ആരാകും യൂറോപ്പിലെ രാജാവ്?; മാഞ്ചസ്റ്റര്‍ സിറ്റി x ചെല്‍സി ഫൈനല്‍ ഇന്ന് രാത്രി 12:30ന്
പോര്‍ചുഗലിലെ പോര്‍ടോ നഗരമധ്യത്തിലെ ഡ്രാഗണ്‍ സ്റ്റേഡിയത്തില്‍ ഇന്ന് യൂറോപ്പിന്റെ കലാശപ്പോരാട്ടം. സമ്പൂർണ ഇംഗ്ലീഷ് ഫൈനലായി മാറിയ യുവേഫ ചാമ്പയ്ൻസ് ലീഗ് കിരീടപ്പോരാട്ടത്തില്‍ പെപ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയും, തോമസ് തുഹലിന്റെ ചെല്‍സിയും മുഖാമുഖം. കേളികേട്ട പരിശീലകരുടെ
മിടുക്കരായ പോരാളികള്‍ കളത്തിലിറങ്ങുേമ്പോൾ യൂറോപ്പിലെ വന്‍തോക്കുകളെല്ലാം നല്ല കാചക്കാരായി പുറത്തിരിക്കും. രണ്ടു തവണ മാത്രം ഫൈനല്‍ കളിച്ച് ഒരു തവണ കിരീടം ചൂടിയവരാണ് ചെല്‍സി. ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയാവട്ടെ ലോക ഫുട്ബാളില്‍ അടുത്തിടെ മാത്രം ഉയര്‍ത്തെഴുന്നേറ്റ്, ആദ്യമായി ചാമ്ബ്യന്‍സ് ലീഗ് ഫൈനലില്‍ ഇടം പിടിക്കുന്നവരും.
എന്നാല്‍, ചരിത്രമൊന്നും വിധി നിശ്ചയിക്കാത്ത കളിക്കളത്തില്‍ റഫറിയുടെ ലോങ്വിസില് മുഴക്കങ്ങള്‍ക്കിടയിലെ സമയമാണ് കിരീടം തീര്‍പ്പാക്കുക. ആ കണക്കില്‍ സിറ്റിയും ചെല്‍സിയും ഇന്ന് ക്ലബ് ഫുട്ബാളിലെ ഏറ്റവും കരുത്തര്‍. യൂറോപ്പില്‍ താരത്തിളക്കവും കളിമികവുമുള്ള താരങ്ങള്‍ അണിനിരക്കുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ചാമ്ബ്യന്മാരാണ് മാഞ്ചസ്റ്റര്‍ സിറ്റി.
മിന്നും പ്രകടനത്തോടെ ലീഗ് കിരീടം ചൂടിയെത്തുന്നവര്‍. 38 കളിയില്‍ 27 ജയവും അഞ്ച് സമനിലയുമായി 12 പോയന്റിെന്റ ലീഡോടെയാണ് സിറ്റി കിരീടമണിഞ്ഞത്. ചെല്സിയാവെട്ട, ലീഗില്‍ നാലാമതായും, എഫ്.എ കപ്പ് റണ്ണേഴ്സ് അപ്പായുമെല്ലാമാണ് സീസണിലെ അവസാന പോരാട്ടത്തിനിറങ്ങുന്നത്.
2008ല്‍ അബൂദാബി യൂനൈറ്റഡ് ഗ്രൂപ് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ പെട്രോഡോളറുകള്‍ നിക്ഷേപിച്ചതു തന്നെ ഇൗ ദിനത്തിലേക്കായിരുന്നു. ഇംഗ്ലീഷ് ഫുട്ബാളില്‍ കാര്യമായ ചലനമൊന്നുമില്ലാത്ത മാഞ്ചസ്റ്റര്‍ സിറ്റിയെ പൊന്നുവിളയും പാടമാക്കിമാറ്റുക. ശേഷം, അഞ്ച് പ്രീമിയര്‍ ലീഗ് കിരീടവും, രണ്ട് എഫ്.എകപ്പും,
മൂന്ന് കമ്യൂണിറ്റി ഷീല്‍ഡും, ഏഴ് ലീഗ് കപ്പുമെല്ലാമായി നിറഞ്ഞു തുളുമ്ബുന്ന സിറ്റിയുടെ ഷെല്‍ഫില്‍ ഇനി ഒരു ചാമ്ബ്യന്‍സ് ലീഗിെന്റ കുറവേ ഉള്ളൂ. അത് നികത്താന്‍ ഏറ്റവും അനുയോജ്യമായ സീസണ്‍ ആണിതെന്ന് യൂറോപ്യന്‍ ഫുട്ബാളിലെ 'മോസ്റ്റ് ലക്കി' കോച്ച് പെപ് ഗ്വാര്‍ഡിയോള പറയുന്നു.
കെവിന്‍ ഡി ബ്രുയിന്‍, റിയാദ് മെഹ്റസ്, ഫില്‍ഫോഡന്‍, ഇല്‍കെ ഗുന്‍ഡോഗന്‍, റൂബന്‍ ഡയസ് തുടങ്ങി സൂപ്പര്‍ താരങ്ങളുമായി സിറ്റി ഒരു ചാമ്ബ്യന്‍ടീമായി മാറി. ചാമ്ബ്യന്‍സ് ലീഗില്‍ ഇതിനകം അടിച്ചുകൂട്ടിയത് 25ഗോളും വഴങ്ങിയത് നാലും മാത്രം. ഫൈനലിലേക്കുള്ള കുതിപ്പിനിടയില്‍ മുന്നില്‍ കുരുങ്ങിയ ബൊറുസിയ,
പി.എസ്.ജി എന്നിവരെ ദാക്ഷിണ്യമേതുമില്ലാതെയാണ് ഗ്വാര്ഡിയോളപ്പട തച്ചുതരിപ്പണമാക്കിയത്. നയിക്കാന്‍ സ്ട്രൈക്കറെ കാത്തുവെക്കാതെ 4-3-3 എന്ന തെന്റ ശൈലി തന്നെയാവും പെപ് ചെല്‍സിക്കെതിരെയും സ്വീകരിക്കുക. ഡിബ്രുയിന്‍-മെഹ്റസ്-ഫോഡന്‍ ഫോര്‍വേഡ് സീസണിലെ ഏറ്റവും വിനാശകാരികളായ കൂട്ടായി മാറിയതും പെപ്പിെന്റ ഇൗ തന്ത്രത്തില്‍ തന്നെ.
2021 ചെല്‍സിയുടെ വര്‍ഷമായിരുന്നു. പരിശീലക സ്ഥാനത്തു നിന്നും ലാംപാര്‍ഡിനെ പുറത്താക്കി, മുന്‍ പി.എസ്.ജി കോച്ച് തോമസ് തൂഹല്‍ വന്നതോടെ ചെല്‍സിക്ക് നല്ലകാലമായി. പിന്‍നിരയിലയായിരുന്ന ടീമിനെ ലീഗില്‍ നാലിലെത്തിച്ചതും, ചാമ്ബ്യന്‍സ് ലീഗ്, എഫ്.എ കപ്പ് ഫൈനലിലേക്കുള്ള വഴി തുറന്നതും തൂഹലായിരുന്നു.
ലാംപാര്ഡിെന്റ കൈവശമുണ്ടായിരുന്ന താരങ്ങളില്‍ നിരന്തര പരീക്ഷണം നടത്തി മികച്ച െപ്ലയിങ് ഇലവനാക്കി സെറ്റ് ചെയ്തതായിരുന്നു തൂഹലിെന്റ വിജയം. പിന്നെ അതൊരു വിന്നിങ് ഫോര്‍മേഷനായി. തിമോ വെര്‍ണര്‍ നയിക്കുന്ന ആക്രമണത്തില്‍
മാസണ്‍ മൗണ്ട്, ക്രിസ്റ്റ്യന്‍ പുലിസിച്, ജോര്‍ജിന്യോ വിനാള്‍ഡം, ക്യാപ്റ്റന്‍ സെസാര്‍ അസ്പിലിക്യൂറ്റ, ബെന്‍ ചില്‍വെല്‍, എന്‍ഗോളോ കാെന്റ എന്നിവര്‍ വരെയുള്ള മധ്യനിര. തിയാഗോ സില്‍വ, റീസെ ജെയിംസ്, അേന്റാണിയോ റൂഡിഗര്‍ പ്രതിരോധവും, സൂപ്പര്‍ േഗാളി എഡ്വേര്‍ഡോ മെന്‍ഡിയുടെ സാന്നിധ്യവും. പരിക്കിെന്റ ആശങ്കയൊന്നുമില്ലാത്ത ചെല്‍സിയും ഇന്ന് കിരീടത്തിനായാണ് കളത്തിലിറങ്ങുന്നത്.
https://www.facebook.com/Malayalivartha