Widgets Magazine
16
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇടതുപക്ഷത്തേക്ക് പോയവർക്ക് രാഷ്ട്രീയ മരണം: ചെറിയാൻ ഫിലിപ്പ്


സിനിമയല്ല ജീവിതം; വാളെടുത്തവൻ വാളാൽ... അനാഥമായി ഒരു കുടുംബം, ഉത്തരമില്ലാതെ അവർ...


ചായ ചോദിച്ചിട്ട് നൽകാത്തതിന് ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു..കുട്ടികളുടെ കരച്ചിൽ കേട്ട് എത്തിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന ശരീരം കണ്ടത്..


ജെസ്ന മരിയ ജയിംസിന്റെ തിരോധാന കേസ്.. പുതിയ വഴിത്തിരിവ്... എരുമേലി ഗെസ്റ്റ് ഹൗസില്‍ സിബിഐ പ്രത്യേക ഓഫീസ് തുറന്നു... ആറു മാസത്തേക്ക് ഇവിടെ ക്യാമ്പ് ചെയ്ത് അന്വേഷണം..


മൊജ്തബാ ഖമേനിയെ ആണവ കുടക്കീഴിൽ ഒളിപ്പിച്ച് പുടിൻ..റഷ്യൻ പ്രസിഡന്റിന്റെ ഒരു കോമ്പൗണ്ടിനുള്ളിൽ അംഗവൈകല്യമുള്ള ഇറാനിയൻ നേതാവിനെ ഒളിപ്പിച്ചിക്കുന്നു..

ഇടുക്കിയിലുണ്ട് ഒരു കോട്ട!

31 AUGUST 2017 05:32 PM IST
മലയാളി വാര്‍ത്ത

ഇടുക്കിയെ മിടുമിടുക്കി എന്ന് ഒരു സിനിമാഗാനത്തില്‍ വര്‍ണിക്കുന്നു. ശരിയാണ്, ഇടുക്കിയുടെ ഏതുഭാഗത്തുചെന്നാലും നമ്മെ കാത്തിരിക്കുന്നത് ഒന്നിനൊന്ന് മനോഹരമായ കാഴ്ചകളാണ്. ഇവയില്‍ പല പ്രദേശങ്ങളും ഇന്നും പുറംലോകത്തിന് അപരിചിതവും. തൊണ്ടമാന്‍കോട്ട എന്ന പേരും അധികമാരും കേള്‍ക്കാനിടയില്ല. കുളിര്‍മഞ്ഞിന് മറയില്‍ ഒളിഞ്ഞിരിക്കുന്ന ഈ മനോഹരഭൂമിയെക്കുറിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താലും കാര്യമായൊന്നും ലഭിക്കില്ല. എന്നാല്‍ ഒരുതവണ എത്തിച്ചേര്‍്ന്നാല്‍ തൊണ്ടമാന്‍കോട്ടയുടെ ചരിത്രവും ഭൂമിശാസ്ത്രവുമെല്ലാം നിങ്ങള്‍ക്കു മന:പാഠമായിരിക്കും.

കുളിര്‍കാറ്റ് തഴുകുന്ന പുല്‍മേട്, മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മല, താഴെ നോക്കെത്താദൂരം തമിഴ്‌നാടന്‍ ഗ്രാമഭംഗി...ഇവ ചേരുന്നതാണ് തൊണ്ടമാന്‍ കോട്ടയുടെ ദൃശ്യഭംഗി. ഗൂഗിള്‍ എര്‍ത്തില്‍ തിരഞ്ഞാല്‍ മതികെട്ടാന്‍ ചോല ദേശീയോദ്യാനത്തിന്റെ അതിര്‍ത്തിപ്രദേശമായ ശാന്തന്‍പാറ കണ്ടെത്താം. അവിടെ നിന്ന് കുമളി റൂട്ടില്‍ 10 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ രാജാപ്പാറ ബസ്സ്‌റ്റോപ്പിലെത്തും. ഇടത്തോട്ട് തിരിഞ്ഞ് രണ്ടു കിലോമീറ്റര്‍ പോയാല്‍ തൊണ്ടമാന്‍ കോട്ടയായി.

വ്യൂപോയിന്റ് എന്നെഴുതിയ പഴയൊരു ഫഌക്സും തൊണ്ടമാന്‍കോട്ടയിലേക്ക് 1.9 കിലോമീറ്റര്‍ എന്ന് അടയാളപ്പെടുത്തിയ മൈല്‍ക്കുറ്റിയുമാണ് രാജപ്പാറ ബസ്സ്‌റ്റോപ്പില്‍ നിന്നും ആകെയുള്ള വഴികാട്ടി. ബസ്സോ ഓട്ടോയോ പോകാത്ത വഴിയാണ്.പൊട്ടിപ്പൊളിഞ്ഞ വഴിയില്‍്, പ്രഭാതസൂര്യനുദിച്ചാലും മഞ്ഞുമാറില്ല. ഒന്നുകില്‍ സ്വന്തം വാഹനത്തില്‍ പോകണം, അല്ലെങ്കില്‍ ജീപ്പ് വിളിക്കണം. പ്രദേശത്ത് രണ്ടു സ്വകാര്യറിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ വഴിയോരത്തു സ്ഥിതി ചെയ്യുന്ന ഏറുമാടം വളരെയധികം ആകര്‍ഷകമാണ്.

തൊണ്ടമാന്‍കോട്ടയില്‍ വിനോദസഞ്ചാരവകുപ്പിന്റെ ഓഫീസില്ല, ഭോജനശാലകളില്ല, ആഡംബരഹോട്ടലുകളില്ല. എന്നാല്‍ സഞ്ചാരികള്‍ക്ക് സ്വാഗതമരുളി പാലാക്കാരനായ മത്തായിച്ചേട്ടന്‍ സദാസമയവുമുണ്ട്. പുല്‍മേട്ടില്‍ കന്നുകാലികളെ മേയ്ച്ചുനടക്കുന്ന ഈ 80-കാരന്‍ തൊണ്ടമാന്‍കോട്ടയെ കുറിച്ചുള്ള നിങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്കും.

തൊണ്ടമാന്‍കോട്ടയുടെ ചരിത്രം ഇങ്ങനെയാണ്, 'തമിഴ്‌നാട്ടിലെ പുതുക്കോട്ട ഭരിച്ചിരുന്ന രാജാവായിരുന്നു തൊണ്ടമാന്‍. ശത്രുരാജ്യത്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷനേടാന്‍ രാജാവ് മലകയറി. ഒളിവില്‍ താമസിക്കാന്‍ മണ്ണുകൊണ്ട് കോട്ടയുടെ ആകൃതിയില്‍ ഒരു സങ്കേതം നിര്‍ ്മിച്ചു. രാജാവിന്റെ സ്വത്തുമുഴുവനും സമീപത്തുള്ള മലയുടെ ഉള്ളിലെ അറയിലാണ് സൂക്ഷിച്ചത്. കതക്പാല മേട്, കതകല് എന്ന പേരുകളിലാണ് ആ മല അറിയപ്പെടുന്നത്.

ഇന്ന് ധാരാളം വിദേശികള്‍ തൊണ്ടമാന്‍കോട്ടയിലേക്ക് എത്തിച്ചേരുന്നു. ചെറുമരങ്ങള്‍ക്കിടയില്‍ തീകൂട്ടിയും ഭക്ഷണം പാകം ചെയ്തുമെല്ലാം അവര്‍ ഈ മനോഹരഭൂമിയില്‍ സമയം ചിലവിടുന്നു. കതകല്‍്മലയിലേക്ക് നാലു കിലോമീറ്ററോളം വരുന്ന ട്രെക്കിങ്ങും അവര്‍ നടത്താറുണ്ട്.

അധികമാരും അറിയാതെ കിടക്കുന്ന ഈ സുന്ദരഭൂമിയില്‍ ചില പ്രമുഖരും സന്ദര്‍ശനം നടത്തിയിട്ടുണ്ടത്രേ. 'പാരിജാതം തിരുമിഴിതുറന്നു' എന്ന ഗാനം വയലാറിന്റെ വിരല്‍ത്തുമ്പില്‍ വിരിഞ്ഞത് ഈ മലമുകളില്‍ വച്ചായിരുന്നു. 'മൂടല്‍ മഞ്ഞ് മുലക്കച്ച കെട്ടിയ മുത്തണിക്കുന്നിന്‍ താഴ് വരയില്‍ നിത്യകാമുകീ...', വരികള്‍ ഓര്‍ക്കുമ്പോള്‍ അത് കള്ളമാകാന്‍ ഇടയില്ല എന്ന് നമുക്കും തോന്നും.

വൈകുന്നേരങ്ങളില്‍ മധുര വിമാനത്താവളത്തില്‍ നിന്ന് വിമാനം പറന്നുയരുന്നത് തൊണ്ടമാന്‍കോട്ടയിലെ അവിസ്മരണീയമായ കാഴ്ചകളിലൊന്നാണ്. കാലാവസ്ഥ തെളിയുന്നതോടെ തമിഴ്‌നാടന്‍ ഗ്രാമങ്ങളുടെ വിശാലമായ ദൃശ്യം കണ്മുന്നില്‍ തെളിയും. ഇടതുവശത്തായി പൊട്ടിപ്പുറത്തെ കണികാ ഗവേഷണ കേന്ദ്രത്തിന്റെ നിര്‍മാണം നടക്കുന്ന മലയും കാണാം. ദേശീയോദ്യാനമായ മതികെട്ടാന്‍ചോലയുടെ പാരിസ്ഥിതിക നിലനില്‍പ്പിനെ ഈ പരീക്ഷണശാല സാരമായി ബാധിക്കുമെന്ന ആരോപണത്തില്‍ തമിഴ്‌നാട് കോടതിയില്‍ ഇപ്പോള്‍ കേസ് നടന്നുവരികയാണ്.

