കാഞ്ഞങ്ങാട് അഞ്ജലിയെ കണ്ടെത്തിയതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്നത്... ഇക്കയുടെ ചുരുളഴിച്ച് അഞ്ജലി! വിവാഹ തലേന്ന് ഇക്കയ്‌ക്കൊപ്പം പോകുന്നു എന്നെഴുതി വിവാഹത്തിനായി കരുതിയ പത്ത് പവന്‍ ആഭരണങ്ങളുമായി അഞ്ജലി മുങ്ങിയത് മണികൊണ്ടയിൽ? യുവതിയെ കണ്ടെത്തിയത് കേരള പൊലീസിന്റെ നിർണായക നീക്കത്തിലൂടെ..
കാഞ്ഞങ്ങാട് വിവാഹ തലേന്ന് കാമുകനൊപ്പം പോകുന്നു എന്നു തോന്നിക്കും വിധം കത്തെഴുതിവെച്ച് നാടുവിട്ട പെണ്‍കുട്ടിയുടെ തിരോധാനത്തിന് തിരശീലയിട്ട അമ്ബലത്തറ സി.ഐ രാജീവന്‍ വലിയവളപ്പിലും അന്വേഷണ സംഘവും യുവതിയെ ഇന്ന് നാട്ടില്‍ എത്തിക്കും. തെലുങ്കാനയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്നലെ ഉച്ചക്കാണ് അന്വേഷണസംഘം യുവതിയുമായി നാട്ടിലേക്ക് തിരിച്ചത്.
അതേസമയം ജീവിതത്തില്‍ ഇതുവരെ ദൂരയാത്ര ചെയ്യാത്ത അഞ്ജലി ഇത്രയും കിലോമീറ്ററുകള്‍ ഒറ്റക്ക് എങ്ങിനെ യാത്ര ചെയ്തു, പ്രമുഖ കമ്ബ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ നിര്‍മ്മാണ കമ്ബനികളുടെ ആസ്ഥാനമായ മണികൊണ്ടയിലെത്തിയതിന്റെ കാരണം എന്നിവ ചികയുകയാണ് പൊലീസ്. ചില പ്രധാന ലക്ഷ്യങ്ങള്‍ ഇതിന് പിന്നിലുണ്ടെന്നാണ് സൂചന.
സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാന്‍ എന്തെങ്കിലും ഒരു തൊഴില്‍ നേടി ഒറ്റയ്ക്ക് ജീവിക്കുകയെന്നതായിരിക്കണം അഞ്ജലിയുടെ ലക്ഷ്യമെന്ന് പറയുന്നു. തെലങ്കാനയിലെ പ്രധാന വാണിജ്യകേന്ദ്രങ്ങളില്‍ ഒന്നായ മണികൊണ്ട തെലുങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലാണ്. ട്രെയിനിലാണ് എത്തിയതെന്ന് ചോദ്യം ചെയ്യലില്‍ പറഞ്ഞുവെങ്കിലും മറ്റു ചോദ്യങ്ങള്‍ക്കൊന്നും യുവതി മറുപടി നല്‍കുന്നില്ല.
യുവതി താമസിച്ച ലോഡ്ജ് അധികൃതരില്‍ നിന്ന് പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. ഏപ്രില്‍ 19 ന് ഉച്ചയ്ക്ക് വീട്ടില്‍ നിന്നിറങ്ങിയ അഞ്ജലിയെ 44 ദിവസങ്ങള്‍ക്കുശേഷമാണ് പൊലീസ് കണ്ടെത്തിയത്. ഇക്കക്കൊപ്പം പോകുന്നു എന്ന് കത്തെഴുതി വെച്ചിട്ടാണ് അഞ്ജലി നാടുവിട്ടത്.
ഇതിനെ തുടര്‍ന്ന് ലൗ ജിഹാദാണെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന്റെ കാരണം ഒരു ലൗ ജിഹാദിന് വേണ്ട ചില സൂചനകള്‍ പത്ത് പേജുള്ള കത്തിലൂടെ അഞ്ജലി നല്‍കിയിരുന്നു എന്നതാണ്. എന്നാല്‍ ഏകദേശം ഒന്നര മാസത്തിനു ശേഷം പോലീസ് വളരെയേറെ പരിശ്രമിച്ചു പെണ്‍കുട്ടിയെ ഒടുവില്‍ കണ്ടെത്തി.
വാഹത്തിനായി കരുതിയ പത്ത് പവന്‍ ആഭരണങ്ങളുമായാണ് അഞ്ജലി മുങ്ങിയത്.തെലങ്കാനയിലെ മലയാളി സമാജത്തിലെ ചിലരാണ് പൊലീസ് തെലങ്കാനയില്‍ വഴിയോരങ്ങളില്‍ പതിപ്പിച്ച ലുക്കൗട്ട് നോട്ടീസിലെ പെണ്‍കുട്ടി ഹുദയിലെ ലോഡ്ജില്‍ താമസിക്കുന്നതായി കണ്ടെത്തിയതെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് ഇവര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
ഇതോടെ അഞ്ജലിയുടെ തിരോധാനത്തിന് ഉത്തരമാവുകയായിരുന്നു. അമ്ബലത്തറ ഇന്‍സ്‌പെക്ടര്‍ രാജീവന്‍ വലിയവളപ്പിലിന് ഇത് അഭിമാനനേട്ടവുമായി.
തക്ക സമയത്ത് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത് കേസിന്റെ പുരോഗതിക്ക് സഹായകമായി.ഇന്‍സ്‌പെക്ടര്‍ രാജീവന്‍ വലിയവളപ്പിലിനൊപ്പം എസ്.ഐ മധുസൂദനന്‍ കെ.വി, വനിതാ എസ്.ഐ പി.ഒ രതി, എസ്.സി.പി.ഒ ബാബു എന്നിവരാണ് അഞ്ജലിയെ കൊണ്ടുവരാന്‍ മണികൊണ്ടയിലേക്ക് പോയത്. യുവതിയുടെ അമ്മാവനും ഒപ്പമുണ്ട്.
https://www.facebook.com/Malayalivartha