Widgets Magazine
21
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്.. ഇന്ന് പവന് 160 രൂപയുടെ നേരിയ വർദ്ധനവുണ്ടായത്... ഇതോടെ 91,280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില..


ബംഗ്ലാദേശിലും കൊൽക്കത്തയിലും നേരിയ ഭൂചലനം..5.2 തീവ്രതയുള്ള ഭൂചലനം.. കെട്ടിടങ്ങളിലും ഓഫീസുകളിലും ഉണ്ടായിരുന്നവർ പുറത്തേക്കിറങ്ങി ഓടുന്ന ദൃശ്യങ്ങൾ..


സങ്കടക്കാഴ്ചയായി... ആലത്തൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറ് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്


സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്... 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു


മീറ്ററിന് 50 രൂപ വിലയുള്ള തുണിയില്‍ വില കുറഞ്ഞ തുണി കട്ട് ചെയ്ത തുണി അടിച്ച് സാരിയുണ്ടാക്കി: അത് ആർഭാടമല്ല: ഫിലോകാലിയയിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനും, കുട്ടികളുടെ പഠനത്തിനും ജീവിക്കാനും സ്വര്‍ണം പണയം വച്ചു : മാരിയോയ്ക്ക് നോര്‍മലായി ചിന്തിക്കാന്‍ പറ്റുന്ന അവസ്ഥയല്ല, അത് മുതലെടുക്കുന്നു - പ്രതികരിച്ച് ജിജി മാരിയോ...

അനിലമോളെത്തേടി

22 NOVEMBER 2012 11:10 PM IST
മലയാളി വാര്‍ത്ത.

തെരുവിലൂടെ പാഞ്ഞുപോയ ആ നീല നിറത്തിലുള്ള കാറില്‍ കണ്ടത്‌ തന്റെ കുഞ്ഞുപെങ്ങള്‍ അനിലമോളെയാണോ? ബിജു ചിന്താകുഴപ്പത്തിലായി.

