സമയത്ത് എനിക്ക് വേണ്ടവിധം പ്രതികരിക്കാൻ പറ്റിയില്ല... നേരിട്ട അനുഭവത്തിന്‍റെ ആഘാതത്തിൽ മനസ് ശൂന്യമായിപ്പോയി... നടിയുടെ പോസ്റ്റിനു പിന്നാലെ അപമാനിക്കാൻ ശ്രമിച്ചവരെ തിരിച്ചറിഞ്ഞു, സിസിടിവി ദൃശ്യങ്ങളിലെ പരിശോധനയിൽ കണ്ടെത്തിയത്... അമ്പരന്ന് സിനിമ ലോകം
നഗരത്തിലെ ഷോപ്പിംഗ് മാളില്‍ വച്ച് യുവനടിയെ യുവാക്കള്‍ അപമാനിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഇതോടെ നടിയുടെ ആരോപണം സത്യമാണെന്ന് തെളിഞ്ഞു. സന്ദര്‍ശകരുടെ പേര് വിവരങ്ങള്‍ മാളിലെ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ പ്രതികളെ ഉടന്‍ തന്നെ കണ്ടെത്താന്‍ സാധിക്കുമെന്നാണ് പോലീസ് കരുതുന്നത്. നിലവില്‍ ഷൂട്ടിംഗ് തിരക്കിലാണ് നടി. ഉടന്‍ തന്നെ ഇവരുടെ മൊഴി പോലീസ് രേഖപ്പെടുത്തും.വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. നടി തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റ്ഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചത്. കുടുംബത്തോടൊപ്പം ഷോപ്പിംഗ് നടത്തുമ്ബോഴാണ് ദുരനുഭവം ഉണ്ടായതെന്ന് പറയുന്നു. രണ്ട് ചെറുപ്പക്കാര്‍ തന്നെ കടന്നുപിടിക്കുകയായിരുന്നു. അവര്‍ അപ്പോള്‍ തന്നെ അവിടെനിന്നും കടന്നുകളഞ്ഞു. തന്റെ സഹോദരി ഇതുകണ്ടെന്നും ഇവര്‍ പറയുന്നു. ഈ ചെറുപ്പക്കാര്‍ തങ്ങളെ ഹൈപ്പര്മാര്ക്കറ്റില്വച്ചും പിന്തുടര്ന്നു. സംസാരിക്കാനും ശ്രമിച്ചു. എന്നാല്‍ അപ്പോള്‍ പ്രതികരിക്കാന്‍ കഴിഞ്ഞില്ല. ഇത്തരക്കാരുടെ മുഖത്തടിക്കുകയാണ് വേണ്ടതെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ പറയുന്നു.
സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. കളമശ്ശേരി പൊലീസെത്തി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് രണ്ട് പേരെയും തിരിച്ചറിഞ്ഞത്. നടിയുമായി പൊലീസ് സ൦സാരിച്ചു. നടി തയ്യാറെങ്കിൽ ഇന്ന് തന്നെ മൊഴി എടുക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവം പുറത്ത് വന്നതോടെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഈ സംഭവത്തില്‍ അപമാനത്തിനിരയായ നടിയെ സന്ദര്‍ശിക്കുമെന്നും സ്വമേധയാ കേസെടുക്കുമെന്നും വനിത കമ്മീഷന്‍ വ്യക്തമാക്കി. അതേ സമയം വിഷയത്തില്‍ പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്നാണ് നടിയുടെ പിതാവ് പ്രതികരിച്ചിരിക്കുന്നത്. എന്നിരുന്നാലും മകളുടെ നടപടിയ്ക്ക് എല്ലാ പിന്തുണയും അദ്ദേഹം നല്‍കുന്നുണ്ട്. അമ്മയും സഹോദരനും സഹോദരിയുമെല്ലാം യുവതിയെ പിന്തുണയ്ക്കുന്നു. പോലീസിനോട് എല്ലാം വ്യക്തമായി പറയാനാണ് നടിയുടെ തീരുമാനം.ശരീരത്തില്‍ സ്പര്‍ശിച്ച ശേഷം ഇവര്‍ തന്നെ പിന്തുടര്‍ന്നുവെന്നാണ് നടി പറയുന്നത്. നടിയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് സംഗതി പുറംലോകം അറിഞ്ഞത്.
നടിയുടെ ഇൻസ്റ്റഗ്രാം കുറിപ്പ് ഇങ്ങനെയായിരുന്നു...
'സമയത്ത് എനിക്ക് വേണ്ടവിധം പ്രതികരിക്കാൻ പറ്റിയില്ല. നേരിട്ട അനുഭവത്തിന്‍റെ ആഘാതത്തിൽ മനസ് ശൂന്യമായിപ്പോയി. ഇപ്പോൾ അവരോട് പറയേണ്ടിയിരുന്ന ആയിരം വാക്കുകൾ മനസിലുണ്ട്. ഒരു സ്ത്രീയെന്ന നിലയിൽ തളർത്തിക്കളയുന്ന അനുഭവമായിരുന്നു. അപമാനത്തിന് ശേഷവും തന്നെ മോശം കണ്ണുമായി സമീപിച്ചു. മോശം പെരുമാറ്റത്തിന് ശേഷം അവർ സാധാരണ പോലെ നടന്നുപോയി.
ഇനിയും അവർ ഇത്തരത്തിൽ തന്നെ പെരുമാറും എന്നറിയാം. അതുകൊണ്ടാണ് ഇതിപ്പോൾ തുറന്ന് എഴുതുന്നത്. ഇത്തരം അവസ്ഥകളിലൂടെ എല്ലാ സ്ത്രീകളും കടന്നുപോകുന്നുണ്ട്. സ്ത്രീകളുടെ സന്തോഷവും സമാധാനവും കവരുന്നവരെ വെറുക്കുന്നു. ഇനി ഇത്തരം അനുഭവം നേരിടുന്ന സ്ത്രീകൾക്ക് എന്നേക്കാൾ ധൈര്യമുണ്ടാകട്ടെ ' എന്നായിരുന്നു നടി സോഷ്യൽ മീഡിയിൽ കുറിച്ചത്. സംഭവം പുറത്ത് വന്നതോടെ സോഷ്യൽ മീഡിയയിലൂടെയടക്കം നിരവധിപ്പേരാണ് നടിക്ക് പിന്തുണയുമായി എത്തുന്നത്. ഇത്തരം സംഭവം ഇനി ആവർത്തിക്കാതിരിക്കട്ടെയെന്ന് നടി രേവതി പ്രതികരിച്ചു.
https://www.facebook.com/Malayalivartha