Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്യാ രാജേന്ദ്രൻ വിവാദത്തിൽ, എം.എൽഎക്കും മേയർക്കുമെതിരെ സി.പി.എം... കെ എസ് ആർറ്റി സി ഡ്രൈവർക്കെതിരെ നടപടി വേണമെന്ന മേയറുടെ ആവശ്യം...ശ്യം മന്ത്രി കെ.ബി. ഗണേഷ് കുമാർ തള്ളിയത് സി.പി.എം നേതാക്കളുമായുള്ള, ആശയവിനിമയത്തിന് ശേഷമാണെന്ന് മനസിലാക്കുന്നു.,,


മേയർ പടച്ചുവിട്ടതെല്ലാം പച്ചക്കള്ളം; കെഎസ്ആർടിസി ഡ‍്രൈവറുമായുള്ള തർക്കത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്...നിയമങ്ങൾ തെറ്റിച്ചത് ഗവർണർ...


ഇസ്രായേലിന്റെ ക്രൂരത ഒരുഭാഗത്ത് അരങ്ങേറുന്നതിനിടെ, കനത്ത ചൂടും ഗസ്സയിൽ ദുരിതം വിതയ്ക്കുന്നു... ചൂട് കാരണം രണ്ട് കുട്ടികൾ മരിച്ചതായി യുഎൻ...മരണം, പട്ടിണി, രോഗം, പലായനം, ഇപ്പോഴിതാ കനത്ത ചൂടും ജനം ജീവനും കൊണ്ട് ഓടുന്നു...


ആരെങ്കിലും ബിജെപിയില്‍ പോയി ചേരുമോ..? ശോഭാ സുരേന്ദ്രനെ താന്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന മുന്‍നിലപാട് ആവർത്തിച്ച് ഇ.പി ജയരാജൻ...


നമ്മുടെ പ്രപഞ്ചത്തില്‍ ഭൂമി നേരിടുന്ന നിരവധി ഭീഷണികളുണ്ട്... അതിലൊന്നാണ് ഛിന്നഗ്രഹങ്ങള്‍.. ആശങ്കയ്ക്കിടെ വീണ്ടുമൊരു ഛിന്നഗ്രഹം കൂടി ഭൂമി ലക്ഷ്യമിട്ട് വരുന്നുണ്ടെന്ന് നാസ..ഇപ്പോള്‍ വലിയ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്...

ബസ്സ്‌ പായിച്ച ആ ബലിഷ്ഠ ഗാത്രനായ സന്യാസി വര്യൻ കർസേവകരെ ഒന്ന് നോക്കി; കണ്ണുകളിൽ ഒരു മിന്നൽ; ഒറ്റക്ക് പോയി രാവണന്റെ ആകാശകോട്ട ഭേദിക്കാൻ കൊട്ടേഷൻ എടുത്ത ഒരാൾ!!! ബസ്സ്‌ പായിച്ച ആ ബലിഷ്ഠ ഗാത്രനായ സന്യാസി വര്യൻ എവിടെ പോയി? ബസ്സിൽ ഉള്ളവരും അയാളെ പിന്നെ കണ്ടില്ല; അയോധ്യയിൽ പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ വിശേഷങ്ങൾക്കൊപ്പം സൈബർ ഇടവും സജീവമാകുമ്പോൾ

13 JANUARY 2024 10:19 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

അയോധ്യയിൽ ജനുവരി 22 ന് നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ വിശേഷങ്ങൾ ഒട്ടേറെയാണ്. അവിടെ എത്തുന്ന ക്ഷണിതാക്കൾ മുതൽ ഉപയോഗിക്കാൻ പോകുന്ന 108 അടി നീളമുള്ള വിശിഷ്ടമായ സാബ്രാണിത്തിരി വരെ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. അയോധ്യയിലേക്കു പോകുന്ന വിശേഷ വസ്തുക്കളുടെ വിഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിലും ഇടം നേടുന്നുണ്ട്. ഇതോടൊപ്പം തന്നെ അതിശയോക്തി തോന്നുന്ന കഥകൾക്കും സൈബർ ഇടത്തിൽ പഞ്ഞമില്ല.

അന്നത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി അധ്യക്ഷനുമായ മുലായം സിംഗ് യാദവിന്റെ “അയോധ്യക്ക് മുകളിലൂടെ ഒരു പക്ഷി പോലും പറക്കില്ല. പിന്നെയല്ലേ കർസേവകർ” എന്ന തീട്ടൂരത്തെ മറികടക്കാൻ സഹായിച്ചത് സാക്ഷാൽ അഞ്ജലിപുത്രനായ ഹനുമാൻ ആണ് എന്ന വാദം ഉയർത്തുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ വൈറൽ.

തർക്കമന്ദിരത്തിലേക്കു 1990 ഒക്ടോബർ 30 ന് പോയ കർസേവകരെ പോലീസ് സേന എല്ലായിടത്തും തടഞ്ഞു. ഏറിയാൽ ഒരു 1000 മോ അതിൽ കുറവോ ആണ് കർസേവകർ. പോലീസ് സേന ആവട്ടെ 28000 ത്തോളം വരും.

പെട്ടെന്ന്. പിന്നിൽ നിന്ന് വലിയ ശബ്ദവും ബഹളവും കേൾക്കാൻ തുടങ്ങുന്നു. ആ നീല ബസ്സ്‌ ഒരെണ്ണം പാഞ്ഞു വരുന്നു. കർസേവകരെ കടന്ന് ആ ബസ്സ്‌ പോകുമ്പോൾ ബസ്സ്‌ ഓടിക്കുന്ന ആ സന്യാസി കർസേവകരെ ഒന്ന് നോക്കി. കണ്ണുകളിൽ ഒരു മിന്നൽ.
അവിടെ ആ ബസ്സ്‌ നിശ്ചലമായി നിൽക്കുന്നു. മുൻഭാഗം ആകെ തകർന്നു തരിപ്പണം ആയിടുണ്ട് ബസ്സിന്റെ. ആ ബസ്സ്‌ ഓടിച്ചു മുല്ല മുലായത്തിന്റെ രാവണൻ കോട്ട ഭേദിച്ച ആ സന്യാസി വേഷധാരിയെ പിന്നീടാരും കണ്ടിട്ടില്ല. ഒറ്റക്ക് പോയി രാവണന്റെ ആകാശകോട്ട ഭേദിക്കാൻ കൊട്ടേഷൻ എടുത്ത ഒരാളെ നമ്മൾ കേട്ടിട്ടുള്ളൂ.  പോസ്റ്റ് വായിക്കുന്ന ഒരു രാമഭക്തനെ ത്രസിപ്പിക്കുന്ന ഒന്ന് തന്നെ ആണ് അതിലെ വരികൾ.

എന്നാൽ ഇങ്ങനെ ഒരു സംഭവത്തിൻെ പൂർണ്ണമായ വിവരങ്ങൾ ലഭ്യം അല്ല. ചില സൈറ്റുകളിൽ "രാവിലെ 11 മണിയോടെ, ഒരു ഹിന്ദു സന്യാസി, പോലീസ് കസ്റ്റഡിയിലുള്ളവരെ പിടിച്ചിട്ടിരുന്ന സായുധ കോൺസ്റ്റബുലറി ബസിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഇദ്ദേഹം ബാരിക്കേഡുകൾക്കിടയിലൂടെ ബസ് ഓടിച്ചു, മറ്റുള്ളവർക്ക് കാൽനടയായി പോകാനുള്ള വഴിയൊരുക്കി." എന്ന് പറയുന്നുണ്ടെങ്കിലും ആ സന്യാസിയെ കുറിച്ചോ പിന്നീട് എന്ത് സംഭവിച്ചു എന്നോ പറയുന്നില്ല.

