രവീന്ദ്രന്‍ അത്ര വെടുപ്പല്ല; ഇ.ഡി വിലയിരുത്തി; ഇനി അറസ്റ്റ്; സര്‍ക്കാര്‍ പദ്ധതികള്‍ നിയന്ത്രിച്ചത് രവീന്ദ്രനും ശിവശങ്കറും ചേര്‍ന്ന്; രവീന്ദ്രന്റെ ആസ്തി അറിഞ്ഞ് കണ്ണുതള്ളി ഇ.ഡി? സ്വത്തുകള്‍ കമ്മീഷനോ കൈക്കൂലിയോ?
തെളിവുകളുടെ അടിസ്ഥാനത്തില്‍ തന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ അന്വേഷണ എജന്‍സികള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ആത്മവിശ്വാസം. എന്നാല്‍ ഈ ആത്മവിശ്വാസം അവസാനിക്കാന്‍ ഇനി അധികം താമസമുണ്ടാകില്ല. സി.എം രവീന്ദ്രനെ ചോദ്യം ചെയ്ത ശേഷം ഇ.ഡി എത്തിച്ചേര്‍ത്ത വിലയിരുത്തല്‍ ആള് അത്ര വെടുപ്പല്ല എന്നാണ്. അതായത് രവീന്ദ്രന്റെ ഇടപെടലുകള്‍ സംശയാസ്പദമായ പലതും ഇ.ഡി കണ്ടെത്തിയെന്ന്.
സര്‍ക്കാര്‍ പദ്ധതികളില്‍ രവീന്ദ്രന്‍-ശിവശങ്കര്‍ സഖ്യത്തിനാണ് നിയന്ത്രണമുണ്ടായിരുന്നതെന്ന് അന്വേഷണ സംഘം കരുതുന്നു. സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിവില്ലെന്നാണ് രവീന്ദ്രന്റെ നിലപാടെങ്കിലും മൊഴിയിലെ പല കാര്യങ്ങളിലും അവ്യക്തതയുള്ളതായി ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. രവിന്ദ്രന്റെ ആസ്തിയുടെ വര്‍ധനവ് ഇ.ഡിയെ ഞെട്ടിപ്പിച്ചതായും സ്ഥിരീകരിക്കാത്ത വിവരങ്ങല്‍ പുറത്ത് വരുന്നുണ്ട്. ടിപ്പര്‍ ലോറികള്‍, ജെ.സിബികള്‍, ഇന്നോവക്കാറുകള്‍ എന്നിവ രവീന്ദ്രന്റെ ഉടമസ്ഥതയില്‍ ഉണ്ട്. പക്ഷേ ഇത് സ്വന്തം പേരില്ല ഭാര്യയുടെ പേരിലാണെന്ന് മാത്രം. ഇതെല്ലാം ഊരാളുങ്കല്‍ സൈസൈറ്റിക്ക് വാടക്ക് നല്‍കിയിരിക്കുകയാണെന്ന് നേരത്തെ ഇ.ഡി കണ്ടെത്തിയിരുന്നു. ഇതിന് പുറമേ നിരവധി ജൂവലറികളില്‍ നിക്ഷേപവും, കേരളത്തിന് അകത്തും പുറത്തുമായി എക്കര്‍ കണക്കിന് ഭൂമിയും രവീന്ദ്രനുണ്ടെന്നാണ് കണക്കാക്കുന്നത്. ഇത്രയധികം സ്വത്തുകള്‍ സമ്പാദിച്ചതിന് പിന്നിന്‍ സര്‍ക്കാര്‍ പദ്ധതികളിലൂടെ ലഭിച്ച കമ്മീഷനോ കൈക്കൂലിയോ ആണോ എന്ന പരിശോധന ഇ.ഡി നടത്തുന്നതായിയാണ് സൂചന.
