ആദ്യ വിവാഹത്തിന് വേണ്ടിയായിരുന്നില്ല താൻ മതം മാറിയത്; മാതു പറയുന്നു...
എന്തുകൊണ്ടാണ് താന്‍ മതം മാറിയത് എന്ന് പറയുകയാണ് ഒരു കാലത്ത് മലയാളികളുടെ പ്രിയ നടി ആയിരുന്ന മാതു. നെടുമുടി വേണു ആദ്യമായി സംവിധാനം ചെയ്ത പൂരത്തിലാണ് മലയാളത്തില്‍ ആദ്യമായി മാതു അഭിനയിക്കുന്നത്. അന്നു ഭാഷ അറിയില്ലായിരുന്നു. ധൈര്യം തന്നു പ്രോത്സാഹിപ്പിച്ചത് വേണു ചേട്ടനാണ്. മാധവി എന്ന പേരു മാറ്റി മാതു എന്നാക്കിയതും അദ്ദേഹമാണ്. മാധവി എന്ന പ്രശസ്ത നടി ആ സമയത്ത് സജീവമായിരുന്നു. പിന്നീടാണ് കുട്ടേട്ടന്‍. അതുകഴിഞ്ഞ് അമരം. അപ്പോഴേക്കും ക്രിസ്തുമത വിശ്വാസം സ്വീകരിച്ചിരുന്നുവെന്ന് മാതു വ്യക്തമാക്കി.
വിവാഹം കഴിക്കാനാണ് മതം മാറിയത് എന്ന് പറയുന്നത് നുണയാണെന്നും അമരത്തില്‍ അഭിനയിക്കുന്ന കാലത്തേ ക്രിസ്തുവില്‍ വിശ്വസിച്ചുതുടങ്ങിയിരുന്നുവെന്നും മാതു പറയുന്നു. മതമാറ്റത്തിന് പിന്നില്‍ ഒരു കാരണമുണ്ടെന്നും അവര്‍ പറഞ്ഞു. കുട്ടേട്ടനു ശേഷം തന്നെത്തേടി നല്ലൊരു റോളെത്തി പെരുന്തച്ചനിലെ കഥാപാത്രം. ഷൂട്ടിങ്ങിനു തയാറായി ഇരിക്കുമ്പോഴാണ് തനിക്ക് വെച്ചിരുന്ന റോളില്‍ മോനിഷ അഭിനയിച്ചുതുടങ്ങി എന്നറിഞ്ഞത്. വല്ലാത്ത ഡിപ്രഷനിലായി വിഷമം സഹിക്കാനാകാതെ അമ്മ തന്നേയും കൂട്ടി സഹായമാതാ പള്ളിയിലേക്കു പോയി. മാതാവിനു മുന്നില്‍ ഞാന്‍ കരഞ്ഞു പ്രാര്‍ത്ഥിച്ചു.
വീട്ടിലെത്തിയപ്പോള്‍ ഒരു ഫോണ്‍കോളെത്തി, അമരത്തില്‍ അഭിനയിക്കാനുള്ള ഓഫറായിരുന്നു അത്. പെരുന്തച്ചന്റെ കാര്യമറിഞ്ഞ ആരോ പറ്റിക്കാന്‍ വിളിക്കുകയാണെന്നാണ് കരുതിയത്. ചെറിയ റോളില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ല എന്നു പറഞ്ഞ് ഫോണ്‍ കട്ടുചെയ്തു. പിന്നീട് അമ്മയാണ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. മമ്മൂട്ടിയുടെ മകളുടെ വേഷമാണെന്ന് അറിഞ്ഞപ്പോള്‍ വലിയ സന്തോഷമായി.
അന്നുമുതല്‍ ഞാന്‍ ജീസസിന്റെ മകളാണ്. അച്ഛന്റെയും അമ്മയുടെയും പൂര്‍ണപിന്തുണയോടെ മതംമാറി, പേരും മാറ്റി. പക്ഷേ, അഭിനയിച്ച സിനിമകളുടെയെല്ലാം ടൈറ്റില്‍ കാര്‍ഡില്‍ മാതു എന്നു തന്നെയാണ് അടിച്ചിരുന്നത്. മക്കളെയും ആ വിശ്വാസപ്രകാരം വളര്‍ത്തുന്നു. മുടങ്ങാതെ പള്ളിയില്‍ പോകും. പ്രാര്‍ഥനയാണ് എന്നെ തുണയ്ക്കുന്നത്. അതാണ് എന്റെ ശക്തിയും.
കഴിഞ്ഞ ദിവസമാണ് മാതു വീണ്ടും വിവാഹിതയായത്. ജോര്‍ജ്ജ് ആണ് വരന്‍. താരം തന്നെയാണ് ഫേസ്ബുക്കിലൂടെ ഈ കാര്യം അറിയിച്ചത്. 12 വയസ്സുകാരിയായ ജയ്മിയും 9 വയസ്സുകാരനായ ലൂക്കുമാണ് മക്കള്‍. അമരം സിനിമയ്ക്ക് ശേഷം ക്രിസ്തുമതം സ്വീകരിച്ച മാതു അമേരിക്കയില്‍ തന്നെയായിരുന്നു താമസം. ഇപ്പോള്‍ പുതിയ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്.
https://www.facebook.com/Malayalivartha