Widgets Magazine
22
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കളമശ്ശേരിയിലെ ജുവലറിയിൽ ജീവനക്കാരിയുടെ നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ച് മോഷണം... പ്രതികൾ പിടിയിൽ


ദൈവത്തെ കൊള്ളയടിച്ചില്ലേ .... ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ വാസുവിന്‍റെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി


ഒടുവില്‍ ആ കുട്ടിയും അമ്മയും സ്വയം തീര്‍ന്നു.. മകളുടെ മൃതദേഹത്തിന് പുറത്ത് അമ്മയുടെ മൃതദേഹം..സയനൈഡ് കഴിച്ചതെന്ന് കരുതുന്ന ഗ്ലാസും വീട്ടിനുള്ളില്‍നിന്ന് കണ്ടെത്തി..അവസാന മെസ്സേജ്..


പ്രധാനമന്ത്രി നാളെ തിരുവനന്തപുരത്ത്... മൂന്നു പരിപാടികൾ നടക്കുന്ന കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്തേക്കുള്ള പ്രധാനമന്ത്രിയുടെ യാത്ര റോഡ്ഷോയാക്കി മാറ്റും.... കാൽ ലക്ഷത്തോളം പാർട്ടി പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കും... പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ​ഗതാ​ഗതക്രമീകരണം ഏർപ്പെടുത്തി


  ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എൻ വാസുവിൻറെ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ.... പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം നൽകണമെന്നും അപ്പീലിൽ.... ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപ്പീൽ പരിഗണിക്കുക

ഒരുകാലത്തെ പ്രതാപനഗരങ്ങൾ..ഇന്നത് പ്രേത നഗരങ്ങൾ... ഇവയുടെ നാശത്തിന്റെ കാരണം എന്ത്..ഉപേക്ഷിക്കപ്പെട്ട നഗരങ്ങളുടെ ഞെട്ടിക്കുന്ന കാഴ്ചകൾ

23 JANUARY 2020 04:21 PM IST
മലയാളി വാര്‍ത്ത

ജോർദാനിലെ പെട്രയും, കംബോഡിയയിലെ അങ്കോർ വാട്ടും, പെറുവിലെ മച്ചു പിച്ചുവുമെല്ലാം വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട നഗരങ്ങളാണ്. ഒരിക്കൽ ഒരു വലിയ സംസ്കാരത്തിൻ്റെ പാതയിൽ തലയുയർത്തി നിന്ന ഇതിഹാസ പ്രദേശങ്ങളായിരുന്നു ഇവ. ലോകത്തിലെ ഏറ്റവും നിഗൂഢത നിറഞ്ഞ ഉപേക്ഷിക്കപ്പെട്ട സ്ഥലങ്ങള്‍ ആണ് ഇവയൊക്കെ. ഇപ്പോൾ ഇവ പ്രേത നഗരങ്ങളാണ്. നിഗുഢതകൾ ഏറെ നിറഞ്ഞ ഇരുണ്ട പ്രദേശങ്ങൾ. പക്ഷേ, അവ മാത്രമല്ല കാലത്തിൻ്റെ കുത്തൊഴുക്കിൽ ഒലിച്ചുപോയിട്ടുള്ള നഗരങ്ങൾ ഇന്നും ബാക്കിപത്രമായി നിലനിൽക്കുന്നുണ്ട്. ഭൂപടത്തിൽ അവ മാഞ്ഞുപോയെങ്കിലും, അതിൻ്റെ അവശിഷ്ടങ്ങൾ ഇന്നും കഴിഞ്ഞുപോയ കാലത്തെ ഓർമ്മിപ്പിച്ചുകൊണ്ട് നിലനിൽക്കുന്നു.

ജപ്പാനിലെ ഹാഷിമ ദ്വീപാണ് ഇവയിലൊന്ന്. നാഗസാക്കിക്ക് പുറത്ത് സ്ഥിതിചെയ്യുന്ന 16 ഏക്കർ വിസ്തൃതിയുള്ള ഈ ദ്വീപ് ഒരുകാലത്ത് ലോകത്തിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള നഗരമായിരുന്നു. നാഷണൽ ജിയോഗ്രഫിക്കിൻ്റെ കണക്കനുസരിച്ച്, ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ പകുതിയിൽ അയ്യായിരത്തിലധികം പേര് ഈ ദ്വീപിൽ വസിച്ചിരുന്നു. കടലിനടിയിലെ കൽക്കരി ഖനനം ചെയ്യാനായി മിത്സുബിഷി കോർപ്പറേഷനാണ് ഈ നഗരത്തെ വികസിപ്പിച്ചെടുത്തത്. 1974 വരെ ഇത് വളരെ തിരക്കേറിയ പ്രദേശമായിരുന്നു . കൽക്കരിയെ മറികടന്ന്, ലോകത്തിലെ പ്രിയപ്പെട്ട ഊർജ്ജ സ്രോതസ്സായി പെട്രോളിയം മാറിത്തുടങ്ങിയപ്പോൾ നഗരത്തിൻ്റെ നാശവും ആരംഭിക്കുകയായിരുന്നു. തുടർന്ന് നഗരവാസികളെല്ലാം അവിടം വിടാൻ ആരംഭിച്ചു. അവസാനം ദ്വീപ് സ്ഥിരമായി അടച്ചു പൂട്ടേണ്ട സ്ഥിയിലെത്തി. 2012 ജെയിംസ് ബോണ്ട് ചിത്രമായ “സ്കൈഫാൾ” പശ്ചാത്തലമായത് ഈ അനാഥ നഗരമായിരുന്നു.

ഇറാഖിലെ ഉർ ആണ് ലോകത്തിലെ മറ്റൊരു ഭയാനക നഗരം. 3800 ബി.സിയിൽ സ്ഥാപിതമായ ഉർ ഒരു കാലത്ത് സുമേറിയൻ സാമ്രാജ്യത്തിലെ ഏറ്റവും ശക്തവും ജനസംഖ്യയുള്ളതുമായ പ്രദേശമായിരുന്നു. കനാനിലേക്കു പോയ അബ്രഹാമിൻ്റെ വസതിയായി ഈ നഗരത്തെ ബൈബിളിൽ പരാമർശിക്കപ്പെടുന്നുമുണ്ട്. അവശിഷ്ട്ടങ്ങൾ മാത്രമായി ഒരുകാലത്ത് 80,000 പേർ താമസിച്ചിരുന്ന ഈ നഗരം ഇന്നും അവശേഷിക്കുന്നു.

പെറുവിലെ ചാൻ ചാൻ ആണ് മറ്റൊരു ഉപേക്ഷിക്കപ്പെട്ട നഗരം. അറുനൂറ് വർഷം മുമ്പ്, അമേരിക്കയിലെ ഏറ്റവും വലിയ മഹാനഗരമായിരുന്നു ഇത്. സങ്കീർണ്ണമായ രൂപകൽപ്പനകളോടെ നിർമ്മിച്ച ഈ സ്ഥലം ചിമോ നാഗരികതയുടെ തലസ്ഥാനമായിരുന്നു. എ ഡി 850 മുതൽ 1470 വരെ നീണ്ടുനിന്ന ചാൻ ചാൻ, പുതുയുഗത്തിലെ ആദ്യത്തെ യഥാർത്ഥ എഞ്ചിനീയറിംഗ് സൊസൈറ്റിയായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഇന്ന് കാലാവസ്ഥ വ്യതിയാനവും, മഴയും കാരണം മണ്ണുകൊണ്ട് നിർമ്മിച്ച ആ അത്ഭുത നിർമ്മിതികൾ നാശത്തിൻ്റെ വക്കിലെത്തി നിൽക്കുകയാണ്.

നമീബ് മരുഭൂമിയുടെ നടുവിലായി സ്ഥിതിചെയ്യുന്ന കോൾമാൻസ്‌കോപ്പ് ആണ് മറ്റൊരു പ്രേത നഗരം. വജ്രങ്ങൾ കണ്ടെത്തിയതിനുശേഷം ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിലാണ് ഈ നഗരം നിർമ്മിക്കപ്പെടുന്നത്. തുടർന്ന് കോൾമാൻസ്‌കോപ്പ് ലോകത്തിലെ 10% വജ്രങ്ങളും ഉത്പാദിപ്പിക്കുന്ന നഗരമായി മാറി. ഈ നഗരത്തിന്റെ തെക്ക് ഭാഗത്ത് എളുപ്പത്തിൽ ഖനനം ചെയ്തെടുക്കാൻ സാധിക്കുന്ന വജ്രങ്ങൾ കണ്ടെത്തിയിരുന്നു. ഇത് ലോകശ്രദ്ധ അവിടേക്ക് തിരിയാൻ കാരണമായി മാറി . 1956 ആയപ്പോഴേക്കും നഗരം പൂർണമായി വിജനമായി തീർന്നു.

ഉക്രെയ്നിലെ പ്രിപ്യറ്റ് ആണ് മറ്റൊന്ന്. 1986 -ലെ ചെർണോബിൽ ആണവ സ്ഫോടനത്തിൽ ആണ് പ്രീപ്യാത്ത് പട്ടണം നശിച്ചത്. ചെർണോബിലെ ന്യൂക്ലിയർ പവർ പ്ലാന്റിലെ നാലാം നമ്പർ ആണവ റിയാക്ടറിൽ നടന്ന ഒരു ആണവ അപകടമാണ് ഈ നഗരത്തിന്റെ നാശത്തിന് കാരണം. ചരിത്രത്തിലെ ഏറ്റവും ഭീകരമായ ആണവ ദുരന്തമായി ആണ് ഇത് കണക്കാക്കപ്പെടുന്നത്. ഒരുകാലത്ത് 50,000 ആളുകൾ താമസിച്ചിരുന്ന ഈ നഗരം ഇപ്പോൾ പൂർണമായും ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കളമശ്ശേരിയിലെ ജുവലറിയിൽ ജീവനക്കാരിയുടെ നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ച് മോഷണം... പ്രതികൾ പിടിയിൽ  (17 minutes ago)

 മുരളിയുടെ പെട്ടെന്നുള്ള വിയോഗ വാർത്ത ഞെട്ടിച്ചുവെന്ന് ചിത്ര  (30 minutes ago)

കർഷകർ കനത്ത പ്രതിസന്ധിയിൽ  (43 minutes ago)

ദൈവത്തെ കൊള്ളയടിച്ചില്ലേയെന്ന് സുപ്രീംകോടതി  (58 minutes ago)

ഒന്നര വയസ്സുകാരനെ കടൽഭിത്തിയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ....  (1 hour ago)

ശിവനാരായണ ക്ഷേത്രത്തിൽ ശിങ്കാരിമേളത്തിനിടെ ആന ഇടഞ്ഞ് ....  (1 hour ago)

കടിച്ച വളർത്തുനായ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു..  (1 hour ago)

ഹൈദരാബാദിൽ ലോറിയുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മരണം...‌  (2 hours ago)

സ്വർണവിലയിൽ...  (2 hours ago)

3 മാസം മുമ്പ് അച്ഛന്റെ മരണം ഗ്രീമയുടെ ഭർത്താവ് അന്ന് അവിടെ എത്തി ..!സയനൈഡ് കിട്ടിയ വഴി..?! 200 പവനും തിന്ന് തീർത്തു..!!  (2 hours ago)

Thiruvananthapuram ഒടുവില്‍ ആ കുട്ടിയും അമ്മയും സ്വയം തീര്‍ന്നു;  (2 hours ago)

പ്രതിഷേധത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു  (2 hours ago)

യുറോപ്യൻ രാജ്യങ്ങൾക്ക് അധിക തീരുവ ചുമത്താനുള്ള നീക്കത്തിൽ നിന്ന് പിന്മാറി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (2 hours ago)

.ഡോളറുമായുള്ള രൂപയുടെ മൂല്യം ഇന്നലെ 91.74 എന്ന റെക്കോഡ്  (2 hours ago)

'ഷിംജിത നിന്റെ കെട്ട്യോളോ..? SI-യെ വലിച്ച് കീറി BJP..! ജയിലിന് മുന്നിൽ വെടിക്കെട്ട്...! ചീമുട്ടയെറിഞ്ഞ് താത്തയെ തീർത്തു...!  (3 hours ago)

Malayali Vartha Recommends