പൂവക്കുളത്തെ വീട്ടില്‍ ഭര്‍ത്താവിനൊപ്പം പുലര്‍ച്ചെ 4 മണി വരെ കിടന്നുറങ്ങി... തുടര്‍ന്ന് ബാത്ത് റൂമില്‍ പോകാനെന്ന വ്യാജേന എഴുന്നേറ്റ് പുറത്തിറങ്ങിയതിന് പിന്നാലെ മുങ്ങിയത് കാമുകനൊപ്പം... മദ്യപാനം മാത്രമല്ല ഭര്‍ത്താവിന്റെ ആ സ്വഭാവം സഹിക്കാന്‍ കഴിയില്ല, പാലായിൽ കാമുകനൊപ്പം മുങ്ങിയ വീട്ടമ്മയുടെ മൊഴിയിൽ അന്വേഷണ സംഘം പോലും ഞെട്ടി... സംഭവം ഇങ്ങനെ...
പൂവക്കുളത്തു നിന്നു മുങ്ങി ഷൊര്‍ണ്ണൂരില്‍ പൊങ്ങിയ യുവതിയായ വീട്ടമ്മ ഇന്നലെ വൈകിട്ട് രാമപുരം പൊലീസ് സ്റ്റേഷനിലെത്തിയത് കാമുകനുമൊത്ത്. ഭര്‍ത്താവിന്റെ മദ്യപാനവും പാന്‍പരാഗ് ഉപയോഗവും മൂലം മനംമടുത്ത താന്‍ ഒരു വര്‍ഷം മുമ്ബ് സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിക്കൊപ്പമാണ് വീടുവിട്ടതെന്നാണ് യുവതിയുടെ മൊഴി.
പൂവക്കുളത്തെ വീട്ടില്‍ ഭര്‍ത്താവിനൊപ്പം പുലര്‍ച്ചെ 4 മണി വരെ കിടന്നുറങ്ങി. തുടര്‍ന്ന് ബാത്ത് റൂമില്‍ പോകാനെന്ന വ്യാജേന എഴുന്നേറ്റ് പുറത്തിറങ്ങി. നേരത്തേ പറഞ്ഞുറപ്പിച്ച പ്രകാരം കാമുകന്‍ പുലര്‍ച്ചെ വീടിനു സമീപത്തെ വഴിയില്‍ കാറുമായി കാത്തു നിന്നിരുന്നു.
തന്റെ ഫോണിലെ സിം കഴിഞ്ഞയാഴ്ച ഭര്‍ത്താവ് ഒടിച്ചു കളഞ്ഞിരുന്നതിനാല്‍ ഭര്‍ത്താവിന്റെ ഫോണിലെ സിമ്മും അടിച്ചുമാറ്റിയാണ് സ്ഥലം വിട്ടത്. പോയ പോക്കില്‍ വഴിയില്‍ കണ്ട ഒരു ക്ഷേത്രത്തില്‍ വച്ച് തങ്ങള്‍ വിവാഹിതരായെന്നും യുവതി പൊലീസിനോടു പറഞ്ഞു.
ഇന്നലെ കാമുകനൊപ്പമാണ് യുവതി രാമപുരം പൊലീസ് സ്റ്റേഷനിലെത്തിയത്. ഭാര്യയെ കാണാനില്ലെന്ന് പരാതിപ്പെട്ട ഭര്‍ത്താവും എത്തിയിരുന്നു. യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ പൊലീസ് ഓണ്‍ലൈനിലൂടെ പാലാ കോടതിക്കു മുമ്ബാകെ യുവതിയെ ഹാജരാക്കി.
കാമുകനൊപ്പം പോകാനാണ് ആഗ്രഹമെന്ന് അറിയിച്ച യുവതിയെ കോടതി വിട്ടയച്ചു. അയാള്‍ക്കൊപ്പം യുവതി രാത്രി തന്നെ കാറില്‍ പാലക്കാട്ടേയ്ക്ക് തിരിച്ചപ്പോള്‍ പരാതിക്കാരനായ ഭര്‍ത്താവ് ഒറ്റയ്ക്ക് വീട്ടിലേക്ക് മടങ്ങി.
രാമപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പൂവക്കുളം കാരമല കുമ്ബളാംപൊയ്കയില്‍ ഭാഗത്തുള്ള 22 കാരിയെ കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ മുതലായിരുന്നു കാണാതായത്.
ഊര്‍ജ്ജിത അന്വേഷണം നടത്തിവരുന്നതിനിടെ യുവതി ഷൊര്‍ണ്ണൂരില്‍ നിന്നും രാമപുരം പൊലീസ് സ്റ്റേഷനിലേക്ക് വിളിക്കുകയും ഇന്നലെ സ്‌റ്റേഷനിലെത്താമെന്ന് അറിയിക്കുകയുമായിരുന്നു.
https://www.facebook.com/Malayalivartha