Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത


ഫിഫ ലോകകപ്പ്.... സെനഗലിനെതിരായ ഇരട്ട ​ഗോൾ നേട്ടത്തോടെ ലോകകപ്പിലെ ​ഗോൾവേട്ടക്കാരിൽ മൂന്നാം സ്ഥാനത്തെത്തി എംബാപ്പെ


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച

ബസ്സ്‌ പായിച്ച ആ ബലിഷ്ഠ ഗാത്രനായ സന്യാസി വര്യൻ കർസേവകരെ ഒന്ന് നോക്കി; കണ്ണുകളിൽ ഒരു മിന്നൽ; ഒറ്റക്ക് പോയി രാവണന്റെ ആകാശകോട്ട ഭേദിക്കാൻ കൊട്ടേഷൻ എടുത്ത ഒരാൾ!!! ബസ്സ്‌ പായിച്ച ആ ബലിഷ്ഠ ഗാത്രനായ സന്യാസി വര്യൻ എവിടെ പോയി? ബസ്സിൽ ഉള്ളവരും അയാളെ പിന്നെ കണ്ടില്ല; അയോധ്യയിൽ പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ വിശേഷങ്ങൾക്കൊപ്പം സൈബർ ഇടവും സജീവമാകുമ്പോൾ

13 JANUARY 2024 10:19 AM IST
മലയാളി വാര്‍ത്ത

അയോധ്യയിൽ ജനുവരി 22 ന് നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ വിശേഷങ്ങൾ ഒട്ടേറെയാണ്. അവിടെ എത്തുന്ന ക്ഷണിതാക്കൾ മുതൽ ഉപയോഗിക്കാൻ പോകുന്ന 108 അടി നീളമുള്ള വിശിഷ്ടമായ സാബ്രാണിത്തിരി വരെ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. അയോധ്യയിലേക്കു പോകുന്ന വിശേഷ വസ്തുക്കളുടെ വിഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിലും ഇടം നേടുന്നുണ്ട്. ഇതോടൊപ്പം തന്നെ അതിശയോക്തി തോന്നുന്ന കഥകൾക്കും സൈബർ ഇടത്തിൽ പഞ്ഞമില്ല.

അന്നത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി അധ്യക്ഷനുമായ മുലായം സിംഗ് യാദവിന്റെ “അയോധ്യക്ക് മുകളിലൂടെ ഒരു പക്ഷി പോലും പറക്കില്ല. പിന്നെയല്ലേ കർസേവകർ” എന്ന തീട്ടൂരത്തെ മറികടക്കാൻ സഹായിച്ചത് സാക്ഷാൽ അഞ്ജലിപുത്രനായ ഹനുമാൻ ആണ് എന്ന വാദം ഉയർത്തുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ വൈറൽ.

തർക്കമന്ദിരത്തിലേക്കു 1990 ഒക്ടോബർ 30 ന് പോയ കർസേവകരെ പോലീസ് സേന എല്ലായിടത്തും തടഞ്ഞു. ഏറിയാൽ ഒരു 1000 മോ അതിൽ കുറവോ ആണ് കർസേവകർ. പോലീസ് സേന ആവട്ടെ 28000 ത്തോളം വരും.

പെട്ടെന്ന്. പിന്നിൽ നിന്ന് വലിയ ശബ്ദവും ബഹളവും കേൾക്കാൻ തുടങ്ങുന്നു. ആ നീല ബസ്സ്‌ ഒരെണ്ണം പാഞ്ഞു വരുന്നു. കർസേവകരെ കടന്ന് ആ ബസ്സ്‌ പോകുമ്പോൾ ബസ്സ്‌ ഓടിക്കുന്ന ആ സന്യാസി കർസേവകരെ ഒന്ന് നോക്കി. കണ്ണുകളിൽ ഒരു മിന്നൽ.
അവിടെ ആ ബസ്സ്‌ നിശ്ചലമായി നിൽക്കുന്നു. മുൻഭാഗം ആകെ തകർന്നു തരിപ്പണം ആയിടുണ്ട് ബസ്സിന്റെ. ആ ബസ്സ്‌ ഓടിച്ചു മുല്ല മുലായത്തിന്റെ രാവണൻ കോട്ട ഭേദിച്ച ആ സന്യാസി വേഷധാരിയെ പിന്നീടാരും കണ്ടിട്ടില്ല. ഒറ്റക്ക് പോയി രാവണന്റെ ആകാശകോട്ട ഭേദിക്കാൻ കൊട്ടേഷൻ എടുത്ത ഒരാളെ നമ്മൾ കേട്ടിട്ടുള്ളൂ.  പോസ്റ്റ് വായിക്കുന്ന ഒരു രാമഭക്തനെ ത്രസിപ്പിക്കുന്ന ഒന്ന് തന്നെ ആണ് അതിലെ വരികൾ.

എന്നാൽ ഇങ്ങനെ ഒരു സംഭവത്തിൻെ പൂർണ്ണമായ വിവരങ്ങൾ ലഭ്യം അല്ല. ചില സൈറ്റുകളിൽ "രാവിലെ 11 മണിയോടെ, ഒരു ഹിന്ദു സന്യാസി, പോലീസ് കസ്റ്റഡിയിലുള്ളവരെ പിടിച്ചിട്ടിരുന്ന സായുധ കോൺസ്റ്റബുലറി ബസിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഇദ്ദേഹം ബാരിക്കേഡുകൾക്കിടയിലൂടെ ബസ് ഓടിച്ചു, മറ്റുള്ളവർക്ക് കാൽനടയായി പോകാനുള്ള വഴിയൊരുക്കി." എന്ന് പറയുന്നുണ്ടെങ്കിലും ആ സന്യാസിയെ കുറിച്ചോ പിന്നീട് എന്ത് സംഭവിച്ചു എന്നോ പറയുന്നില്ല.

പോസ്റ്റിന്റെ പൂർണ്ണ രൂപം:

അയോദ്ധ്യ നഗരി. മൂടിക്കെട്ടിയ അന്തരീക്ഷം.
എങ്ങും മൂകത തങ്ങി നിൽക്കുന്നു.
അയോദ്ധ്യയാകെ യുദ്ധസമാന സാഹചര്യം ആണ്. എവിടെയും പോലീസ് ബന്തവസ്, ബാരിക്കേടുകൾ. റോഡുകളും ബസ് സ്റ്റാൻഡ്, റെയിൽവെ സ്റ്റേഷൻ എന്നിവയെല്ലാം കർശന ലോക്ക് ഡൗണിൽ. തർക്ക മന്ദിരത്തിന് ഏതാണ്ട് 2 കിലോമീറ്റർ ചുറ്റളവിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി മുലായം സിംഗ് യാദവിന്റെ പോലീസ് സേനയുടെ ഉരുക്ക് കോട്ടയായി മാറിയിരിക്കുന്നു.
“അയോധ്യക്ക് മുകളിലൂടെ ഒരു പക്ഷി പോലും പറക്കില്ല. പിന്നെയല്ലേ കർസേവകർ”.
മുലായം ഇടക്കിടെ അത് ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു.
അങ്ങനെ അവസാനം ആ ദിവസം എത്തി.
അയോദ്ധ്യ : ഒക്ടോബർ 30, 1990.
ബസ്സും ട്രെയിനും വാഹനങ്ങളും എല്ലാം തടഞ്ഞിരിക്കുന്നു. അയോദ്ധ്യയിലേക്ക് പ്രവേശനം പൂർണ്ണമായി ഇല്ലാതെ ആയി. പക്ഷെ അവർ രാമസേന ആണ്. പ്രതിബന്ധങ്ങൾ അവർക്ക് ഭേദിച്ചേ മതിയാവൂ. രാജ്യത്തെ ഗ്രാമ ഗ്രാമാന്തരങ്ങളിൽ നിന്ന് അവർ രാമന്റെ രാജ്യത്തേക്ക്, അയോദ്ധ്യയിലേക്ക് വരികയാണ്. അവർ മലകൾ താണ്ടിയും കുന്നുകൾ കയറിയും പുഴകൾ കടന്നും വന്നു കൊണ്ടിരുന്നു. ചിലർ സരയൂ നദി നീന്തി കടന്നാണ് വരുന്നത്. വലിയ സംഖ്യ ഉണ്ട്. പക്ഷെ അവരെ എല്ലാം അയോദ്ധ്യ തർക്ക മന്ദിരം നിൽക്കുന്ന ഇടത്തിന്റെ അടുത്തേക്ക് പോലും എത്താനാകാതെ പല പല ഇടങ്ങളിലായി പോലീസ് തടഞ്ഞു വച്ചു. ഏറിയാൽ ഒരു 1000 മോ അതിൽ കുറവോ ആണ് അതിനെ മറികടന്ന് പോയത്. പോലീസ് സേന ആവട്ടെ 28000 ത്തോളം വരും.
സമയം രാവിലെ 10 മണി.
അശോക് സിംഗാൾജി, മഹന്ത് നൃത്യ ഗോപാൽദാസ്, വാമദേവ് ജി എന്നിവരുടെ നേതൃത്വത്തിൽ കർസേവകർ തർക്കമന്ദിരത്തിനടുത്തേക്ക് കർസേവക്ക് ആയി നടന്നു നീങ്ങാൻ തുടങ്ങി. പോലീസ് വലയം ഭേദിക്കാൻ നടത്തിയ ശ്രമത്തിൽ അശോക് സിംഗാൾ എന്ന ആദരണീയ നേതാവിനെ പോലീസ് ലാത്തി കൊണ്ട് ഭീകരമായി മർദ്ദിച്ചു. അശോക് ജിയുടെ തല പൊട്ടി ചോര ശിരസ്സാകെ ഒഴുകാൻ തുടങ്ങി. അദ്ദേഹം റോഡിലേക്ക് വീണു. കൂടെ ഉണ്ടായിരുന്നവർ അദ്ദേഹത്തെ താങ്ങി. എന്നാൽ അദ്ദേഹം പിൻവാങ്ങാതെ ചോരയൊലിക്കുന്ന ശിരസ്സും ആയി ജയ് ശ്രീറാം മുഴക്കി എഴുന്നേറ്റ് നിന്നു. കർസേവകർക്ക് ആത്മവിശ്വാസം കൂടി.
അവർ കൂട്ടമായി രാമസേവകരായി നിന്ന് ജയ് ശ്രീറാം മുഴക്കുന്നുണ്ട് എങ്കിലും അശോക്ജിയുടെ ചോര ഒഴുകുന്ന ശിരസ്സ് ഏത് നിമിഷവും ഏവരുടെയും നിയന്ത്രണം വിടാൻ കാരണം ആകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു.
അന്തരീക്ഷം അതീവ പ്രക്ഷുബ്ധമാണ്.
പക്ഷെ എണ്ണത്തിൽ ഇരട്ടിക്ക് ഇരട്ടിക്ക് ഇരട്ടിയിലും കൂടുതൽ പോലീസ് സേനയും കൂടെ സന്നാഹങ്ങളും മറികടക്കാൻ കർസേവകരുടെ പക്കൽ കാവി കൊടികളും പിന്നെ രാമമന്ത്രങ്ങളും മാത്രം.
“അയോദ്ധ്യക്ക് മുകളിൽ ഒരു പക്ഷി പോലും പറക്കില്ല”. മുല്ല മുലായം സിംഗിന്റെ വാക്കുകൾ അന്തരീക്ഷത്തിൽ മുഴങ്ങി നിന്നു. രാമസേവകർക്ക് മുന്നോട്ട് പോകാൻ വഴി ഇല്ല. അവർക്ക് പിന്മാറേണ്ടി വരും. രാമമന്ത്രം മാത്രം മുഴങ്ങി കൊണ്ടിരുന്നു. ആദ്യം ബാരിക്കേട് ഭേദിക്കാൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്തു നീക്കാൻ ആയി പോലീസിന്റെ ബസ് പിൻഭാഗത്ത് എവിടെയോ വന്നു നിന്നു. അവിടേക്ക് കർസേവകരെ പോലീസ് സംഘം വലിച്ചിഴച്ചു കൊണ്ട് പോവുന്നുണ്ടായിരുന്നു.
പെട്ടെന്ന്.
പിന്നിൽ നിന്ന് വലിയ ശബ്ദവും ബഹളവും കേൾക്കാൻ തുടങ്ങുന്നു.
എന്താണ് നടക്കുന്നത് എന്ന് മനസിലാവും മുന്നേ
ഒരു ബസ്സിന്റെ ഉച്ചത്തിൽ ഉള്ള ഹോണടി ശബ്ദം കേൾക്കുന്നു. കർസേവകർ തിരിഞ്ഞു നോക്കുമ്പോൾ പോലീസിന്റെ ആ നീല ബസ്സ്‌ ഒരെണ്ണം പാഞ്ഞു വരുന്നു. ബാരിക്കേടുകൾ എല്ലാം തകർത്ത് തരിപ്പണം ആക്കിയാണ് വരവ്. അതീവ ബലിഷ്ഠ ശരീരമുള്ള ഒരു കാവി വസ്ത്രം ധരിച്ച ഒരു സന്യാസി ആണ് ബസ്സ്‌ തട്ടിയെടുത്ത് ഓടിച്ചു വരുന്നത്. അദ്ദേഹം ആരെയും കൂസാതെ ബസ്സും ഓടിച്ചു പോലീസിന്റെ നടുവിലൂടെ പാഞ്ഞു വരുന്നു. അദ്ദേഹത്തിന്റെ മുഖത്ത് ഭയമേ ഇല്ല. കർസേവകരെ തടഞ്ഞു വച്ചിരുന്ന ബാരിക്കേടുകളുടെ അടുത്തേക്ക് ബസ്സ്‌ എത്തിയതോടെ കർസേവകർ ഇരുഭാഗത്തേക്ക് ഓടി മാറി. കർസേവകരെ തടഞ്ഞു വച്ചിരുന്ന പോലീസ് സംഘം ചിന്നി ചിതറി ജീവൻ രക്ഷിക്കാൻ നാലുവഴിക്കും പാഞ്ഞു പോയി.
കർസേവകരെ കടന്ന് ആ ബസ്സ്‌ പോകുമ്പോൾ ബസ്സ്‌ ഓടിക്കുന്ന ആ സന്യാസി കർസേവകരെ ഒന്ന് നോക്കി. കണ്ണുകളിൽ ഒരു മിന്നൽ. അവർ നോക്കുമ്പോൾ ബസ്സ്‌ പോകുന്ന തർക്ക മന്ദിരത്തിലേക്ക് ഉള്ള ഇതാ വഴി കാലിയായി കിടക്കുന്നു. ബസ്സ് മുന്നോട്ട് തന്നെ പോകുകയാണ്. ആ വാഹനവും അതിലെ സാരഥിയും കർസേവകർക്ക് മുന്നിൽ തടസ്സങ്ങൾ നീക്കി വഴി ഒരുക്കുകയാണോ?
കൂടുതൽ ആലോചിക്കാൻ നിൽക്കാതെ കർസേവകർ ആ ബസ്സ്‌ ഉണ്ടാക്കിയ വഴിയേ പാഞ്ഞു പോവാൻ തുടങ്ങി. പോലീസ് ഉണ്ടാക്കിയ തടസ്സങ്ങൾ എല്ലാം നീക്കി. എന്താണ് നടക്കുന്നത് എന്ന് മനസിലാകും മുന്നേ ഒരു കൂട്ടം രാമഭക്തർ പോലീസ് വലയം ഭേദിച്ചു തർക്ക മന്ദിരത്തിൽ എത്തി. അവിടെ ആ ബസ്സ്‌ നിശ്ചലമായി നിൽക്കുന്നു. മുൻഭാഗം ആകെ തകർന്നു തരിപ്പണം ആയിടുണ്ട് ബസ്സിന്റെ. !
എവിടെ? ബസ്സ്‌ പായിച്ച ആ ബലിഷ്ഠ ഗാത്രനായ സന്യാസി വര്യൻ എവിടെ പോയി? ബസ്സിൽ ഉള്ളവരും അയാളെ പിന്നെ കണ്ടില്ല.
എവിടെ അദ്ദേഹം ? ആളെ കാണാനില്ല.
ജയ് ശ്രീറാം മുഴക്കിയിരുന്നവർ ആരോ ഉടനെ ഉടനെ വിളിച്ചു.
“അഞ്ജലിപുത്ര പവനസുത നാമ...
വീര ഹനുമാന് കീ - ജയ്. ”
സംജ്ഞ ലഭിച്ചവർ രാമഭക്തർ അത് ഏറ്റു വിളിച്ചു കൊണ്ട് മുന്നോട്ട് കുതിച്ചു. മുന്നോട്ട് മുന്നോട്ട്. 
അതാ ആ കുംഭഗോപുരത്തിന് മുകളിൽ 2 പേര്, കൊത്താരി സഹോദരങ്ങൾ രാമനും ശരത്തും മുകളിലേക്ക് കയറി പോകുന്നുണ്ട്. അവർ അവിടെ ഗോപുരത്തിന് മുകളിൽ അരുണപ്രഭയുള്ള കാവി പതാക നാട്ടി കഴിഞ്ഞു. ഗോപുരം ഒരു ഭാഗം തകർന്നു വീണു. ദൂരെ ദൂരെ നിന്നവർ പോലും ആ കാഴ്ച കണ്ടു. തനാജി കൊണ്ടാന കോട്ട പിടിച്ചടക്കി അതിന്റെ മുകളിൽ കാവി കൊടി പറത്തിയപ്പോൾ അങ്ങ് ദൂരെ ദൂരെ ശിവാജി മഹാരാജ് ആ കാഴ്ച കണ്ടത് പോലെ പോലീസ് തടഞ്ഞു വച്ച അനേകം രാമഭക്തർ ദൂരെ നിന്ന് ആ കാഴ്ച കണ്ട് നിന്നു കൈകൾ കൂപ്പി.
പക്ഷെ ആ ബസ്സ്‌ ഓടിച്ചു മുല്ല മുലായത്തിന്റെ രാവണൻ കോട്ട ഭേദിച്ച ആ സന്യാസി വേഷധാരിയെ പിന്നീടാരും കണ്ടിട്ടില്ല.
അദ്ദേഹത്തെ അവിടെ മുൻപും കണ്ടിരുന്നില്ല. ഒറ്റക്ക് പോയി രാവണന്റെ ആകാശകോട്ട ഭേദിക്കാൻ കൊട്ടേഷൻ എടുത്ത ഒരാളെ നമ്മൾ കേട്ടിട്ടുള്ളൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

 സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനവുമായി ബന്ധപ്പെട്ട് ഇന്ന് ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം ..  (17 minutes ago)

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്ത  (26 minutes ago)

മാസപ്പടി കേസിൽ വീണ ടി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും....  (56 minutes ago)

ഇരട്ട ഗോളുമായി തിളങ്ങിയ എർലിങ് ഹാളണ്ടിന്റെ മികവിൽ ഇറാഖിനെ കീഴടക്കി നോർവെ...  (1 hour ago)

സങ്കടമടക്കാനാവാതെ.... കരിമ്പുഴ ഗ്രാമപഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് 43-കാരനായ അധ്യാപകൻ മരിച്ചു...  (1 hour ago)

പ്രശസ്ത ധ്യാനഗുരുവും മലയാള ക്രൈസ്തവ ഭക്തിഗാന രംഗത്ത് അതുല്യ സംഭാവനകൾ നൽകിയ രചയിതാവുമായ ഫാ. മൈക്കിൾ പനച്ചിക്കൽ വിസി അന്തരിച്ചു  (1 hour ago)

ഫിഫ ലോകകപ്പ്.... സെനഗലിനെതിരായ ഇരട്ട ​ഗോൾ നേട്ടത്തോടെ ലോകകപ്പിലെ ​ഗോൾവേട്ടക്കാരിൽ മൂന്നാം സ്ഥാനത്തെത്തി എംബാപ്പെ  (1 hour ago)

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (7 hours ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (7 hours ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (7 hours ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (8 hours ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (8 hours ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (9 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (11 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (11 hours ago)

Malayali Vartha Recommends