നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!

പ്രളയത്തിൽ ഒലിച്ചുവന്ന ഒരു സ്ത്രീയുടെ മൃതദേഹം നദിയിൽ നിന്നും മുടിയിൽ പിടിച്ചുവലിച്ച് കരയ്ക്കടുപ്പിച്ച്, കാതുകളിൽ കിടന്ന സ്വർണ്ണക്കമ്മലുകൾ കവർന്ന രണ്ടുപേരെ നേപ്പാൾ പോലീസ് അതിവേഗം അറസ്റ്റ് ചെയ്തു. ഭരത്പൂർ സ്വദേശികളായ മദൻ ഗുരുങ്, ഉമേഷ് ചൗധരി എന്നിവരാണ് പിടിയിലായത്.പ്രതികൾ മൃതദേഹം വലിച്ചിഴയ്ക്കുന്നതിന്റെയും സ്വർണം കവരുന്നതിന്റെയും 41 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ലോകമെമ്പാടും കടുത്ത ജനരോഷമാണ് ഉയർന്നത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഇവരെ വലയിലാക്കിയത്. ദുരന്തമുഖത്തെ കൊള്ളയടിക്കൽ, മൃതദേഹത്തോടുള്ള അനാദരവ് തുടങ്ങിയ അതീവ ഗുരുതരമായ ജാമ്യമില്ലാ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. പ്രതികൾക്ക് കടുത്ത ശിക്ഷ തന്നെ ഉറപ്പാക്കുമെന്ന് നേപ്പാൾ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























