മമ്മൂട്ടി സാറിന് തുറന്ന കത്ത്.. ഞങ്ങൾക്ക് കഴിയും ചെളി വാരി എറിയാൻ! ഞങ്ങളെ അതിന് പ്രാപ്തരാക്കരുത്... ഒടുക്കം മാപ്പ് പറഞ്ഞ് തലയൂരി.. മമ്മൂട്ടിയോടെന്ന നിലയില്‍ സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ച മോഹൻലാൽ ഫാൻസ് അസോസിയേഷൻ സംസ്ഥാന ജനറല്‍ സെക്രട്ടറി ക്ഷമ പറഞ്ഞ് രംഗത്ത്!
തീയറ്ററുകളിൽ നിറഞ്ഞോടുകയാണ് മോഹൻലാൽ നായകനായ ‘മരക്കാർ അറബിക്കടലിന്‍റെ സിംഹം. അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, മധു, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ സമുദ്രയുദ്ധങ്ങളുടെ കഥ പറഞ്ഞ ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സിനിമയാണ്.
കാലാപാനി എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരാണ് ചിത്രത്തിന്റെ പിന്നണിയില്‍. ഐ വി ശശിയുടെ മകന്‍ അനിയാണ് ചരിത്രത്തിനൊപ്പം ഫിക്ഷനും ചേര്‍ത്ത് തയ്യാറാക്കിയ ചിത്രത്തിന്റെ സഹതിരകഥാകൃത്ത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്.
ചരിത്രത്തിനൊപ്പം ഭാവനയും ചാലിച്ചതാണ് 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം'. ഒരു പരിധി വരെ ഭാവനയ്‍ക്കാണ് മേല്‍ക്കയ്യും. ചരിത്രത്തിലെ കുഞ്ഞാലി മരക്കാറിന്റെ കഥയ്‍ക്ക് വിട്ടുപോയ ഭാഗങ്ങള്‍ ഒരുപാടുള്ളതിനാല്‍ വിസ്‍മയിപ്പിക്കുന്ന ചലച്ചിത്രക്കാഴ്‍ചയൊരുക്കാൻ ലഭിച്ച സ്വാതന്ത്ര്യം സംവിധായകൻ ആവോളം ഉപയോഗിച്ചിട്ടുണ്ട്. സാമൂതിരി രാജാവിന്റെ പടത്തലവനായി കടല്‍ ഭരിച്ച കുഞ്ഞാലി മരക്കാറിന്റെ ചരിത്രത്തിലെ വേരുകള്‍ സിനിമയില്‍ ചേരുംപടി മറക്കാതെ ചേര്‍ത്തിട്ടുമുണ്ട് തിരക്കഥാകൃത്തും സംവിധായകനും.
ഇപ്പോഴിതാ മോഹൻലാൽ നായകനായ ‘മരക്കാർ അറബിക്കടലിന്‍റെ സിംഹം’ എന്ന സിനിമയുമായി ബന്ധപ്പെട്ട് മമ്മൂട്ടിയോടെന്ന നിലയില്‍ സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ച മോഹൻലാൽ ഫാൻസ് അസോസിയേഷൻ സംസ്ഥാന ജനറല്‍ സെക്രട്ടറി ക്ഷമ പറഞ്ഞ് രംഗത്ത്. പോസ്റ്റ് വലിയ ചർച്ചയായതോടെയാണ് ക്ഷമ ചോദിച്ച് കൊണ്ട് കുറിപ്പ് പങ്കിട്ടത്. ആരാധകർ കാണിക്കുന്ന ഹീനമായ പ്രവർത്തികളോടെ മൗനം വെടിയണമെന്ന് ആവശ്യപ്പെട്ട് മമ്മൂട്ടി സാറിന് തുറന്ന കത്ത് എന്നപേരിലാണ് ഇന്നലെ മോഹൻലാൽ ഫാൻസ് അസോസിയേഷൻ സംസ്ഥാന ജനറല്‍ സെക്രട്ടറി വിമൽ കുമാർ പോസ്റ്റിട്ടത്.
‘മമ്മൂട്ടി സാറിന് തുറന്ന കത്ത്.. ആമുഖമായി പറയാം എന്നോട് ക്ഷമിക്കുക. മലയാള സിനിമ വ്യവസായത്തെ പരിപോഷിപ്പിക്കാൻ പോകുന്ന വേളയിൽ, അതിന്റെ യാത്രാപഥങ്ങൾ എല്ലാവരും കൂടെ നിൽക്കേണ്ട സമയത്ത് ‘അങ്ങേ ഇഷ്ടപ്പെടുന്ന ആൾക്കാർ’ എന്ന് സ്വയം ചിന്തിക്കുന്ന ആൾക്കാർ മലയാള സിനിമയോട് കാണിക്കുന്ന ഹീനമായ പ്രവർത്തികളോട് മൗനം വെടിയണം.
ഞങ്ങൾക്ക് കഴിയും ചെളി വാരി എറിയാൻ. ഞങ്ങളെ അതിന് പ്രാപ്തരാക്കരുത്.’ എന്നായിരുന്നു വിമൽ കുമാറിന്റെ പോസ്റ്റ്. ഇതോടെ സമൂഹമാധ്യമങ്ങളില്‍ വാക്പോര് രൂക്ഷമായി. പോസ്റ്റില്‍ വെല്ലുവിളിയും ഭീഷണിയുമാണെന്ന് ചൂണ്ടിക്കാട്ടി വൻ വിവാദമായതോടെ വിമൽ കുമാർ പോസ്റ്റ് പിൻവലിക്കുകയായിരുന്നു.
ഇതിന് പിന്നാലെ വിശദീകരണവുമായി വിമൽ കുമാർ രംഗത്തെത്തുകയായിരുന്നു. ‘AKMFCWA എന്ന മോഹൻലാൽ സാറിനെ ഇഷ്ടപ്പെടുന്ന സംഘടന രൂപീകൃതമായത് പോലും മമ്മൂട്ടി സാർ എന്ന മഹാനായ കലാകാരൻ താൽപര്യം എടുത്തത് കൊണ്ടാണ്. അദ്ദേഹത്തിന്റെ സ്നേഹവായ്പ് അടുത്തറിഞ്ഞ ഒരാളാണ് ഞാൻ. ‘മമ്മൂട്ടി സാറിന് തുറന്ന കത്ത്’ എന്ന രീതിയിൽ ഞാൻ എന്റെ മുഖപുസ്തകത്തിൽ പരാമർശിക്കുകയുണ്ടായി. ഞാൻ അതിന് ക്ഷമ ചോദിക്കുന്നു. മമ്മൂട്ടി സാറിനോട് ഉള്ള സ്നേഹവും ആദരവും തുടർന്നും ഉണ്ടാകും. ആരെയും വേദനിപ്പിക്കാൻ പറഞ്ഞതല്ലെന്നും വിമൽകുമാർ കുറിച്ചു.
https://www.facebook.com/Malayalivartha