Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി

അനിലമോളെത്തേടി

22 NOVEMBER 2012 11:10 PM IST
മലയാളി വാര്‍ത്ത.

തെരുവിലൂടെ പാഞ്ഞുപോയ ആ നീല നിറത്തിലുള്ള കാറില്‍ കണ്ടത്‌ തന്റെ കുഞ്ഞുപെങ്ങള്‍ അനിലമോളെയാണോ? ബിജു ചിന്താകുഴപ്പത്തിലായി.

ആ കാറിന്റെ നമ്പര്‍പോലും ഒന്നു ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. അത്ര വേഗത്തിലാണ്‌ അതു കടന്നു പോയത്‌. പിന്നെ നീലനിറത്തിലുള്ള ഏതു മാരുതിക്കാറുകാണുമ്പോഴും അവന്‍ ശ്രദ്ധിക്കും. അതിലെങ്ങാനും തന്റെ അനിലമോളുണ്ടോ?
നിരാശ മാത്രമായിരുന്നു ഫലം. അതോടൊപ്പം വിശപ്പിന്റെ വിളി ഇരട്ടിച്ചു. പൈപ്പുവെള്ളം കൊണ്ടു മാത്രം വിശപ്പടക്കാനാവാത്ത അവസ്ഥ.
ബിജു വീണ്ടും ബസ്‌സ്റ്റാന്റിനെ ആശ്രയിച്ചു. വിശപ്പടക്കാനുള്ള മാര്‍ഗം തേടി.
പക്ഷേ, കനത്തഭാരം തലയിലേറ്റുവാനുള്ള ആരോഗ്യമില്ലാത്ത അവനു ചുമടു കിട്ടുക എളുപ്പമല്ലായിരുന്നു. പിന്നീടു ചെറിയഭാരവും കൈയില്‍ പിടിച്ചുകൊണ്ടുപോയ ഒന്നു രണ്ടു പേരോട്‌ അവന്‍ യാചിച്ചു ചുമടു വാങ്ങി. അല്‌പം ആഹാരത്തിനുള്ള വക ആ ചുമടെടുപ്പില്‍ നിന്നും ലഭിച്ചു.
രാത്രി കടത്തിണ്ണകളില്‍ കിടന്നുറങ്ങി.
പകല്‍ അനിലമോള്‍ക്കുവേണ്ടിയുള്ള അന്വേഷണം. പിന്നെ ചുമടെടുത്ത്‌ വിശപ്പടക്കി.
യാന്ത്രികമായി ജീവിതം മുന്നോട്ടു നീങ്ങുമ്പോഴും മനസ്സു തന്റെ കൊച്ചനുജത്തിക്കുവേണ്ടി കേഴുകയായിരുന്നു.
ഒടുവില്‍ അവളെ കണ്ടെത്താമെന്ന ആശ അസ്‌തമിച്ചു.
ഒരു ദിവസം ചുമടെടുത്തിട്ടു മരത്തണലില്‍ ഇരുന്നു വിശ്രമിക്കുമ്പോള്‍ തലേക്കെട്ടുകാരനായ ഒരു മധ്യവയസ്‌കന്‍ അവനെ സമീപിച്ചു.
എടാ കൊച്ചനെ വല്ലപ്പോഴുമൊരിക്കലൊരു ചുമടുകിട്ടിയതുകൊണ്ട്‌ എന്തു പ്രയോജനം? നിനക്കു താത്‌പര്യമുണ്ടെങ്കില്‍ എന്റെ കൂടെ വാ. ഞാന്‍ നിനക്കു സ്ഥിരം പണി വാങ്ങിത്തരാം. മാസം മാസം ശമ്പളം കിട്ടുന്ന പണി. അയാള്‍ പറഞ്ഞു.
അവനു താത്‌പര്യം തോന്നി.
എവിടെയാണു ചേട്ടാ, എന്തു പണിയാ?
വേറെയും പത്തുപന്ത്രണ്ടു പയ്യന്മാരുണ്ട്‌. നിനക്കു താത്‌പര്യമുണ്ടെങ്കില്‍ നാളെ രാത്രി പത്തുമണിക്കുള്ള മധുര ഷട്ടിലില്‍ പോരൂ. ശിവകാശിയിലെ പടക്ക ഫാക്‌ടറിയില്‍ ഒന്നാന്തരം ജോലി വാങ്ങിത്തരാം.
അവന്‍ ഒരു നിമിഷം ആലോചിച്ചു. വല്ലപ്പോഴുമൊരിക്കല്‍ ഒരു ചുമടു ലഭിക്കുന്നതിനെക്കാള്‍ ഭേദമാണ്‌ ഒരു സ്ഥിരം ജോലി.
ബിജു സമ്മതം മൂളി.
പിറ്റേന്നു രാത്രിയില്‍ ഒമ്പതുമണിയായപ്പോള്‍ തന്നെ ഉറ്റവരോ ഉടയവരോ ഇല്ലാത്ത പത്തു പയ്യന്മാര്‍ ബഷീര്‍ അണ്ണനെന്നു പേരുള്ള ആ മനുഷ്യന്റെ ചുറ്റുംകൂടി.
പത്തുമണിക്കു മധുരവഴി മദ്രാസ്‌ എഗ്‌മൂറിലേക്കുള്ള തീവണ്ടിയില്‍ കയറി അവര്‍ യാത്രയായി.
ഒരു ചൂളംവിളിയോടെ തീവണ്ടി മുന്നോട്ടു കുതിക്കുമ്പോള്‍ ഒരു പുതിയ ജീവിതം തളിരിടുമെന്നുള്ള പ്രതീക്ഷയായിരുന്നു അവര്‍ക്കെല്ലാവര്‍ക്കും.
സ്വപ്‌നങ്ങള്‍ കണ്ട്‌ അവര്‍ മയങ്ങി.
ഉറക്കമുണരുമ്പോള്‍ ശിവകാശിയിലെ വരണ്ടമണ്ണില്‍ കാലുകുത്താന്‍ നേരമായി.
ഒരു ആട്ടിന്‍ പറ്റത്തെ എന്നവണ്ണം ബഷീറണ്ണന്‍ അവരെ പ്ലാറ്റ്‌ഫോമിലൂടെ മുന്നോട്ടു നയിച്ചു.
പിന്നെ രണ്ട്‌ ഓട്ടോ റിക്ഷാകളിലായി പടക്കഫാക്‌ടറിയിലേക്ക്‌.
ആനന്ദ്‌ ഫയര്‍ വര്‍ക്‌സ്‌ എന്ന സ്ഥാപനത്തിനു മുന്നിലെത്തിയപ്പോള്‍ വണ്ടികള്‍ രണ്ടും നിന്നു.
ബഷീറണ്ണന്‍ അവരുടെ സ്ഥിരം ഏജന്റായിരുന്നു.
കുട്ടികളെ വിലപേശിവിറ്റിട്ട്‌ അയാള്‍ അപ്പോള്‍ തന്നെ സ്ഥലംവിട്ടു.
കാലിത്തൊഴുത്തുപോലെയുള്ള ഒരു വീട്‌. അതിനുള്ളില്‍ പത്തുമുപ്പതു കുട്ടികള്‍. രാത്രിയില്‍ പരിമിതമായ സ്ഥലത്ത്‌ അവര്‍ നിരനിരയായി കിടന്നുങ്ങും. ഒന്നു തിരിഞ്ഞു കിടക്കാന്‍പോലും ഇടമില്ല.
വെളുപ്പിനെ അഞ്ചുമണിക്ക്‌ ഒരു തമിഴന്‍ എല്ലാവരെയും വിളിച്ചുണര്‍ത്തും. അഞ്ചരക്ക്‌ ഒരു റൊട്ടി കഷണവും കട്ടന്‍ചായയും. അതു വയറ്റിലാക്കിക്കൊണ്ട്‌ നേരേ ഫാക്‌ടറിയിലേക്ക്‌ ചിലപ്പോള്‍ തീപ്പെട്ടികമ്പനിയില്‍. മറ്റു ചിലപ്പോള്‍ പടക്കഫാക്‌ടറിയില്‍. ഒരു നിമിഷംപോലും വിശ്രമം ലഭിക്കാത്ത ജോലി. അതു രാത്രി പത്തുമണിവരെ തുടരും. ഇടയ്‌ക്കു രണ്ടോ മൂന്നോ തവണ ഭക്ഷണം കഴിക്കാന്‍ വേണ്ടി മാത്രമാണ്‌ അരമണിക്കൂര്‍ വീതം ഇടവേളകിട്ടുന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതുവര്‍ഷത്തില്‍ ആരോഗ്യത്തിനായി വൈബ് 4 വെല്‍നസ്സ്  (6 minutes ago)

കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍: 159 തസ്തികകള്‍ സൃഷ്ടിച്ചു  (10 minutes ago)

വിടപറയുമ്പോഴും നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി ഡോ. അശ്വന്‍  (17 minutes ago)

മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍  (1 hour ago)

മദ്യലഹരിയില്‍ ഭാര്യയെ ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ചു: ആക്രമണത്തില്‍ നിന്ന് മകള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

കാറില്‍ കടത്തിയ 150 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ പിടികൂടി  (2 hours ago)

ബസുകള്‍ നിര്‍ത്തിയിടാന്‍ കോര്‍പ്പറേഷന് ഇഷ്ടം പോലെ സ്ഥലമുണ്ട്: ഇലക്ട്രിക് ബസ് സര്‍വീസ് വിവാദത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് മറുപടിയുമായി മേയര്‍ വിവി രാജേഷ്  (2 hours ago)

2026നെ വരവേറ്റ് കിരിബാത്തി ദ്വീപ്  (3 hours ago)

അന്തരിച്ച ശാന്തകുമാരിയമ്മ മാതൃ സ്നേഹത്തിൻ്റെ കാര്യത്തിൽ മലയാളികൾക്കാകെ എന്നും ഓർക്കാവുന്ന പുണ്യ ദേവതയായിരിക്കും; അനുസ്മരിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (10 hours ago)

ശബരിമല യുവതിപ്രവേശന വിഷയം അടക്കം പരിഗണിക്കാൻ ഒമ്പത് അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത തേടി സുപ്രീം കോടതി  (10 hours ago)

തീവണ്ടിതട്ടി മരിച്ച എൻജിനിയറിങ് വിദ്യാർഥിക്ക് വിട നൽകി നാട്  (10 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്..  (11 hours ago)

തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു  (11 hours ago)

അടുത്ത തിങ്കളാഴ്ചയും ഫെബ്രുവരി ആറിനും ​ക്ഷേത്രനട രാവിലെ നേരത്തെ അടയ്ക്കും  (11 hours ago)

പാർവതിദേവിയുടെ നടതുറപ്പ്‌ ഉത്സവം ജനുവരി രണ്ടുമുതൽ 13 വരെ  (12 hours ago)

Malayali Vartha Recommends