Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ് ജനുവരി 12ന്.... രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്


വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...


നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്: പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ, കടകംപള്ളി സുരേന്ദ്രൻ...


കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്


" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...

അനിലമോള്‍ എങ്ങോട്ടുപോയി?

21 NOVEMBER 2012 04:04 AM IST
മലയാളി വാര്‍ത്ത.


തുറന്ന ജെയില്‍ മാതിരിയുള്ള ആ കോമ്പൗണ്ടിലെ ജോലികളൊക്കെ കുട്ടികളെ കൊണ്ടു ചെയ്യിക്കുമായിരുന്നു. അതിനു ശേഷം വൈകുന്നേരമാണു മുറിയിലേക്കു കൊണ്ടുപോകുക.
അന്നു പണിയൊക്കെ കഴിഞ്ഞപ്പോള്‍ ബിജു ഒരു മരത്തില്‍ കയറി ഒളിച്ചിരുന്നു.
രാത്രി വൈകി.
ഒന്നരയാള്‍ പൊക്കമുള്ള മരമാണ്‌. ആ കോമ്പൗണ്ടിനു ചുറ്റും നേരം നന്നേ ഇരുട്ടിയപ്പോള്‍ ആരോരുമറിയാതെ അവന്‍ മതില്‍ വലിഞ്ഞു കയറി പുറത്തേക്കു ചാടി.
തങ്ങളുടെ കുടില്‍ ഇരുന്ന സ്ഥാനത്ത്‌ വെറുമൊരു മണ്‍കൂനമാത്രം.
അതു കണ്ടപ്പോള്‍ ബിജുമോന്റെ നെഞ്ചിടിച്ചു. തങ്ങളുടെ വീടെവിടെ- തന്റെ അനിലമോള്‍ എവിടെ?
അയല്‍ക്കാര്‍ വിവരം പറഞ്ഞുകൊടുത്തു.
അവനെ പോലീസുകാര്‍ പിടിച്ചുകൊണ്ടുപോയ അന്ന്‌ ഉച്ചയോടെ അനിലമോള്‍ സ്‌കൂളില്‍ നിന്നും തിരിച്ചെത്തി. തന്റെ സഹോദരനെ പോലീസുകാര്‍ പിടിച്ചുകൊണ്ടു പോയതറിഞ്ഞ്‌ അവള്‍ ഉച്ചത്തില്‍ നിലവിളിച്ചു.
രാത്രിയില്‍ ഉറങ്ങിയോ എന്നുപോലും സംശയം.
പിറ്റേന്ന്‌ അവള്‍ സ്‌കൂളില്‍ പോയതുമില്ല. രാവിലെയും ഉച്ചയ്‌ക്കുമൊക്കെ അയല്‍ക്കാര്‍ ആരൊക്കെയോ വിളിച്ച്‌ ആഹാരം കൊടുത്തു. അപ്പോഴെല്ലാം അവള്‍ തിരക്കുമായിരുന്നു.
എന്റെ ബിജുച്ചായന്‍ എപ്പോള്‍ തിരിച്ചുവരും?
ആര്‍ക്കും ഉത്തരമില്ലായിരുന്നു.
ആ കുടിലില്‍ ഒറ്റയ്‌ക്ക്‌ അന്തിയുറങ്ങാന്‍ ഭയമായിരുന്നതിനാല്‍ അവള്‍ രാത്രിയാകുമ്പോള്‍ അടുത്തുള്ള ഏതെങ്കിലും വീട്ടില്‍ അഭയം തേടുമായിരുന്നു. പകല്‍ സമയത്തു തന്റെ കുടിലിലേക്കുതന്നെ അവള്‍ മടങ്ങും.
ഏതാനും ദിവസങ്ങള്‍ കടന്നുപോയി.
അങ്ങനെയിരിക്കെ പെട്ടെന്നൊരു
നാള്‍ അവള്‍ അപ്രത്യക്ഷയായി.
അനിലമോള്‍ എങ്ങോട്ടുപോയി?
ആര്‍ക്കും അറിഞ്ഞുകൂടായിരുന്നു.
ആരും അതേപ്പറ്റി കൂടുതല്‍ അന്വേഷിച്ചുമില്ല.
പക്ഷേ, ബിജുവിന്റെ ഹൃദയം തകര്‍ന്നുപോയി. തന്റെ കുഞ്ഞനുജത്തി. തന്റെ പ്രിയപ്പെട്ട അനിലമോള്‍. അവള്‍ക്കുവേണ്ടി മാത്രമാണു താന്‍ ജീവിച്ചത്‌. കഷ്‌ടപ്പാടുകളൊക്കെ സഹിച്ചതും അവള്‍ക്കുവേണ്ടിമാത്രം. പക്ഷേ, ഇന്നവള്‍ക്ക്‌ എന്തുപറ്റി?
അവന്‍ ഉത്‌കണ്‌ഠാകുലമായ മനസ്സോടെ തിരിച്ചുനടന്നു.
അന്തിയുറങ്ങുവാന്‍ ഇനി വീടുപോലുമില്ല. ഓലക്കുടില്‍ ഉണ്ടായിരുന്നതു കാറ്റിലും മഴയിലും തകര്‍ന്നു കിടക്കുന്നു.
അനിലമോള്‍ ഇല്ലാതെ. അവളെകണ്ടെത്താതെ, ഇനി തനിക്കു സമാധാനമായി ഒരിടത്തും അന്തിയുറങ്ങുവാന്‍ ആവില്ല.
വിശപ്പില്ല-ദാഹമില്ല. അനിലമോളെ കണ്ടെത്തണമെന്നുള്ള ഒരൊറ്റ ആഗ്രഹം മാത്രം.
സ്‌കൂള്‍ പിരിയുന്ന നേരത്ത്‌ അവന്‍ തന്റെ മാതൃവിദ്യാലയത്തിനു മുമ്പില്‍ പോയി നിന്നു. നിരനിരയായി സ്‌കൂളില്‍ നിന്നും ഇറങ്ങിവരുന്ന കുട്ടികളുടെ കൂട്ടത്തിലെങ്ങാനും തന്റെ അനിലമോളുണ്ടാവുമോ?
ഇല്ല, പുസ്‌തകക്കെട്ടുമായി വരുന്ന കുട്ടികളുടെ കൂട്ടത്തിലൊന്നും തന്റെ കൊച്ചനുജത്തിയില്ല.
ബിജുവിന്റെ കണ്ണുകള്‍ നിറഞ്ഞുപോയി.
തന്റെ സഹോദരിയെ പഠിപ്പിച്ച്‌ മിടുക്കിയാക്കുവാന്‍ എന്തൊരാശയായിരുന്നു. അതിനുവേണ്ടി എന്തു കഷ്‌ടപ്പാടു സഹിക്കുവാനും താന്‍ തയ്യാറായിരുന്നു. ഒരു ചെറിയ മോഷണം നടത്തുവാന്‍ പോലും തുനിഞ്ഞത്‌ അതിനുവേണ്ടിമാത്രമാണ്‌.
എല്ലാം വിഫലമായി.
അവന്‍ നിരാശയോടെ വീണ്ടും മുന്നോട്ടു നടന്നു.
എങ്ങോട്ട്‌? അവനുതന്നെ അറിഞ്ഞുകൂടാ എങ്കിലും നടക്കുവാന്‍ ഏറെ ദൂരമുണ്ട്‌. തെരയുവാന്‍ ഏറെ ഇടമുണ്ട്‌. എങ്ങനെയും തന്റെ കുഞ്ഞനുജത്തിയെ കണ്ടെത്തണം.
വയറ്റില്‍ വിശപ്പു കത്തിക്കാളുമ്പോഴും അനിലമോളെ തിരയുന്ന കണ്ണുകളുമായി അവന്‍ നടന്നു.
രാത്രിയായി.
പൈപ്പുവെള്ളം കുടിച്ചു വയറു നിറച്ചിട്ട്‌ ഒരു കടത്തിണ്ണയില്‍ അവന്‍ ഉറങ്ങാന്‍ കിടന്നു.
നല്ല തണുപ്പുള്ള രാത്രി.
വെളുപ്പിനു തന്നെ അവന്‍ ഉറക്കമുണര്‍ന്നു.
പൈപ്പുവെള്ളം കുടിച്ചിട്ടു വീണ്ടും യാത്ര.
സമയം പത്തുമണിയായിക്കാണും. തെരുവീഥികളില്‍ തിരക്കേറിത്തുടങ്ങി. ഒരു നീലനിറത്തിലുള്ള മാരുതിക്കാര്‍ അവന്റെ മുന്നിലൂടെ അതിവേഗത്തില്‍ കടന്നുപോയി.
ആ കാറിന്റെ പിന്‍സീറ്റില്‍ പരിചയമുള്ള ഒരു മുഖം.
അതു തന്റെ അനിലമോളായിരുന്നുവോ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാഴ്ച്ച മറച്ച് കോടമഞ്ഞ് .... ആകർഷണമായി പോതമേട് വ്യൂ പോയിന്റ്  (49 minutes ago)

