Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതികളില്‍ ഒന്ന്; ജോധ്പൂരിലെ ഉമൈദ് ഭവന്‍ കൊട്ടാരം

03 JANUARY 2018 02:44 PM IST
മലയാളി വാര്‍ത്ത

പല പ്രമുഖരും തങ്ങളുടെ സ്വപ്നവിവാഹം നടത്താനായി തിരഞ്ഞെടുക്കുന്ന സ്ഥലം ആയതിനാല്‍ ജോധ്പൂരിലെ ഉമൈദ് ഭവന്‍ പാലസ് അറിയപ്പെടുന്നത് വിവാഹങ്ങളുടെ പേരിലാണ്. ബോളിവുഡ് സുന്ദരി സോനം കപൂര്‍ തന്റെ വിവാഹ വേദിയായി ഉമൈദ് ഭവന്‍ കൊട്ടാരം തിരഞ്ഞെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

1928-നും 1943-നും ഇടയിലാണ് മഹാരാജ ഉമൈദ് സിങ് ഈ കൊട്ടാരം നിര്‍മിച്ചത്. കൊട്ടാരം നിര്‍മിച്ചിരിക്കുന്നത് ഇന്ത്യയുടെയും യൂറോപിന്റെയും വാസ്തുകലകള്‍ സമന്വയിപ്പിച്ചാണ്. പ്രശസ്ത വാസ്തുശില്പിയായ ഹെന്റി ലാഞ്ചസ്റ്ററാണ് കൊട്ടാരം നിര്‍മിച്ചത്. സ്‌റ്റൊഫാന്‍ നോര്‍ബിന്റെ ചിത്രങ്ങള്‍ ചുമരിനെ അലങ്കരിക്കുന്നുണ്ട്.

ഒരു ശാപകഥയുടെ ബാക്കി പത്രമാണ് ഉമൈദ് ഭവന്‍ അഥവ ഉമൈദ്പൂര്‍ കൊട്ടാരം. റാത്തോര്‍ രാജവംശത്തിന്റെ നല്ല ഭരണകാലത്തിനു ശേഷം വരള്‍ച്ചയുടെ കാലം വരും എന്ന് ഒരു സന്യാസി ശപിച്ചിരുന്നത്രെ. അങ്ങനെ, 50 വര്‍ഷത്തെ പ്രതാപ് സിംഗിന്റെ ഭരണകാലത്തിനു ശേഷം 1920-കളില്‍ 3 വര്‍ഷക്കാലം ജോധ്പൂരില്‍ വരള്‍ച്ചയും പട്ടിണിയും മൂലം ജനങ്ങള്‍ പൊറുതിമുട്ടി.

പട്ടിണി ബാധിച്ച പ്രദേശങ്ങളിലെ കര്‍ഷകര്‍ ജോധ്പൂരിലെ മര്‍വാറിലെ മുപ്പത്തിഏഴാം റാത്തോര്‍ ഭരണാധികാരിയായ ഉമൈദ് സിംഗ് രാജാവിന്റെ അടുത്തു വന്നു ജോലി നല്‍കണം എന്ന് അഭ്യര്‍ത്ഥിച്ചു. അങ്ങനെ കര്‍ഷകര്‍ക്ക് നിര്‍മ്മാണജോലികളില്‍ ഏര്‍പ്പെടാന്‍ അവസരം ഒരുക്കുന്നതിനായി ഒരു വലിയ കൊട്ടാരം പണിയാന്‍ രാജാവ് തീരുമാനിച്ചു.

കൊട്ടാരം പണിയുക എന്നതിലുപരി കര്‍ഷകരെ സഹായിക്കുകയായിരുന്നു ലക്ഷ്യം. അതുകൊണ്ട് തന്നെ വളരെ പതുക്കെയാണ് കൊട്ടാരത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചത്. 1929-ല്‍ തറക്കല്ലിട്ട കൊട്ടാരത്തിന്റെ നിര്‍മാണം 1943-ലാണ് പൂര്‍ത്തിയായത്. 2000 മുതല്‍ 3000 പേരാണ് ഒരോ ദിവസവും കൊട്ടാരത്തിനായി വിയര്‍ പ്പൊഴുക്കിയത്. ചിറ്റാര്‍ഹില്‍ എന്ന സ്ഥലത്താണ് കൊട്ടാരം നിര്‍മിച്ചത്. അതുകൊണ്ട് തന്നെ ചിറ്റാര്‍ പാലസ് എന്നൊരു പേരു കൂടി ഈ കൊട്ടാരത്തിനുണ്ടായിരുന്നു.

നിലവില്‍ ഉമൈദ് ഭവന്‍ കൊട്ടാരത്തിന്റെ ഒരു ഭാഗം ഹോട്ടലാണ്. താജ് ഗ്രൂപ്പാണ് കൊട്ടാരത്തിന്റെ ഒരു ഭാഗം ഹോട്ടലാക്കി മാറ്റിയത്. ലോകത്തിലെ ഏറ്റവും സുന്ദരമായ ഹോട്ടലായി ഉമൈദ് ഹോട്ടല്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കൊട്ടാരത്തിന്റെ ഒരു ഭാഗം മാത്രമാണ് ഹോട്ടലാക്കി മാറ്റിയത്. ശേഷിയ്ക്കുന്ന ഭാഗം ജോദ്പൂര്‍ രാജകുടുബം ഇന്നും വസതിയായി ഉപയോഗിക്കുന്നുണ്ട്. മൊത്തം 347 മുറികളാണ് കൊട്ടാരത്തിലുള്ളത്. ഇതില്‍ 64 മുറികളാണ് ഹോട്ടലാക്കി മാറ്റിയിരിക്കുന്നത്.

ഒരു ദിവസത്തെ താമസത്തിന് 50,000 രൂപയാണ് ഈടാക്കുക. ഹോട്ടലാക്കി മാറ്റിയ ഭാഗങ്ങളാണ് കല്യാണത്തിനായി ഉപയോഗിക്കുന്നത്. കലയുടെയും വാസ്തുവിദ്യയുടെയും സമന്വയമായ കൊട്ടാരത്തിന്റെ അകത്തളങ്ങളില്‍ നടക്കുന്ന ഏത് വിവാഹവും രാജകീയമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (2 hours ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (2 hours ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (2 hours ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (2 hours ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (2 hours ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (2 hours ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (3 hours ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (3 hours ago)

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (3 hours ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (4 hours ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (4 hours ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (5 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (6 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (6 hours ago)

Malayali Vartha Recommends