എളുപ്പത്തിന് ചെരുപ്പ് ഉപയോഗിക്കാറില്ല... ആളുകളെ വെട്ടിച്ച് മതിലിലൂടെ ഓടി മറയുന്നത് രണ്ടു വിരലിൽ.... ഇരുട്ടില്‍ മറയുന്നത് നിമിഷ നേരംകൊണ്ട്; എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ പരിസരത്തുള്ള ജനങ്ങളെ ഭീതിയിലാഴ്ത്തി മരിയാര്‍ പൂതം...
എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ പരിസരത്തുള്ള ജനങ്ങളെ ഭീതിയിലാഴ്ത്തി മരിയാര്‍ പൂതം. കഴിഞ്ഞ കുറച്ചു നാളുകളായി പ്രദേശത്ത് ഈ കള്ളന്റെ സാന്നിധ്യമുണ്ട്. അടുത്ത കാലത്ത് എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വീടുകളില്‍ മാത്രമാണ് ഇയാള്‍ മോഷണം നടത്തുന്നത്. അതിന് പിന്നില്‍ ഒരു കാരണവുമുണ്ട്. ആറ് വര്‍ഷം മുന്‍പ് മോഷണത്തിനിടെ മരിയാര്‍ പൂതത്തെ നോര്‍ത്ത് പൊലീസ് പിടികൂടിയിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തുകയും രക്ഷപ്പെടുന്നതിനിടെ ഇയാള്‍ പിടിയിലാകുകയുമായിരുന്നു. അന്ന് നോര്‍ത്ത് പൊലീസിന് ഇയാള്‍ ഒരു താക്കീത് നല്‍കി.
ഇത് പിന്നീട് നിങ്ങള്‍ക്ക് പ്രശ്നമാകുമെന്നായിരുന്നു ആ താക്കീത്. രണ്ട് വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് ശേഷം പുറത്തിറങ്ങിയ മരിയാര്‍ പൂതം നേരെ എത്തിയത് നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വീടുകളിലേക്കാണ്. പ്രദേശത്ത് ഇയാള്‍ മോഷണം പതിവാക്കി. കഴിഞ്ഞ കുറച്ചു നാളുകളായി ഇയാള്‍ക്കായുള്ള തെരച്ചിലിലാണ് പൊലീസ്. നാട്ടുകാരും ഇയാള്‍ക്കായി രംഗത്തുണ്ട്. കണ്‍മുന്നില്‍ കാണുമെങ്കിലും രക്ഷപ്പെട്ടുകളയുമെന്ന് നാട്ടുകാര്‍ പറയുന്നു. മതിലില്‍ കൂടി രണ്ട് വിരലില്‍ ഓടാനുള്ള കഴിവ് മരിയാര്‍ പൂതത്തിനുണ്ട്. ഓടി രക്ഷപ്പെടാനുള്ള എളുപ്പത്തിന് ചെരുപ്പ് ഉപയോഗിക്കാറില്ല. ആളുകളെ വെട്ടിച്ച് രക്ഷപ്പെടും. റെയില്‍വേ ട്രാക്കിലൂടെ അതിവേഗത്തിലാണ് ഇയാള്‍ ഓടി മറയുന്നതെന്നും നാട്ടുകാര്‍ പറയുന്നു. മരിയാര്‍ പൂതത്തെ പിടിക്കാന്‍ വാട്സ്‌ആപ്പില്‍ ഒരു ഗ്രൂപ്പു തന്നെ ഉണ്ടാക്കി കാത്തിരിക്കുകയാണ് നാട്ടുകാര്‍.
https://www.facebook.com/Malayalivartha