ചൈനീസ് ജിപി എസുമായി നാവിക താവളത്തിനടുത്ത് കടൽക്കാക്ക  (59 minutes ago)

വെനിസ്വേലയിൽ വീണ്ടും യുഎസ് ആക്രമണം  (1 hour ago)

10 വർഷം പിന്നിട്ട ഡീസൽ വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ സുപ്രീംകോടതി അനുമതി.  (1 hour ago)

ധാക്കയിലെ വിസ അപേക്ഷാ കേന്ദ്രം ഇന്ത്യ അടച്ചുപൂട്ടി  (1 hour ago)

ഇനി ടോൾ പ്ലാസകളിൽ കാത്തിരിക്കേണ്ടിവരില്ല...  (1 hour ago)

പൈപ്പ് വഴി ലഭിക്കുന്ന ഗാർഹിക പ്രകൃതി വാതകത്തിനും സി.എൻ.ജിക്കും മൂന്നു രൂപ വരെ കുറയും....  (1 hour ago)

ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെയും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെയും  (1 hour ago)

പോത്തൻകോട് കൊയ്ത്തൂർകോണം സ്വദേശി അബ്ദുൽ സലീം ഹൃദയാഘാതം മൂലം നിര്യാതനായി.  (2 hours ago)

പകർപ്പ് ആവശ്യപ്പെട്ടാണ് ഇഡി അപേക്ഷ നൽകിയത്  (2 hours ago)

മാതാപിതാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകന് 13 വർഷം  (2 hours ago)

മുൻകൂർ ജാമ്യ ഹർജിയിൽ 20 വാദം കേൾക്കും  (2 hours ago)

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണനയിൽ  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിലെത്തിയേക്കും  (3 hours ago)

നാലാം ടി20 മത്സരം ഉപേക്ഷിച്ചു.....  (3 hours ago)

Malayali Vartha Recommends