ബജറ്റ് തുടര്‍ഭരണം കൊണ്ടു വന്നാല്‍ പിന്നെ ഐസക്കോ പിണറായിയോ; തോമസ് ഐസക്കിന്റെ പൊടിക്കൈകള്‍; തദ്ദേശ തിരഞ്ഞെടുപ്പില്‍ ഫലം കണ്ട ക്ഷേമ പെന്‍ഷന്‍ തന്ത്രം ഐസക്കിന്റെത്; പിണറായി വിരുദ്ധചേരിക്ക് രൂപം നല്‍കിയ ഐസക്കിന്റെ നീക്കങ്ങള്‍
തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അഴിമതി ഭരണവും പിണറായി വിജയന്റെ ധാര്‍ഷ്ട്യവും മറന്ന് ജനങ്ങള്‍ ഇടതു സര്‍ക്കാരിന് തന്നെ വോട്ട് ചെയ്തുവെങ്കില്‍ അതിന്റെ ക്രെഡിറ്റിന് അര്‍ഹന്‍ ധനമന്ത്രി തോമസ് ഐസക്ക് തന്നെയാണ്. അഴിമതി ആരോപണങ്ങള്‍ നേരിട്ട് സര്‍ക്കാര്‍ പ്രതിരോധത്തിലാകുമ്പോഴും കോവിഡ് പ്രതിസന്ധയില്‍ കേരളത്തിന്റെ സാമ്പത്തിക മേഖല തകര്‍ന്നിട്ടും ക്ഷേമ പെന്‍ഷനുകള്‍ കൃത്യസമയത്ത് എത്തിക്കുന്നതില്‍ ധനവകുപ്പ് വഹിച്ച പങ്ക് വളരെ വലുതാണ്. കിറ്റുവിതരണത്തിന്റെ പേരില്‍ അഴിമതി ആരോപണം ഉയര്‍ന്നെങ്കിലും കിറ്റ് വിതരണം കൃത്യമായി നടക്കുന്നതിന് ഫണ്ട് ഉറപ്പുവരുത്താനും തോമസ് ഐസക്ക് എന്ന ധനമന്ത്രി ശ്രദ്ധിച്ചു. ഈ ഘടകങ്ങളാണ് വോട്ടായി മാറിയതെങ്കില്‍ അതിന്റെ അവകാശി തീര്‍ച്ചയായും തോമസ് ഐസക് തന്നെയാണ്.
അങ്ങനെയെങ്കില്‍ വരുന്ന ബജറ്റ് തുടര്‍ഭരണം ഉറപ്പാക്കുമെന്ന് തോമസ് ഐസക് പറയുന്നുവെങ്കില്‍ ജനങ്ങളെ സന്തോഷിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ അതിലുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. അത്തരത്തിലൊരു ബജറ്റ് ഇടതു സര്‍ക്കാരിന് തുടര്‍ഭരണം സമ്മാനിക്കുമെങ്കില്‍ അതിന്റെ ക്രെഡിറ്റ് ഉറപ്പായും തോമസ് ഐസക്കിന് തന്നെയായിരിക്കും. അങ്ങനെയെങ്കില്‍ അടുത്ത മുഖ്യമന്ത്രിയാകാനുള്ള യോഗ്യത തനിക്കാണെന്ന് തോമസ് ഐസക്ക് അവകാശപ്പെടുകയും ചെയ്യും. പിണറായിയുടെ ഭരണത്തില്‍ നേരത്തെ തന്നെ പാര്‍ട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും മുറുമുറപ്പുള്ളതിനാല്‍ പിണറായിയെ തള്ളി ഐസക്ക് മുഖ്യമന്ത്രിയാകാനുള്ള സാധ്യത തള്ളികളയാന്‍ പറ്റില്ല.
കണ്ണൂര്‍ ലോബിയാണ് സി.പി.എം ഭരിക്കുന്നതെന്ന പേരു ദോഷം ഒഴിവാക്കാനും പിണറായിയോട് അത്ര താല്‍പര്യമില്ലാത്ത സി.പി.എം ദേശീയ സെക്രട്ടറി സിതാറാം യെച്ചൂരി മറിച്ചൊരു തീരുമാനമെടുക്കുന്നതിന് കൂട്ടു നിന്നാല്‍ തുടര്‍ഭരണം എന്ന സ്വപ്‌നം യാഥാര്‍ഥ്യമായാല്‍ തോമസ് ഐസക്കിന് നറുക്ക് വിഴുന്നേക്കാം. പക്ഷേ അതെ സമയം തന്നെ പാര്‍ട്ടി വളര്‍ത്തി സാമ്പത്തിക അടിത്തറയിട്ട പിണറായിയെ ദേശീയ നേതൃത്വത്തിന് അങ്ങനെ തള്ളികളയാനും സാധിക്കില്ല.
ജനുവരി 15നാണ് സംസ്ഥാന ബജറ്റ്. ഈ സര്‍ക്കാരിന്റെ അവസാനത്തേതും തന്റെ പന്ത്രണ്ടാമത്തേതുമായ ബജറ്റ് എഴുതാന്‍ ധനമന്ത്രി പതിവുപോലെ വിഴിഞ്ഞം ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവിലെത്തി. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനു കൃത്യമായ പദ്ധതി ഇത്തവണത്തെ ബജറ്റിലുണ്ടാകുമെന്നാണ് ധനമന്ത്രി ടി.എം.തോമസ് ഐസക് പറയുന്നത്. കോവിഡിന്റെ ആഘാതത്തില്‍നിന്ന് സമ്പദ്വ്യവസ്ഥയെ കരകയറ്റുന്നതിനു നടപടികളുണ്ടാകും. ക്ഷേമപെന്‍ഷന്‍ ഇനിയും വര്‍ധിപ്പിക്കണമെന്നാണ് ആഗ്രഹമെന്നും തോമസ് ഐസക് പറഞ്ഞു. സാധാരണ തിരഞ്ഞെടുപ്പിനുമുമ്പ് അവതരിപ്പിക്കുന്ന ബജറ്റുകളുടെ സ്വഭാവമാവില്ല ഇത്തവണയെന്നു ധനമന്ത്രി പറഞ്ഞയുന്നു.
ക്ഷേമ പദ്ധതികളുടെ കാര്യത്തില്‍ താന്‍ അവതരിപ്പിച്ച മുന്‍ ബജറ്റുകളുടെ തുടര്‍ച്ച ഇത്തവണയും ഉണ്ടാകും. വികസന പദ്ധതികള്‍ നടപ്പാക്കാന്‍ ഈ സര്‍ക്കാരെടുക്കുന്ന വായ്പയുടെ തിരിച്ചടവിനെക്കുറിച്ചു പ്രതിപക്ഷം ആശങ്കപ്പെടേണ്ട. അടുത്ത ഇടതുമുന്നണി സര്‍ക്കാര്‍ തന്നെ വായ്പാ തിരിച്ചടവ് നടത്തും. മൂന്നു മാസത്തേക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ടാണ് പാസാക്കുന്നതെങ്കിലും അവതരിപ്പിക്കുന്നത് സമ്പൂര്‍ണ ബജറ്റായിരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് കെഎസ്എഫ്ഇയിലെ റെയ്ഡുമായി ബന്ധപ്പെട്ട് പിണറായിയും തോമസ് ഐസക്കും തമ്മിലുള്ള വിഭാഗീയത മറനീക്കി പുറത്ത് വന്നതാണ്. എന്നാല്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം വരെ ഇടപെട്ട് എല്ലാം വേഗത്തില്‍ അവസാനിപ്പിച്ചു. ധനമന്ത്രി കൈകാര്യം ചെയ്യുന്ന കെ എസ് എഫ് ഇ ശാഖകളില്‍ സംസ്ഥാന വിജിലന്‍സ് തന്നെ റെയ്ഡ് നടത്തിയതോടെയാണ് സിപിഎമ്മിലെ ഉള്‍പാര്‍ട്ടി പോര് രൂക്ഷമായത്. ഇതിതോടെ വി.എസ്-പിണറായി പോരിനെ അനുസ്മരിപ്പിക്കുന്ന വിധം സിപിഎമ്മില്‍ രണ്ട് ശാക്തിക ചേരികള്‍ രൂപപ്പെട്ടിയിരുന്നു.
പൊതുവെ മിതവാദിയായ എം എ ബേബിയെ സംസ്ഥാനത്ത് കാര്യമായ പദവികള്‍ ഒന്നും നല്‍കിയിട്ടില്ല. കൊല്ലം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബോധപൂര്‍വം തോല്‍പിച്ച് ഡല്‍ഹിക്കയച്ചു. ശേഷം ഏകാധിപതിയായി വാഴുകയായിരുന്ന പിണറായി വിജയന് ശക്തമായ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ് ധനമന്ത്രി തോമസ് ഐസക്ക് രംഗത്തെത്തിയിരിക്കുന്നത്. തോമസ് ഐസക്കിന് എം എ ബേബിയുടെ ധാര്‍മ്മിക പിന്തുണയുണ്ട്.
മകന്‍ മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ട് അകത്തായതോടെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പദം ഒഴിയേണ്ടിവന്ന കോടിയേരി ബാലകൃഷ്ണന്‍ ഇപ്പോള്‍ ചിത്രത്തിലേയില്ല .അതുകൊണ്ട് തന്നെ സിപിഎമ്മിലെ പിണറായി വിരുദ്ധരുടെ ചേരി ശക്തിപ്പെടുത്താനും അതിന് നേതൃത്വം നല്‍കാനുമാണ് ഐസക്കിന്റെ തീരുമാനമെന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha