Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

ഒരുകാലത്തെ പ്രതാപനഗരങ്ങൾ..ഇന്നത് പ്രേത നഗരങ്ങൾ... ഇവയുടെ നാശത്തിന്റെ കാരണം എന്ത്..ഉപേക്ഷിക്കപ്പെട്ട നഗരങ്ങളുടെ ഞെട്ടിക്കുന്ന കാഴ്ചകൾ

23 JANUARY 2020 04:21 PM IST
മലയാളി വാര്‍ത്ത

ജോർദാനിലെ പെട്രയും, കംബോഡിയയിലെ അങ്കോർ വാട്ടും, പെറുവിലെ മച്ചു പിച്ചുവുമെല്ലാം വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട നഗരങ്ങളാണ്. ഒരിക്കൽ ഒരു വലിയ സംസ്കാരത്തിൻ്റെ പാതയിൽ തലയുയർത്തി നിന്ന ഇതിഹാസ പ്രദേശങ്ങളായിരുന്നു ഇവ. ലോകത്തിലെ ഏറ്റവും നിഗൂഢത നിറഞ്ഞ ഉപേക്ഷിക്കപ്പെട്ട സ്ഥലങ്ങള്‍ ആണ് ഇവയൊക്കെ. ഇപ്പോൾ ഇവ പ്രേത നഗരങ്ങളാണ്. നിഗുഢതകൾ ഏറെ നിറഞ്ഞ ഇരുണ്ട പ്രദേശങ്ങൾ. പക്ഷേ, അവ മാത്രമല്ല കാലത്തിൻ്റെ കുത്തൊഴുക്കിൽ ഒലിച്ചുപോയിട്ടുള്ള നഗരങ്ങൾ ഇന്നും ബാക്കിപത്രമായി നിലനിൽക്കുന്നുണ്ട്. ഭൂപടത്തിൽ അവ മാഞ്ഞുപോയെങ്കിലും, അതിൻ്റെ അവശിഷ്ടങ്ങൾ ഇന്നും കഴിഞ്ഞുപോയ കാലത്തെ ഓർമ്മിപ്പിച്ചുകൊണ്ട് നിലനിൽക്കുന്നു.

ജപ്പാനിലെ ഹാഷിമ ദ്വീപാണ് ഇവയിലൊന്ന്. നാഗസാക്കിക്ക് പുറത്ത് സ്ഥിതിചെയ്യുന്ന 16 ഏക്കർ വിസ്തൃതിയുള്ള ഈ ദ്വീപ് ഒരുകാലത്ത് ലോകത്തിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള നഗരമായിരുന്നു. നാഷണൽ ജിയോഗ്രഫിക്കിൻ്റെ കണക്കനുസരിച്ച്, ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ പകുതിയിൽ അയ്യായിരത്തിലധികം പേര് ഈ ദ്വീപിൽ വസിച്ചിരുന്നു. കടലിനടിയിലെ കൽക്കരി ഖനനം ചെയ്യാനായി മിത്സുബിഷി കോർപ്പറേഷനാണ് ഈ നഗരത്തെ വികസിപ്പിച്ചെടുത്തത്. 1974 വരെ ഇത് വളരെ തിരക്കേറിയ പ്രദേശമായിരുന്നു . കൽക്കരിയെ മറികടന്ന്, ലോകത്തിലെ പ്രിയപ്പെട്ട ഊർജ്ജ സ്രോതസ്സായി പെട്രോളിയം മാറിത്തുടങ്ങിയപ്പോൾ നഗരത്തിൻ്റെ നാശവും ആരംഭിക്കുകയായിരുന്നു. തുടർന്ന് നഗരവാസികളെല്ലാം അവിടം വിടാൻ ആരംഭിച്ചു. അവസാനം ദ്വീപ് സ്ഥിരമായി അടച്ചു പൂട്ടേണ്ട സ്ഥിയിലെത്തി. 2012 ജെയിംസ് ബോണ്ട് ചിത്രമായ “സ്കൈഫാൾ” പശ്ചാത്തലമായത് ഈ അനാഥ നഗരമായിരുന്നു.

ഇറാഖിലെ ഉർ ആണ് ലോകത്തിലെ മറ്റൊരു ഭയാനക നഗരം. 3800 ബി.സിയിൽ സ്ഥാപിതമായ ഉർ ഒരു കാലത്ത് സുമേറിയൻ സാമ്രാജ്യത്തിലെ ഏറ്റവും ശക്തവും ജനസംഖ്യയുള്ളതുമായ പ്രദേശമായിരുന്നു. കനാനിലേക്കു പോയ അബ്രഹാമിൻ്റെ വസതിയായി ഈ നഗരത്തെ ബൈബിളിൽ പരാമർശിക്കപ്പെടുന്നുമുണ്ട്. അവശിഷ്ട്ടങ്ങൾ മാത്രമായി ഒരുകാലത്ത് 80,000 പേർ താമസിച്ചിരുന്ന ഈ നഗരം ഇന്നും അവശേഷിക്കുന്നു.

പെറുവിലെ ചാൻ ചാൻ ആണ് മറ്റൊരു ഉപേക്ഷിക്കപ്പെട്ട നഗരം. അറുനൂറ് വർഷം മുമ്പ്, അമേരിക്കയിലെ ഏറ്റവും വലിയ മഹാനഗരമായിരുന്നു ഇത്. സങ്കീർണ്ണമായ രൂപകൽപ്പനകളോടെ നിർമ്മിച്ച ഈ സ്ഥലം ചിമോ നാഗരികതയുടെ തലസ്ഥാനമായിരുന്നു. എ ഡി 850 മുതൽ 1470 വരെ നീണ്ടുനിന്ന ചാൻ ചാൻ, പുതുയുഗത്തിലെ ആദ്യത്തെ യഥാർത്ഥ എഞ്ചിനീയറിംഗ് സൊസൈറ്റിയായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഇന്ന് കാലാവസ്ഥ വ്യതിയാനവും, മഴയും കാരണം മണ്ണുകൊണ്ട് നിർമ്മിച്ച ആ അത്ഭുത നിർമ്മിതികൾ നാശത്തിൻ്റെ വക്കിലെത്തി നിൽക്കുകയാണ്.

നമീബ് മരുഭൂമിയുടെ നടുവിലായി സ്ഥിതിചെയ്യുന്ന കോൾമാൻസ്‌കോപ്പ് ആണ് മറ്റൊരു പ്രേത നഗരം. വജ്രങ്ങൾ കണ്ടെത്തിയതിനുശേഷം ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിലാണ് ഈ നഗരം നിർമ്മിക്കപ്പെടുന്നത്. തുടർന്ന് കോൾമാൻസ്‌കോപ്പ് ലോകത്തിലെ 10% വജ്രങ്ങളും ഉത്പാദിപ്പിക്കുന്ന നഗരമായി മാറി. ഈ നഗരത്തിന്റെ തെക്ക് ഭാഗത്ത് എളുപ്പത്തിൽ ഖനനം ചെയ്തെടുക്കാൻ സാധിക്കുന്ന വജ്രങ്ങൾ കണ്ടെത്തിയിരുന്നു. ഇത് ലോകശ്രദ്ധ അവിടേക്ക് തിരിയാൻ കാരണമായി മാറി . 1956 ആയപ്പോഴേക്കും നഗരം പൂർണമായി വിജനമായി തീർന്നു.

ഉക്രെയ്നിലെ പ്രിപ്യറ്റ് ആണ് മറ്റൊന്ന്. 1986 -ലെ ചെർണോബിൽ ആണവ സ്ഫോടനത്തിൽ ആണ് പ്രീപ്യാത്ത് പട്ടണം നശിച്ചത്. ചെർണോബിലെ ന്യൂക്ലിയർ പവർ പ്ലാന്റിലെ നാലാം നമ്പർ ആണവ റിയാക്ടറിൽ നടന്ന ഒരു ആണവ അപകടമാണ് ഈ നഗരത്തിന്റെ നാശത്തിന് കാരണം. ചരിത്രത്തിലെ ഏറ്റവും ഭീകരമായ ആണവ ദുരന്തമായി ആണ് ഇത് കണക്കാക്കപ്പെടുന്നത്. ഒരുകാലത്ത് 50,000 ആളുകൾ താമസിച്ചിരുന്ന ഈ നഗരം ഇപ്പോൾ പൂർണമായും ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (1 hour ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (1 hour ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (1 hour ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (1 hour ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (2 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (2 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (3 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (3 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (3 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (3 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (5 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (5 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (5 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (5 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (5 hours ago)

Malayali Vartha Recommends