തുടര്‍ച്ചയായ രണ്ടാം ദിവസവും രവീന്ദ്രന്റെ ചോദ്യംചെയ്യല്‍ ഇന്നലെ രാത്രിയോളം നീണ്ടു. പ്രതിയാക്കണോ സാക്ഷിയാക്കണോ എന്ന കാര്യത്തില്‍ അടുത്ത ചോദ്യംചെയ്യലിനു ശേഷമേ തീരുമാനമെടുക്കൂ. അതിനു മുമ്പായി സ്വര്‍ണക്കടത്തു കേസിലേതടക്കം പ്രതികളുടെ മൊഴികള്‍ ഒത്തുനോക്കും. ശിവശങ്കറുമായി ബന്ധപ്പെട്ട ഇടപാടുകളെപ്പറ്റിയാണു പ്രധാനമായും ചോദിച്ചത്.
സ്വര്‍ണക്കടത്ത്, ലൈഫ്മിഷന്‍, ഊരാളുങ്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയുടെ വിശദാംശങ്ങളിലേക്കും കടന്നു. സ്വര്‍ണക്കടത്തിലെ മുഖ്യപ്രതികളായ പി.എസ്. സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരുമായുള്ള ശിവശങ്കറിന്റെ ബന്ധം, ഇവര്‍ ശിവശങ്കറെ കാണാന്‍ സെക്രട്ടേറിയറ്റില്‍ വന്നിരുന്നോ, പ്രതികള്‍ എന്തെങ്കിലും സഹായങ്ങള്‍ ആവശ്യപ്പെട്ടിരുന്നോ, മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും ചോദിച്ചു. യു.എ.ഇ. കോണ്‍സുലേറ്റുമായി മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള ബന്ധവും ആരാഞ്ഞു.
കോണ്‍സല്‍ ജനറല്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്, ലൈഫ്മിഷന്‍ കരാറുകള്‍, കോണ്‍സുലേറ്റിലെ ഇഫ്താര്‍ പാര്‍ട്ടിയില്‍ ക്ഷണിക്കാനായി സ്വപ്ന മുഖ്യമന്ത്രിയെ കാണാന്‍ വന്നത് തുടങ്ങിയവയുടെ രേഖകള്‍ രവീന്ദ്രന്‍ ഹാജരാക്കി. തന്റെ മറുപടികളെ സാധൂകരിക്കുന്ന നിരവധി രേഖകളുമായാണു രവീന്ദ്രന്‍ ചോദ്യംചെയ്യലിനെത്തിയത്. വിദേശയാത്രകള്‍, സ്വര്‍ണക്കടത്തിലും ബിനാമി ഇടപെടലുകളിലും അദ്ദേഹത്തിന് ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ഇ.ഡി ചോദിച്ചറിഞ്ഞതെന്നാണ് പുറത്തുവരുന്ന വിവരം. വിദേശയാത്രകളുടെ രേഖകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വെള്ളിയാഴ്ച അത്തരത്തിലുള്ള രേഖകളൊന്നും രവീന്ദ്രന്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരാക്കിയില്ല.
ആരോഗ്യപ്രശ്‌നങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ സമയം ഇടവേളകള്‍ നല്‍കിയാണ് രവീന്ദ്രനെ വ്യാഴാഴ്ച ചോദ്യം ചെയ്തത് എന്നാണ് ഇ.ഡി. വൃത്തങ്ങള്‍ അറിയിച്ചത്. ഇ.ഡി. ചോദ്യം ചെയ്യുമ്പോള്‍ അതിന്റെ ദൈര്‍ഘ്യം പരിമിതപ്പെടുത്താന്‍ നിര്‍ദേശിക്കണം എന്നാവശ്യപ്പെട്ട് സി.എം. രവീന്ദ്രന്‍ നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. രവീന്ദ്രന്റെ ഇടപെടലുകള്‍ സംശയാസ്പദമെന്നാണ് എന്‍ഫോഴ്സ്മെന്റിന്റെ വിലയിരുത്തല്‍. സര്‍ക്കാര്‍ പദ്ധതികളില്‍ രവീന്ദ്രന്‍-ശിവശങ്കര്‍ അച്ചുതണ്ടിനാണ് നിയന്ത്രണമുണ്ടായിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
https://www.facebook.com/Malayalivartha