ഇത് എന്റെ ചോറാണ്… ശിക്ഷ കഴിഞ്ഞിറങ്ങിയാല്‍ മറ്റൊരിടത്ത് വച്ച് ഇനിയും കാണാം; പെണ്‍വാണിഭ സംഘത്തലവന്റെ വാക്കുകള്‍ ഇങ്ങനെ
ഇത് എന്റെ ബിസിനസാണ്. ശിക്ഷകഴിഞ്ഞിറങ്ങിയാല്‍ മറ്റൊരിടത്ത് ഇനിയും തുടരും. ഭാഗ്യമുണ്ടെങ്കില്‍ നമുക്ക് വീണ്ടും കാണാം. കഴക്കൂട്ടത്ത് നിന്നും പെണ്‍വാണിഭത്തിന് നേതൃത്വം നല്‍കിയ കുറ്റത്തിന് രണ്ടാംതവണയും പിടിക്കപ്പെട്ട ജിജു നായരുടെ വാക്കുകളാണിവ.
പോലീസ് പിടിയിലായിട്ടും ജിജുവിന് കുലുക്കമില്ല. ലക്ഷങ്ങള്‍ കൈയില്‍ വരുമ്പോള്‍ ഈ നാണക്കേടൊക്കെ മാറുമെന്നാണ് ജിജുവിന്റെ ന്യായം.
കഴിഞ്ഞ ദിവസം കഴക്കൂട്ടത്തെ ഫ്‌ളാറ്റില്‍ നിന്ന് പിടിയിലായ അന്തര്‍സംസ്ഥാന പെണ്‍വാണിഭ സംഘത്തലവന്‍ ജിജുവിന്റെ വളര്‍ച്ച തുടങ്ങിയത് തമിഴ് സിനിമാലോകത്തുനിന്നാണ്. സിനിമാ സെറ്റില്‍ ഭക്ഷണം നല്‍കാന്‍ നിയോഗിക്കപ്പെട്ട ജിജു തമിഴിലെ പ്രമുഖ സിനിമാ നിര്‍മാതാവുമായി അടുപ്പത്തിലായി. നിര്‍മാതാവിനോടുള്ള ഒരുവര്‍ഷക്കാലത്തെ ഇടപെടലാണ് ജിജുവിനെ സെക്‌സ് റാക്കറ്റ് സംഘവുമായി ബന്ധപ്പെടുത്തിയത്.
നടിമാര്‍ മുതല്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍വരെയുള്ള പെണ്‍കുട്ടികളെ പ്രണയം നടിച്ച് വശത്താക്കിയാണ് ജിജു മുതലെടുത്തത്. തമിഴ് സിനിമയില്‍ അവസരങ്ങള്‍ നല്‍കാമെന്ന് പ്രലോഭിപ്പിച്ചാണ് പെണ്‍കുട്ടികളെ വലയിലാക്കിയിരുന്നത്. പെണ്‍കുട്ടികളെ കാഴ്ചവച്ചും സിനിമാ മേഖലയിലെ പ്രമുഖരുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചും ജിജു ഉന്നതരുടെ വിശ്വസ്തനായി മാറി. ഇതോടെ സ്വന്തംനിലയ്ക്ക് പെണ്‍വാണിഭസംഘം ഇയാള്‍ വളര്‍ത്തിയെടുത്തു.
ഇതിനിടയിലാണ് തിരുവനന്തപുരം സ്വദേശി ഷീബയുമായി ജിജു അടുപ്പത്തിലാകുന്നത്. ദീര്‍ഘകാലം തുടര്‍ന്ന ഈ സൗഹൃദത്തിനൊടുവില്‍ ഷീബയും പെണ്‍വാണിഭസംഘത്തിലെ പ്രധാനിയായിമാറി. വീടുകളും ഫഌറ്റുകളും വാടകയ്ക്ക് തരപ്പെടുത്തുന്ന അവസരങ്ങളില്‍ ഷീബ തന്റെ ഭാര്യയെന്നാണ് ജിജു പരിചയപ്പെടുത്തിയിരുന്നത്. സാമ്പത്തികസ്ഥിതി മോശമായ പെണ്‍കുട്ടികളെ റിക്രൂട്ട് ചെയ്ത് സംഘത്തിലെത്തിക്കുന്ന ഏജന്‍സിയുമായും ജിജുവിന് അടുത്ത ബന്ധമുണ്ടായിരുന്നു.
