Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർക്കും പണം നൽകരുത്; ആലിൻ ഷെറിൻ ദാനം ചെയ്ത അവയവം ഘടിപ്പിക്കാന്‍ പണം ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണമെന്ന് മുത്തച്ഛൻ...


2026 ൽ മനുഷ്യരാശി അന്യഗ്രഹജീവികളെ കണ്ടുമുട്ടിയേക്കാം: ഭൂമിയോട് അടുത്തുകൊണ്ടിരിക്കുന്ന 3I/ATLAS എന്ന നിഗൂഢ വസ്തുവിന്റെ വരവിന് ശേഷം ഒരു വലിയ ബഹിരാകാശവാഹനം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും: ബാബ വാംഗയുടെ പ്രവചനം...


മിഥുൻ ഇടിവള ഉപയോഗിച്ചത് ഗൗരവതരം; സിവിൽ പോലീസ് ഓഫീസർക്കെതിരായ നടപടി ശരിയെന്ന് അന്വേഷണ റിപ്പോർട്ട്: എസ്ഐ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യതയുള്ളതിനാൽ പരാതി പിൻവലിക്കണമെന്ന് മിഥുൻ ആവശ്യപ്പെട്ടുവെന്ന് എസ്എഫ്ഐ; 1.67 ലക്ഷം രൂപ ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ സമീപിച്ചുവെന്ന് മിഥുൻ...


പേരൂർക്കടയിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ; ഹൈക്കോടതി നിർദ്ദേശപ്രകാരം രാഹുൽ മാങ്കൂട്ടത്തിൽ ഹാജരായി: തലകുനിക്കാതെ ചോദ്യം ചെയ്യൽ മുറിയിൽ നിന്ന് പുറത്തേക്ക്...


ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ സർക്കാർ നിലപാട് പഴയതു തന്നെയാകുമെന്നാണ് ലഭിക്കുന്ന സൂചന

ആവേശപ്പോരാട്ടത്തിനൊടുവില്‍... ഇംഗ്ലിഷ് ക്ലബ്ബുകളുടെ ആവേശപ്പോരാട്ടത്തില്‍ ചെല്‍സിക്ക് കിരീടം; മാഞ്ചസ്റ്റര്‍ സിറ്റിക്ക് ചാംപ്യന്‍സ് ലീഗ് ഇനിയും കിട്ടാക്കനി; ആവേശം വാനോളമുയര്‍ന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചത് ഏകപക്ഷീയമായ ഒരു ഗോളിന്

30 MAY 2021 09:31 AM IST
മലയാളി വാര്‍ത്ത

കോവിഡ് കാലത്തും കളിയുടെ ആവേശം ഒട്ടും ചോരാത്തതായി മാറി ഇംഗ്ലിഷ് ക്ലബ്ബുകളുടെ മത്സരം. വളരെ സസ്‌പെന്‍സ് നിറഞ്ഞതായിരുന്നു കളിയിലെ ഓരോ നിമിഷവും. ഗോളടിക്കാന്‍ കിട്ടിയ അവസരങ്ങള്‍ ചെല്‍സി പാഴാക്കിയതോടെ വിജയം തെന്നിമാറുകയായിരുന്നു. ആവേശപ്പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തി ചെല്‍സി യുവേഫ ചാംപ്യന്‍സ് ലീഗ് ജേതാക്കളായി. ആവേശം വാനോളമുയര്‍ന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെല്‍സി മുട്ടുകുത്തിച്ചത്.

പോര്‍ച്ചുഗലിലെ പോര്‍ട്ടോയില്‍ നടന്ന കലാശപ്പോരിന്റെ 42ാം മിനിറ്റില്‍ ജര്‍മന്‍ താരം കായ് ഹാവെര്‍ട്‌സ് നേടിയ ഗോളാണ് ചെല്‍സിക്ക് കിരീടം സമ്മാനിച്ചത്. ഹാവര്‍ട്‌സിന്റെ ആദ്യ ചാംപ്യന്‍സ് ലീഗ് ഗോളാണിത്. കന്നി ചാംപ്യന്‍സ് ലീഗ് കിരീടത്തിനായുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുടെ കാത്തിരിപ്പ് കുറഞ്ഞത് ഒരു സീസണിലേക്കെങ്കിലും നീട്ടിയാണ് ചെല്‍സിയുടെ കിരീടധാരണം. ചെല്‍സിയുടെ രണ്ടാം ചാംപ്യന്‍സ് ലീഗ് കിരീടമാണിത്. 2012ലും ചെല്‍സി ചാംപ്യന്‍സ് ലീഗ് ജേതാക്കളായിരുന്നു.

മത്സരത്തിന്റെ 42ാം മിനിറ്റിലാണ് ചെല്‍സി മത്സരത്തിന്റെ വിധി നിര്‍ണയിച്ച ഗോള്‍ നേടിയത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ആക്രമണത്തിന്റെ മുനയൊടിച്ച് തിരിച്ചടിച്ച ചെല്‍സിക്കായി മധ്യനിരയില്‍ മേസണ്‍ മൗണ്ടിന്റെ മുന്നേറ്റം. ഇതിനിടെ സിറ്റി പ്രതിരോധം നെടുകെ പിളര്‍ത്തി വലതുവിങ്ങില്‍നിന്ന് എതിര്‍ ഗോള്‍മുഖത്തേക്ക് ഓടിക്കയറിയ ഹാവെര്‍ട്‌സ് പന്തിനായി മൗണ്ടിന് കൈകൊണ്ട് സിഗ്‌നല്‍ നല്‍കി. ഛിന്നഭിന്നമായിപ്പോയ സിറ്റി പ്രതിരോധത്തിനിടയില്‍ പ്രത്യക്ഷപ്പെട്ട സാമാന്യം നീണ്ട വിടവിലൂടെ മേസണ്‍ മൗണ്ട് നീട്ടിനല്‍കിയ പാസ് ഹാവെര്‍ട്‌സ് ഓടിപ്പിടിച്ചു. അപകടം മണത്ത് മുന്നിലേക്ക് ഓടിക്കയറിയ സിറ്റി ഗോള്‍കീപ്പര്‍ എഡേഴ്‌സനെ വെട്ടിയൊഴിഞ്ഞ് ഹാവെര്‍ട്‌സ് ആളില്ലാ പോസ്റ്റിലേക്ക് നിറയൊഴിച്ചു. ഗോള്‍.

മത്സരത്തില്‍ മേധാവിത്തം പുലര്‍ത്തിയ ചെല്‍സിക്ക് ലീഡു നേടാന്‍ പലതവണ അവസരം ലഭിച്ചെങ്കിലും അതു മുതലാക്കാനാകാതെ പോയത് സിറ്റിയുടെ ഭാഗ്യം. ആദ്യ പകുതിയില്‍ ചെല്‍സി സ്‌െ്രെടക്കര്‍ ടിമോ വെര്‍ണറിനു മാത്രം രണ്ട് സുവര്‍ണാവസരങ്ങളാണ് ഗോള്‍മുഖത്ത് ലഭിച്ചത്. രണ്ടാം പകുതിയില്‍ പകരക്കാരനായി എത്തിയ ക്രിസ്റ്റ്യന്‍ പുലിസിച്ചും സുന്ദരമായൊരു അവസരം അവിശ്വസനീയമായി പാഴാക്കി. അതേസമയം, ബോക്‌സ് ടു ബോക്‌സ് കളിയുമായി മധ്യനിരയില്‍ നിറഞ്ഞുനിന്ന ഫ്രഞ്ച് താരം എംഗോളോ കാന്റെയുടെ പ്രകടനം ചെല്‍സി വിജയത്തില്‍ നിര്‍ണായകമായി. ഡിബ്രൂയ്‌നെയുടെ നേതൃത്വത്തിലുള്ള സിറ്റി മുന്നേറ്റത്തിന്റെ മുനയൊടിച്ചും ചെല്‍സിയുടെ തിരിച്ചടിക്കു നേതൃത്വം നല്‍കിയും കാന്റെ കളിയിലെ താരമായി.

