അച്ഛനെ തട്ടി പ്രതികാരം ചെയ്തു... ഓരോ വെടിയ്ക്കുള്ളിലും പ്രതികാരം എണ്ണിയെണ്ണി പറഞ്ഞു; ജന്മമേകിയ ഒരച്ഛന്റെ ഗതികേടായതിങ്ങനെ
ചെങ്ങന്നൂരില്‍ വിദേശ മലയാളി ജോയി വി ജോണിനെ കൊലപാതകം ആരിലും ഞെട്ടലുളവാക്കുന്നത്. തലയ്ക്ക് നേരെ ഷെറിന്‍ നാലു തവണ വെടിയുതിര്‍ത്താണ് പിതാവിനെ കൊലപ്പെടുത്തിയത്.
പിതാവിന്റെ അവഗണനയാണ് കൊലയ്ക്ക് കാരണമെന്ന് പ്രതിയായ മകന്‍ ഷെറിന്‍ പോലീസിന് മൊഴി നല്‍കി. ഷെറിന് കുട്ടിക്കാലം മുതലെ പിതാവിനോട് വൈരാഗ്യമുണ്ടായിരുന്നു. തനിക്ക് കുടുംബത്തില്‍ നിന്ന് പരിഗണന ലഭിക്കുന്നില്ലെന്നായിരുന്നു ഇയാളുടെ പരാതി. പണം ലഭിക്കുന്നതിന് മാനേജര്‍മാരുടെ അനുമതി വേണമായിരുന്നു. ഇതെല്ലാമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് വ്യക്താക്കിയത്.
അതേസമയം കൊല്ലപ്പെട്ട ജോയി വി. ജോണിന്റെ മൃതദേഹത്തിന്റെ കൂടുതല്‍ ഭാഗങ്ങള്‍ കണ്ടെത്തി. തല കോട്ടയം ചിങ്ങവനത്തു നിന്നും ഉടല്‍ഭാഗങ്ങള്‍ ചങ്ങനാശേരി മടുക്കമൂടിനു സമീപവുമാണ് കണ്ടെത്തിയത്. കൂടുതല്‍ ഭാഗങ്ങള്‍ കണ്ടെത്തുന്നതിനായി തിരച്ചില്‍ തുടരുകയാണ്. മുളക്കുഴയ്ക്കും സെഞ്ച്വറി ജംക്ഷനുമിടയ്ക്കുള്ള വളവില്‍ കാറില്‍ വച്ചാണ് ജോയി വി.ജോണിനെ മകന്‍ ഷെറില്‍ വെടിവച്ചു കൊന്നത്. കൊലപാതകത്തിന് നേരത്തെ തീരുമാനമെടുത്തിരുന്ന ഷെറിന്‍ പിതാവിന്റെ തോക്ക് ദിവസങ്ങള്‍ക്കു മുമ്പേ ഇതിനായി കൈവശപ്പെടുത്തിയിരുന്നു. മൃതദേഹം കത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് വെട്ടിമുറിച്ച് വഴിയില്‍ ഉപേക്ഷിച്ചത്.
കൊലപ്പെടുത്തിയ ശേഷം മൃതദേഹം പല കഷ്ണങ്ങളാക്കി വെട്ടിമുറിക്കുകയായിരുന്നു. വെട്ടിമുറിച്ച പിതാവിന്റെ മൃതദേഹത്തിന്റെ ചിത്രം താന്‍ മൊബൈലില്‍ പകര്‍ത്തിയെന്നും ഷെറിന്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. കൊലപാതകം ആസൂത്രിതമാണെന്ന് പൊലീസിനും വ്യക്തമായിട്ടുണ്ട്. ചെറുപ്പം മുതല്‍ തന്നെ പിതാവ് തന്നെ അവഗണിച്ചിരുന്നു. പണത്തെ ചൊല്ലി പലതവണ തര്‍ക്കങ്ങളും ഉണ്ടായി. ഇങ്ങനെയുള്ള മുന്‍ വൈരാഗ്യം കൂടി മനസില്‍ വച്ചാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും ഷെറിന്‍ മൊഴി നല്‍കി.
കൊലപ്പെടുത്തുന്ന ദിവസം കാറില്‍ വച്ച് കടമുറികളുടെ പണം നല്‍കാത്തതു സംബന്ധിച്ച തര്‍ക്കമാണ് ഉണ്ടായത്. മുളക്കുഴയില്‍ കാറില്‍ വച്ചു പിതാവിന്റെ തലയ്ക്കു നേരെ നാലു റൗണ്ടു വെടി വച്ചു. അച്ഛന്റെ മൃതദേഹത്തിന്റെ ചിത്രം ഇയാള്‍ മൊബൈലില്‍ പകര്‍ത്തി. തുടര്‍ന്നു മൃതദേഹം കത്തിക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. പിന്നീട് വെട്ടുകത്തി എടുത്തു കൈകളും കാലുകളും വെട്ടി മാറ്റി. തലയും ഉടലും വേര്‍പെടുത്തി. ഇവ ഓരോ ചാക്കിലാക്കി കൈകളും കാലുകളും പമ്പയിലും ഉടലും തലയും മറ്റു സ്ഥലങ്ങളിലും കൊണ്ടിട്ടു. ചാക്കിലാക്കി ഓരോ സ്ഥലത്തായി കൊണ്ടു ചെന്നു ഇടുകയായിരുന്നു. തുടര്‍ന്നു കാര്‍ കഴുകി സര്‍വീസ് സെന്ററില്‍ കൊണ്ടിടുകയും ചെയ്തു.
തലയുടെ ഭാഗം കോട്ടയം ചിങ്ങവനത്തുനിന്നും ശരീര ഭാഗങ്ങള്‍ ചങ്ങനാശ്ശേരി ബൈപ്പാസിന് സമീപത്തുനിന്നുമാണ് കണ്ടെത്തിയത്. തെളിവ് നശിപ്പിക്കാനായാണ് മകന്‍ ഷെറിന്‍ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ പലയിടങ്ങളിലായി ഉപേക്ഷിച്ചതെന്ന് പൊലീസ് പറയുന്നു.
ജോയിയുടേതെന്ന് സംശയിക്കുന്ന ശരീരഭാഗങ്ങള്‍ ഇന്നലെ പമ്പാനദിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇടതു കൈ ആയിരുന്നു ഇന്നലെ കണ്ടെത്തിയത്. പൊലീസ് കസ്റ്റഡിയിലുള്ള മകന്‍ ഷെറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് ശരീര ഭാഗങ്ങള്‍ കണ്ടെത്തിയത്.
നദിയില്‍നിന്നു കിട്ടിയ ശരീരഭാഗം ശാസ്ത്രീയ പരിശോധനകള്‍ക്കു ശേഷമേ സ്ഥിരീകരിക്കാനാവു. കൊലപാതകം ചെയ്തത് താന്‍ ഒറ്റയ്ക്കാണെന്നും സംഭവം പുറത്തറിയുമെന്ന സംശയത്തില്‍ മറ്റാരെയും സഹായത്തിനായി വിളിച്ചിട്ടില്ലെന്നും ഷെറിന്‍ പൊലീസിനോടു പറഞ്ഞു. ആഡംബരവും വഴിവിട്ട ജീവിതവും നടത്തുന്നതിന് പണം നല്‍കാത്തതിലുള്ള പകയാണെന്ന് സൂചനയുണ്ട്. മയക്കുമരുന്നുകള്‍ക്ക് അടിമയായിരുന്നു ഷെറിന്‍ എന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം.
തിരുവനന്തപുരത്തു കാര്‍ നന്നാക്കാന്‍ പോകുന്നതിനു െ്രെഡവര്‍ വരാത്തതു കൊണ്ടാണ് ജോയ് ഷെറിനെ വിളിച്ചത്. യാത്രയ്ക്കിടയില്‍ ഇരുവരും തമ്മില്‍ തര്‍ക്കമായി. എന്നാല്‍ രണ്ടാഴ്ച മുമ്പു തന്നെ ജോയുടെ തോക്ക് ഷെറിന്‍ കൈക്കലാക്കിയ കാര്യം പിതാവ് അറിഞ്ഞിരുന്നില്ല. ആദ്യം അബദ്ധത്തില്‍ വെടിയേറ്റതാണെന്നാണ് ഷെറിന്‍ പറഞ്ഞിരുന്നത്. എന്നാല്‍ നാലു റൗണ്ട് വെടി വച്ചുവെന്നു വ്യക്തമായതോടെ ഷെറിന്‍ കൊല്ലാന്‍ തീരുമാനിച്ചിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. അതേസമയം ഷെറിന്റെ പൗരത്വം ഏതെന്നതും പൊലീസിനെ കുഴയ്ക്കുന്നുണ്ട്. താന്‍ അമേരിക്കന്‍ പൗരനാണെന്നാണ് ഷെറിന്റെ വാദം. ഇതേ തുടര്‍ന്നു കൂടുതല്‍ വിവരങ്ങള്‍ക്കായി പൊലീസ് അമേരിക്കന്‍ എംബസിയെ ബന്ധപ്പെട്ടു. ഏതാനും വര്‍ഷങ്ങളായി ഷെറിന്‍ കേരളത്തിലാണ് താമസിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha