കേരളത്തെ ഇളക്കി മറിച്ച പ്രമാദ കേസുകളിലെ നിർണ്ണായക വിവരങ്ങൾ പങ്കുവച്ച് പ്രമുഖ പത്ര പ്രവർത്തകൻ
പ്രമുഖ മാധ്യമ പ്രവർത്തകനായ എസ്. ചന്ദ്രമോഹൻ തന്റെ 25 വർഷത്തെ മാധ്യമ പ്രവർത്തന അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ്. മറിയം റഷീദ മുതൽ ദിലീപ് വരെയുള്ള പരമ്പര ഇന്നുമുതൽ ആരംഭിക്കുന്നു.
മലയാള സിനിമ യിലെ പ്രമുഖ നടന്‍ ദിലീപ് 85 ദിവസത്തെ ജയില്‍ വാസത്തിനുശേഷം പുറത്തിറങ്ങി. ദിലീപി നെതിരായ ആരോപണം അതീവ ഗുരുതരം. പോലീസ് ശേഖരിച്ച തെളിവുകളെക്കുറിച്ച് വിവാദങ്ങള്‍ സജീവം. തെളിവുകളുടെ ആധികാരികത തെളിയിക്കപ്പെടേണ്ടത് കോടതിയിലാണ്. എന്നാല്‍, ഈ കേസിന്റെ അന്വേഷണ രീതികളും അതിനോടുള്ള മാധ്യമങ്ങളുടെ സമീപനവും കേരളത്തില്‍ കോളിക്കമുണ്ടാക്കിയ പല കേസുകള്‍ക്കും സമാനമാണ്.
കേരളാ പോലീസിന്റെ അന്വേഷണ വഴികളെക്കുറിച്ച് ഒരന്വേഷണം......
എന്തായിരുന്നു ഐ.എ സ്.ആര്‍. ഒ. ചാരക്കേസ്?
നിയമ മാധ്യമ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ കൗതുകം പകരുന്ന ഒരു വിഷയമാണിത്. കേരളത്തിലെ മാധ്യമങ്ങളു ടേയും പോലീസിന്റെയും വിശ്വാസ്യത തകര്‍ന്നടിഞ്ഞ കാലസൂചകമായി, 1993-ലെ ഐ.എ സ്.ആര്‍. ഒ. ചാരക്കേസിനെ കാണാം. പലരുടേയും ജീവിതം തകര്‍ത്ത ട്രാജഡി. എന്നാല്‍ കാലത്തിന്റെ മുന്നില്‍ പിടിക്കുന്ന കണ്ണാടിയില്‍ ഇടയ്ക്കിടെ മിന്നി മറയുന്ന കോമാളി. ഈ നാടകം അടുത്തു നിന്നു കണ്ടയാളെന്ന നിലയില്‍
അതിലെ രംഗങ്ങള്‍ ഇങ്ങനെ ഓര്‍ത്തെഴുതാം.
രംഗം 1
ദേശാഭി മാനി പത്രം ഓഫീസ്
1994 ഒക്‌ടോബര്‍ 21 ന് പതിവു പോലെ ദേശാഭി മാനി യുടെ ബ്യൂറോ മീറ്റിംഗ്. ജി. ശക്തിധരന്‍, പ്രഭാവര്‍മ്മ, കെ.പി. ഒ. ഗോപാല കൃഷ്ണന്‍, കെ.ശ്രീ കണ്ഠന്‍. പിന്നെ ഞാനും. ശ്രീകണ്ഠന്‍ അപ്പോഴാണ് തനിക്കു ലഭിച്ച അജ്ഞാത ഫോണ്‍ സന്ദേശത്തെക്കുറിച്ച് പറഞ്ഞത്. വലിയ മല ഐ.എ സ്.ആര്‍. ഒ. കേന്ദ്രത്തില്‍ ഒരു വിദേശ വനിത ചാരപ്രവര്‍ത്തനത്തിന് അറസ്റ്റിലായി. കൂടുതല്‍ വിവരങ്ങള്‍ പറയും മുമ്പ് ഫോണ്‍ ഡിസ്‌കണക്ട് ചെയ്തു. ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ തീരുമാനമായി.
