ഇതൊക്കെ വെറും ട്രയൽ മാത്രം: ഇനി വരാനിരിക്കുന്നത് അതിപ്രധാന ചാറ്റുകൾ... രഹസ്യപൂട്ട് പൊളിച്ച് ഇ. ഡി!
സ്വപ്ന സുരേഷുമായുള്ള ആശ്ലീല ചാറ്റുകൾ സി എം രവീന്ദ്രന് കുരുക്കായി മാറുന്നോ ഇല്ലയോ എന്നത് ഇ. ഡിയുടെ ചോദ്യം ചെയ്യലിലാണ് കൂടുതൽ വ്യക്തമാക്കാൻ ഇരിക്കുന്നത്. നാളെയാണ് സിഎം രവീന്ദ്രനെ ഇ. ഡി ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി നടത്തിപ്പിൽ വൻ തുക കമ്മീഷൻ ഇനത്തിൽ നഷ്ടപ്പെട്ട കേസിലാണ് സി.എം രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്. സ്വപ്ന സുരേഷുമായുള്ള സ്വകാര്യ സന്ദേശങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ചോദ്യം ചെയ്യൽ. സി.എം രവീന്ദ്രന്‍റെ രണ്ടാംഘട്ട ചോദ്യം ചെയ്യലിന് മുന്നോടിയായി പുറത്തുവന്ന സ്വകാര്യ സന്ദേശങ്ങളാണ് ഇപ്പോൾ പൊതുസമൂഹത്തിൽ ചർച്ചയാകുന്നത്. രാത്രി വൈകി അശ്ലീലച്ചുവയുള്ള സന്ദേശങ്ങളാണ് രവീന്ദ്രൻ സ്വപ്നയ്ക്ക് അയച്ചത്. രവീന്ദ്രന്‍റെ നിലവിട്ട സന്ദേശങ്ങളെ പ്രോൽസാഹിപ്പിക്കുന്ന രീതിയിലായിരുന്നില്ല സ്വപ്നയുടെ മറുപടികൾ.
മുഖ്യമന്ത്രിയുടെ കുടുംബവുമായി ഏറെ അടുത്ത ബന്ധമുള്ള രവീന്ദ്രന് ഇത്തരമൊരു ചാറ്റിലേക്ക് കടന്നു വരാനുള്ള സ്വാതന്ത്ര്യം എങ്ങനെ ഉണ്ടായി എന്നത് പ്രസക്തമായ ഒരു ചോദ്യമാണ്. ഈ ചാറ്റുകളുടെ ആധികാരികത ഏജൻസികളാണ് ഉറപ്പ് വരുത്തേണ്ടത്. നേരത്തെ സ്വപ്ന സുരേഷ് ജയിലിൽ കഴിഞ്ഞിരുന്ന സമയത്താണ് സ്വപ്നയുടെ വീട്ടിൽ റെയ്ഡ് നടന്നത്. ആ റെയ്‌ഡിൽ സ്വപ്ന ഉപയോഗിച്ചിരുന്ന രണ്ടു മൊബൈൽ ഫോണുകളും, ഒരു ഹാർഡ് ഡിസ്ക്കുമായിരുന്നു പിടിച്ചെടുത്തത്. പക്ഷെ മഹസറിൽ എൻഐഎ രേഖപ്പെടുത്തിയത് ഒരു മൊബൈൽ ഫോണിന്റെ കാര്യം. ആ ഫോണിലെ ചാറ്റുകളാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.
നാളത്തെ ചോദ്യം ചെയ്യലിന് മുമ്പായി ചാറ്റുകൾ പുറത്ത് വന്നതിനു പിന്നിൽ ഇ. ഡിയ്ക്ക് വ്യക്തമായ ലക്ഷ്യങ്ങൾ ഉണ്ടായേക്കാം. സ്വപ്ന പറഞ്ഞത് ശരിയെന്ന് ഉറപ്പിക്കുന്നതാണ് പുറത്തുവരുന്ന ഓരോ ചാറ്റുകളും. ഈ ചാറ്റുകൾ ഇതുവരെ രവീന്ദ്രൻ തള്ളിക്കളഞ്ഞിട്ടുമില്ല. ഇനി ഇ. ഡി പുറത്ത് വിടാനിരിക്കുന്നതാണ് അതിപ്രധാനമായ ചാറ്റുകൾ. മുഖ്യമന്ത്രിയുടെ ഭാര്യ, മകൾ, മകൻ ഇവരുടെ നേരിട്ടുള്ള പങ്കുകൾ തെളിയിക്കുന്ന അതിപ്രധാനമായ ചാറ്റുകൾ. സി എം രവീന്ദ്രനെ മറികടന്ന് ഇ. ഡി ഒരുവിധത്തിലുള്ള രാഷ്ട്രീയ അഡ്ജസ്റ്റ്മെന്റുകളും ഇല്ലാതെ തന്നെ അന്വേഷണം മുഖ്യമന്ത്രിയിലേയ്ക്ക് എത്തും.
