ഷാർജയിൽ മനുഷ്യമനസാക്ഷിയെ നടുക്കി അരുംകൊല; വീടിനുള്ളിൽ ഭാര്യയെ ഭര്‍ത്താവ് കൊന്നു കുഴിച്ചുമൂടി
ഷാർജയിൽ ഭര്‍ത്താവ് ഭാര്യയെ വീടിനുള്ളില്‍ കൊന്നു കുഴിച്ചുമൂടിയാതായി റിപ്പോർട്ടുകൾ. കൃത്യം നടത്തിയ ഭർത്താവിനായി പോലീസും ഇന്റർപോളും അന്വേഷണം ഊർജിതമാക്കുന്നു.
നാടിനെ നടുക്കിയ ക്രൂര കൊലപാതകം ഷാര്‍ജയിൽ ഇക്കഴിഞ്ഞ ബുധനാഴ്ച്ചയാണ് നടന്നത്. ഇന്ത്യക്കാരായ ദമ്പതികൾ ഷാര്‍ജയില്‍ ഏറെ നാളായി സ്ഥിരതാമസക്കാരാണ്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ...
ഷാര്‍ജയില്‍ നാളുകളായി സ്ഥിരതാമസക്കാരായിരുന്നു ഇവര്‍. യുവതിയുടെ സഹോദരന്‍ എന്നും പതിവു പോലെ ഷാര്‍ജയിലേക്ക് ഫോണ്‍ ചെയ്യുമായിരുന്നു. എന്നാല്‍ കഴിഞ്ഞ ഏപ്രില്‍ 9 മുതല്‍ ഫോണില്‍ വിളിച്ചിട്ട് പ്രതികരണം ലഭിക്കാത്തതിനെ തുടര്‍ന്ന് സഹോദരന്‍ ഷാര്‍ജയിലെ വസതിയിലെത്തുകയും എന്നാല്‍ വീട്ടില്‍ ആരെയും കാണാത്തതില്‍ സംശയം തോന്നി പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. ഉടന്‍ പൊലീസെത്തി വീടു പരിശോധിച്ചപ്പോളാണ് വീടിന്റെ ഒരു ഭാഗത്തെ ടൈല്‍സ് ഇളകിയിരിക്കുന്നത് ശ്രദ്ധയില്‍പെടുകയും കുഴിച്ചു നോക്കി പരിശോധിച്ചപ്പോള്‍ യുവതിയുടെ മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു. മൃതദേഹം സഹോദരന്‍ തിരിച്ചറിയുകയും പോസ്റ്റ്‌മോര്‍ട്ടത്തിന് അയയ്ക്കുകയും ചെയ്തു. റിപ്പോര്‍ട്ട് വന്ന ശേഷം മാത്രമേ കൊല നടന്നത് എങ്ങനെയെന്നതിന് സൂചന ലഭിക്കു.
അതേസമയം യുവതിയുടെ ഭര്‍ത്താവിന് മറ്റൊരു ഭാര്യയുള്ളതായും പൊലീസ് പറയുന്നു. ഈ ഭാര്യയെ ഇന്ത്യയിലേക്ക് പറഞ്ഞയച്ച ശേഷമാകാം ഇയാള്‍ കൃത്യം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. ഇയാളെ പിടികൂടാന്‍ ഇന്റര്‍പോളിനോട് സഹായം അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും പിടികൂടാനുള്ള എല്ലാ ശ്രമങ്ങളും പുരോഗമിക്കുകയാണെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha