കത്വയിലെ കുരുന്ന് ആസിഫയുടെ ബലാത്സംഗ -കൊലപാതകക്കേസ് റിക്കോർഡ് സമയത്തിനുള്ളിൽ അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച അന്വേഷണോദ്യോഗസ്ഥന് സോഷ്യൽമീഡിയയുടെ കയ്യടി
ഇത് ശ്രീ.രമേഷ് കുമാർ ജല്ല. കത്വയിലെ കുഞ്ഞ് ആസിഫയുടെ തെളിയിക്കപ്പെടാതെ പോകുമായിരുന്ന ബലാൽസംഗക്കൊലപാതകക്കേസിൽ അന്വേഷണം റെക്കോഡ് സമയത്തിൽ പൂർത്തിയാക്കി പ്രതികളെ അറസ്റ്റ് ചെയ്ത്, കോടതി നിർദ്ദേശിച്ച ഡെഡ് ലൈന് 10 ദിവസം മുൻപ് കുറ്റപത്രം സമർപ്പിച്ച ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ട്.
അവൾ ജനിച്ച സമുദായത്തെ ഒരു പാഠം പഠിപ്പിക്കാനായി ആസിഫയെ തട്ടിക്കൊണ്ടുപോയി ഭീകരമായി ബലാൽസംഗം ചെയ്ത് കൊന്ന ഹിന്ദുത്വ പിശാചുക്കളെ പൊതു ജനമദ്ധ്യത്തിൽ കൊണ്ടുവന്ന ഇദ്ദേഹം ഒരു കാശ്മീരി പണ്ഡിറ്റ് ആണ്.
തന്റെ കടമയെ മഹോന്നതമായിക്കണ്ട് അന്വേഷണം വഴിതെറ്റിക്കാനുള്ള സകല അടവുകളെയും അതിജീവിച്ച ഓഫീസർ. കേസ് അട്ടിമറിക്കാനായി ബി.ജെ.പി. മന്ത്രിമാർ ഭീമമായ സമ്മർദ്ദമാണ് അദ്ദേഹത്തിൽ ചെലുത്തിയത്. ആ മന്ത്രിമാർ പ്രതികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഏകതാ മഞ്ച് നടത്തിയപ്രകടനത്തിലും പങ്കെടുത്തു. പക്ഷെ ജല്ല കുലുങ്ങിയില്ല. ഇപ്പോൾ ഹിന്ദുത്വ ഭീകരതയുടെ മുഴുവൻ വിദ്വേഷവും ജല്ലയ്ക്കു നേരെ തിരിഞ്ഞിരിക്കുന്നു . പക്ഷെ അദ്ദേഹം അതു കാര്യമാക്കുന്നില്ല. അദ്ദേഹത്തെ സല്യൂട്ട് ചെയ്യുന്നു. ഇതു പോലെ ധാരാളം ഓഫീസർമാർ ഉണ്ടായെങ്കിൽ എന്ന് പ്രത്യാശിക്കുന്നു.
സംസ്ഥാന ക്രൈംബ്രാഞ്ചിലെ ജമ്മു മേഖലാ മേധാവിയായ രമേഷ് കുമാർ ജല്ലയെ ഈ കേസിന്റെ മേൽനോട്ടം ഏൽപ്പിക്കുമ്പോൾ ഒരു തെളിവുമില്ലായിരുന്നു. പോലീസുകാർ ചേർന്ന് മിക്ക തെളിവുകളും നശിപ്പിച്ചിരുന്നു. 1984 മുതൽ കാഷ്മീരിൽ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥനാണ് രമേഷ് കുമാർ ജല്ല. കുറ്റപത്രം സമർപ്പിക്കുന്ന സമയത്ത് അഭിഭാഷകർ പ്രതിഷേധിച്ചെന്നും ക്രൈം ബ്രാഞ്ചിനെതിരെ മുദ്രാവാക്യം വിളിച്ചിരുന്നുവെന്നും ജല്ല പറയുന്നു. പ്രധാനപ്പെട്ട തെളിവുകളെല്ലാം നശിപ്പിക്കപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറയുന്നു.
നവീദ് പീർസാദ എന്ന യുവ പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം ജല്ലയുടെ അന്വേഷണ സംഘത്തിൽ ചേർന്നതോടെ നടപടികൾ ശരിയായ ദിശയിലെത്തുകയായിരുന്നു. തുന്പില്ലാത്ത കേസുകളിൽ മുന്നേറ്റമുണ്ടാക്കുന്നതിൽ വിദഗ്ധനെന്ന ഖ്യാതി ആർജിച്ച ഉദ്യോഗസ്ഥനാണ് നവീദ്.
ഗ്രാമത്തിലെ ‘തെറിച്ച ചെക്കൻ’ ചെയ്ത ബാലിശമായ കുറ്റം എന്ന നിലയിൽ കേസിൽ വെള്ളം ചേർക്കാനാണ് പോലീസ് തുടക്കത്തിൽ ശ്രമിച്ചത്. പ്രായപൂർത്തിയാകാത്ത പ്രതിയെ മാത്രമായിരുന്നു കസ്റ്റഡിയിലെടുത്തത്. ജല്ലയുടെ സംഘം വിശദമായി ചോദ്യം ചെയ്തിട്ടും പോലീസുകാർ അടക്കമുള്ള മുതിർന്നവരെ കുറിച്ച് പ്രതി ഒരക്ഷരം ഉരിയാടിയില്ല.
കുട്ടിയുടെ മൃതദേഹത്തി ൽ നിന്ന് കിട്ടിയ മണ്ണ് മൃതദേഹം കണ്ടെടുത്ത സ്ഥലത്തേതല്ലെന്ന് തെളിഞ്ഞതോടെയാണ് ഭീകരമായ സംഭവങ്ങളിലേക്ക് ആദ്യ വഴി തുറന്നത്. കൊല്ലപ്പെട്ടത് മറ്റെവിടെയോ ആണെന്ന് വ്യക്തമായിരുന്നു.
ആ വഴിക്കാണ് ഞങ്ങൾ തുടക്കത്തിൽ സഞ്ചരിച്ചത്- അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥൻ പറയുന്നു. ഇതോടെ മൃതദേഹത്തിന്റെ കൂടുതൽ ചിത്രങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചു. അപ്പോഴാണ് ഞെട്ടിക്കുന്ന വസ്തുത കണ്ടെത്തിയത്. ആദ്യ ഫോട്ടോയിൽ കാണുന്ന ചെളി പിന്നീട് കാണുന്നില്ല. പോലീസുകാർ ഇടപെട്ടുവെന്ന് സംശയിക്കുന്നത് ഈ ഘട്ടത്തിലാണ്. വസ്ത്രത്തിലെ രക്തം കഴുകിക്കളഞ്ഞുവെന്നും വ്യക്തമായി.
കുഞ്ഞിനെ പാർപ്പിച്ചത് ക്ഷേത്രത്തിലാണെന്ന് വ്യക്തമായപ്പോൾ ഞങ്ങൾ പുതിയ പ്രതിസന്ധി നേരിട്ടു. ക്ഷേത്രത്തിൽ വിശദമായ പരിശോധനക്ക് അവസരം ലഭിച്ചില്ല. പ്രതികളുടെ നിയന്ത്രണത്തിലായിരുന്നു ക്ഷേത്രം. അവിടെ നിന്ന് കണ്ടെടുത്ത മുടിയിഴകളാണ് മുന്നോട്ട് വഴി കാണിച്ചത്. ഈ മുടിയിഴകളിൽ ഒന്ന് കുട്ടിയുടേതാണെന്ന് ഡി എൻ എ പരിശോധനയിൽ വ്യക്തമായി. ഇരുട്ട് മാത്രം നിറഞ്ഞ കേസായിരുന്നു ഇത്. ദൈവത്തിന്റെ ഇടപെടലാണ് വെളിച്ചം പകർന്നത്- പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
https://www.facebook.com/Malayalivartha