പോസ്റ്റിന്റെ പൂർണ്ണ രൂപം:

അയോദ്ധ്യ നഗരി. മൂടിക്കെട്ടിയ അന്തരീക്ഷം.
എങ്ങും മൂകത തങ്ങി നിൽക്കുന്നു.
അയോദ്ധ്യയാകെ യുദ്ധസമാന സാഹചര്യം ആണ്. എവിടെയും പോലീസ് ബന്തവസ്, ബാരിക്കേടുകൾ. റോഡുകളും ബസ് സ്റ്റാൻഡ്, റെയിൽവെ സ്റ്റേഷൻ എന്നിവയെല്ലാം കർശന ലോക്ക് ഡൗണിൽ. തർക്ക മന്ദിരത്തിന് ഏതാണ്ട് 2 കിലോമീറ്റർ ചുറ്റളവിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി മുലായം സിംഗ് യാദവിന്റെ പോലീസ് സേനയുടെ ഉരുക്ക് കോട്ടയായി മാറിയിരിക്കുന്നു.
“അയോധ്യക്ക് മുകളിലൂടെ ഒരു പക്ഷി പോലും പറക്കില്ല. പിന്നെയല്ലേ കർസേവകർ”.
മുലായം ഇടക്കിടെ അത് ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു.
അങ്ങനെ അവസാനം ആ ദിവസം എത്തി.
അയോദ്ധ്യ : ഒക്ടോബർ 30, 1990.
ബസ്സും ട്രെയിനും വാഹനങ്ങളും എല്ലാം തടഞ്ഞിരിക്കുന്നു. അയോദ്ധ്യയിലേക്ക് പ്രവേശനം പൂർണ്ണമായി ഇല്ലാതെ ആയി. പക്ഷെ അവർ രാമസേന ആണ്. പ്രതിബന്ധങ്ങൾ അവർക്ക് ഭേദിച്ചേ മതിയാവൂ. രാജ്യത്തെ ഗ്രാമ ഗ്രാമാന്തരങ്ങളിൽ നിന്ന് അവർ രാമന്റെ രാജ്യത്തേക്ക്, അയോദ്ധ്യയിലേക്ക് വരികയാണ്. അവർ മലകൾ താണ്ടിയും കുന്നുകൾ കയറിയും പുഴകൾ കടന്നും വന്നു കൊണ്ടിരുന്നു. ചിലർ സരയൂ നദി നീന്തി കടന്നാണ് വരുന്നത്. വലിയ സംഖ്യ ഉണ്ട്. പക്ഷെ അവരെ എല്ലാം അയോദ്ധ്യ തർക്ക മന്ദിരം നിൽക്കുന്ന ഇടത്തിന്റെ അടുത്തേക്ക് പോലും എത്താനാകാതെ പല പല ഇടങ്ങളിലായി പോലീസ് തടഞ്ഞു വച്ചു. ഏറിയാൽ ഒരു 1000 മോ അതിൽ കുറവോ ആണ് അതിനെ മറികടന്ന് പോയത്. പോലീസ് സേന ആവട്ടെ 28000 ത്തോളം വരും.
സമയം രാവിലെ 10 മണി.
അശോക് സിംഗാൾജി, മഹന്ത് നൃത്യ ഗോപാൽദാസ്, വാമദേവ് ജി എന്നിവരുടെ നേതൃത്വത്തിൽ കർസേവകർ തർക്കമന്ദിരത്തിനടുത്തേക്ക് കർസേവക്ക് ആയി നടന്നു നീങ്ങാൻ തുടങ്ങി. പോലീസ് വലയം ഭേദിക്കാൻ നടത്തിയ ശ്രമത്തിൽ അശോക് സിംഗാൾ എന്ന ആദരണീയ നേതാവിനെ പോലീസ് ലാത്തി കൊണ്ട് ഭീകരമായി മർദ്ദിച്ചു. അശോക് ജിയുടെ തല പൊട്ടി ചോര ശിരസ്സാകെ ഒഴുകാൻ തുടങ്ങി. അദ്ദേഹം റോഡിലേക്ക് വീണു. കൂടെ ഉണ്ടായിരുന്നവർ അദ്ദേഹത്തെ താങ്ങി. എന്നാൽ അദ്ദേഹം പിൻവാങ്ങാതെ ചോരയൊലിക്കുന്ന ശിരസ്സും ആയി ജയ് ശ്രീറാം മുഴക്കി എഴുന്നേറ്റ് നിന്നു. കർസേവകർക്ക് ആത്മവിശ്വാസം കൂടി.