മറുവശത്ത് അപ്രതീക്ഷിതമായി നിറം മങ്ങിയ സിറ്റി നിരയില്‍ ഫെര്‍ണാണ്ടീഞ്ഞോ, ഗബ്രിയേല്‍ ജെസ്യൂസ്, സിറ്റി ജഴ്‌സിയില്‍ അവസാന മത്സരം കളിക്കുന്ന സെര്‍ജിയോ അഗ്യൂറോ തുടങ്ങിയവരെ ഗ്വാര്‍ഡിയോള പകരക്കാരായി കളത്തിലിറക്കിയെങ്കിലും ചെല്‍സിയുടെ ഉറച്ച പ്രതിരോധം തകര്‍ക്കാനായില്ല. ചെല്‍സി നിരയില്‍ പ്രതിരോധത്തിലെ കരുത്തന്‍ തിയാഗോ സില്‍വ ആദ്യപകുതിയിലും സിറ്റി നിരയില്‍ കെവിന്‍ ഡിബ്രൂയ്‌നെ രണ്ടാം പകുതിയിലും പരുക്കേറ്റ് പുറത്തായി.

ലോക ഫുട്‌ബോളിലെ രണ്ട് മികവുറ്റ തന്ത്രജ്ഞരുടെ നേര്‍ക്കുനേര്‍ പോരാട്ടമായിക്കൂടി വിലയിരുത്തപ്പെട്ട മത്സരത്തില്‍, സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയുടെ തന്ത്രങ്ങളെ കടത്തിവെട്ടി ചെല്‍സി പരിശീലകന്‍ തോമസ് ടൂഹലും വിജയക്കൊടി നാട്ടി. കഴിഞ്ഞ സീസണില്‍ പിഎസ്ജി പരിശീലകനെന്ന നിലയില്‍ ബയണ്‍ മ്യൂണിക്കിനു മുന്നില്‍ കിരീടം അടിയറവു വച്ച ടൂഹല്‍, ഇക്കുറി ചെല്‍സി പരിശീലകനെന്ന നിലയില്‍ കിരീടം വീണ്ടെടുക്കുന്നതിനും മത്സരം വേദിയായി. ടൂഹലിനു പുറമെ കഴിഞ്ഞ സീസണില്‍ ഫൈനലില്‍ തോറ്റ പിഎസ്ജി ടീമില്‍ അംഗമായിരുന്ന ബ്രസീല്‍ താരം തിയാഗോ സില്‍വയ്ക്കും കിരീടവഴിയിലേക്കുള്ള തിരിച്ചുനടത്തമായി, ഈ മത്സരം.

ടീം സിലക്ഷനില്‍ ഉള്‍പ്പെടെ ഗ്വാര്‍ഡിയോള വരുത്തിയ പിഴവുകളും മത്സരത്തില്‍ ചെല്‍സിക്ക് സഹായകമായി. ഫെര്‍ണാണ്ടീഞ്ഞോ, റോഡ്രി എന്നിവരെ ബെഞ്ചിലിരുത്തിയതോടെ സിറ്റിക്ക് മധ്യനിരയിലെ കടിഞ്ഞാണ്‍ നഷ്ടമായി. സിറ്റിയുടെ നെടുന്തൂണായ കെവിന്‍ ഡിബ്രൂയ്‌നെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ പരുക്കേറ്റ് പുറത്തുപോകുക കൂടി ചെയ്തത് ചെല്‍സിക്ക് കാര്യങ്ങള്‍ എളുപ്പമാക്കി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ഗായത്രി ഗോപി വിവാഹിതയായി  (23 minutes ago)

