Widgets Magazine
28
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

കുടിക്കാൻ വെള്ളം ചോദിച്ച് ഒറ്റയ്ക്ക് താമസിച്ചിരുന്ന ശാരദയുടെ വീട്ടിലെത്തി; വെള്ളമെടുക്കാനായി അകത്തേക്ക് പോയപ്പോൾ പിന്തുടർന്ന മണികണ്ഠൻ തനി നിറം പുറത്തെടുത്തത് ശാരദയുടെ മുൻപിൽ...... പക്ഷെ എതിർത്തോടെ കൈയിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് ശാരദയെ വെട്ടിയും കുത്തിയും അരുംകൊല! പിന്നാലെ നാട്ടുകാർ കണ്ടത് ഭയാനകമായ കാഴ്ച

20 JULY 2021 08:52 AM IST
മലയാളി വാര്‍ത്ത

കടയ്ക്കാവൂരിൽ വളരെ ക്രൂരമായി കൊല്ലപ്പെട്ട ശാരദ കൊലപാത കേസ് ആരും തന്നെ മറക്കാനിടയില്ല. വർഷങ്ങൾക്ക് മുൻപ് നാടിനെ ഒന്നടങ്കം ഞെട്ടിച്ച കൊലകേസിലാണ് ഇപ്പോൾ നിർണായക വഴിത്തിരിവ് സംഭവിച്ചിരിക്കുന്നത്. പ്രതി മണികണ്ഠന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിരിക്കുകുയാണ് കോടതി.

തിരുവനന്തപുരം ആറാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ.എൻ. അജിത്ത് കുമാറാണ് വിധി പ്രസ്താവിച്ചത്.പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി ശിക്ഷ അനുഭവിക്കണം. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയതെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

കേസിന്റെ വിചാരണയ്ക്കിടെ 32 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 49 രേഖകളും 21 തൊണ്ടിമുതലുകളും ഹാജരാക്കി. അഡ്വ. എം. സലാഹുദ്ദീനാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.

2016 ഡിസംബർ ഒമ്പതാം തീയതിയാണ് കടയ്ക്കാവൂർ കൊടിയ്ക്കകത്ത് വീട്ടിൽ ശാരദ അതിദാരുണമായി കൊല്ലപ്പെട്ടത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന ശാരദയെ വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതി വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു.

ഡിസംബർ ആറിന് ആലംകോട് പൂവൻപാറയിൽ മനു എന്ന യുവാവ് കൊല്ലപ്പെട്ട കേസിലും മണികണ്ഠൻ പ്രതിയാണ്. കുടിക്കാൻ വെള്ളം ചോദിച്ചാണ് കടയ്ക്കാവൂർ അപ്പൂപ്പൻ നട ക്ഷേത്രത്തിന് സമീപം താമസിച്ചിരുന്ന മണികണ്ഠൻ ശാരദയുടെ വീട്ടിലെത്തിയത്. ശാരദ വെള്ളമെടുക്കാനായി അകത്തേക്ക് പോയപ്പോൾ പിന്തുടർന്ന പ്രതി ഇവരെ കടന്നുപിടിക്കാൻ ശ്രമിച്ചു.

എതിർത്തോടെ കൈയിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് ശാരദയെ വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. ശാരദ കൊലക്കേസിൽ പിടിയിലായതോടെയാണ് മൂന്ന് ദിവസം മുമ്പ് നടന്ന ആലംകോട് പൂവൻപാറ മനു കൊലക്കേസിലും ഇയാൾക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയത്. കൊലപാതകത്തിന് മൂന്നാഴ്ച മുമ്പ് മണികണ്ഠൻ, സുഹൃത്ത് അശോകൻ എന്നിവർ മനുവുമായി ഒരു കടയിൽവെച്ച് വഴക്കുണ്ടായിരുന്നു. ഇതിന്റെ പകയിലാണ് മനുവിനെ കുത്തിക്കൊന്നത്. 2016 ഡിംസബർ ആറാം തീയതി രാത്രി മാരകമായി പരിക്കേറ്റനിലയിലാണ് മനുവിനെ വീട്ടുമുറ്റത്ത് കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹപരിശോധനയിലാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്. പിന്നാലെ മനുവുമായി ശത്രുതയുള്ളവരുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചുവരികയായിരുന്നു. ഇതോടെ മണികണ്ഠന്റെ സുഹൃത്തായ അശോകൻ കസ്റ്റഡിയിലായി.

ഇയാളിൽനിന്ന് മണികണ്ഠനെക്കുറിച്ചുള്ള വിവരങ്ങളും പോലീസിന് ലഭിച്ചു. എന്നാൽ, ഇതിനിടെ മണികണ്ഠൻ ശാരദ കൊലക്കേസിൽ അറസ്റ്റിലായിരുന്നു. ഇയാളുടെ ചിത്രം പുറത്തുവന്നതോടെയാണ് ശാരദ കൊലക്കേസിലെ പ്രതി മണികണ്ഠൻ തന്നെയാണ് മനുവിന്റെ കൊലപാതകത്തിന് പിന്നിലെന്നും വ്യക്തമായത്. പോലീസ് നടത്തിയ ചോദ്യംചെയ്യലിൽ മനു കൊലക്കേസിലും പ്രതി കുറ്റംസമ്മതിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അസിം മുനീറിന്റെ അവകാശവാദത്തിന് പരിഹാസം  (12 minutes ago)

സൗദി അറേബ്യയിൽ നിന്ന് നാടുകടത്തി  (43 minutes ago)

തന്റെ കൊണവധിക്കാരം അങ്ങ് കേരളത്തിൽ മതി പിണറായിയുടെ കരണത്തിടിച്ച് D K..!തൊണ്ടി മുതൽ എവിടെടോ..!  (50 minutes ago)

സുഹാന്റെ മൃതദേഹം കണ്ടെത്തി  (56 minutes ago)

മുന്നറിയിപ്പ് നൽകി പുടിൻ  (1 hour ago)

രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട് വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത്  (1 hour ago)

വഖഫ് ബോർഡിന് വീഴ്ച  (1 hour ago)

വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ മരിച്ചു  (1 hour ago)

മുന്‍ മേയർ 'ഇന്ന് ഇറങ്ങണം' MLA -യെ ഇറക്കി വിടും ശ്രീലേഖ ഫോണിൽ വിളിച്ച് വിരട്ടി പറ്റില്ലെന്ന് ..യുദ്ധം തുടങ്ങി  (1 hour ago)

അവസാനഘട്ട അന്വേഷണത്തില്‍  (2 hours ago)

രാഷ്ട്രീയ പോരാട്ടമായി ബെംഗളൂരു പൊളിക്കലുകൾ  (2 hours ago)

ആർ‌എസ്‌എസിനെ പ്രശംസിച്ച് ദിഗ്‌വിജയ് സിംഗ്  (2 hours ago)

ഇടിയപ്പം വിൽക്കാൻ ലൈസൻസ് നിർബന്ധം  (2 hours ago)

സുഹാൻ എവിടെ?  (3 hours ago)

തദ്ദേശചിത്രം വ്യക്തം, ഭരണം പിടിക്കാൻ  (3 hours ago)

Malayali Vartha Recommends