അടിക്ക് തിരിച്ചടി; ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 145 റൺസിന് പുറത്ത്
ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് വീണ അതേ കുഴിയിൽ ഇന്ത്യയും വീണു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്കോറായ 112 റൺസ് പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 145 റൺസിന് ഓൾ ഔട്ടായി. ടീം ഇന്ത്യയ്ക്ക് വെറും 33 റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്.
ഇന്ത്യൻ നിരയിൽ 66 റണ്സെടുത്തു അർധസെഞ്ചുറി തികച്ച ഓപ്പണർ രോഹിത് ശർമ്മ ഒഴികെ വേറെ ആർക്കും തിളങ്ങാൻ കഴിഞ്ഞില്ല. ക്യാപ്റ്റൻ വിരാട് കോഹ്ലി 27 റൺസ് എടുത്ത് പുറത്തായി.
ഇന്നലെ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട സ്പിന്നർ അക്ഷർ പട്ടേലിന് പകരക്കാരനായി ആ പണി പൂർത്തിയാക്കിയത് ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ജോ റൂട്ട്. ഇന്ത്യയുടെ അഞ്ച് വിക്കറ്റുകളാണ് റൂട്ട് സ്വന്തമാക്കിയത്. ജാക്ക് ലീച് നാല് വിക്കറ്റും ശേഷിക്കുന്ന ഒരു വിക്കറ്റ് പേസർ ജോഫ്രാ അർച്ചറും സ്വന്തമാക്കി.
പകൽ-രാത്രിയായി പിങ്ക് പന്തിലാണ് മൂന്നാം ടെസ്റ്റ് മത്സരം നടക്കുന്നത്.
https://www.facebook.com/Malayalivartha