Widgets Magazine
13
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നലെ വോട്ടെടുപ്പ് നടന്ന മൂന്ന് തദ്ദേശ വാർഡുകളിലെ വോട്ടെണ്ണൽ ഇന്ന് നടക്കും.... രാവിലെ 10 മണിയോടെ ഫലം അറിയാൻ കഴിയും....


ഈ കേസിൽ ക്രൈം നിലനിൽക്കില്ല, രാഹുലിന് ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം: അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട്‌ കിട്ടാതെ എങ്ങനെ ജാമ്യാപേക്ഷ പരിഗണിക്കും എന്ന് മജിസ്‌ട്രേറ്റ്; മാങ്കൂട്ടത്തിലിനെ കോടതിയിൽ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു...


ഐടി ജീവനക്കാരി ഷര്‍മിള മരിച്ച സംഭവം..ക്രൂരമായ കൊലപാതകമാണെന്ന് പൊലീസ്..ലൈംഗിക പീഡനശ്രമം എതിര്‍ത്തതിനെ തുടര്‍ന്ന് അയല്‍വാസിയായ കര്‍ണാല്‍ എന്ന യുവാവാണ് യുവതിയെ കൊലപ്പെടുത്തിയത്..


പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ മതിയായ രേഖകളില്ലാതെ 21 കുട്ടികളെ കണ്ടെത്തി...സംഘത്തിൽ 10 മുതൽ 16 വയസ്സ് വരെയുള്ള ആൺകുട്ടികളാണുള്ളത്...


പശ്ചിമേഷ്യ ആളിക്കത്തുന്നു.., ഇതിനകം 500 ലധികം പേർ കൊല്ലപ്പെടുകയും സംഘർഷങ്ങൾ രൂക്ഷമാവുകയും ചെയ്തു..രാജ്യത്തെ ആക്രമിച്ചാൽ യുഎസ് സൈനികരെയും ഇസ്രായേലിനെയും ലക്ഷ്യം വയ്ക്കുമെന്ന് ഇറാൻ..

പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് എന്തുസംഭവിച്ചു; കോവിഡ് വാക്‌സിന്‍ മുഴുവന്‍ ജനങ്ങള്‍ക്കും നല്‍കാതിരിക്കുന്നതിന് കാരണം; ലോകാരോഗ്യ സംഘനയുടെ നിലപാട് ഇങ്ങനെ; കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിലപാട് മാറ്റത്തിന് കാരണവും ഇതാണ്

02 DECEMBER 2020 02:34 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിലെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് പ്രധാനമനന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത് ഒക്ടോബറിലാണ്. എന്നാല്‍ ഒരു മാസത്തിന് ശേഷം കേന്ദ്ര ആരോഗ്യവകുപ്പ് പറയുന്നത് അങ്ങനെയൊരു വാഗ്ദാനം ആരും നല്‍കിട്ടില്ലെന്നതാണ്. ഇതാണ് പരീക്ഷണത്തിന്റെ അന്തിമഘട്ടത്തിലെത്തി നില്‍ക്കുന്ന വാക്‌സീന്‍ സംബന്ധിച്ച് പുതിയതായി ഉണ്ടായിരിക്കുന്ന വിവാദം. എന്നാല്‍ വാക്‌സിന്‍ നല്‍കേണ്ടതിന് സംബന്ധിച്ച് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമായി മാര്‍ഗ നിര്‍ദ്ദേശം നല്‍കിട്ടുണ്ട്. അതായത് ജനസംഖ്യയില്‍ മുഴുവന്‍ പേരും കോവിഡ് 19 വാക്‌സിന്‍ സ്വീകരിക്കേണ്ട ആവശ്യമില്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഫലപ്രാപ്തി തെളിഞ്ഞ വാക്‌സിന്‍ ലഭ്യമായാല്‍ ജനസംഖ്യയിലെ നിശ്ചിത ശതമാനം ആളുകള്‍ വാക്‌സിന്‍ സ്വീകരിച്ചാല്‍ ജനസംഖ്യയ്ക്ക് മുഴുവനായി രോഗത്തില്‍ നിന്ന് പ്രതിരോധ ശേഷി ലഭിക്കും. 65 മുതല്‍ 70 ശതമാനം വരെ ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കിയാല്‍ മതിയെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ ഉദ്ധരിച്ചുള്ള റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. 

ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിലപാട് അത്രകണ്ട് വിവാദമാക്കേണ്ട സാഹചര്യമില്ലെങ്കിലും പ്രധാനമന്ത്രി ജനങ്ങള്‍ക്ക് നല്‍കുന്ന വാക്ക് ഓരോ തവണയും മാറ്റുന്നുവെന്ന ആക്ഷേപമാണ് ഉയരുന്നത്. രാജ്യത്തെ എല്ലാവര്‍ക്കും കോവിഡ് 19 വാക്‌സിന്‍ എത്തിക്കുക എന്നത് ദുഷ്‌കരമാണെന്നും രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ നല്‍കിയേക്കില്ലെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിലപാട്. കോവിഡ് 19 വാക്‌സിനേഷന്‍ സംബന്ധിച്ച് വിവിധ രാജ്യങ്ങള്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനിടയിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിലപാട് വ്യക്തമാക്കുന്നത്. രാജ്യത്തെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്നും ഒരാളെ പോലും വിട്ടുകളയില്ലെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബര്‍ മാസം അവസാനം പറഞ്ഞ്. വാക്‌സിന്‍ ഗവേഷണവും വിതരണവും നിരീക്ഷിക്കാനായി വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും 28000 പോയിന്റുകള്‍ വഴി വാക്‌സിന്‍ നല്‍കുമെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. 'വാക്‌സിന്‍ ലഭ്യമാകുമ്പോള്‍ എല്ലാവരെയും വാക്‌സിനേറ്റ് ചെയ്യുമെന്ന് ഞാന്‍ രാജ്യത്തിന് ഉറപ്പു നല്‍കുന്നു. ഒരാലെപ്പോലും വിട്ടുകളയില്ല.' ഇങ്ങനെയായിരുന്നു ഇക്കണമിക് ടൈംസിന് അനുവദിച്ച അഭിമുഖത്തില്‍ പ്രധാനമന്ത്രി പറഞ്ഞത്. ആദ്യഘട്ടത്തില്‍ മുന്‍ഗണനാവിഭാഗത്തിലുള്ളവര്‍ക്കായിരിക്കും വാക്‌സിനെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

എന്നാല്‍ വെറും ഒരു മാസം മുന്‍പ് പ്രധാനമന്ത്രി പറഞ്ഞ കാര്യത്തില്‍ നിന്ന് കടകവിരുദ്ധമായ കാര്യമാണ് ഇപ്പോള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നത്. 'രാജ്യം മുഴുവനും വാക്‌സിന്‍ നല്‍കുമെന്ന് സര്‍ക്കാര്‍ ഒരിക്കലും പറഞ്ഞിട്ടില്ല' എന്നായിരുന്നു കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്റെ വാക്കുകള്‍. 'നിശ്ചിത ശതമാനം ജനങ്ങളെ വാക്‌സിനേറ്റ് ചെയ്ത് വൈറസ് പടരുന്നത് തടയാന്‍ കഴിഞ്ഞാല്‍ ഞങ്ങള്‍ക്ക് രാജ്യത്തെ മുഴുവനും ആളുകളെ വാക്‌സിനേറ്റ് ചെയ്യേണ്ടി വന്നേക്കില്ല.' ഐസിഎംആര്‍ ഡയറ്കടര്‍ ജനറലായ ബല്‍റാം ഭാര്‍ഗവയും അറിയിച്ചു. വാക്‌സിന്റെ ഫലപ്രാപ്തി അടിസ്ഥാനമാക്കിയാണ് എത്ര ശതമാനം ആളുകളെ വാക്‌സിനേറ്റ് ചെയ്യേണ്ടി വരികയെന്ന് തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത ഏഴു മാസത്തിനകം രാജ്യത്തെ 25 - 30 കോടി ആളുകള്‍ക്ക് രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന കാര്യം കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍, പോലീസുകാര്‍ ഉള്‍പ്പെടെയുള്ള മുന്‍നിര കൊവിഡ് പോരാളികള്‍, പ്രായമേറിയവര്‍, മറ്റു രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ കോവിഡ് വാക്‌സിന്‍ നല്‍കുന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചിട്ടുള്ളത്. വാക്‌സിന്‍ വിതരണത്തിനായി കോള്‍ഡ് ചെയിന്‍, ഡിജിറ്റല്‍ ശൃംഖല തുടങ്ങിയവ തയ്യാറാക്കുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും കോവിഡ് വാക്‌സിന്‍ എത്തിക്കുമെന്ന് യുഎസ് അടക്കമുള്ള നിരവധി രാജ്യങ്ങള്‍ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ ഉത്പാദന രാജ്യമാണ് ഇന്ത്യ. ഗവേഷണത്തിന്റെ അന്തിമഘട്ടത്തിലെത്തിയ ഓക്‌സ്ഫഡ് വാക്‌സിന്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കാന്‍ കരാറുള്ളത് രാജ്യത്തെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളായ പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ്. രാജ്യത്തെ ജനസംഖ്യയുടെ ഇരട്ടിയിലധികം ഡോസ് വാക്‌സിന്‍ 2021 അവസാനത്തിനകം ഉത്പാദിപ്പിക്കുമെന്നാണ് വിവിധ വാക്‌സിന്‍ നിര്‍മാതാക്കള്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള കണക്ക്. രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും കൊവിഡ് 19 വാക്‌സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ അടുത്ത സാമ്പത്തിക വര്‍ഷം 80,000 കോടി രൂപ നീക്കിവെക്കേണ്ടി വരുമെന്നും അത് സര്‍ക്കാരിന്റെ കൈവശമുണ്ടോ എന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഓ അദാര്‍ പൂനാവാലാ മുന്‍പ് ട്വിറ്ററില്‍ ചോദിച്ചിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന് മറ്റൊരു പദ്ധതിയുണ്ടെന്നായിരുന്നു അന്ന് ആരോഗ്യമന്ത്രാലയം നല്‍കിയ മറുപടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം ഡിവിഷനിലെ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് നിര്‍ണായകം  (2 minutes ago)

