സെക്രട്ടേറിയേറ്റ് ജീവനക്കാരിയുടെ പൗരത്വത്തിലും , പ്രവർത്തനത്തിലും ആശങ്ക.ഉദ്യോഗസ്ഥർക്കിടയിൽ പെൺവാണിഭം നടത്തി ആനുകൂല്യങ്ങൾ കൈപറ്റുന്നു എന്നും ആക്ഷേപം .
സെക്രെട്ടറിയേട്ടിലെ ട്രാഫിക് വാർഡൻ തസ്തികയിൽ ജോലി ചെയ്യുന്ന ജീവനക്കാരിയുടെ പൗരത്വത്തിലും പ്രവർത്തനത്തിലും ദുരൂഹത.മാലി പൗരത്വം ഉള്ള സ്ത്രീ ആറ് വർഷം മുൻപാണ് പട്ടം ട്രാഫിക് സ്റ്റേഷനിൽ ഉദ്യോഗസ്ഥയായി ജോലിയിൽ പ്രവേശിക്കുന്നത് എന്നാൽ അവർക്ക് ഇന്ത്യൻ ഗവണ്മെന്റിൻറെ തിരിച്ചറിയൽ രേഖകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.വ്യക്തമായ തിരിച്ചറിയൽ രേഖകളില്ലാതെ എങ്ങനെയാണ് ഇവരെ നിയമിച്ചത് എന്നതിന് ഉദ്യോഗസ്ഥർക്കു ഇന്നും മറുപടിയില്ല .ഈയടുത്തകാലത്താണ് താൻ റേഷൻ കാർഡും മറ്റു രേഖകളും ഉണ്ടാക്കിയതെന്ന് സ്ത്രീ തന്നെ വെളുപ്പെടുത്തുന്നു . മാലി സ്വദേശിയായ ഒരു മുസ്ലിം യുവാവിനെ കല്യാണം കഴിച്ച മാലിയിലായിരുന്ന ഇവരുടെ മക്കൾക്ക് ഇ പ്പോളും ഇന്ത്യൻ പൗരത്വം ലഭിച്ചിട്ടില്ല .
അതേസമയം സെക്രെട്ടറിയേറ്റിലെ ഉദ്യോഗസ്ഥർക്കിടയിൽ പെൺവാണിഭത്തിന് ഒത്താശ ചെയ്യുന്നത് ഇവരാണെന്നും ആക്ഷേപം ഉയരുന്നുണ്ട്.മാലിയിൽ സ്ഥിരതാമസമാക്കിയ ഭർത്താവിന് അവിടെ ബ്രൗൺ ഷുഗറിന്റെ ഇടപാടാണെന്നു ജീവനക്കാരി പറയുന്നുമുണ്ട്.മാലിയിൽ നിന്നും ടൂറിസ്റ്റുകളെന്ന വ്യാജേന പെൺകുട്ടികളെ തിരുവനന്തപുരത്തെത്തിച്ച യേമാന്മാർക് കാഴ്ച വെക്കുന്നുണ്ടെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട് ദിവസവേതനക്കാരിയായ ഇവരുടെ ആഡംബരജീവിത്തത്തെപ്പറ്റി അന്വേഷിക്കണമെന്നും ശക്തമായ ആവശ്യം ഉയരുന്നുണ്ട് .
സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രത്തിൽ ഇത്തരമൊരു ജീവനക്കാരിയെ സംരക്ഷിക്കുന്നതാരാണ്?ഗുരുതരമായ ആരോപണങ്ങൾ ഉണ്ടായിട്ടും ഇവർക്കെതിരെ അന്വേഷണം നടത്താതിരിക്കുന്നത് എന്തുകൊണ്ട്?കേരളം മറ്റൊരു സോളാറിനു വഴി വെക്കുകയാണോ?
https://www.facebook.com/Malayalivartha