ശബരിമല യുവതീപ്രവേശന വിധിയില്‍ പുനഃപരിശോധന ഇപ്പോള്‍ സുപ്രീം കോടതിയെ അറിയിക്കേണ്ടെന്ന് പി. രാജീവ്  (40 minutes ago)

ഹംപി കൂട്ടബലാത്സംഗ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച് ഗംഗാവതി കോടതി  (1 hour ago)

സംസ്ഥാന പോലീസ് സേനയ്ക്ക് 146 പുതിയ വാഹനങ്ങള്‍  (1 hour ago)

കെപിസിസിയുടെ സാഹിതി പരിപാടിയില്‍ പ്രേംകുമാര്‍ മുഖ്യാതിഥിയാകും  (1 hour ago)

ഓണ്‍ലൈന്‍ ടാക്‌സി ഗിഗ് തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്  (1 hour ago)

വ്യവസായ മേഖലയ്ക്ക് വലിയ പ്രാധാന്യം നൽകിയതിലൂടെ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ എണ്ണത്തിൽ വലിയ വർധനവ്; 'നവകേരളം' കെട്ടിപ്പടുക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (2 hours ago)

എളമക്കരയില്‍ ആറുവയസുകാരിയുടെ മരണം; പ്രതിയെ കണ്ടെത്താന്‍ ഡിഎന്‍എ പരിശോധന  (2 hours ago)

ആചാരങ്ങള്‍ക്കനുസരിച്ചും ശബരിമലയുടെ പ്രത്യേകത അനുസരിച്ചും വിശ്വാസങ്ങള്‍ അനുസരിച്ചും യുവതികളെ കയറ്റാന്‍ പാടില്ല; കോണ്‍ഗ്രസിനൂം യുഡിഎഫിനും ഒരു നിലപാടേയുള്ളുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല  (2 hours ago)

ശബരിമല യുവതി പ്രവേശനത്തെ സർക്കാർ ഇപ്പോഴും അനുകൂലിക്കുന്നുണ്ടോ? സുപ്രീംകോടതിയിൽ യുവതീ പ്രവേശനത്തിന് അനുകൂലമായി സർക്കാർ നൽകിയ സത്യവാങ്മൂലം മാറ്റി പുതിയ സത്യവാങ്മൂലം നൽകാൻ സർക്കാർ തയാറുണ്ടോ? മുഖ്യമന്ത്രി  (2 hours ago)

ഓപ്പറേഷന്‍ ഡിഹണ്ട്; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 24 കേസുകള്‍; കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും  (2 hours ago)

തോറ്റ പാക്കികളെ ഇന്ത്യയിൽ കുഴിച്ച് മൂടിക്കോ..! ഒറ്റയൊരണം പാകിസ്താനിലേക്ക് വരണ്ട , ഹാലിളകി ജനം തല തല്ലി ചാവുന്നു  (2 hours ago)

കോവിഡ് മഹാമാരിയെ സംസ്ഥാനം നേരിട്ടത് ഈ മികവ് കൊണ്ട്; പൊതുജനാരോഗ്യ രംഗത്ത് സർക്കാർ മാതൃകയായെന്ന് മന്ത്രി എം ബി രാജേഷ്  (2 hours ago)

ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ ഘട്ടംഘട്ടമായി 2,000 രൂപയായി വര്‍ദ്ധിപ്പിച്ചു; ഇപ്പോള്‍ പ്രതിമാസം 1,050 കോടിയോളം രൂപയാണ് പെന്‍ഷനായി നല്‍കുന്നു; ഈ മാസത്തെ ക്ഷേമ പെന്‍ഷന് അനുവാദം നൽകിയതായി ധനകാര്യ മ  (3 hours ago)

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി...  (3 hours ago)

Malayali Vartha Recommends