസോര്‍ട്ടില്‍ സൗജന്യ ക്വാര്‍ന്റെന്‍ സൗകര്യം ഒരുക്കി വാഹനം അയച്ച് ക്ഷണിച്ചതായിരുന്നു.എന്നാല്‍ റിയാസ് തങ്ങളുടെ സ്വര്‍ണം നല്‍കാതെ മുങ്ങുകയാണെന്ന ധാരണയില്‍ പിന്തുടര്‍ന്ന സംഘം തട്ടിക്കൊണ്ടു പോയത്.നാലു കാറിലായാണ് സംഘമെത്തിയത്. പത്തോളം പേരുണ്ടെന്നാണ് വിവരം. പ്രദേശത്തെ സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.
https://www.facebook.com/Malayalivartha