ആ കാറിന്റെ നമ്പര്‍പോലും ഒന്നു ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. അത്ര വേഗത്തിലാണ്‌ അതു കടന്നു പോയത്‌. പിന്നെ നീലനിറത്തിലുള്ള ഏതു മാരുതിക്കാറുകാണുമ്പോഴും അവന്‍ ശ്രദ്ധിക്കും. അതിലെങ്ങാനും തന്റെ അനിലമോളുണ്ടോ?
നിരാശ മാത്രമായിരുന്നു ഫലം. അതോടൊപ്പം വിശപ്പിന്റെ വിളി ഇരട്ടിച്ചു. പൈപ്പുവെള്ളം കൊണ്ടു മാത്രം വിശപ്പടക്കാനാവാത്ത അവസ്ഥ.
ബിജു വീണ്ടും ബസ്‌സ്റ്റാന്റിനെ ആശ്രയിച്ചു. വിശപ്പടക്കാനുള്ള മാര്‍ഗം തേടി.
പക്ഷേ, കനത്തഭാരം തലയിലേറ്റുവാനുള്ള ആരോഗ്യമില്ലാത്ത അവനു ചുമടു കിട്ടുക എളുപ്പമല്ലായിരുന്നു. പിന്നീടു ചെറിയഭാരവും കൈയില്‍ പിടിച്ചുകൊണ്ടുപോയ ഒന്നു രണ്ടു പേരോട്‌ അവന്‍ യാചിച്ചു ചുമടു വാങ്ങി. അല്‌പം ആഹാരത്തിനുള്ള വക ആ ചുമടെടുപ്പില്‍ നിന്നും ലഭിച്ചു.
രാത്രി കടത്തിണ്ണകളില്‍ കിടന്നുറങ്ങി.
പകല്‍ അനിലമോള്‍ക്കുവേണ്ടിയുള്ള അന്വേഷണം. പിന്നെ ചുമടെടുത്ത്‌ വിശപ്പടക്കി.
യാന്ത്രികമായി ജീവിതം മുന്നോട്ടു നീങ്ങുമ്പോഴും മനസ്സു തന്റെ കൊച്ചനുജത്തിക്കുവേണ്ടി കേഴുകയായിരുന്നു.
ഒടുവില്‍ അവളെ കണ്ടെത്താമെന്ന ആശ അസ്‌തമിച്ചു.
ഒരു ദിവസം ചുമടെടുത്തിട്ടു മരത്തണലില്‍ ഇരുന്നു വിശ്രമിക്കുമ്പോള്‍ തലേക്കെട്ടുകാരനായ ഒരു മധ്യവയസ്‌കന്‍ അവനെ സമീപിച്ചു.
എടാ കൊച്ചനെ വല്ലപ്പോഴുമൊരിക്കലൊരു ചുമടുകിട്ടിയതുകൊണ്ട്‌ എന്തു പ്രയോജനം? നിനക്കു താത്‌പര്യമുണ്ടെങ്കില്‍ എന്റെ കൂടെ വാ. ഞാന്‍ നിനക്കു സ്ഥിരം പണി വാങ്ങിത്തരാം. മാസം മാസം ശമ്പളം കിട്ടുന്ന പണി. അയാള്‍ പറഞ്ഞു.
അവനു താത്‌പര്യം തോന്നി.
എവിടെയാണു ചേട്ടാ, എന്തു പണിയാ?
വേറെയും പത്തുപന്ത്രണ്ടു പയ്യന്മാരുണ്ട്‌. നിനക്കു താത്‌പര്യമുണ്ടെങ്കില്‍ നാളെ രാത്രി പത്തുമണിക്കുള്ള മധുര ഷട്ടിലില്‍ പോരൂ. ശിവകാശിയിലെ പടക്ക ഫാക്‌ടറിയില്‍ ഒന്നാന്തരം ജോലി വാങ്ങിത്തരാം.
അവന്‍ ഒരു നിമിഷം ആലോചിച്ചു. വല്ലപ്പോഴുമൊരിക്കല്‍ ഒരു ചുമടു ലഭിക്കുന്നതിനെക്കാള്‍ ഭേദമാണ്‌ ഒരു സ്ഥിരം ജോലി.
ബിജു സമ്മതം മൂളി.
പിറ്റേന്നു രാത്രിയില്‍ ഒമ്പതുമണിയായപ്പോള്‍ തന്നെ ഉറ്റവരോ ഉടയവരോ ഇല്ലാത്ത പത്തു പയ്യന്മാര്‍ ബഷീര്‍ അണ്ണനെന്നു പേരുള്ള ആ മനുഷ്യന്റെ ചുറ്റുംകൂടി.
പത്തുമണിക്കു മധുരവഴി മദ്രാസ്‌ എഗ്‌മൂറിലേക്കുള്ള തീവണ്ടിയില്‍ കയറി അവര്‍ യാത്രയായി.
ഒരു ചൂളംവിളിയോടെ തീവണ്ടി മുന്നോട്ടു കുതിക്കുമ്പോള്‍ ഒരു പുതിയ ജീവിതം തളിരിടുമെന്നുള്ള പ്രതീക്ഷയായിരുന്നു അവര്‍ക്കെല്ലാവര്‍ക്കും.
സ്വപ്‌നങ്ങള്‍ കണ്ട്‌ അവര്‍ മയങ്ങി.
ഉറക്കമുണരുമ്പോള്‍ ശിവകാശിയിലെ വരണ്ടമണ്ണില്‍ കാലുകുത്താന്‍ നേരമായി.
ഒരു ആട്ടിന്‍ പറ്റത്തെ എന്നവണ്ണം ബഷീറണ്ണന്‍ അവരെ പ്ലാറ്റ്‌ഫോമിലൂടെ മുന്നോട്ടു നയിച്ചു.
പിന്നെ രണ്ട്‌ ഓട്ടോ റിക്ഷാകളിലായി പടക്കഫാക്‌ടറിയിലേക്ക്‌.
ആനന്ദ്‌ ഫയര്‍ വര്‍ക്‌സ്‌ എന്ന സ്ഥാപനത്തിനു മുന്നിലെത്തിയപ്പോള്‍ വണ്ടികള്‍ രണ്ടും നിന്നു.
ബഷീറണ്ണന്‍ അവരുടെ സ്ഥിരം ഏജന്റായിരുന്നു.
കുട്ടികളെ വിലപേശിവിറ്റിട്ട്‌ അയാള്‍ അപ്പോള്‍ തന്നെ സ്ഥലംവിട്ടു.
കാലിത്തൊഴുത്തുപോലെയുള്ള ഒരു വീട്‌. അതിനുള്ളില്‍ പത്തുമുപ്പതു കുട്ടികള്‍. രാത്രിയില്‍ പരിമിതമായ സ്ഥലത്ത്‌ അവര്‍ നിരനിരയായി കിടന്നുങ്ങും. ഒന്നു തിരിഞ്ഞു കിടക്കാന്‍പോലും ഇടമില്ല.
വെളുപ്പിനെ അഞ്ചുമണിക്ക്‌ ഒരു തമിഴന്‍ എല്ലാവരെയും വിളിച്ചുണര്‍ത്തും. അഞ്ചരക്ക്‌ ഒരു റൊട്ടി കഷണവും കട്ടന്‍ചായയും. അതു വയറ്റിലാക്കിക്കൊണ്ട്‌ നേരേ ഫാക്‌ടറിയിലേക്ക്‌ ചിലപ്പോള്‍ തീപ്പെട്ടികമ്പനിയില്‍. മറ്റു ചിലപ്പോള്‍ പടക്കഫാക്‌ടറിയില്‍. ഒരു നിമിഷംപോലും വിശ്രമം ലഭിക്കാത്ത ജോലി. അതു രാത്രി പത്തുമണിവരെ തുടരും. ഇടയ്‌ക്കു രണ്ടോ മൂന്നോ തവണ ഭക്ഷണം കഴിക്കാന്‍ വേണ്ടി മാത്രമാണ്‌ അരമണിക്കൂര്‍ വീതം ഇടവേളകിട്ടുന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യ മത്സരത്തിലെ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 172 റൺസിന്  (5 minutes ago)

പ്രമുഖ വിനോദസഞ്ചാര കേന്ദ്രത്തിൽ ബസ് പാലത്തിൽ ...  (18 minutes ago)

മണ്ഡലകാല തീർത്ഥാടനവുമായി ബന്ധപ്പെട്ട് നാളെ ഉദ്യോ​ഗസ്ഥരുടെ  (28 minutes ago)

സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു  (36 minutes ago)

വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായ മലയാളി  (42 minutes ago)

Earthquake ബംഗ്ലാദേശിലും കൊൽക്കത്തയിലും ഭൂചലനം;  (46 minutes ago)

മലാക്ക കടലിടുക്കിന് മുകളിലെ ചക്രവാതചുഴി തീവ്ര ന്യുന മർദ്ദമാകാൻ സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മഴ മുന്നറിയിപ്പ്  (48 minutes ago)

പ്രതികൾ കോടതിയിൽ കീഴടങ്ങി  (1 hour ago)

ടിപ്പര്‍ലോറി ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന ക്ഷീരകര്‍ഷകൻ  (1 hour ago)

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വിജിലൻസ് കോടതി നടത്തിയ പരാമർശങ്ങളും ഹൈക്കോടതി നീക്കി  (1 hour ago)

മരക്കൊമ്പ് തുളച്ചു കയറി പരുക്കേറ്റ യുവതി മരിച്ചു  (2 hours ago)

ഉറൂസ് മഹോത്സവത്തിന് നാളെ തുടക്കം....  (2 hours ago)

അറ്റകുറ്റപ്പണികളുടെ ഭാ​ഗമായി ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി....  (2 hours ago)

സ്വർണ വിലയിൽ വർദ്ധനവ്..  (2 hours ago)

യക്ഷഗാന കലാകാരൻ കുഴഞ്ഞു വീണ് മരിച്ചു...  (3 hours ago)

Malayali Vartha Recommends