Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

ആവേശപ്പോരാട്ടത്തിനൊടുവില്‍... ഇംഗ്ലിഷ് ക്ലബ്ബുകളുടെ ആവേശപ്പോരാട്ടത്തില്‍ ചെല്‍സിക്ക് കിരീടം; മാഞ്ചസ്റ്റര്‍ സിറ്റിക്ക് ചാംപ്യന്‍സ് ലീഗ് ഇനിയും കിട്ടാക്കനി; ആവേശം വാനോളമുയര്‍ന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചത് ഏകപക്ഷീയമായ ഒരു ഗോളിന്

30 MAY 2021 09:31 AM IST
മലയാളി വാര്‍ത്ത

കോവിഡ് കാലത്തും കളിയുടെ ആവേശം ഒട്ടും ചോരാത്തതായി മാറി ഇംഗ്ലിഷ് ക്ലബ്ബുകളുടെ മത്സരം. വളരെ സസ്‌പെന്‍സ് നിറഞ്ഞതായിരുന്നു കളിയിലെ ഓരോ നിമിഷവും. ഗോളടിക്കാന്‍ കിട്ടിയ അവസരങ്ങള്‍ ചെല്‍സി പാഴാക്കിയതോടെ വിജയം തെന്നിമാറുകയായിരുന്നു. ആവേശപ്പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തി ചെല്‍സി യുവേഫ ചാംപ്യന്‍സ് ലീഗ് ജേതാക്കളായി. ആവേശം വാനോളമുയര്‍ന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെല്‍സി മുട്ടുകുത്തിച്ചത്.

പോര്‍ച്ചുഗലിലെ പോര്‍ട്ടോയില്‍ നടന്ന കലാശപ്പോരിന്റെ 42ാം മിനിറ്റില്‍ ജര്‍മന്‍ താരം കായ് ഹാവെര്‍ട്‌സ് നേടിയ ഗോളാണ് ചെല്‍സിക്ക് കിരീടം സമ്മാനിച്ചത്. ഹാവര്‍ട്‌സിന്റെ ആദ്യ ചാംപ്യന്‍സ് ലീഗ് ഗോളാണിത്. കന്നി ചാംപ്യന്‍സ് ലീഗ് കിരീടത്തിനായുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുടെ കാത്തിരിപ്പ് കുറഞ്ഞത് ഒരു സീസണിലേക്കെങ്കിലും നീട്ടിയാണ് ചെല്‍സിയുടെ കിരീടധാരണം. ചെല്‍സിയുടെ രണ്ടാം ചാംപ്യന്‍സ് ലീഗ് കിരീടമാണിത്. 2012ലും ചെല്‍സി ചാംപ്യന്‍സ് ലീഗ് ജേതാക്കളായിരുന്നു.

മത്സരത്തിന്റെ 42ാം മിനിറ്റിലാണ് ചെല്‍സി മത്സരത്തിന്റെ വിധി നിര്‍ണയിച്ച ഗോള്‍ നേടിയത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ആക്രമണത്തിന്റെ മുനയൊടിച്ച് തിരിച്ചടിച്ച ചെല്‍സിക്കായി മധ്യനിരയില്‍ മേസണ്‍ മൗണ്ടിന്റെ മുന്നേറ്റം. ഇതിനിടെ സിറ്റി പ്രതിരോധം നെടുകെ പിളര്‍ത്തി വലതുവിങ്ങില്‍നിന്ന് എതിര്‍ ഗോള്‍മുഖത്തേക്ക് ഓടിക്കയറിയ ഹാവെര്‍ട്‌സ് പന്തിനായി മൗണ്ടിന് കൈകൊണ്ട് സിഗ്‌നല്‍ നല്‍കി. ഛിന്നഭിന്നമായിപ്പോയ സിറ്റി പ്രതിരോധത്തിനിടയില്‍ പ്രത്യക്ഷപ്പെട്ട സാമാന്യം നീണ്ട വിടവിലൂടെ മേസണ്‍ മൗണ്ട് നീട്ടിനല്‍കിയ പാസ് ഹാവെര്‍ട്‌സ് ഓടിപ്പിടിച്ചു. അപകടം മണത്ത് മുന്നിലേക്ക് ഓടിക്കയറിയ സിറ്റി ഗോള്‍കീപ്പര്‍ എഡേഴ്‌സനെ വെട്ടിയൊഴിഞ്ഞ് ഹാവെര്‍ട്‌സ് ആളില്ലാ പോസ്റ്റിലേക്ക് നിറയൊഴിച്ചു. ഗോള്‍.

മത്സരത്തില്‍ മേധാവിത്തം പുലര്‍ത്തിയ ചെല്‍സിക്ക് ലീഡു നേടാന്‍ പലതവണ അവസരം ലഭിച്ചെങ്കിലും അതു മുതലാക്കാനാകാതെ പോയത് സിറ്റിയുടെ ഭാഗ്യം. ആദ്യ പകുതിയില്‍ ചെല്‍സി സ്‌െ്രെടക്കര്‍ ടിമോ വെര്‍ണറിനു മാത്രം രണ്ട് സുവര്‍ണാവസരങ്ങളാണ് ഗോള്‍മുഖത്ത് ലഭിച്ചത്. രണ്ടാം പകുതിയില്‍ പകരക്കാരനായി എത്തിയ ക്രിസ്റ്റ്യന്‍ പുലിസിച്ചും സുന്ദരമായൊരു അവസരം അവിശ്വസനീയമായി പാഴാക്കി. അതേസമയം, ബോക്‌സ് ടു ബോക്‌സ് കളിയുമായി മധ്യനിരയില്‍ നിറഞ്ഞുനിന്ന ഫ്രഞ്ച് താരം എംഗോളോ കാന്റെയുടെ പ്രകടനം ചെല്‍സി വിജയത്തില്‍ നിര്‍ണായകമായി. ഡിബ്രൂയ്‌നെയുടെ നേതൃത്വത്തിലുള്ള സിറ്റി മുന്നേറ്റത്തിന്റെ മുനയൊടിച്ചും ചെല്‍സിയുടെ തിരിച്ചടിക്കു നേതൃത്വം നല്‍കിയും കാന്റെ കളിയിലെ താരമായി.

മറുവശത്ത് അപ്രതീക്ഷിതമായി നിറം മങ്ങിയ സിറ്റി നിരയില്‍ ഫെര്‍ണാണ്ടീഞ്ഞോ, ഗബ്രിയേല്‍ ജെസ്യൂസ്, സിറ്റി ജഴ്‌സിയില്‍ അവസാന മത്സരം കളിക്കുന്ന സെര്‍ജിയോ അഗ്യൂറോ തുടങ്ങിയവരെ ഗ്വാര്‍ഡിയോള പകരക്കാരായി കളത്തിലിറക്കിയെങ്കിലും ചെല്‍സിയുടെ ഉറച്ച പ്രതിരോധം തകര്‍ക്കാനായില്ല. ചെല്‍സി നിരയില്‍ പ്രതിരോധത്തിലെ കരുത്തന്‍ തിയാഗോ സില്‍വ ആദ്യപകുതിയിലും സിറ്റി നിരയില്‍ കെവിന്‍ ഡിബ്രൂയ്‌നെ രണ്ടാം പകുതിയിലും പരുക്കേറ്റ് പുറത്തായി.

ലോക ഫുട്‌ബോളിലെ രണ്ട് മികവുറ്റ തന്ത്രജ്ഞരുടെ നേര്‍ക്കുനേര്‍ പോരാട്ടമായിക്കൂടി വിലയിരുത്തപ്പെട്ട മത്സരത്തില്‍, സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയുടെ തന്ത്രങ്ങളെ കടത്തിവെട്ടി ചെല്‍സി പരിശീലകന്‍ തോമസ് ടൂഹലും വിജയക്കൊടി നാട്ടി. കഴിഞ്ഞ സീസണില്‍ പിഎസ്ജി പരിശീലകനെന്ന നിലയില്‍ ബയണ്‍ മ്യൂണിക്കിനു മുന്നില്‍ കിരീടം അടിയറവു വച്ച ടൂഹല്‍, ഇക്കുറി ചെല്‍സി പരിശീലകനെന്ന നിലയില്‍ കിരീടം വീണ്ടെടുക്കുന്നതിനും മത്സരം വേദിയായി. ടൂഹലിനു പുറമെ കഴിഞ്ഞ സീസണില്‍ ഫൈനലില്‍ തോറ്റ പിഎസ്ജി ടീമില്‍ അംഗമായിരുന്ന ബ്രസീല്‍ താരം തിയാഗോ സില്‍വയ്ക്കും കിരീടവഴിയിലേക്കുള്ള തിരിച്ചുനടത്തമായി, ഈ മത്സരം.

ടീം സിലക്ഷനില്‍ ഉള്‍പ്പെടെ ഗ്വാര്‍ഡിയോള വരുത്തിയ പിഴവുകളും മത്സരത്തില്‍ ചെല്‍സിക്ക് സഹായകമായി. ഫെര്‍ണാണ്ടീഞ്ഞോ, റോഡ്രി എന്നിവരെ ബെഞ്ചിലിരുത്തിയതോടെ സിറ്റിക്ക് മധ്യനിരയിലെ കടിഞ്ഞാണ്‍ നഷ്ടമായി. സിറ്റിയുടെ നെടുന്തൂണായ കെവിന്‍ ഡിബ്രൂയ്‌നെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ പരുക്കേറ്റ് പുറത്തുപോകുക കൂടി ചെയ്തത് ചെല്‍സിക്ക് കാര്യങ്ങള്‍ എളുപ്പമാക്കി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈക്കത്ത്  കർഷകൻ തൂങ്ങിമരിച്ചു  (18 minutes ago)

ഇന്ന് മുതൽ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ... ഇന്ന് യൂറോപ്യൻ കരുത്തരും മുൻ ചാമ്പ്യന്മാരുമായ റയൽ മഡ്രിഡും ബയേൺ മ്യൂണിക്കും തമ്മിൽ ആദ്യപാദ മത്സരത്തിൽ ഏറ്റുമുട്ടും  (24 minutes ago)

സൈക്കിൾ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് വയോധികൻ മരിച്ചു...  (28 minutes ago)

തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി കൊലക്കേസിൽ കുറ്റക്കാരായ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വധശിക്ഷ...  (46 minutes ago)

കൊല്ലത്ത് പുത്തൂർ മൈലംകുളം റേഡിയോ ജംഗ്ഷന് സമീപം 42 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി...  (56 minutes ago)

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു  (1 hour ago)

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ  (1 hour ago)

പുതിയ ഗൃഹപ്രവേശവും ഉയർന്ന പദവിയും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (2 hours ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (2 hours ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (7 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (7 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (7 hours ago)

Malayali Vartha Recommends