ഇത്തരത്തില്‍ സംഘത്തിലെത്തുന്ന പെണ്‍കുട്ടികളെ പാര്‍പ്പിക്കാനുള്ള ചുമതല ഷീബയ്ക്കായിരുന്നു. തിരുവനന്തപുരത്ത് നെടുമങ്ങാട്, ആര്യനാട്, വര്‍ക്കല എന്നിവിടങ്ങളിലെ മുപ്പതോളം പെണ്‍കുട്ടികളാണ് ഈ സംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥിനികള്‍ മുതല്‍ വീട്ടമ്മമാര്‍ വരെ അടങ്ങുന്ന സംഘമായിരുന്നു തലസ്ഥാന നഗരിയിലെ ആദ്യകാല അംഗങ്ങള്‍. ഓണ്‍ലൈന്‍ വാണിഭം തകൃതിയായതോടെ പെണ്‍കുട്ടികളെ കണ്ടെത്തുന്ന രീതിയും ജിജു പിന്തുടര്‍ന്നു.
കേരളത്തിനകത്തും പുറത്തും ജിജു വ്യത്യസ്ത ഏജന്റുമാരെ ഇതിനായി നിയോഗിച്ചു. ഇതോടെ അന്യസംസ്ഥാനങ്ങളില്‍ നിന്നും പെണ്‍കുട്ടികളെ റിക്രൂട്ട് ചെയ്തുതുടങ്ങി. ബാംഗളൂര്‍, മംഗലാപുരം, കൊല്‍ക്കൊത്ത എന്നിവിടങ്ങളില്‍ നിന്നും ഉത്തരേന്ത്യയില്‍ നിന്നും ഹൈടെക് സുന്ദരിമാര്‍ എത്തിത്തുടങ്ങിയതോടെ വിദ്യാര്‍ഥികളും ടെക്കികളും ബിസിനസുകാരും ജിജുവിന്റെ കേന്ദ്രത്തിലെ പതിവ് സന്ദര്‍ശകരായി.
ടെക്‌നോപാര്‍ക്കിലെ യുവാക്കളാണ് ആവശ്യക്കാരില്‍ ഭൂരിഭാഗവും. ടെക്കികളുടെ ആഡംബരജീവിതം മുതലെടുത്ത് ബിസിനസ് കൊഴുപ്പിക്കാമെന്നാണ് ജിജു കരുതിയിരുന്നത്. മലപ്പുറത്തുനിന്നും ഗോവയില്‍ നിന്നുമെല്ലാം കൗമാരക്കാരികളെ കൊണ്ടുവരുന്ന വിശ്വസ്തരും ജിജുവിന്റെ സംഘത്തിനൊപ്പമുണ്ട്. ബാംഗളൂരില്‍ നിന്നാണ് പ്രധാനമായും കുട്ടികളെ എത്തിക്കുന്നത്. ട്രാവല്‍സ് ബസില്‍ തലസ്ഥാനത്തെത്തുന്ന യുവതികള്‍ ഒരാഴ്ച കഴിഞ്ഞ് മടങ്ങാറാണ് പതിവ്.
തലസ്ഥാനത്തെ സ്വകാര്യ എന്‍ജിനീയറിംഗ് കോളജിലെ പെണ്‍കുട്ടി മൂന്നുമാസം മുമ്പ് ഈ സംഘത്തോടൊപ്പം മെഡിക്കല്‍ കോളജിനു സമീപത്തെ ഗസ്റ്റ് ഹൗസില്‍ തങ്ങിയിരുന്നതായി രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. കാമുകന്‍ വാങ്ങി പണയംവച്ച സ്വര്‍ണമാല വീണ്ടെടുക്കാന്‍വേണ്ടിയായിരുന്നു വിദ്യാര്‍ഥിനി വാണിഭകേന്ദ്രത്തിലെ അംഗമായത്. ഇത്തരത്തില്‍ ഓണ്‍ലൈന്‍ പരസ്യംകണ്ട് നിരവധി യുവതീയുവാക്കളാണ് സംഘത്തിന്റെ അടിമയാകുന്നത്.
സംസ്ഥാനത്തിനകത്തും പുറത്തുമായി മുന്നോറോളം പെണ്‍കുട്ടികളാണ് പെണ്‍വാണിഭ സംഘത്തില്‍ അംഗങ്ങളായിട്ടുള്ളത്. കഴിഞ്ഞ രണ്ടുമാസമായി തലസ്ഥാന നഗരത്തില്‍ തന്നെ ആയിരത്തോളം ഇടപാടുകള്‍ നടന്നിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha