Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രകൃതിയുടെ മടിത്തട്ടിലേക്കൊരു ഗവി യാത്ര

28 AUGUST 2017 12:56 PM IST
മലയാളി വാര്‍ത്ത

വഏറെ നാളായുള്ള ആഗ്രഹമാണ് ഗവി യാത്ര. തിരക്കും പിരിമുറുക്കങ്ങളും ഇല്ലാതെ  കാലത്തിനു പിന്നിലൊരിടത്ത്‌,  പ്രകൃതിയുടെ സ്വസ്ഥതയില്‍, പ്രിയപ്പെട്ടവരുമായി ചേർന്ന്  ഒരിടവേള.. അതായിരിക്കും ഗവിയാത്ര.

ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തിയിലാണു ഗവി. കാല്‍ നൂറ്റാണ്ടിലേറെയായി മുഖ്യധാര യില്‍ നിന്നു വേറിട്ടു നില്‍ക്കുന്ന ഈ ഗ്രാമത്തിൽ ഇപ്പോഴും നാഗരികത മടിച്ചുനിൽക്കുന്നു.

ഗിരിശൃംഗങ്ങളുടെ മാതക ഭംഗി ഒരു ചിപ്പിക്കുളില്‍ എന്ന പോലെ ഒളിഞ്ഞു കിടക്കുന്ന പശ്ചിമ ഘട്ടത്തിന്റെ മാറിലൂടെയുള്ള ഒരു യാത്ര, കുന്നിനു വെള്ളി അരഞ്ഞാണം കെട്ടി എന്ന പോലെ ഒഴുകുന്ന പാലരുവികള്‍, സ്വാതന്ത്ര്യം വിളിച്ചോതുന്ന പക്ഷി മൃഗാധികള്‍, രാത്രിയാകുമ്പോഴേക്കും കോട മഞ്ഞു വീണു ഹെയര്‍ പിന്‍ ബെന്റുകള്‍ കാണാതാകും. പിന്നെ കേള്‍ക്കുന്നത് പക്ഷികളുടെ കൂടണയല്‍ ശബ്ദത്തിനൊപ്പം കേള്‍ക്കുന്ന പ്രകൃതിയുടെ താരാട്ട്. മാനും സിംഹവാലന്‍ കുരങ്ങും വരയാടും മലമുഴക്കി വേഴാമ്പലും ഇരുന്നൂറു തരം പക്ഷികളും ചിത്രശലഭങ്ങളുമെല്ലാം സഞ്ചാരിയുടെ മനസ്സിന് ചേക്കേറുവാന്‍ ഓര്‍മയുടെ തുരുത്തുകളൊരുക്കുന്നു. തേക്കടിയുടെ വന്യത ഏറ്റവും ഗാഢമായി അനുഭവിക്കാനാകുന്ന സ്ഥലങ്ങളിലൊന്നു കൂടിയാണ് ഗവി.

പുല്‍മേടുകളാല്‍ സമ്പന്നമായ മൊട്ട കുന്നുകളാണ് ഗവിയെ വ്യത്യസ്തമാക്കുന്ന മറ്റൊരു കാര്യം. ഗവിയിലെ ഏറ്റവും ഉയരമേറിയ കുന്നില്‍ നിന്നും നോക്കിയാല്‍ ശബരിമല കാണാനാകും. ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത സസ്യ ജന്തു വൈവിധ്യങ്ങള്‍ ഗവിയെ സന്ദര്‍ശകരുടെ പറുദീസയാക്കി മാറ്റുന്നു. കേരളത്തില്‍ ആന, കടുവ, പുലി, കരടി തുടങ്ങിയ ജൈവ വൈവിധ്യങ്ങളെ ഒരുമിച്ച് കാണാന്‍ കഴിയുന്ന അപൂര്‍വ്വം ചില വന പ്രദേശങ്ങളില ഓന്നാണ് ഗവി. 325 ല്‍ പരം പക്ഷികള്‍ ചേക്കേറുന്ന ഗവിയിലെ വന്‍ പ്രദേശങ്ങള്‍ പക്ഷി ഗവേഷകരുടെ സ്വര്‍ഗ്ഗമാണ്.

തണുപ്പിന്റെ ആവാരം പുതച്ചുറങ്ങുന്ന ഒരു ഗന്ധര്‍വ കന്യയെ പോലെ
മനോഹരിയാണ് ഗവി. എത്ര കൊടുംവേനലിലും, അസ്തമയമാകുമ്പോള്‍ ഇവിടുത്തെ താപനില 10 ഡിഗ്രി ആയി കുറയും.



നറുമണം പരത്തുന്ന എലക്കാടുകളാണ് ഗവിയുടെ മറ്റൊരു പ്രത്യേകത. വടക്കന്‍ മലഞ്ചെരുവുകളില്‍ കാണപ്പെടുന്ന ഈ ഏലത്തോട്ടം ആസ്വദിച്ച ശേഷം മാത്രമേ, അടുത്ത ദിക്കിലേക്ക് പോകാനാകൂ. കിലോമീറ്ററുകള്‍ നീണ്ടു കിടക്കു വനപാതയിലൂടെയുള്ള യാത്ര ഓരോ സഞ്ചാരിക്കും തികച്ചും നവ്യാനുഭാവമായിരിക്കും. കൂട്ടം തെറ്റിയ കുട്ടികൊമ്പന്മാര്‍, അരുവിയിലെ തെളിമയാര്‍ന്ന വെള്ളം ലക്ഷ്യമാക്കി നീങ്ങുന്ന മലയാട്, നീലഗിരി താര്‍ എന്നിവ ഗവിയില്‍ മാത്രം കാണാന്‍ കിട്ടുന്ന കാഴ്ചകളാണ്. ആന സഫാരി, ട്രക്കിംഗ്, എന്നിവ സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികളെ ഇവിടെ കാത്തിരുപ്പുണ്ട്.



കാടുകയറാന്‍ ഇഷ്ടമുള്ളവര്‍ക്ക് മാത്രമേ ഈ യാത്ര ആസ്വദിക്കാനാകൂ .പത്തനം തിട്ടയില്‍ നിന്നും ഗവിയിലേക്കുള്ള 110 കിലോമീറ്റര്‍ യാത്രയുടെ ഓരോ നിമിഷവും ആസ്വാദ്യകരമാണ്. ലാഹ എസ്റ്റേറ്റ് വരെ കാണുന്ന തോട്ടങ്ങളുടെ ഭംഗിയല്ല , പിന്നീടങ്ങോട്ട്, ശാന്തമായ പ്രകൃതി ആനമൂഴി മുതല്‍ വനത്തിന്റെ നിഗൂഡതകള്‍ക്ക് മെല്ലെ വഴിമാറും. കൊച്ചാണ്ടി ചെക്ക് പോസ്റ്റ് എത്തുന്നതോടെ നാം പൂര്‍ണ്ണമായും ഗവിയുടെ ഭാഗമായി തുടങ്ങും. നഗരത്തിന്റെ എല്ലാ വിധ മാലിന്യങ്ങളില്‍ നിന്നും തികച്ചും ഒറ്റപ്പെട്ട പ്രദേശമാണിത്. ചെറുതും വലുതുമായ പത്തോളം ഡാമുകള്‍ ഗവി യാത്രയില്‍ നമുക്ക് കാണാന്‍ കഴിയും.ഗവിക്കാര്‍ നിറംപല്ലി എന്നു പേരിട്ടു വിളിക്കു ഗോഫര്‍ മരങ്ങളും ഗവിയുടെ പ്രത്യേകതയാണ്.

ഗവിയിലെ നദീ തടങ്ങളിലൂടെയുള്ള യാത്രകള്‍, ബോട്ടിംഗ്, ജംഗിള്‍ സഫാരി എന്നിവ ആരുടേയും മനം നിറയ്ക്കും. സഞ്ചാരികള്‍ക്ക് എല്ലാ വിധ സുരക്ഷയും നല്‍കി കൊണ്ട് വനപാലകരും കൂടെ ഉണ്ട്. വനം വകുപ്പിന്റെ എക്കോ ടൂറിസം പദ്ധതിയുടെ ഭാഗമാണ് ഗവി. ശബരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച എട്ട് തടാകങ്ങളില്‍ ഒന്ന് ഗവിക്ക് സ്വന്തം. കാട് എന്ന വാക്കില്‍ നിറയുന്ന നിഗൂഡതയുടെ സൗന്ദര്യം എന്തെന്ന് അറിയണമെങ്കില്‍ ഗവിയെ അടുത്തറിയണം.

ഗവിയില്‍ എത്തിയാല്‍ റേഞ്ച് ഇല്ലാത്തതിനെ തുടര്‍ന്ന് ഫോണുകള്‍ നിശ്ചലമാകും. ഗവിയില്‍ ഫോറസ്റ്റ് മാന്‍ഷനില്‍ മാത്രമാണ് താമസ സൗകര്യമുളളത്. ഇത് ബുക്ക് ചെയ്യാനുളള മൊബൈല്‍ നാലിനും അഞ്ചിനും ഇടയില്‍ മാത്രമേ ലഭിക്കൂ. അല്ലെങ്കില്‍ കോട്ടയത്തോ കുമളിയിലോ ഉളള ഫോറസ്റ്റ് റേഞ്ച് ഓഫീസുകള്‍ വഴി വേണം ബുക്ക് ചെയ്യാന്‍. കൊല്ലം മധുര ദേശീയ പാതയില്‍ (എന്‍.എച്ച് 220) ഉള്ള വണ്ടിപ്പെരിയാര്‍ പട്ടണത്തില്‍ നിന്നും 28 കി മി തെക്ക്പടിഞ്ഞാറായിട്ടാണ് ഗവിയുടെ സ്ഥാനം. 70 കിലോമീറ്റര്‍ അകലെയുള്ള തേനിയും 120 കിലോമീറ്റര്‍ അകലെയുള്ള കോട്ടയവുമാണ് ഗവിക്ക് തൊട്ടടുത്തയുള്ള റയില്‍വേ സ്‌റെഷനുകള്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (5 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (14 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (39 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (48 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (55 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

Malayali Vartha Recommends