ഫുട്ബോള്‍ ലോകകപ്പ് രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടത്താനുള്ള സാധ്യതകള്‍ പരിശോധിച്ച് ഫിഫ...
ലോകഫുട്ബോളിന്‍റെ അവകാശികളെ രണ്ടു വര്‍ഷത്തിലൊരിക്കല്‍ തീരുമാനിക്കാനൊരുങ്ങി ഫിഫ. നാലു വര്‍ഷം കൂടുമ്പോള്‍ ആണ് ഇതുവരെ ഫുട്ബോള്‍ ലോകകപ്പ് ഉണ്ടായിരുന്നത് .. എന്നാൽ ഇപ്പോൾ ലോകകപ്പ് പോരാട്ടം എല്ലാ രണ്ടു വര്‍ഷം കൂടുമ്പോഴും അരങ്ങേറുന്നതിനെക്കുറിച്ചുള്ള സാദ്ധ്യതാ പഠനമാണ് നടക്കുന്നത്. പുരുഷ വനിതാ മത്സരങ്ങളുടെ സംവിധാനം പുതുക്കി നിശ്ചയിക്കാനാണ് ഫിഫ ഒരുങ്ങുന്നത്.
ഫിഫ വാര്‍ഷിക കോണ്‍ഗ്രസില്‍ സൗദി അറേബ്യന്‍ ഫുട്ബോള്‍ ഫെഡറേഷനാണ് ആശയം മുന്നോട്ടുവെച്ചത്. അതിനെത്തുടർന്നാണ് തുടര്‍ന്നാണ് ഫിഫ ഇതിന്‍റെ സാധ്യതാ പഠനത്തിനൊരുങ്ങന്നത്
രാജ്യങ്ങളിലെ നിലവിലെ ഫെഡറേഷന്‍ നടത്തിപ്പുകള്‍, ആഭ്യന്തര ടൂര്‍ണ്ണമെന്‍റുകളുടെ മികവ്, വേദികളുടെ സൗകര്യം ഇവയെല്ലാം ഫിഫ പരിഗണിക്കുന്നുണ്ട്.
നിലവിലെ സാഹചര്യങ്ങളെ തകിടം മറിക്കുന്നൊരു തീരുമാനം പെട്ടെന്നുണ്ടാവില്ലെന്നും തുറന്ന മനസോടെയാണ് ഇത്തരമൊരു സാധ്യതയെ പറ്റി ആലോചിക്കുന്നതെന്നും ഇന്‍ഫാന്‍റിനോ വ്യക്തമാക്കി. അടുത്ത വര്‍ഷം ഖത്തറിലാണ് പുരുഷ ലോകകപ്പ് നടക്കുന്നത്. വനിതാ ലോകകപ്പിന് 2023ല്‍ ഓസ്ട്രേലിയയും ന്യൂസിലന്‍ഡുമാണ് വേദിയാവുന്നത്
രണ്ട് വര്‍ഷത്തിലൊരിക്കല്‍ ലോകകപ്പ് നടത്തുകയാണെങ്കില്‍ യോഗ്യതാ മത്സരങ്ങള്‍ എല്ലാ വര്‍ഷവും നടത്തേണ്ടിവരും. ഇത് ദേശീയ ടീമുകളുടെ മത്സരങ്ങളുടെ എണ്ണം കൂട്ടുമെങ്കിലും കളിക്കാരെ വിട്ടുകിട്ടുന്നത് സംബന്ധിച്ച് ലോകത്തെ പ്രമുഖ ഫുട്ബോള്‍ ലീഗുകളുമായി ഫിഫ ധാരണയിലെത്തേണ്ടിവരും.
കൊറോണ ലോകത്തെ കായിക സംവിധാനങ്ങളെ മുഴുവന്‍ മാറ്റിമറിക്കുകയാണ്. യാത്രചെയ്യുന്ന ഇടവേളകള്‍ അനിശ്ചിതമായി നീളുന്നു. കളിക്കാരെല്ലാം വിവിധ കോണുകളില്‍ ഒറ്റപ്പെടുന്ന അവസ്ഥ. കാണികള്‍ സ്റ്റേഡിയത്തിലേക്ക് എത്താത്തതിനാല്‍ താരങ്ങള്‍ക്കും ക്ലബ്ബുകള്‍ക്കും രാജ്യാന്തര ടീമുകള്‍ക്കും കിട്ടേണ്ട മാനസിക പിന്തുണ ലഭിക്കുന്നില്ല തുടങ്ങിയ അതീവ ഗുരുതര സാഹചര്യമാണ് നിലവിലുള്ളതെന്നും ഫിഫ വിലയിരുത്തുന്നു.
https://www.facebook.com/Malayalivartha