ക്രിക്കറ്റർ യുവരാജ് സിംഗ് ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിനിടെ വംശീയ പരാമർശം നടത്തിയെന്ന് ആരോപണം... താരത്തിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു...
ഇൻസ്റ്റാഗ്രാം ലൈവ് ചാറ്റിനിടെ വംശീയ പരാമർശം നടത്തിയെന്ന പരാതിയിൽ മുൻ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെതിരെ ഹരിയാന പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. അഭിഭാഷകനും ദളിത് അവകാശ പ്രവർത്തകനുമായ രജത് കൽസൻ നൽകിയ പരാതിയിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. യുവരാജ് സിങ്ങിനെതിരെ ഞായറാഴ്ച ഹിസാറിലെ ഹൻസി പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എസ്‌സി/എസ്ടി നിയമത്തിലെ 3 (1)വകുപ്പുകൾ കൂടാതെ ഐപിസിയുടെ 153, 153 എ, 295, 505 വകുപ്പുകൾ പ്രകാരമാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. എട്ടു മാസം മുമ്പ് നൽകിയ പരാതിയിലാണ് ഇപ്പോൾ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് നിർബന്ധിതരായത്.
കഴിഞ്ഞ വർഷം ജൂണിൽ ഹിറ്റ്മാൻ രോഹിത് ശർമയുമായുള്ള ഇൻസ്റ്റാഗ്രാം തത്സമയ സെഷനിലാണ് യുവരാജ് ജാതി അധിക്ഷേപ പരാമർശം നടത്തിയത്. യുവരാജ് സിങ്ങിനെതിരെ ദലിത് ആക്ടിവിസ്റ്റും അഭിഭാഷകനുമായ രാജൻ കൽസൻ ആണ് പരാതി നൽകിയിട്ടുള്ളത്. തന്റെ മുൻ സഹതാരം യുശ്വേന്ദ്ര ചഹാലിനെ കുറിച്ച് പരാമർശിക്കവെയാണ് യുവരാജ് ജാതി അധിക്ഷേപം നടത്തിയത്. സംഭവത്തെത്തുടർന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം ഉണ്ടായതായിരുന്നു. നിലവിലെ ഇന്ത്യ വൈസ് ക്യാപ്റ്റൻ രോഹിത് ശർമയുമായുള്ള തത്സമയ സെഷനിലാണ് 2020 ഏപ്രിലിൽ ഈ പരാമർശം നടന്നത്. ക്രിക്കറ്റ് താരത്തിന്റെ പരാമർശം മനപൂർവമാണെന്നും ദലിത് സമുദായത്തെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ജൂണിൽ രജിസ്റ്റർ ചെയ്ത പരാതിയിൽ പറയുന്നുണ്ട്. രാജ്യത്തിന്റെ സാമൂഹിക വികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിൽ അശാന്തി സൃഷ്ടിക്കുന്നതിനുള്ള ശ്രമത്തിലാണ് സമൂഹത്തെ പ്രകോപിപ്പിക്കുന്നതിനാണ് ഈ പരാമർശമെന്ന് പരാതിക്കാരൻ കുറ്റപ്പെടുത്തി. “യുവരാജ് സിങ്ങിനെതിരെ ഉചിതമായ വകുപ്പുകൾ ചേർത്ത് അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു,” എന്ന് ഹിസാർ പോലീസിന് നൽകിയ പരാതിയിൽ സൂചിപ്പിക്കുന്നു.
കാര്യം വിവാദമായതോടെ യുവരാജിന് കാര്യത്തിന്റെ ഗൗരവം മനസ്സിലായതോടെ ക്ഷമാപണം നടത്തിയിരുന്നു. ഒരു പ്രത്യേക സമൂഹത്തെ മനപൂർവ്വം വേദനിപ്പിച്ചു എന്നതിൽ മാപ്പ് ചോദിക്കുന്നു എന്ന് യുവരാജ് സിംഗ് ട്വീറ്റ് ചെയ്തിരുന്നു. "ജാതി, നിറം, മതം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിലായാലും ഞാൻ ഒരു തരത്തിലുള്ള അസമത്വത്തിലും വിശ്വസിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതിനാണിത്. ജനങ്ങളുടെ ക്ഷേമത്തിനായി ഞാൻ എന്റെ ജീവിതം ചെലവഴിക്കുകയും തുടരുകയും ചെയ്യുന്നു. ഞാൻ മറ്റ് എല്ലാവരുടെയും അന്തസിനെ മാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു,” എന്ന് യുവരാജ് സിംഗ് തന്റെ പോസ്റ്റിൽ പറഞ്ഞു.
"ഞാൻ എന്റെ സുഹൃത്തുക്കളുമായി ഒരു സംഭാഷണം നടത്തുമ്പോൾ നടത്തിയ പരാമർശം തെറ്റിദ്ധരിക്കുകയായിരുന്നു, അത് അനാവശ്യമാണ്. എന്നിരുന്നാലും, ഉത്തരവാദിത്തമുള്ള ഒരു ഇന്ത്യക്കാരനെന്ന നിലയിൽ ഞാൻ ആരുടെയെങ്കിലും വികാരങ്ങളോ വികാരങ്ങളോ മനപൂർവ്വം വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, ഖേദം പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്നു." എന്ന് യുവരാജ് സിങ് വ്യക്തമാക്കി. 2020 മുതൽ നിലവിലെ ഇന്ത്യൻ താരങ്ങളുമായി ഇൻസ്റ്റാഗ്രാം ലൈവ് ചാറ്റിൽ യുവരാജ് സിങ് പങ്കെടുക്കുമായിരുന്നു. ഇന്ത്യ ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചഹാലിന്റെ ടിക് ടോക്ക് വീഡിയോകളെക്കുറിച്ച് സംസാരിക്കുമ്പോഴാണ് യുവരാജ് ഇക്കാര്യം പറഞ്ഞത്.
https://www.facebook.com/Malayalivartha