പോലീസിന്റെ വാര്‍ത്തകള്‍ ശേഖരിക്കുന്ന ചുമതല എനിക്കായതിനാല്‍ ശ്രീകണ്ഠനെ സഹായിക്കാന്‍ നിര്‍ദ്ദേശം കിട്ടി. ഞങ്ങള്‍ ഉച്ചവരെ അന്വേഷി ച്ചിട്ടും ഒരു വിവരവും ലഭിച്ചില്ല. വലിയ മല ഐ.എസ്.ആര്‍.ഒ. കേന്ദ്രം സ്ഥിതിചെയ്യുന്നതിന്റെ സമീപത്തുള്ള നെടുമങ്ങാട്, പാലോട്, വിതുര പോലീസ് സ്റ്റേഷനുകളിലൊന്നും ഇങ്ങനെ ഒരറസ്റ്റ് നടന്നതായി വിവര മില്ല. സിറ്റിയിലെ പോലീസ് സ്റ്റേഷനിലെ വിവരം നല്‍കുന്നസുഹൃത്തുക്കള്‍ക്കും ഇതിനെപ്പറ്റി അറിവില്ല. പോലീസ് സ്റ്റേഷനില്‍ അറസ്റ്റു രേഖപ്പെടുത്താത്ത കേസുകളെക്കുറിച്ചും, വിവരം നല്‍കുന്ന പോലീസിലെ സുഹൃത്തു ക്കളുണ്ട്.
ഇവര്‍ക്കും ഇതിനെ ക്കുറിച്ച് ഒരറി വുമി ല്ല. ഇന്‍ഫര്‍മേഷന്‍ കൃത്യമാ ണെന്ന് ശ്രീകണ്ഠന് ഉറപ്പു ണ്ട്. അതുകൊണ്ടുതന്നെ ഒന്നുക്കൂടി ആഞ്ഞുശ്ര മിക്കാന്‍ തീരുമാനിച്ചു. പോലീസ് കമ്മീഷ ണര്‍ ഓഫീസില്‍ ജോലി ചെയ്യുന്ന സുരേഷ് എന്ന സുഹൃത്തിന്റെ സഹായം തേടി. പ്രസ്റ്റീജ് പ്രശ്‌നമാണ്; എങ്ങനെയും വിവരം സംഘടിപ്പിക്കണം. ഒരുമണിക്കൂര്‍ കഴിഞ്ഞ് സുരേഷിന്റെ ഫോണെത്തി. പോലീസ് സ്റ്റേഷനി ലൊന്നു തപ്പി നടക്കേണ്ടാ. ആള്‍ ഇവിടെയുണ്ട്. കമ്മീഷണര്‍ ഓഫീസില്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് സി.ഐ. വിജയന്‍ സാറിന്റെ മുറിയുടെ മുന്നില്‍ നില്‍ക്കുന്നു.
നീ പെട്ടെന്ന് വാ.'' സുരേഷ് ഫോണ്‍ വച്ചു. ഫോട്ടോഗ്രാഫര്‍ രാജേന്ദ്ര നുമൊത്ത് കമ്മീഷണര്‍ ഓഫീസി ലേക്ക് പാഞ്ഞു. അനുവാദം ചോദിച്ചാല്‍ ഫോട്ടോ എടുക്കാന്‍ സമ്മതിക്കില്ല. അതിനാല്‍ ബൈക്ക് നിര്‍ത്തുന്ന പാടെ ക്ലിക്ക് ചെയ്യണം. അപ്പോഴേ സ്ഥലം വിടണം. ബാക്കി കാര്യങ്ങള്‍ പിന്നീട്. പോലീസു കാര്‍ നിറഞ്ഞു നിന്ന കമ്മീഷണര്‍ ഓഫീസിലൂടെ കയറി സി.ഐ. എസ്. വിജയന്റെ മുറിക്കു മുന്നിലെത്തിയപ്പോള്‍ ഒരു സ്ത്രീ അവിടെ നില്‍പ്പുണ്ട്. കറുത്ത ഗൗണ്‍ പോലെത്തെ വേഷം. ഇതുതന്നെ ആള്‍. ബൈക്ക് നിര്‍ത്തിയതും, രാജേന്ദ്രന്‍ തുരുതുരാ ക്ലിക്ക് ചെയ്തു. ബൈക്ക് പുറത്തേക്കിറങ്ങുമ്പോഴാണ് പോലീസുകാര്‍ ശ്രദ്ധിച്ചത്. നേരെ ഓഫീസിലെത്തി. രാജേന്ദ്രന്‍ ഡാര്‍ക് റൂമില്‍ കയറി. തിരികെ സി.ഐ. വിജയന്റെ ഓഫീസില്‍.