അവർ കൂട്ടമായി രാമസേവകരായി നിന്ന് ജയ് ശ്രീറാം മുഴക്കുന്നുണ്ട് എങ്കിലും അശോക്ജിയുടെ ചോര ഒഴുകുന്ന ശിരസ്സ് ഏത് നിമിഷവും ഏവരുടെയും നിയന്ത്രണം വിടാൻ കാരണം ആകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു.
അന്തരീക്ഷം അതീവ പ്രക്ഷുബ്ധമാണ്.
പക്ഷെ എണ്ണത്തിൽ ഇരട്ടിക്ക് ഇരട്ടിക്ക് ഇരട്ടിയിലും കൂടുതൽ പോലീസ് സേനയും കൂടെ സന്നാഹങ്ങളും മറികടക്കാൻ കർസേവകരുടെ പക്കൽ കാവി കൊടികളും പിന്നെ രാമമന്ത്രങ്ങളും മാത്രം.
“അയോദ്ധ്യക്ക് മുകളിൽ ഒരു പക്ഷി പോലും പറക്കില്ല”. മുല്ല മുലായം സിംഗിന്റെ വാക്കുകൾ അന്തരീക്ഷത്തിൽ മുഴങ്ങി നിന്നു. രാമസേവകർക്ക് മുന്നോട്ട് പോകാൻ വഴി ഇല്ല. അവർക്ക് പിന്മാറേണ്ടി വരും. രാമമന്ത്രം മാത്രം മുഴങ്ങി കൊണ്ടിരുന്നു. ആദ്യം ബാരിക്കേട് ഭേദിക്കാൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്തു നീക്കാൻ ആയി പോലീസിന്റെ ബസ് പിൻഭാഗത്ത് എവിടെയോ വന്നു നിന്നു. അവിടേക്ക് കർസേവകരെ പോലീസ് സംഘം വലിച്ചിഴച്ചു കൊണ്ട് പോവുന്നുണ്ടായിരുന്നു.
പെട്ടെന്ന്.
പിന്നിൽ നിന്ന് വലിയ ശബ്ദവും ബഹളവും കേൾക്കാൻ തുടങ്ങുന്നു.
എന്താണ് നടക്കുന്നത് എന്ന് മനസിലാവും മുന്നേ
ഒരു ബസ്സിന്റെ ഉച്ചത്തിൽ ഉള്ള ഹോണടി ശബ്ദം കേൾക്കുന്നു. കർസേവകർ തിരിഞ്ഞു നോക്കുമ്പോൾ പോലീസിന്റെ ആ നീല ബസ്സ്‌ ഒരെണ്ണം പാഞ്ഞു വരുന്നു. ബാരിക്കേടുകൾ എല്ലാം തകർത്ത് തരിപ്പണം ആക്കിയാണ് വരവ്. അതീവ ബലിഷ്ഠ ശരീരമുള്ള ഒരു കാവി വസ്ത്രം ധരിച്ച ഒരു സന്യാസി ആണ് ബസ്സ്‌ തട്ടിയെടുത്ത് ഓടിച്ചു വരുന്നത്. അദ്ദേഹം ആരെയും കൂസാതെ ബസ്സും ഓടിച്ചു പോലീസിന്റെ നടുവിലൂടെ പാഞ്ഞു വരുന്നു. അദ്ദേഹത്തിന്റെ മുഖത്ത് ഭയമേ ഇല്ല. കർസേവകരെ തടഞ്ഞു വച്ചിരുന്ന ബാരിക്കേടുകളുടെ അടുത്തേക്ക് ബസ്സ്‌ എത്തിയതോടെ കർസേവകർ ഇരുഭാഗത്തേക്ക് ഓടി മാറി. കർസേവകരെ തടഞ്ഞു വച്ചിരുന്ന പോലീസ് സംഘം ചിന്നി ചിതറി ജീവൻ രക്ഷിക്കാൻ നാലുവഴിക്കും പാഞ്ഞു പോയി.
