കടുപ്പിച്ച് കുറ്റപത്രം! ഡിസംബർ 28-ന് ബിനീഷ് പട്ടുമെത്തയിൽ നിന്നും ഇരുമ്പഴിക്കുള്ളിലായി 60 ദിവസം പൂർത്തിയാകും മുൻപ് സ്ട്രോങ്ങ് കുരുക്കിട്ട് ഇ.ഡിയുടെ കുറ്റപത്രം...
ബംഗളൂരു മയക്കുമരുന്നു കേസിലെ സാമ്പത്തിക ഇടപാടില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്ത ബിനീഷ് കോടിയേരിയുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിയ്ക്കും.ബംഗളൂരു സെഷന്‍സ് കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും ബിനീഷിനെ ഹാജരാക്കുക. ബിനീഷിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തില്‍ റിമാന്‍ഡ് കാലാവധി നീട്ടാനാണ് സാധ്യത. സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇ.ഡി ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും.
അതേസമയം കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ പേരിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അടുത്ത തിങ്കളാഴ്ചയോടെ പ്രാഥമിക കുറ്റപത്രം സമർപ്പിച്ചേക്കും. ലഹരിമരുന്നുകേസിലെ സാമ്പത്തിക ഇടപാടിൽ ഒക്ടോബർ 29-നാണ് ബിനീഷ് കോടിയേരിയെ ഇ.ഡി. അറസ്റ്റുചെയ്യുന്നത്. ഡിസംബർ 28-ന് ബിനീഷ് അറസ്റ്റിലായി 60 ദിവസം പൂർത്തിയാകും. അതിനാൽ ഇതിനുമുമ്പ് കുറ്റപത്രം സമർപ്പിക്കാനാണ് ആലോചന. അറസ്റ്റിലായി 60 ദിവസത്തിനുമുമ്പ് താത്‌കാലിക കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടാകും.
ലഹരിമരുന്നുകേസിൽ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി) അറസ്റ്റുചെയ്ത എറണാകുളം സ്വദേശി മുഹമ്മദ് അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെതിരേ ഇ.ഡി. കേസെടുത്തത്. മുഹമ്മദ് അനൂപ് ബിനീഷിന്റെ ബിനാമിയാണെന്നാണ് ഇ.ഡി.യുടെ കണ്ടെത്തൽ. ബിനീഷിന്റെ ബിനാമിയാണെന്ന് സംശയിക്കുന്ന അബ്ദുൽ ലത്തീഫ്, മുഹമ്മദ് അനൂപിന്റെ റെസ്റ്റോറന്റ് പങ്കാളി റഷീദ് എന്നിവരെ ചോദ്യംചെയ്തതിൽനിന്നുള്ള വിവരങ്ങളും പ്രാഥമിക കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയേക്കും.
ബിനീഷിന്റെ ജാമ്യാപേക്ഷ ബെംഗളൂരു പ്രത്യേക കോടതി(സെഷൻസ് കോടതി) ഡിസംബർ 14-ന് തള്ളിയിരുന്നു. ഇതിനെതിരേ കർണാടക ഹൈക്കോടതിയിൽ ചൊവ്വാഴ്ച ഹർജി നൽകിയേക്കും. അറസ്റ്റിനെതിരേ ബിനീഷ് നൽകിയ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് അറസ്റ്റെന്നാണ് കോടതിയെ ബോധിപ്പിച്ചത്. ഇതിൽ ഡിസംബർ 23-ന് ഇരുവിഭാഗത്തിനോടും വാദം എഴുതി സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചിരിക്കുകയാണ്.
നിലവിൽ ബിനീഷ് പരപ്പന അഗ്രഹാര ജയിലിൽ റിമാൻഡിൽ കഴിയുകയാണ്. കേസിൽ ജാമ്യം അനുവദിക്കണമെന്നും തനിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിനീഷ് കഴിഞ്ഞ ആഴ്ച സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ആവശ്യം തള്ളുകയായിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് ബീനീഷ്.
അതേസമയം വാഗമണിൽ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച നിശാപാർട്ടിയിൽ ബിനീഷ് കോടിയേരിയുടെ സുഹൃത്തും ഉൾപ്പെട്ടതോടെ അന്വേഷണം കടുപ്പിച്ചിരിക്കുകയാണ്. കണ്ണൂർ സ്വദേശിയായ അനസ് സൂക്കാണ് നിശാപാർട്ടിയിൽ പങ്കെടുത്തത്. അനസിന്റെ സാന്നിധ്യം അന്വേഷണ സംഘം സ്ഥിരീകരിച്ചു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷിന്റെ ബിനാമിയെന്ന സംശയത്തിൽ അനസ് സൂക്കിനെ എൻഫോഴ്സ് ഡയറക്ടറേറ്റ് നേരത്തേ ചോദ്യം ചെയ്തിരുന്നു. വാഗമണ്ണിൽ നിശാപാർട്ടി സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് ഒൻപത് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജന്മദിനാഘോഷത്തിന്റെ മറവിലായിരുന്നു നിശാപാർട്ടി സംഘടിപ്പിച്ചത്. ബർത്ത്ഡേ പാർട്ടിക്ക് വേണ്ടി എന്ന വ്യാജേന വാഗമൺ ക്ലിഫ് ഇൻ റിസോർട്ടിലെ 11 മുറികൾ സംഘം ബുക്ക് ചെയ്തു.
അതേ സമയം നിശാപാർട്ടിക്കിടെ ലഹരിമരുന്ന് പിടികൂടിയ വാഗമണ്ണിലെ റിസോർട്ടിനെതിരെ നടപടി ഉണ്ടാകും . ക്ലിഫ് ഇൻ റിസോർട്ട് അടച്ചു പൂട്ടും. കൊറോണ മാനദണ്ഡം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. നിലവിൽ അന്വേഷണത്തിന്റെ ഭാഗമായി റിസോർട്ട് സീൽ ചെയ്തിരിക്കുകയാണ്. എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കാനാണ് ജില്ലാ കളക്ടറുടെ തീരുമാനം. പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അജ്മൽ, മെഹർ ഷെറിൻ, നബീൽ, സൽമൻ ഷൗക്കത്ത്, മുഹമ്മദ് റഷീദ്, നിഷാദ്, ബ്രസ്റ്റി വിശ്വാസ് എന്നിവരെ പൊലീസ് പിടികൂടിയത്. ഇവരാണ് ലഹരിമരുന്ന് പാർട്ടിയുടെ സംഘടകർ. മഹാരാഷ്ട്ര, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് ലഹരി വസ്തുക്കൾ എത്തിച്ചത്. നിശാപാർട്ടിയുടെ അന്വേഷണം സംസ്ഥാന വ്യാപകമായി നടത്താനാണ് പൊലീസ് തീരുമാനം
https://www.facebook.com/Malayalivartha