ആ 83 ക്യാമറകൾ നിർണായകം; എന്‍ ഐ എ ആവശ്യപ്പെട്ട ദൃശ്യങ്ങള്‍ പകര്‍ത്തുന്ന നടപടികള്‍ സെക്രട്ടറിയേറ്റില്‍ തുടങ്ങി; പിണറായിയെ പൂട്ടാൻ എന്‍ ഐ എയുടെ മാസ്റ്റർ പ്ലാൻ! സർക്കാരിന്റെ ചിലവ് 68 ലക്ഷം രൂപ...
സ്വര്‍ണക്കടത്ത് കേസില്‍ റബിന്‍സ് ഹമീദിന്‍റെ കസ്റ്റംസ് കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പത്ത് ദിവസത്തെ കസ്റ്റഡിയാണ് കസ്റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക എസിജെഎം കോടതിയാണ് റബിന്‍സിനായി പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചത്. റബിന്‍സ് ഹമീദിലൂടെ വിദേശത്തെ സ്വര്‍ണക്കടത്ത് സൂത്രധാരിലേക്ക് അന്വേഷണം നീട്ടുകയാണ് കസ്റ്റംസ്. കഴിഞ്ഞ ഒക്ടോബറിലാണ് യുഎഇയില്‍ നിന്ന് കേരളത്തിലെത്തിച്ച് എന്‍ഐഎ റബിന്‍സ് ഹമീദിനെ അറസ്റ്റ് ചെയ്തത്. റബിന്‍സിനെ ചോദ്യം ചെയ്യുന്നതിലൂടെ ഉന്നതരുടെ ഹവാല – കള്ളപ്പണ ഇടപാടുകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് കസ്റ്റംസ് വിലയിരുത്തല്‍.
അതേസമയം സ്വര്‍ണക്കടത്ത് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍ ഐ എ ആവശ്യപ്പെട്ട ദൃശ്യങ്ങള്‍ പകര്‍ത്തുന്ന നടപടികള്‍ സെക്രട്ടറിയേറ്റില്‍ തുടങ്ങി. പൊതുമരാമത്ത് വകുപ്പാണ് സെക്രട്ടറിയേറ്റിലെ ഒരു വര്‍ഷത്തെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. സെക്രട്ടറിയേറ്റിലെ 83 ക്യാമറകളിലേയും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ 400 ടെറാബൈറ്റ് ശേഷിയുളള ഹാര്‍ഡ് ഡിസ്‌ക് വേണമെന്ന് ഐ ടി വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇതനുസരിച്ച് ഹാര്‍ഡ് ഡിസ്‌ക് വാങ്ങാന്‍ 68 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു. ടെന്‍ഡറിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നെങ്കിലും പൊതുമരാമത്ത് വകുപ്പ് ഹാര്‍ഡ് ഡിസ്‌ക് വാങ്ങി പകര്‍ത്തട്ടെയെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ചാണ് പൊതുമരാമത്ത് വകുപ്പ് ഹാര്‍ഡ് ഡിസ്‌ക് വാങ്ങി ദൃശ്യങ്ങള്‍ പകര്‍ത്തി തുടങ്ങിയത്.
2019 ജൂലായ് മുതല്‍ ഒരു വര്‍ഷത്തെ ദ്യശ്യങ്ങളാണ് എന്‍ ഐ എ നേരത്തെ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടത്. കഴിഞ്ഞമാസം സെക്രട്ടറിയേറ്റില്‍ എത്തിയ എന്‍ ഐ എ ടീം പതിനഞ്ചോളം ദിവസത്തെ ദൃശ്യങ്ങള്‍ പകര്‍ത്തിയെടുത്തിരുന്നു. സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷ്, പി എസ് സരിത്, സന്ദീപ് നായര്‍ എന്നിവര്‍ എത്ര തവണ സെക്രട്ടറിയേറ്റിലെത്തി, മുഖ്യമന്ത്രിയുടെ ഐ ടി സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ ഓഫിസും മന്ത്രിമാരുടെ ഓഫിസും സന്ദര്‍ശിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അറിയാനാണ് സി സി ടി വി പരിശോധന നടത്താന്‍ എന്‍ ഐ എ തീരുമാനിച്ചത്.
അതേസമയം വിദേശത്തേക്ക് ഡോളർ കടത്തിയെന്ന കേസിലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറെ പ്രതിയാക്കാൻ കസ്റ്റംസ് നടപടി തുടങ്ങി. നിലവിൽ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷ്, പി.എസ്.സരിത്ത്, യുഎഇ കോൺസുലേറ്റിലെ ധനകാര്യ വിഭാഗം മുൻ മേധാവി ഈജിപ്ത് പൗരൻ ഖാലിദ് അലി ഷൗക്രി എന്നിവരെയാണ് ഈ കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചോദ്യം ചെയ്യലിനിടെ സ്വപ്നയും സരിത്തും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെയും പ്രതിയാക്കാൻ കസ്റ്റംസ് തീരുമാനിച്ചിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് ദുബായിൽ വിദ്യാഭ്യാസമേഖലയിയിലെ നിക്ഷേപകനായ ഡോ.കിരണിനെ കഴിഞ്ഞ ദിവസം കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഷാർജയിൽ വിദ്യാഭ്യാസമേഖലയിൽ പണം നിക്ഷേപിക്കുന്നതിനു കേരളത്തിലെ ചില ഉന്നത നേതാക്കളുടെ നേതൃത്വത്തിൽ ഡോളർ കടത്തിയെന്നാണ് സ്വപ്നയുടെയും സരിത്തിന്റെയും മൊഴി. ഈ പണം കിരൺ, ലഫീർ മുഹമ്മദ് എന്നിവരാണ് ദുബായിൽ ഏറ്റുവാങ്ങിയതെന്നും മൊഴിയുണ്ട്. നേരത്തേ ഐടി മിഷനിലെ ജീവനക്കാരനായിരുന്നു കിരൺ.
https://www.facebook.com/Malayalivartha