വനിതാ ട്വന്റി20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ഇന്ത്യയയും ഓസ്ട്രേലിയയും ഏറ്റുമുട്ടി; ഇന്ത്യയ്ക്ക് നഷ്ടമായത് മൂന്നു വിക്കറ്റ്
വനിതാ ട്വന്റി20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ഇന്ത്യയയും ഓസ്ട്രേലിയയും ഏറ്റുമുട്ടുന്നു. 133 റൺസ് വിജയലക്ഷ്യമുയർത്തിയാണ് ഇന്ത്യ നിൽക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലായിരുന്നു 132 റൺസെടുത്തത്. രാജ്യാന്തര ട്വന്റി20യിലെ ഉയർന്ന വ്യക്തിഗത സ്കോർ കുറിച്ച ഓൾറൗണ്ടർ ദീപ്തി ശർമയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ദീപ്തി 46 പന്തിൽ മൂന്നു ഫോറുകൾ സഹിതം 49 റൺസെടുത്തിരുന്നു. ഓപ്പണർ ഷെഫാലി വർമ 15 പന്തിൽ അഞ്ചു ഫോറും ഒരു സിക്സും സഹിതം നേടിയ 29 റൺസും ഇന്ത്യൻ ഇന്നിങ്സിൽ നിർണായകമായി കഴിഞ്ഞു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർമാരായ ഷഫാലി വർമയും സ്മൃതി മന്ഥനയും ചേർന്ന് നല്ല തുടക്കം നൽകിയിരുന്നു . ആദ്യ ഓവറിൽ രണ്ടു റൺസ് മാത്രമേ നേടാനായുള്ളൂ. എന്നാൽ പിന്നിട് തകർത്തടിച്ച ഇരുവരും ചേർന്ന് നാല് ഓവറിൽ ഇന്ത്യയെ വിക്കറ്റ് നഷ്ടം കൂടാതെ 40 റൺസ് എന്ന നിലയിലെത്തിക്കുകയും ചെയ്തു. എന്നാൽ, തിരിച്ചടിച്ച ഓസീസ് ബോളർമാർ കളി നേരെ തിരിച്ചു. അടുത്ത മൂന്ന് ഓവറിൽ വെറും ഏഴു റൺസ് കൂട്ടിച്ചേർക്കുമ്പോഴേയ്ക്കും ഇന്ത്യയ്ക്ക് നഷ്ടമായത് മൂന്നു വിക്കറ്റ്. വിക്കറ്റ് നഷ്ടം കൂടാതെ 40 റൺസ് എന്ന നിലയിൽനിന്ന് വെറും ഏഴു റൺസിനിടെ മൂന്നു വിക്കറ്റ് നഷ്ടമാക്കി.
https://www.facebook.com/Malayalivartha