തൊണ്ടമാന്‍ രാജാവ് ആരാധിച്ചിരുന്നതായി കരുതപ്പെടുന്ന കണ്ണകി ദേവിയുടെ കല്‍പ്രതിമയും ഇവിടെ കാണാം. ഇപ്പോഴും വര്‍ഷത്തിലൊരിക്കല്‍ രാജകുടുംബത്തിലെ അംഗങ്ങള്‍ തമിഴ്‌നാട്ടില്‍ നിന്ന് ഇവിടെ എത്തിച്ചേരുകയും പൂജകള്‍ നടത്തുകയും ചെയ്യുന്നുണ്ടത്രേ. കല്‍പ്രതിമയുടെ ചുറ്റുപാടും കള്ളിമുള്‍ ചെടികള്‍ പടര്‍ന്നുപിടിച്ചിരിക്കുന്നു. ഓരോ ഇതളുകളിലും ഓരോ പേരുകള്‍ കുറിച്ചിരിക്കുന്നു. കള്ളിമുള്‍ചെടിയില്‍ പേരെഴുതി വയ്ക്കുന്ന കമിതാക്കള്‍ ഒന്നിക്കുമെന്നാണ് വിശ്വാസം. യുവജോഡികള്‍ ഇടയ്ക്കിടെ ഇതിനായി എത്താറുണ്ട്.

മൂന്നാറിലേക്കുള്ള യാത്രയ്ക്കിടെ അഞ്ചുമിനിറ്റിനുള്ളില്‍ കണ്ടുമടങ്ങാവുന്ന ഒരു പ്രദേശം, എന്നുമാത്രം കരുതി തൊണ്ടമാന്‍കോട്ടയില്‍ എത്തുന്നവര്‍ മണിക്കൂറുകളോളം അവിടെ ചിലവഴിച്ചശേഷമാണ് അവിടെ നിന്നും മടങ്ങാറുള്ളത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പീഡനത്തിനിരയായ പത്താം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു  (15 minutes ago)

ബിജെപി സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക പുറത്ത്  (49 minutes ago)

ഭൂലോകം വെല്ലാനായി പോരണ സുൽത്താൻ.....ആട് - 3 യിലെ വീഡിയോ ഗാനം പുറത്ത്!!  (1 hour ago)

ഫിലാഡൽഫിയയിൽ ‘ആശയവിനിമയ കളരി’ ശ്രദ്ധേയമായി; സീന മാത്യു നയിച്ച ക്ലാസ്സുകൾ സദസ്സിന് ആവേശം പകർന്നു...  (1 hour ago)

ചായ നല്‍കാത്തതിന് അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു  (1 hour ago)

MM MANI പാർട്ടിക്കിതാ അടുത്ത പണി  (1 hour ago)

NILAMBUR നടുക്കം മാറാതെ പ്രദേശം  (1 hour ago)

സിനിമയല്ല ജീവിതം; വാളെടുത്തവൻ വാളാൽ... അനാഥമായി ഒരു കുടുംബം, ഉത്തരമില്ലാതെ അവർ...  (1 hour ago)

ഇടതുപക്ഷത്തേക്ക് പോയവർക്ക് രാഷ്ട്രീയ മരണം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

ജെസ്നാ കേസില്‍ അപ്രതീക്ഷിത ട്വിസ്റ്റ്;  (1 hour ago)

മൊജ്തബ മരിച്ചോ അതോ റഷ്യയില്‍ ഒളിവിലോ?  (2 hours ago)

മുഖ്യമന്ത്രി പദത്തിൽ കുറഞ്ഞതൊന്നുമില്ല; ബിജെപിയുടെ ഉപമുഖ്യമന്ത്രി വാഗ്ദാനത്തിൽ വഴങ്ങാതെ ദളപതി വിജയ്: ടിവികെ-ബിജെപി ചർച്ചകൾ അവസാന ഘട്ടത്തിൽ...  (2 hours ago)

KOWDIYAR PALACE കൊട്ടാരത്തില്‍നിന്ന് സഹായം ലഭിച്ചു  (2 hours ago)

ദുബായ് വിമാനത്താവളത്തിന് സമീപം ഡ്രോണ്‍ ആക്രമണം  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്ക്; പാലക്കാട് പിടിക്കാൻ പിഷാരടിയെ ഇറക്കി ഷാഫി പക്ഷം...  (2 hours ago)

Malayali Vartha Recommends