കർസേവകരെ കടന്ന് ആ ബസ്സ്‌ പോകുമ്പോൾ ബസ്സ്‌ ഓടിക്കുന്ന ആ സന്യാസി കർസേവകരെ ഒന്ന് നോക്കി. കണ്ണുകളിൽ ഒരു മിന്നൽ. അവർ നോക്കുമ്പോൾ ബസ്സ്‌ പോകുന്ന തർക്ക മന്ദിരത്തിലേക്ക് ഉള്ള ഇതാ വഴി കാലിയായി കിടക്കുന്നു. ബസ്സ് മുന്നോട്ട് തന്നെ പോകുകയാണ്. ആ വാഹനവും അതിലെ സാരഥിയും കർസേവകർക്ക് മുന്നിൽ തടസ്സങ്ങൾ നീക്കി വഴി ഒരുക്കുകയാണോ?
കൂടുതൽ ആലോചിക്കാൻ നിൽക്കാതെ കർസേവകർ ആ ബസ്സ്‌ ഉണ്ടാക്കിയ വഴിയേ പാഞ്ഞു പോവാൻ തുടങ്ങി. പോലീസ് ഉണ്ടാക്കിയ തടസ്സങ്ങൾ എല്ലാം നീക്കി. എന്താണ് നടക്കുന്നത് എന്ന് മനസിലാകും മുന്നേ ഒരു കൂട്ടം രാമഭക്തർ പോലീസ് വലയം ഭേദിച്ചു തർക്ക മന്ദിരത്തിൽ എത്തി. അവിടെ ആ ബസ്സ്‌ നിശ്ചലമായി നിൽക്കുന്നു. മുൻഭാഗം ആകെ തകർന്നു തരിപ്പണം ആയിടുണ്ട് ബസ്സിന്റെ. !
എവിടെ? ബസ്സ്‌ പായിച്ച ആ ബലിഷ്ഠ ഗാത്രനായ സന്യാസി വര്യൻ എവിടെ പോയി? ബസ്സിൽ ഉള്ളവരും അയാളെ പിന്നെ കണ്ടില്ല.
എവിടെ അദ്ദേഹം ? ആളെ കാണാനില്ല.
ജയ് ശ്രീറാം മുഴക്കിയിരുന്നവർ ആരോ ഉടനെ ഉടനെ വിളിച്ചു.
“അഞ്ജലിപുത്ര പവനസുത നാമ...
വീര ഹനുമാന് കീ - ജയ്. ”
സംജ്ഞ ലഭിച്ചവർ രാമഭക്തർ അത് ഏറ്റു വിളിച്ചു കൊണ്ട് മുന്നോട്ട് കുതിച്ചു. മുന്നോട്ട് മുന്നോട്ട്. 
അതാ ആ കുംഭഗോപുരത്തിന് മുകളിൽ 2 പേര്, കൊത്താരി സഹോദരങ്ങൾ രാമനും ശരത്തും മുകളിലേക്ക് കയറി പോകുന്നുണ്ട്. അവർ അവിടെ ഗോപുരത്തിന് മുകളിൽ അരുണപ്രഭയുള്ള കാവി പതാക നാട്ടി കഴിഞ്ഞു. ഗോപുരം ഒരു ഭാഗം തകർന്നു വീണു. ദൂരെ ദൂരെ നിന്നവർ പോലും ആ കാഴ്ച കണ്ടു. തനാജി കൊണ്ടാന കോട്ട പിടിച്ചടക്കി അതിന്റെ മുകളിൽ കാവി കൊടി പറത്തിയപ്പോൾ അങ്ങ് ദൂരെ ദൂരെ ശിവാജി മഹാരാജ് ആ കാഴ്ച കണ്ടത് പോലെ പോലീസ് തടഞ്ഞു വച്ച അനേകം രാമഭക്തർ ദൂരെ നിന്ന് ആ കാഴ്ച കണ്ട് നിന്നു കൈകൾ കൂപ്പി.
പക്ഷെ ആ ബസ്സ്‌ ഓടിച്ചു മുല്ല മുലായത്തിന്റെ രാവണൻ കോട്ട ഭേദിച്ച ആ സന്യാസി വേഷധാരിയെ പിന്നീടാരും കണ്ടിട്ടില്ല.
അദ്ദേഹത്തെ അവിടെ മുൻപും കണ്ടിരുന്നില്ല. ഒറ്റക്ക് പോയി രാവണന്റെ ആകാശകോട്ട ഭേദിക്കാൻ കൊട്ടേഷൻ എടുത്ത ഒരാളെ നമ്മൾ കേട്ടിട്ടുള്ളൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്... അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി  (5 minutes ago)

അംബേദ്കര്‍ ഉണ്ടാക്കിയ ഭരണഘടനയെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ലാലു പ്രസാദ് യാദവ്  (13 minutes ago)

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്റെ മര്‍ദനമേറ്റ് അച്ഛന്‍ മരിച്ചു  (20 minutes ago)

കണ്ണൂരില്‍ അമ്മയേയും മകളേയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (25 minutes ago)

കെഎസ്ആര്‍ടിസി ഡ്രൈവര്‍ മോശമായി പെരുമാറിയ സംഭവത്തില്‍ പ്രതികരിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍  (28 minutes ago)

സംസ്ഥാനത്ത് ഉടന്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി  (32 minutes ago)

നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസ്... പ്രതിക്ക് കല്‍പ്പറ്റ അഡീഷണല്‍ ഡിസ്ട്രിക്റ്റ് കോടതി വധശിക്ഷക്ക് വിധിച്ചു  (38 minutes ago)

കനത്ത ഉഷ്ണ തരംഗത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയിലെ എല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും  (3 hours ago)

ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്കൊപ്പം പാട്ടു പാടി പട്ടം സനിത്ത്!!  (3 hours ago)

ഇ പി ജയരാജനെ സംരക്ഷിച്ച് സിപിഎം.. ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് തുടരും... ഇപി വിവാദത്തില്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (3 hours ago)

യുഎഇയിൽ ജോലി നേടാം; കൈനിറയെ തൊഴിലവസരങ്ങൾ; ഇനി മടിച്ചു നിൽക്കാതെ വേഗം അപേക്ഷിക്കൂ; ഇതിലും നല്ല അവസരം സ്വപ്നത്തിൽ മാത്രം!!  (3 hours ago)

വിശ്വസിക്കരുതേ; മികച്ച ജോലി, ശമ്പളം; വമ്പൻ ആനുകൂല്യങ്ങൾ; പിന്നാലെ റിക്രൂട്ട്മെന്റും!!  (3 hours ago)

ISRO /VSSC വിളിക്കുന്നു; 95000 വരെ ശമ്പളം; ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം!!  (3 hours ago)

പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക്; റെയില്‍വേ പോലീസ് ആവാം; 4660 ഒഴിവുകള്‍; മേയ് 14 വരെ അപേക്ഷിക്കാം!!  (4 hours ago)

ബിജെപി നേതാവ് പ്രകാശ് ജാവദേക്കറിനെ കണ്ടതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഗൂഢാലോചനയെന്ന് ആവ‍ര്‍ത്തിച്ച് ഇപി ജയരാജൻ....  (5 hours ago)

Malayali Vartha Recommends