Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

വിത്യസ്ത മതക്കാരായ സന്തോഷും സൗമ്യയും മൂന്നുവർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹം!രണ്ടുവർഷം കഴിഞ്ഞതോടെ സൗമ്യ ഇസ്രയേലിലേക്ക് പോയി... പിന്നെ, ഒന്നും രണ്ടും വർഷങ്ങളുടെ ഇടവേളകളിൽ നാട്ടിൽ വന്നുപോയി... ആറു മാസം കൂടി കഴിഞ്ഞിരുന്നെങ്കിൽ... ആ സ്വപ്നം ബാക്കിയാക്കി സൗമ്യയുടെ വിയോഗം... റോക്കറ്റാക്രമണത്തിൽ തകർന്നത് ഒരു കുടുംബത്തിന്റെ നിറമുള്ള സ്വപ്നങ്ങൾ

13 MAY 2021 09:06 AM IST
മലയാളി വാര്‍ത്ത

മലയാളികൾക്ക് തീരാ നൊമ്പരമാകുകയാണ് ഇസ്രായേലിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ. നല്ലൊരു വീട്, കൃഷിചെയ്ത് ജീവിക്കാൻ കുറച്ച് സ്ഥലം, പൊന്നുമോന് മികച്ച വിദ്യാഭ്യാസം. നിറമുള്ള ഈ സ്വപ്‌നങ്ങളുമായാണ് സൗമ്യ ഇസ്രയേലിലേക്ക് വിമാനം കയറിയത്.

പക്ഷേ, റോക്കറ്റിൽനിന്ന് പാഞ്ഞുവന്ന ഷെൽ സൗമ്യയുടെ ജീവനെടുത്തു. സ്വപ്‌നങ്ങൾ തകർത്തു. ഇസ്രയേലിലെ അഷ്‌കലോണിൽ റോക്കറ്റാക്രമണത്തിൽ മരിച്ച ഇടുക്കി കീരിത്തോട് കാഞ്ഞിരംതാനം സൗമ്യ (32) രാജ്യത്തിനുതന്നെ നോവായി.

ഒരു വർഷത്തിനുള്ളിൽ തിരികെയെത്തി കുടുംബത്തിനൊപ്പം സ്വസ്ഥജീവിതം നയിക്കാൻ നിശ്ചയിച്ചിരിക്കെയാണ് സൗമ്യയെ ദുരന്തം കവരുന്നത്. കീരിത്തോട്ടിൽ അഞ്ച് സെന്റ് സ്ഥലവും ഒരു ചെറിയ വീടുമാണ് ഈ കുടുംബത്തിനുള്ളത്. ഭർത്താവ് സന്തോഷിന് കൃഷിപ്പണി. ഒരുപാട് കടങ്ങളുമുണ്ടായിരുന്നു.

ആ അവസ്ഥയിലാണ് അന്യദേശത്തേക്ക് പോകാൻ സൗമ്യ തയ്യാറായത്. നല്ലൊരു ജീവിതമുണ്ടാകുമല്ലോയെന്ന് അവർ കരുതി. കഷ്ടപ്പാടുകൾ ഓർത്തപ്പോൾ സന്തോഷും സമ്മതം മൂളി. സന്തോഷിന്റെ സഹോദരിമാർ ഇസ്രയേലിലാണ് ജോലിചെയ്തിരുന്നത്. അവരുടെ സഹായത്തോടെ സൗമ്യയും വിമാനം കയറി. അവിടെ പ്രായമായവരെ ശുശ്രൂഷിക്കുന്ന കെയർടേക്കറായിട്ട് ഏഴുവർഷമായി.

സാമ്പത്തിക ബാധ്യത കുറച്ച് ഒതുങ്ങി. നല്ല വീട് വെയ്ക്കാനും സ്ഥലം വാങ്ങാനുമുള്ള തയ്യാറെടുപ്പിലായിരുന്നു അവർ. ഭർത്താവിനും മകനുമൊപ്പം സന്തോഷത്തോടെ ജീവിക്കാമെന്നും അവർ സ്വപ്നം കണ്ടു. എന്നാൽ, വിധി സൗമ്യയെ അതിന് അനുവദിച്ചില്ല. എല്ലാവരേയും കണ്ണീരിലാഴ്ത്തി സൗമ്യ യാത്രയായി. വ്യത്യസ്തമതക്കാരായ സന്തോഷും സൗമ്യയും മൂന്നുവർഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്.

രണ്ടുവർഷം കഴിഞ്ഞപ്പോൾ സൗമ്യ ഇസ്രയേലിലേക്ക് പോയി. പിന്നെ, ഒന്നും രണ്ടും വർഷങ്ങളുടെ ഇടവേളകളിൽ സൗമ്യ നാട്ടിൽ വന്നുപോയി. വീഡിയോ കോളിലൂടെ അവർ സ്നേഹവും വിശേഷങ്ങളും പങ്കുവെച്ചു. അങ്ങനെ സംസാരിക്കുമ്പോഴാണ് സൗമ്യയെ വിധി കവരുന്നതും.

അതേസമയം സൗമ്യയുടെ മൃതശരീരം അവിടുത്തെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി. എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടി തുടങ്ങിയെന്നും വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അറിയിച്ചു. ചൊവ്വാഴ്ചയോടെ നാട്ടിലെത്തിക്കാനാകുമെന്നാണു സൂചന. ചൊവ്വാഴ്ച വൈകിട്ട് നാട്ടിലുള്ള ഭര്‍ത്താവ് സന്തോഷുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെയാണു റോക്കറ്റാക്രമണമുണ്ടായത്.

80 വയസുള്ള ഇസ്രയേലി വയോധികയെ പരിചരിക്കുകയായിരുന്നു. ആക്രമണമുണ്ടായപ്പോള്‍ മുന്നറിയിപ്പായി സൈറണ്‍ മുഴങ്ങിയെങ്കിലും സുരക്ഷിത സ്ഥാനത്തേക്കു മാറാന്‍ സമയം കിട്ടിയില്ല.

വീഡിയോ കോള്‍ അപ്രതീക്ഷിതമായി മുറിഞ്ഞപ്പോള്‍ സന്തോഷ് തിരികെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. സന്തോഷിന്റെ സഹോദരി ഷേര്‍ളിയും ബന്ധുവായ ജോമോനും ഇസ്രയേലില്‍ ജോലി ചെയ്യുന്നുണ്ട്.

അവരാണു മരണവിവരം നാട്ടിലറിയിച്ചത്. ഒന്‍പതു വയസുള്ള ഏകമകന്‍ അഡോണിനെ നെഞ്ചോടടുക്കി കരയുകയാണു സന്തോഷ്. രണ്ടു വര്‍ഷം മുന്‍പ് സന്തോഷിന്റെ ഇളയ സഹോദരി ബിന്ദുവിന്റെ വിവാഹത്തിനാണ് സൗമ്യ ഒടുവില്‍ നാട്ടിലെത്തിയത്.

വിവരമറിഞ്ഞ് മന്ത്രി വി. മുരളീധരന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, ഡീന്‍ കുര്യാക്കോസ് എം.പി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ. തുടങ്ങിയവര്‍ സൗമ്യയുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടു. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാന്‍ നേതാക്കള്‍ ഇടപെടുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (3 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (3 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (4 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (4 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (4 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (4 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (5 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (5 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (6 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (6 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (6 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (7 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (7 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (7 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (8 hours ago)

Malayali Vartha Recommends