കരമനയിലെ 14 കാരി വീടുവിട്ടിറങ്ങിയത് ടൂര്‍ പോകാന്‍ സമ്മതിക്കാത്തതിനെന്ന് പൊലീസ്  (6 hours ago)

വീട് നിര്‍മ്മാണത്തിനായി ഭൂമി കുഴിച്ചപ്പോള്‍ കിട്ടിയ ചെമ്പ് പാത്രം തുറന്നു നോക്കിയപ്പോള്‍ വീട്ടുകാര്‍ ഞെട്ടി  (6 hours ago)

പൊലീസില്‍ ചേരണമെന്ന ഭാര്യയുടെ ആഗ്രഹത്തിന് കൂട്ടുനിന്നു: ഭര്‍ത്താവിന്റെ പരമ്പരാഗത വേഷവിധാനം മാറ്റാത്തതിനാല്‍ ഡിവോഴ്‌സ് നോട്ടിസ് നല്‍കി ഭാര്യ  (6 hours ago)

ലവ് യൂ ടു മൂണ്‍ ആന്‍ഡ് ബാക്ക് ; പരാതിക്കാരി പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിലെ വരികള്‍ പ്രിന്റ് ചെയ്ത കപ്പ് പിടിച്ച് മുഖ്യമന്ത്രി  (7 hours ago)

മാനന്തവാടി ഗവ. മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവില്‍ കേസെടുത്ത് പൊലീസ്  (7 hours ago)

ടിവികെ അധ്യക്ഷനും നടനുമായ വിജയ് നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല  (7 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ നാളെ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശം  (7 hours ago)

നാട്ടുകാര്‍ നോക്കിനില്‍ക്കെ നടുറോഡില്‍ വയോധികയെ വെട്ടികൊലപ്പെടുത്തി  (7 hours ago)

കെ എസ് ആര്‍ ടി സിയുടെ ബഡ്ജറ്റ് ടൂറിസം യാത്രകള്‍ പുതിയ പരിഷ്‌കാരത്തില്‍ വരുമാനം കോടികള്‍  (8 hours ago)

വീട്ടിലെത്തിയ പുലിയെ പിടികൂടി വീട്ടമ്മ  (8 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെ അന്വേഷണസംഘം ഏഴു ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ടു. കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും  (8 hours ago)

അണ്ടര്‍ 19 ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാം സന്നാഹമത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 20 റണ്‍സിന്‍റെ തോല്‍വി  (8 hours ago)

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘത്തിനെതിരെ രാഹുൽ ഈശ്വർ രംഗത്ത്  (8 hours ago)

മുന്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിനെ ദില്ലി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (8 hours ago)

Malayali Vartha Recommends