Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...


ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...


കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നു.. അഞ്ചുപേര്‍ അറസ്റ്റില്‍..കാറിനുള്ളില്‍നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.. ഇവരെ പിന്നീട് ജാമ്യത്തില്‍വിട്ടു..

ഇടുക്കി ചെറുതോണി അണക്കെട്ടിലുണ്ടായ സുരക്ഷ വീഴ്ചയിൽ ആറ് പോലീസുകാർക്ക് സസ്‌പെൻഷൻ:- ഒറ്റപ്പാലം സ്വദേശിയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഉടൻ പുറത്തിറക്കും:- നിലവിൽ നടക്കുന്നത് ഗുരുതര വീഴ്ച വരുത്തിയ ഇടുക്കി എസ്എച്ച്ഒയെ സംരക്ഷിക്കുന്ന നടപടി

15 SEPTEMBER 2023 03:55 PM IST
മലയാളി വാര്‍ത്ത

More Stories...

ടെക്നോപാര്‍ക്കില്‍ സംഘടിപ്പിച്ച സംസ്ഥാനതല ജെന്‍ എഐ ഹാക്കത്തോണില്‍ അണിചേര്‍ന്ന് ഇരുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍

മിസ് യൂനിവേഴ്‌സ് ഇന്ത്യ 2024 വിജയിയായി ഗുജറാത്ത് സ്വദേശിയായ പതിനെട്ടുകാരി റിയ സിന്‍ഹ

റിയല്‍മി13 4ജി അവതരിപ്പിച്ചു... റെയിന്‍ വാട്ടര്‍ സ്മാര്‍ട്ട് ടച്ച് ആയതിനാല്‍ നനഞ്ഞ കൈകളിലോ മഴയിലോ ഫോണ്‍ ഉപയോഗിക്കാം

തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഫിദയുടെ കണ്മുന്നിലേയ്ക്ക് എവിടെ നിന്നോ വന്നുവീണത് കുഞ്ഞ്; ശബ്ദം കേട്ടപാടെ കുഞ്ഞിനെയുമെടുത്ത് ഓടി...

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കാമ്പയിനുള്ള പാറ്റ ഗോള്‍ഡ് അവാര്‍ഡ് കേരള ടൂറിസത്തിന്; 'ഹോളിഡേ ഹീസ്റ്റ്' ഗെയിം പരിഗണിച്ച് പുരസ്കാരം- കാമ്പയിന്‍ കേരള ടൂറിസത്തിന്‍റെ ഔദ്യോഗിക വാട്സാപ് ചാറ്റായ 'മായ' യിലൂടെ...

ഇടുക്കി ചെറുതോണി അണക്കെട്ടിലുണ്ടായ സുരക്ഷ വീഴ്ചയിൽ പോലീസുകാർക്കെതിരെ നടപടി. സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നു ആറു പൊലീസുകാരെ സസ്പെൻഡ് ചെയ്തു. ഒറ്റപ്പാലം സ്വദേശിയായ മുഹമ്മദ് നിയാസ് ആണ് ജൂലൈ 22ന് ഇടുക്കി - ചെറുതോണി ഡാമുകൾ കാണാനായി എത്തിയത്. ഹൈമാസ്റ്റ് ലൈറ്റുകൾക്ക് താഴെ ഏഴിടങ്ങളിലായി 11 താഴുകൾ ഉപയോഗിച്ച് പൂട്ടിയതായും ഷട്ടറിന്റെ റോപ്പ് വേയിൽ എന്തോ ദ്രാവകം ഒഴിക്കുകയും ചെയ്തതായി സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് കണ്ടെത്തിയത്.

ഈ സമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർക്കെതിരെയാണ് നടപടി. പരിശോധനയിൽ വീഴ്ച വരുത്തിയതിനാണ് സസ്പെൻഷൻ. ഇടുക്കി എആർ ക്യാമ്പിലെ പോലീസുകാരായ രാജേഷ് കെ, ബിനോജ് വിഎ, അബ്ദുൾ ഗഫൂർ, സുരേന്ദ്രൻ പിആർ, അജേഷ് കെജി, ഒ മനു എന്നിവർക്കെതിരെയാണ് നടപടി. വ്യാഴാഴ്ച രാത്രിയിലാണ് ഇതുസംബന്ധിച്ച് ജില്ലാ പോലീസ് മേധാവി വിയു കുര്യക്കോസിന്റെ അറിയിപ്പ് പുറത്തുവന്നത്. വിനോദസഞ്ചാരികൾ എത്തുമ്പോൾ കെഎസ്ഇബി കൂടുതൽ മുൻകരുതൽ എടുക്കണമെന്ന ആവശ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്.

കഴിഞ്ഞ ദിവസം കേന്ദ്ര - സംസ്ഥാന ഇന്റലിജൻസ് ഏജൻസികൾ കേസിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് തിടുക്കത്തിലുള്ള നടപടിവരുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്തത് എട്ടുദിവസം ആകുമ്പോഴാണ് നടപടി. വിഷയത്തിൽ പോലീസിന് ഗുരുതര വീഴ്ച പറ്റിയതായി ആദ്യം മുതൽ ആരോപണമുണ്ടായിരുന്നു.

 

എന്നാൽ ഗുരുതര വീഴ്ച വരുത്തിയ ഇടുക്കി എസ്എച്ച്ഒയെ സംരക്ഷിക്കുന്ന നടപടികളാണ് നിലവിലും തുടരുന്നത്. ഏതാനും മാസങ്ങളായി ഇദ്ദേഹം നേരിട്ട് സുരക്ഷാ ചുമതലയുള്ള അണക്കെട്ടുകളിൽ എത്തിയിരുന്നില്ല. സുരക്ഷാവീഴ്ചയുടെ കാരണം കണ്ടെത്തുന്നതിനോ കുറ്റവാളിയിലേക്ക് എത്തുന്നതിനോ ഇപ്പോൾ നടക്കുന്ന അന്വേഷണം പര്യാപ്തമല്ലെന്നാണു രഹസ്യാന്വേഷണ ഏജൻസികൾ കരുതുന്നത്.

പ്രതി മുഹമ്മദ് നിയാസിനെ പിടികൂടാൻ ഉടൻ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും. സംഭവത്തിന് പിന്നാലെ പ്രതി വിദേശത്തേക്ക് പോയി. ഇതുവരെ തിരിച്ചെത്താത്തതിനെ തുടർന്നാണ് നടപടി. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിക്കാനുള്ള റിപ്പോർട്ട് ഇടുക്കി എസ് പി ആഭ്യന്തര വകുപ്പിന് സമർപ്പിച്ചിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകി ‌. തീവ്രവാദ ബന്ധം ഉൾപ്പെടെ സംശയിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര, സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് റിപ്പോർട്ട്.

ഒറ്റപ്പാലം സ്വദേശിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്താൽ മാത്രമെ കൃത്യമായി കാര്യങ്ങൾ അറിയാൻ കഴിയൂ. എന്നാണ് പോലീസ് പറയുന്നത്. ചെറുതോണി അണക്കെട്ട് പൂർണമായും സുരക്ഷിതം ആണെന്ന് ഡാം സേഫ്റ്റി അധികൃതർ അറിയിച്ചു. ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്ന് പരിശോധിച്ച ശേഷമായിരുന്ന പ്രതികരണം. വിദേശത്ത് നിന്ന് എത്തിയ ഒറ്റപ്പാലം സ്വദേശിയായ യുവാവ് വാടക്ക് എടുത്ത കാറിലാണ് ഇവിടേയ്ക്ക് എത്തിയത്. ഇയാൾക്ക് കാർ വാടകക്ക് എടുത്ത് നൽകിയ രണ്ടു പേരെ പോലീസ് ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചു.

 

ഇതിനിടെ ഇയാൾ വീണ്ടും വിദേശത്തേക്ക് പോയി. സുരക്ഷാ വീഴ്ച ഉണ്ടായി എന്ന് കണ്ടെത്തിയ ഉടൻ തന്നെ ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ പ്രാഥമികമായി പരിശോധന നടത്തി. ഇതിന് ശേഷമുള്ള വിശദമായി പരിശോധന കഴിഞ്ഞ ദിവസം നടന്നു. ഡാമിന്റെ സുരക്ഷ നോക്കേണ്ട ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റി എന്നാണ് നാട്ടുകാർ പറയുന്നത്. അണക്കെട്ടുകളിലെ സുരക്ഷാവീഴ്ചയുമായി ബന്ധപ്പെട്ട് മിലിറ്ററി ഇന്റലിജൻസും അന്വേഷണം തുടങ്ങി. പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള നേവൽ ഫിസിക്കൽ ആൻഡ് ഓഷനോഗ്രഫിക് ലബോറട്ടറിയുടെ പ്രവർത്തനം കുളമാവ് അണക്കെട്ടിനോടു ചേർന്നു പ്രവർത്തിക്കുന്നതിനാലാണിത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (10 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (10 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (11 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (11 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (12 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (12 hours ago)

മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്  (13 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...  (13 hours ago)

ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...  (13 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം  (13 hours ago)

തെലങ്കാനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സ്ഫോടനം  (14 hours ago)

PINARAYI VIJAYAN കാരണം വ്യക്തമാക്കി  (14 hours ago)

Dowry torture മരണത്തിന് മുമ്പ് പിതാവിന് വാട്ട്‌സ്ആപ്പിൽ അയച്ചത്  (14 hours ago)

KANNUR അന്വേഷണം ആരംഭിച്ചു  (14 hours ago)

KOZHIKODE കണ്ടെത്താനാവില്ലെന്ന് സന്ദേശം  (15 hours ago)

Malayali Vartha Recommends