സി. എം രവീന്ദ്രൻ ആദ്യത്തെ തവണ ചോദ്യം ചെയ്യലിന് ഹാജരായത് നാലു തവണ നോട്ടീസ് അയച്ചശേഷമാണ്. എന്നാൽ ഇത്തവണ ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ കടുത്ത നടപടിയുമായി മുന്നോട്ടുപോകാനാണ് ഇ.ഡിക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം. ചോദ്യംചെയ്യൽ മാറ്റിവെക്കണമെന്ന് ഇതുവരെ സി.എം രവീന്ദ്രൻ ആവശ്യം ഉന്നയിച്ചിട്ടില്ല.
ദുബായിലെ റെഡ് ക്രസന്‍റ് നൽകിയ 19 കോടി രൂപയിൽ 4.50 കോടി രൂപ കമ്മീഷൻ ഇനത്തിൽ നഷ്ടപ്പെട്ടെന്നാണ് ലൈഫ് മിഷൻ കോഴക്കേസ്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുമ്പോൾ സ്വപ്നയും സി. എം രവീന്ദ്രനും തമ്മിൽ ആശയവിനിമയം നടന്നിരുന്നതായാണ് ഇപ്പോൾ പുറത്തുവന്ന സ്വകാര്യ സന്ദേശങ്ങൾ സൂചിപ്പിക്കുന്നത്. അതേസമയം കോടതിയിൽ സമർപ്പിച്ച രേഖകളിൽ ഉൾപ്പെടുന്ന ചാറ്റുകളാണിതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടില്ല.
സ്വപ്ന സുരേഷും മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിലെ പ്രധാനിയായ സി.എം. രവീന്ദ്രനും തമ്മിലുണ്ടായിരുന്നത് വളരെ അടുത്ത ബന്ധമെന്ന് സൂചിപ്പിക്കുന്ന ചാറ്റുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നത്. സ്വപ്നയുടെ നഷ്ടപ്പെട്ടു എന്ന് കരുതിയ ഫോണിൽനിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയ വാട്സ്ആപ് ചാറ്റുകൾ ഇതിന് തെളിവാണ്. നേരത്തേ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യവേ സ്വപ്നയെ വ്യക്തിപരമായി അറിയില്ലെന്നാണ് രവീന്ദ്രൻ പറഞ്ഞത്.
ഈ വാദം പൊളിക്കുന്നതാണ് പുതിയ ചാറ്റ്. 2018 നവംബർ ആറിന് നടത്തിയ ചാറ്റ് ആണ് പുറത്തുവന്നത്. ‘മദ്യപിക്കാറുണ്ടോ’ എന്ന രവീന്ദ്രന്‍റെ ചോദ്യത്തോടെയാണ് ചാറ്റ് തുടങ്ങുന്നത്. ‘അതെ’ എന്നാണ് സ്വപ്നയുടെ മറുപടി. ‘എനിക്കും വേണം’ എന്ന് രവീന്ദ്രൻ ഇംഗ്ലീഷിൽ കുറിക്കുന്നു. തിരിച്ച്, ‘താങ്കൾ കുടിക്കാറുണ്ടോ’ എന്ന് സ്വപ്നയുടെ ചോദ്യം. ‘അതെ’ എന്ന് രവീന്ദ്രന്‍റെ മറുപടി. മദ്യപാനത്തെക്കുറിച്ച ആശയവിനിമയം പിന്നീട് അശ്ലീല അർഥം ധ്വനിക്കുന്ന സംസാരത്തിലേക്ക് കടക്കുന്നതായി പുറത്തുവന്ന ചാറ്റുകളിലുണ്ട്. 27ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് രവീന്ദ്രന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയിട്ടുണ്ട്. മുമ്പ് സ്വർണക്കടത്തിൽ രവീന്ദ്രനെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷൻ കേസിൽ ആദ്യമായാണ് ചോദ്യം ചെയ്യുന്നത്.
https://www.facebook.com/Malayalivartha