ആർക്ക് വേണ്ടിയോ ഒരു ഹർത്താൽ; നേതാക്കളുടെ തമ്മിലടിയിൽ തകർന്ന് കോൺഗ്രസ്സും; ക്ഷയിച്ച തറവാട് പോലെ യു.ഡി.എഫും
എൽ. ഡി.എഫ് ഭരണത്തിനെതിരെ ശക്തമായി പ്രതികരിക്കാനോ, പ്രതിഷേധമുയർത്തനോ കഴിയാതെ കുഴങ്ങുന്ന യു.ഡി.എഫ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനായി തട്ടികൂട്ടിയെടുത്ത ഹാർത്തലാഹ്വാനവും പിന്നീട് സൗകര്യത്തിനായി ഓരോരോ ദിവസങ്ങൾ മാറ്റിപ്പറഞ്ഞ് വഷളാകുന്ന കാഴ്ചയുമാണ് കേരളം കണ്ടത്.
ബിജെപിയും ആര്‍എസ്എസുമായി എല്‍ഡിഎഫിന് രഹസ്യബന്ധമെന്നാണ് വേങ്ങരയില്‍ യുഡിഎഫ് നടത്തുന്ന കള്ളപ്രചാരണമെന്നാണ് എൽ.ഡി.എഫിന്റെ വാദം. രഹസ്യമായല്ല, പരസ്യമായിത്തന്നെ അവരുമായി ആര്‍ക്കാണ് ബന്ധമുള്ളതെന്ന് ഹര്‍ത്താല്‍ മാറ്റിയതിലൂടെ മനസ്സിലാകുമെന്നാണ് എൽ. ഡി.എഫ്. വേങ്ങരയിലെ ഫലത്തെക്കുറിച്ച് യുഡിഎഫിന് തിരിച്ചറിവുണ്ടായതിന്റെ സൂചനകൂടിയാണ് ഹര്‍ത്താല്‍ പ്രഖ്യാപനം എന്നും എൽ. ഡി.എഫ്.
ഇരുളിന്റെ മറവിൽ കൊലക്കത്തി രാകുന്ന ക്വട്ടേഷൻ സംഘങ്ങളുടെ ചുരുളുകൾ അഴിയുമ്പോൾ പിന്നിൽ പാർട്ടിയുടെ മുഖഛായ അഴിഞ്ഞു വീഴുമ്പോൾ
പാർട്ടി കൊലപാതകത്തിൽ വിറങ്ങലിച്ചാണ് ഇപ്പോൾ നമ്മുടെ കേരളം. തുടർച്ചയായ സംഘർഷങ്ങളും ശേഷമുണ്ടാകുന്ന കൊലപാതകങ്ങളും തുടർന്ന് കൊണ്ടേ ഇരിക്കുകയാണ്. കേരളം കണ്ട ഏറ്റവും വലിയ പാർട്ടി കൊലപാതകമായിരുന്നു ടി.പി ചന്ദ്രശേഖരൻ വധക്കേസ്. അതിനൊക്കെ ശേഷം തലസ്ഥാന ജില്ല വിറങ്ങലിച്ച പാർട്ടി കൊലപാതകമായിരുന്നു ശ്രീകാര്യം ഇടവക്കോട് സ്വദേശി രാജേഷിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. പാർട്ടി ഒാഫിസുകൾക്കും നേതാക്കളുടെ വീടുകൾക്കും നേരെയുള്ള അതിക്രമങ്ങൾ ക്രൂരമായ കൊലപാതകത്തിന് വഴിമാറിയയോടെ നഗരത്തിലെയും പരിസരങ്ങളിലും സമാധാന അന്തരീക്ഷം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
കുട്ടികളോടുള്ള ലൈംഗികാതിക്രമങ്ങൾ... നോക്കു കുത്തിയായി പാർട്ടികളും
രാഷ്‌ടീയ കൊലപാതകം മാത്രമല്ല കുട്ടികളോടുള്ള ലൈംഗികാതിക്രമങ്ങൾ കൂടുന്നതും ഏറ്റവും ബീഭത്സമായ കാഴ്ച്ചയാണ് ദിനം പ്രതി കാണാൻ സാധിക്കുക. ചിറ്റപ്പൻ കുട്ടിയെ പീഡിപ്പിക്കുന്നു, അധ്യാപകർ, സഹോദരങ്ങൾ ,കൂട്ടുക്കാർ എന്തിനേറെ പറയുന്നു മാതാപിതാക്കളുടെ കയ്യിൽ പോലും കുട്ടികൾ സുരക്ഷിതരല്ല.. ഇതൊക്കെ കണ്ട് വിറങ്ങലിച്ച് നിൽക്കാനേ പ്രതിപക്ഷത്തിന് പറ്റൂ.
മുസ്‌ലിം ലീഗ് പാർട്ടിയും കുഞ്ഞാലിക്കുട്ടിയും
ഇടത് പക്ഷ നേതാക്കൾക്കെതിരെ യു.ഡി.എഫിനെ കുഞ്ഞാലിക്കുട്ടി തടയിട്ടു. എന്നാൽ നേരത്തെ ഒരു വിധ പ്രതിഷേധങ്ങൾക്കും കുഞ്ഞാലിക്കുട്ടി സമ്മതിച്ചിരുന്നില്ല. വര്‍ഗീയതയും തീവ്രവാദവും തൊട്ടുതീണ്ടാത്ത പാര്‍ട്ടിയായിരുന്നു മുസ്‌ലിം ലീഗ്. നേതാക്കളെയും അണികളെയും ഇവ തൊട്ടുതീണ്ടാതെ നോക്കാന്‍ കുഞ്ഞാലിക്കുട്ടിക്ക് അറിയാമായിരുന്നു.
നേതാക്കളുടെ തമ്മിലടി
കേരളം ഒഴികെയുള്ള സംസ്ഥാനങ്ങൾ പിസിസി അംഗങ്ങളുടെ പട്ടിക അംഗീകരിച്ചു പൊതുയോഗത്തിലേക്കു കടന്നിട്ടുണ്ട്. പിസിസി പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ട്രഷറർ എന്നിവരെ തിരഞ്ഞെടുക്കേണ്ടതു പൊതുയോഗത്തിലാണ്. പകരം, ഈ പദവികളിലേക്കു നാമനിർദ്ദേശം നടത്തുന്നതിനു കേന്ദ്രനേതൃത്വത്തെ അധികാരപ്പെടുത്തുകയുമാവാം. ചൊവ്വാഴ്ചയെങ്കിലും ഈ നടപടി പൂർത്തിയാക്കണം. കേരളത്തിലെ സാഹചര്യത്തിൽ സ്ഥാനമാനങ്ങൾ നാമനിർദ്ദേശമാകും.
ഇതിനുള്ള ശുപാർശ കെപിസിസി യോഗം പാസാക്കാനാണ് സാധ്യത. ഉമ്മൻ ചാണ്ടി കെപിസിസി അധ്യക്ഷനാകാൻ ഇല്ലെന്ന് വ്യക്തമായി കഴിഞ്ഞു. ബെന്നി ബെഹന്നാന്റെ പേരാണ് ഉമ്മൻ ചാണ്ടി മുന്നോട്ട് വയ്ക്കുന്നത്. എന്നാൽ എ ഗ്രൂപ്പിന്റെ പിൻബലത്തിൽ ഹസൻ തുടരാനും കരുനീക്കം നടത്തുന്നുണ്ട്. ജനറൽ സെക്രട്ടറിമാരെ പിസിസി പ്രസിഡന്റിനു നാമനിർദ്ദേശം ചെയ്യാം. അതതു പ്രദേശങ്ങളിൽ നിന്നു തന്നെ പിസിസി അംഗങ്ങളെ നിയോഗിക്കുകയെന്ന നിബന്ധന പാലിക്കാത്തതാണു കേരള പട്ടികയിലെ പോരായ്മ. വനിതാ, പട്ടികജാതി വർഗ സംവരണവും ന്യൂനപക്ഷ യുവജന പ്രാതിനിധ്യവും ഉറപ്പാക്കിയിട്ടുണ്ടോ എന്ന സൂക്ഷ്മപരിശോധന പൂർത്തിയായിട്ടില്ല.
ഇതെല്ലാം കെപിസിസി തെരഞ്ഞെടുപ്പിലെ വെല്ലുവിളികളാണ്. ഇതിനൊപ്പമാണ് കെപിസിസി പ്രസിഡന്റിന്റെ കാര്യത്തിൽ ധാരണയുണ്ടാക്കാനാവാത്തതും. എ ഗ്രൂപ്പിന് അധ്യക്ഷ സ്ഥാനം നൽകാൻ രമേശ് ചെന്നിത്തല തീരുമാനിച്ചിട്ടുണ്ട്. അപ്പോഴും ഐ ഗ്രൂപ്പിലെ കെ മുരളീധരനും കെ സുധാകരനും കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി ചരടുവലികൾ നടത്തുന്നുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രൻ, കെവി തോമസ്, കെസി വേണുഗോപാൽ എന്നിവർക്കും സാധ്യത ഏറെയാണ്. ഹൈക്കമാണ്ട് മനസ്സ് തന്നെയാകും നിർണ്ണായകം. എകെ ആന്റണിയാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. അതുകൊണ്ടു തന്നെ ആർക്കും ഒന്നും പറയാനാകുന്നുമില്ല.
കെപിസിസി പട്ടികയിൽ കെ മുരളീധരൻ അതൃപ്തി അറിയിച്ചു കഴിഞ്ഞു. കെപിസിസി പ്രസിഡന്റ് പദം മുന്നില്ഡ കണ്ടെന്നാണ് വിലയിരുത്തൽ. രാഹുൽ ഗാന്ധി തന്റെ മനസ്സ് തുറന്നിട്ടില്ല. എകെ ആന്റണിയുമായി രാഹുൽ ഉടൻ ചർച്ച നടത്തും. അതിന് ശേഷമാകും തീരുമാനം എടുക്കുക. ഗ്രൂപ്പിന് അതീതമായി പ്രസിഡന്റ് വേണമെന്നതാണ് ആന്റണിയുടെ നിലപാട്. ഇത് ഗ്രൂപ്പ് മാനേജർമാരെ ആശങ്കപ്പെടുത്തുന്നുണ്ട്.
https://www.facebook.com/Malayalivartha