അരയും തലയും മുറുക്കി ദിലീപിനെ പുറത്ത് കൊണ്ടുവരാന്‍ എന്തിനും തയ്യാറായി ദിലീപിന്റെ ഉറ്റവര്‍
ഹൈക്കോടതിയിലെ പ്രശസ്തരായ രണ്ട് വക്കീലന്‍മാരായ രാമന്‍മാര്‍ വിചാരിച്ചിട്ടും ദിലീപിന് ജാമ്യം കിട്ടാത്തത്തില്‍ ദിലീപിന്റെ ഉറ്റ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ആശങ്കയുണ്ട്. അഡ്വ. രാം കുമാറും അഡ്വ. രാമന്‍ പിള്ളയും പേരുകേട്ട രണ്ട് വക്കീലന്‍മാരാണ്. രണ്ട് ഘട്ടത്തിലായി ഇരുവരും ദിലീപിന് വേണ്ടി അണി നിരന്നെങ്കിലും ഒരു ചെറിയ ചലനം പോലുമുണ്ടാക്കാന്‍ ഇവര്‍ക്കായില്ല. അതു തന്നെയാണ് ബന്ധുക്കളെ ആശങ്കയിലാക്കുന്നത്. അന്വേഷണ സംഘം ഒക്‌ടോബര്‍ 6ന് കുറ്റപത്രം സമര്‍പ്പിച്ചാല്‍ പിന്നെ ദിലീപിന് ജാമ്യം കിട്ടില്ല. വിചാരണ തടവുകാരനായി കഴിയേണ്ടി വരും. അതിനാല്‍ ഇനി വെറും രണ്ട് ദിവസമാണുള്ളത്. വെറുതേ സമയം കളഞ്ഞെന്ന നിരീക്ഷണവുമുണ്ട്. എങ്കിലും ഡല്‍ഹിയില്‍ നിന്നും പുലി വക്കീലിനെ ഇറക്കാനുള്ള ശ്രമത്തിലാണ് ദിലീപ് അനുകൂലികള്‍.
സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനുമായി സിനിമാ രംഗത്തെ പ്രമുഖന്‍ ചര്‍ച്ച നടത്തി. ഡല്‍ഹിയില്‍ നേരിട്ടെത്തിയാണ് ഇദ്ദേഹം സുപ്രീം കോടതി അഭിഭാഷകനുമായി ചര്‍ച്ച നടത്തിയത്. ദിലീപിനെ ജാമ്യത്തിലിറക്കാന്‍ സിനിമാ സംഘടനകള്‍ ശക്തമായ നീക്കം നടത്തുന്നതിനിടെയാണ് കൂടിക്കാഴ്ച. ഹൈക്കോടതി വീണ്ടും ജാമ്യം തള്ളിയാല്‍ ഉടന്‍ സുപ്രീം കോടതിയെ സമീപിക്കും. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ ദിലീപിന് സോപാധിക ജാമ്യം ലഭിക്കും. ഇത് തടയാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്. അതേസമയം കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാതെ കുറ്റപത്രം സമര്‍പ്പിക്കുന്നത് വിചാരണ വേളയില്‍ തിരിച്ചടിയാകുമെന്ന അഭിപ്രായം അന്വേഷണ സംഘത്തിലുണ്ട്. അതിനാല്‍ ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ടതില്ലെന്ന അഭിപ്രായവും ഒരു വിഭാഗത്തിനുണ്ടെന്നും സൂചനയുണ്ട്.
ഹൈക്കോടതിയില്‍ ദിലീപിന്റെ മൂന്നാമത്തെ ജാമ്യ ഹര്‍ജിയാണ് പരിഗണനയിലുള്ളത്. ദിലീപിന്റെ ഹര്‍ജിയില്‍ വാദിഭാഗത്തിന്റെയും പ്രതിഭാഗത്തിന്റെയും സുദീര്‍ഘമായ വാദങ്ങള്‍ കേട്ടിരുന്നു. ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചിലാണ് ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ വാദം കേട്ടത്. ജസ്റ്റിസ് പി. ഉബൈദാണ് നാദിര്‍ഷയുടെ ജാമ്യഹര്‍ജിയില്‍ വിധി പറയുക.നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനക്കുറ്റമാണ് ദിലീപിനെതിരേ ചുമത്തിയിരിക്കുന്നത്. നടിയെ ആക്രമിക്കാന്‍ ദിലീപ് തനിക്കു ക്വട്ടേഷന്‍ നല്‍കിയെന്നാണ് കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ മൊഴി. കേസില്‍ ഈയാഴ്ചതന്നെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ച് കേസില്‍ ദിലീപിന്റെ ജാമ്യം തടയുന്നതിനും അന്വേഷണ ഉദ്യോഗസ്ഥര്‍ ലക്ഷ്യമിടുന്നു. പ്രതി പ്രബലനാണെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ആരോപിച്ചാണു പ്രോസിക്യൂഷന്‍ ദിലീപിന്റെ ജാമ്യഹര്‍ജിയെ എതിര്‍ക്കുന്നത്.
കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്രവില്‍പ്പനശാലയായ ലക്ഷ്യയില്‍ നടിയെ ആക്രമിച്ചശേഷം പള്‍സര്‍ സുനി വന്നിരുന്നുവെന്ന് ആദ്യം മൊഴി നല്‍കിയ ജീവനക്കാരന്‍ പിന്നീട് മൊഴി മാറ്റിയെന്നും പ്രോസിക്യുഷന്‍ ചൂണ്ടിക്കാട്ടുന്നു. ജയിലില്‍ കിടന്നും ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ഈ സംഭവം ഉദ്ധരിച്ച് പ്രോസിക്യൂഷന്‍ വാദിച്ചത്. ദിലീപ് ജയിലിലായിട്ട് ഈ മാസം എട്ടിന് 90 ദിവസം പൂര്‍ത്തിയാകും. അതിനു മുമ്പേ കുറ്റപത്രം നല്‍കും. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഒന്നരക്കോടിയാണ് ദിലീപ് പള്‍സര്‍ സുനിക്കു വാഗ്ദാനം ചെയ്തതെന്നും പിടിക്കപ്പെട്ടാല്‍ തുക മൂന്നു കോടിയാക്കുമെന്നും പറഞ്ഞിരുന്നതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.
കേസില്‍ ഇതുവരെ 21 പേരുടെ രഹസ്യമൊഴിയെടുത്തു. അതേസമയം, കേസില്‍ നിര്‍ണായകതെളിവായ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. രണ്ട് മെമ്മറി കാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും യഥാര്‍ത്ഥ ദൃശ്യങ്ങള്‍ ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല. ദൃശ്യം പകര്‍ത്തിയ ഫോണ്‍ കണ്ടെടുക്കാനാകാത്ത് തന്നെയാണ് പ്രശ്‌നം. അതുകൊണ്ട് കുറ്റപത്രം സമര്‍പ്പിച്ചാലും അന്വേഷണം തുടരും എന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha