ഇസ്രായേൽ സൈന്യം റഫയിൽ കടന്നുകയറി; ഈജിപ്തിനെയും ഗസ്സയെയും ബന്ധിപ്പിക്കുന്ന റഫ അതിർത്തിയിലൂടെ ഇരച്ചുകയറിയ ഇസ്രായേലി സൈനിക ടാങ്കുകൾ ഫലസ്തീൻ അധീനതയിലുള്ള മൂന്നു കിലോമീറ്റർ പ്രദേശം പിടിച്ചെടുത്തു
വെടിനിർത്തൽ നടപ്പിലാക്കാൻ കൊടുമ്പിരി കൊണ്ട ശ്രമമാണ് നടക്കുന്നത്. അതിനായുള്ള ചർച്ചകൾ വലിയ രീതിയിൽ പുരോഗമിക്കുകയാണ്. അതിനിടയിൽ നിർണായകമായ ഒരു വിവരം പുറത്ത് വരികയാണ്. വെടിനിർത്തലിന് ഹമാസ് സന്നദ്ധത അറിയിച്ചു . പക്ഷെ എന്നിട്ടും ഇസ്രായേൽ സൈന്യം റഫയിൽ കടന്നുകയറിയിരിക്കുകയാണ് . ഈജിപ്തിനെയും ഗസ്സയെയും ബന്ധിപ്പിക്കുന്ന റഫ അതിർത്തിയിലൂടെ ഇരച്ചുകയറിയ ഇസ്രായേലി സൈനികടാങ്കുകൾ ഫലസ്തീൻ അധീനതയിലുള്ള മൂന്നു കിലോമീറ്റർ പ്രദേശം പിടിച്ചെടുത്തു.
റഫ, കറം അബൂസാലം അതിർത്തികൾ ഇസ്രായേൽ അടച്ചു . ഇതോടെ ഗസ്സയിലേക്കുള്ള ഭക്ഷ്യസഹായ വിതരണം പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ്. റഫ ക്രോസിങ്ങിൽ സൈന്യം ഇസ്രായേൽ പതാക നാട്ടുകയും ചെയ്തു.റഫ ആക്രമണത്തിലൂടെ ലക്ഷ്യമിടുന്നത് ഹമാസിന്റെ സൈനിക-സാമ്പത്തിക സ്രോതസ്സ് തകർക്കുകയെന്നതാണ്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആണ് ഇത് പറഞ്ഞത്.
മാത്രമല്ല മറ്റൊരു മുന്നറിയിപ്പ് കൂടെ നൽകിയിരിക്കുകയാണ് ഹമാസിന്റെ റഫയിലെ നാല് ബ്രിഗേഡുകളെയും തകർക്കുമെന്നാണ് ആ മുന്നറിയിപ്പ് .ബന്ദിമോചനം ഉറപ്പാക്കുകയാണ് റഫ ആക്രമണ ലക്ഷ്യമെന്നും വ്യക്തമാക്കുന്നുണ്ട് . ഹമാസ് നേതാവ് ഒസാമ ഹംദാൻ പറയുന്നത്, ഫലസ്തീൻ ചെറുത്തുനിൽപ്പിനു മുന്നിൽ ഇസ്രായേൽ തോറ്റു . റഫ ആക്രമണം കൂട്ടക്കുരുതികൾക്കുള്ള ആസൂത്രിത നീക്കം മാത്രമാണെന്ന് എന്നാണ് ഹമാസ് നേതാവ് പറയുന്നത് .
https://www.facebook.com/Malayalivartha