വീട്ടമ്മയെ പീഡിപ്പിച്ച സംഭവം ; കേസിലെ ഒന്നാം പ്രതിയായ വൈദികന്‍ പള്ളിയിൽ ;ദൃശ്യം പകര്‍ത്തിയതിനെച്ചൊല്ലി ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം
കുമ്പസാര രഹസ്യം പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിപ്പ കേസിലെ ഒന്നാം പ്രതി വൈദികന്‍ പള്ളിയിലെത്തിയതിനെ തുടര്‍ന്ന് ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. ഞായറാഴ്‌ച രാവിലെ പത്ത് മണിയോടെയാണ് സംഭവം.
കേസിലെ ഒന്നാം പ്രതിയും ഓര്‍ത്തഡോക്‌സ് വൈദികനുമായ ഫാ. എബ്രഹാം വര്‍ഗീസ് കവിയൂര്‍ മുണ്ടേയേപ്പിള്ളി സെന്റ് ഗ്രിഗോറിയസ് പള്ളിയില്‍ കുര്‍ബാന കൈക്കൊള്ളാനെത്തിയത് സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമായത്. വൈദിക വേഷത്തില്‍ പള്ളിയിലെത്തി കുര്‍ബാന കൈക്കൊള്ളുകയും ഇത് ഒരു സ്വകാര്യ ചാനല്‍ വീഡിയോ എടുക്കുകയുമായിരുന്നു. പള്ളിയില്‍ വീഡിയോ ചിത്രീകരണത്തിന് മുന്‍കൂര്‍ അനുമതി ആവശ്യമായിരിക്കെ ഇത് ഇല്ലാതെ ചാനലുകള്‍ പള്ളിക്കുള്ളില്‍ കടന്നതിനെ വിശ്വാസികള്‍ എതിര്‍ത്തു. താന്‍ ഒളിവിലല്ലെന്ന് തെളിയിക്കാനായി മാധ്യമങ്ങളെ അച്ചനും ബന്ധുക്കളും പള്ളിയിലെത്തിക്കുകയായിരുന്നു.
എബ്രഹാം വര്‍ഗീസിന്റെ അടുത്ത ബന്ധുക്കളുടെ കാറിലാണ് ഇവര്‍ എത്തിയത്. ഇവരെ പ്രദേശവാസികള്‍ തടഞ്ഞുവെയ്‌ക്കുകയും ചെയ്‌തു. പൊലീസെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. കേസില്‍ ഒന്നാം പ്രതിയായ ഫാ. എബ്രഹാം വര്‍ഗീസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധിപറയുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ സഹായത്താലാണ് അച്ചന്‍ സ്വന്തം ഇടവകയിലെ പള്ളിയായ മുണ്ടേയേപ്പിള്ളി സെന്റ് ഗ്രിഗോറിയസ് പള്ളിയില്‍ എത്തിയത്.
https://www.facebook.com/Malayalivartha