നേരത്തെ പരിചയമുള്ള ഓഫീസറാണ്. സേനയിലെ സമര്‍ത്ഥനായ ഉദ്യോഗസ്ഥന്‍. സ്മാര്‍ട്ട് വിജയന്‍ എന്നാണ് വിളിപ്പേര്. എന്തു പണിയാ നിങ്ങള്‍ കാണിച്ചത്. ഫോട്ടോ എടുക്കുക; ഓടിക്കളയുക; എന്നോട് ചോദിച്ചാല്‍ പോരായിരുന്നോ? '' ചോദിച്ചാല്‍ സമ്മതിക്കില്ലെന്നത് മൂന്നാം തരം. എസ്. വിജയന്‍ നല്‍കിയ വിവരം ഇപ്രകാരം, ഹോട്ടലുകളിലെ വിദേശികളുടെ വിവരങ്ങള്‍ പരിശോധിക്കു ന്നതിനിടെ ഓവര്‍ ബ്രിഡ്ജിനടുത്തുള്ള സാമ്രാട്ട് ഹോട്ടലില്‍ ഒരു മാലി വനിതയുടെ വിവരങ്ങള്‍ സംശയ കര മായി തോന്നി. ഇവരുടെ ഫോണ്‍ രേഖകളില്‍ ഐ.എ സ്.ആര്‍. ഒ.യിലെ ചില ശാസ്ത്രജ്ഞ രുമായി ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തി. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുന്നതേയു ള്ളൂ. അന്നത്തേയ്ക്ക് അത്രയും മതിയായിരുന്നു.
വിവരങ്ങള്‍ ശ്രീകണ്ഠന് കൈമാറി. ശ്രീ കണ്ഠന്റെ അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങളും ചേര്‍ത്ത്പിറ്റേന്ന് ദേശാഭിമാനി പത്രത്തില്‍ ഒന്നാം പേജില്‍ മാലിക്കാരി സ്വദേശിയുടെ ചിത്രവും ഞെട്ടിക്കുന്ന വാര്‍ത്തയും. ശ്രീകണ്ഠന്റെ വാര്‍ത്തയില്‍ പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണ്ണ സത്യമായിരു ന്നു. ദുരൂഹ സാഹച ര്യത്തില്‍ മാലിക്കാരിയായ യുവതി ഐ.എ സ്.ആര്‍. ഒ. ശാസ്ത്രജ്ഞ രുമായി ബന്ധം സ്ഥാപിച്ചതില്‍ സംശയം തോന്നിയ പോലീസ് ഇവരെ അറസ്റ്റു ചെയ്തു എന്നായിരുന്നു വാര്‍ത്ത. അതു മാത്രമായിരുന്നു സത്യം. എന്നാല്‍ പിറ്റേന്ന് മുതല്‍ കേരളം കണ്ടത് മാധ്യമ വാര്‍ത്താപ്രളയത്തിന്റെ ഘോര ഹുങ്കാരങ്ങ ളായിരുന്നു.
( നാളെ; രഹസ്യം ചോര്‍ത്താന്‍ കിടക്കറ പങ്കുവച്ച ചാരസുന്ദരി!)
https://www.facebook.com/Malayalivartha